Connect with us

Culture

നോണ്‍സ്റ്റോപ് ലിയോ; ബാര്‍സ കുതിക്കുന്നു, റയല്‍ വീണു

Published

on

ബില്‍ബാവോ: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ബാര്‍സലോണയുടെ അപരാജിത കുതിപ്പ് തുടരുന്നു. ലയണല്‍ മെസ്സി സീസണിലെ 12-ാം ഗോള്‍ നേടിയ മത്സരത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയെയാണ് ബാര്‍സ മുട്ടുകുത്തിച്ചത്. ബില്‍ബാവോയില്‍ കളിക്കാരനും കോച്ചുമായിരുന്ന ഏണസ്റ്റോ വല്‍വെര്‍ദെക്ക്, ബാര്‍സയുടെ പരിശീലക പദവി ഏറ്റതിനു ശേഷം പഴയ തട്ടകത്തിലേക്കുള്ള ആദ്യത്തെ യാത്ര വിജയത്തിന്റേതായി.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജിറോണയുടെ തട്ടകത്തില്‍ തിരിച്ചടി നേരിട്ടു. കാറ്റലോണിയന്‍ പ്രദേശത്തെ ക്ലബ്ബായ ജിറോണ ഒന്നിനെതിരെ രണ്ടു ഗോളിന് റയലിനെ വീഴ്ത്തി. ആദ്യപകുതിയില്‍ റയല്‍ ഇസ്‌കോയിലൂടെ മുന്നിലെത്തിയെങ്കിലും ക്രിസ്റ്റ്യന്‍ സ്റ്റുവാനി, പോര്‍ട്ടു എന്നിവരുടെ ഗോളുകളില്‍ ജിറോണ അട്ടിമറി ജയം നേടി.

കനത്ത വെല്ലുവിളി നേരിട്ട ശേഷമാണ് സീസണിലെ ഒമ്പതാം വിജയം മാമെസ് ബാരിയ സ്റ്റേഡിയത്തില്‍ ബാര്‍സ സ്വന്തമാക്കിയത്. 36-ാം മിനുട്ടില്‍ ജോര്‍ദി ആല്‍ബക്കൊപ്പം നടത്തിയ ഭാവനാപൂര്‍ണമായ നീക്കം മെസ്സി സമര്‍ത്ഥമായി ഗോളിലെത്തിക്കുകയായിരുന്നു. അതിവേഗ നീക്കങ്ങള്‍ക്ക് പേരുകേട്ട ബില്‍ബാവോ സമനില ഗോളിനായി അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഇഞ്ചുറി ടൈമില്‍ പൗളിഞ്ഞോ പട്ടിക പൂര്‍ത്തിയാക്കി.

തുടക്കം മുതല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയ അത്‌ലറ്റികോക്കു വേണ്ടി അരിറ്റ്‌സ് അഡുരിസ് ഒന്നിലധികം തവണ ഗോളിനടുത്തെത്തിയെങ്കിലും ക്രോസ്ബാറും ബാര്‍സ കീപ്പര്‍ മാര്‍ക് ആന്ദെര്‍ ടെര്‍സ്റ്റെയ്ഗനും വിഘാതമായി. മറുവശത്ത് ഗോളെന്നുറച്ച ഒരു അവസരം മെസ്സി ബാറിലേക്ക് തട്ടിയിട്ട് പാഴാക്കുകയും ചെയ്തു. ഏതു വശത്തും ഗോള്‍ പിറന്നേക്കാമെന്ന് തോന്നിച്ച ഘട്ടത്തില്‍ അത്‌ലറ്റിക് പ്രതിരോധത്തിനിടയിലൂടെ ബോക്‌സിന്റെ ഇടതുഭാഗത്തേക്ക് ജോര്‍ദി ആല്‍ബക്ക് നല്‍കിയ പന്ത് തിരിച്ചുവാങ്ങിയാണ് മെസ്സി വലകുലുക്കിയത്. ഗോള്‍ലൈനിന്റെ തൊട്ടടുത്തു നിന്ന് ആല്‍ബ നല്‍കിയ കട്ട്ബാക്ക് പാസ് മെസ്സി ക്ഷണത്തില്‍ വഴി തിരിച്ചുവിട്ടപ്പോള്‍ അത്‌ലറ്റിക് പ്രതിരോധവും അതുവരെ മികച്ച പ്രകടനവുമായി നിന്ന ഗോള്‍കീപ്പര്‍ കെപ അരിസബലാഗയും നിസ്സഹായരായി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ റൗള്‍ ഗാര്‍ഷ്യയുടെ ഹെഡ്ഡര്‍ ബാറില്‍ തട്ടി മടങ്ങിയത് അത്‌ലറ്റിക്കിന്റെ ദൗര്‍ഭാഗ്യമായപ്പോള്‍ ഡിഫന്റര്‍ ഉനായ് നൂനസിന്റെ പ്രതിരോധം ബാര്‍സയെ ഗോള്‍ വര്‍ധിപ്പിക്കുന്നതില്‍ നിന്നു വിലക്കി. ക്ലോസ് റേഞ്ചില്‍ നിന്നുള്ള അഡുരിസിന്റെ ഹെഡ്ഡര്‍ ടെര്‍സ്‌റ്റെഗന്‍ തട്ടിയകറ്റുകയും ചെയ്തു. അവസാന ഘട്ടങ്ങളില്‍ അത്‌ലറ്റിക് സര്‍വം മറന്ന് ആക്രമണത്തിന് തുനിഞ്ഞത് ബാര്‍സയുടെ രണ്ടാം ഗോളിനുള്ള വഴിമരുന്നായി. മെസ്സി തുടങ്ങി വെച്ച പ്രത്യാക്രമണം പൗളിഞ്ഞോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ വിയ്യാറയല്‍ 1-1 സമനിലയില്‍ തളച്ചു. 61-ാം മിനുട്ടില്‍ എയ്ഞ്ചല്‍ കൊറിയ അത്‌ലറ്റികോയെ മുന്നിലെത്തിച്ചെങ്കിലും 81-ാം മിനുട്ടില്‍ കാര്‍ലോസ് ബാക്ക വിയ്യാറിന് സമനില നല്‍കുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ക്കിടെ ലീഗില്‍ അത്‌ലറ്റികോയുടെ മൂന്നാമത്തെ സമനിലയാണിത്.

ഡിപോര്‍ട്ടിവോ അലാവസിനെ അവരുടെ ഗ്രൗണ്ടില്‍ വീഴ്ത്തിയ വലന്‍സിയ സീസണിലെ പത്താം മത്സരത്തിലും അപരാജിതമായി തുടര്‍ന്നു. സിമോണെ സാസ, റോഡ്രിഗോ എന്നിവരാണ് വലന്‍സിയക്കു വേണ്ടി ലക്ഷ്യം കണ്ടത്. വിസ്സം ബെന്‍ യെദ്ദര്‍, പാബ്ലോ സറാബിയ എന്നിവരുടെ ഗോളുകളില്‍ സെവിയ്യ ലിഗാനീസിനെ 2-1 ന് തോല്‍പ്പിച്ചു. ഇതേ സ്‌കോറിന് ഗെറ്റാഫെ റയല്‍ സോഷ്യദാദിനെയും വീഴ്ത്തി.

10 റൗണ്ട് മത്സരം പിന്നിട്ടപ്പോള്‍ 28 പോയിന്റുമായി ബാര്‍സലോണയാണ് ലാലിഗയില്‍ ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള വലന്‍സിയക്ക് 24 പോയിന്റുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

റമദാനിൽ 237 യാചകരെ അബുദാബി പൊലീസ് പിടികൂടി

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

Published

on

അബുദാബി: റമദാനിലെ മൂന്നാഴ്ചക്കിടെ 237 യാചകരെ പിടികൂടിയതായി അബുദാബി പൊലീസ് അറിയിച്ചു.

ഭിക്ഷാടനവും പൊതുജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നവരെ യാതൊരു പരിഗണനയും നൽകാതെ
അറസ്റ്റ് ചെയ്യുന്നതിനുള്ള തുടർച്ചയായ കാമ്പെയ്‌നുകൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

പണം കൈക്കലാക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന കഥകൾ മെനഞ്ഞു സഹതാപം നേടാനാണ് യാചകർ ശ്രമിക്കുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ അൽആംരി പറഞ്ഞു.

ഗൾഫ് നാടുകളിൽ യാചന കർശനമായി നിരോധിച്ചിട്ടുണ്ട്. വിവിധ ഗൾഫ് നാടുകളിൽ വ്യാപകമായ പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്

Continue Reading

india

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

Published

on

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. ഡോങ്റി മേഖലയിൽ സംഘർഷമുണ്ടാവുമെന്നാണ് ഭീഷണി. ​സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

നവി മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ഉപഭോക്താവിന്റെ എക്സ് പോസ്റ്റ്. മുംബൈ ​പൊലീസ് ജാഗ്രത പാലിക്കണം. മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയിലുള്ള ഈദ് ആഘോഷവേളയിൽ അനധികൃതമായി രാജ്യത്തെത്തിയ റോഹിങ്ക്യകളും ബംഗ്ലാദേശ്, പാകിസ്താൻ അനധികൃത കുടിയേറ്റക്കാരും ചേർന്ന് ഹിന്ദു-മുസ്‍ലിം കലാപത്തിന് തുടക്കം കുറിക്കുമെന്നും ബോംബ് സ്ഫോടനം നടത്തുമെന്നുമായിരുന്നു എക്സിലെ പോസ്റ്റിൽ പറഞ്ഞത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നവിമുംബൈ പൊലീസ് ഉടൻ തന്നെ വിവരം മുംബൈ ​പൊലീസിനെ അറിയിച്ചു. തുടർന്നാണ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള തീരുമാനം മുംബൈ ​പൊലീസ് എടുത്തത്. എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി ഗൗരവത്തിലാണ് എടുക്കുന്നത്. സ്ഥിതി മോശമാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. നാഗ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നാലെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുംബൈ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

Continue Reading

kerala

കടയ്ക്കൽ ക്ഷേത്ര ഉത്സവത്തിലെ വിപ്ലവഗാന വിവാദം: “പാർട്ടി പതാക പ്രദർശിപ്പിച്ചത് എങ്ങനെയെന്ന് പരിശോധിക്കണം”; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ക്ഷേത്ര പരിസരങ്ങളിലെ ആചാരലംഘനം സംബന്ധിച്ച് നിയമപരമായ നടപടികൾ വിശദീകരിക്കാൻ ഹർജിക്കാരന് കോടതി നിർദേശം നൽകി.

Published

on

കൊല്ലം കടയ്ക്കൽ ക്ഷേത്ര ഉത്സവത്തിലെ ഗാനമേളക്കിടെ ഗായകൻ അലോഷി വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടീസയച്ചു. ക്ഷേത്ര പരിസരങ്ങളിലെ ആചാരലംഘനം സംബന്ധിച്ച് നിയമപരമായ നടപടികൾ വിശദീകരിക്കാൻ ഹർജിക്കാരന് കോടതി നിർദേശം നൽകി. പരിപാടിയുടെ മുഴുവൻ സമയ വീഡിയോ ഹാജരാക്കണം.

പാർട്ടി പതാക പ്രദർശിപ്പിച്ചതെങ്ങനെയെന്ന് പരിശോധിക്കണമെന്നും കോടതിയുടെ നോട്ടീസിൽ പറയുന്നു. ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ ദിവസമാണ് ഹർജിയിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റിനെ കക്ഷിയാക്കാൻ ഹൈക്കോടതി നിർദേശിച്ചത്.

ഭക്തി ഗാനമേളയല്ലാതെ സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് കോടതി നേരത്തെ ദേവസ്വം ബോർഡിനോട് ചോദിച്ചിരുന്നു. ദേവനായി ഭക്തർ നൽകുന്ന പണം ധൂർത്തടിച്ച് കളയാനുള്ളതല്ല. ഉത്സവങ്ങൾ ഭക്തിയുടെ കൂട്ടായ്മ കൂടിയാണ്. ക്ഷേത്ര ഉത്സവങ്ങൾ തികച്ചും വ്യത്യസ്തമെന്നും ഹൈക്കോടതി വിമ‍ശിച്ചിരുന്നു. ക്ഷേത്രത്തിലെ ലൈറ്റ് അലങ്കാരങ്ങളിലും വിമർശനമുണ്ടായിരുന്നു. പണം അധികമെങ്കിൽ അന്നദാനം നൽകണം, ക്ഷേത്രമാണോ കോളേജാണോ ഇതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണമെന്നും കോടതി വിമർശിച്ചിരുന്നു.

തിരുവാതിര ഉത്സവത്തിലെ ​ഗാനമേളയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ആളുകൾ ആവശ്യപ്പെടുന്ന ഗാനങ്ങൾ പാടുന്നതാണ് രീതിയെന്നായിരുന്നു ഗായകൻ അലോഷിയുടെ പ്രതികരണം. കടയ്ക്കലും സംഭവിച്ചത് അത്തരത്തിലാണെന്നും വേദിയിലെ എൽഇഡി വാളിൽ വന്ന ചിത്രത്തെക്കുറിച്ചറിയില്ലെന്നും അലോഷി പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ വിപ്ലവ ഗാനങ്ങൾ ആലപിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.

20 ഗാനങ്ങൾ പാടി, അതിൽ രണ്ട് എണ്ണമായിരുന്നു വിപ്ലവ ഗാനങ്ങൾ. അത് അവിടെ ഒത്തു കൂടിയവർ നന്നായി ആസ്വദിച്ചു. സന്തോഷത്തോടെയാണ് എല്ലാവരും പിരിഞ്ഞ് പോയത്. എൽഇഡി വാളിൽ ചിത്രം നൽകിയത് തൻ്റെ ടെക്നീഷ്യൻമാരല്ലെന്നും തൻ്റെ പാട്ടിന് അതാണ് നല്ലതെന്ന് തോന്നിയത് കൊണ്ടാവാം അത് നൽകിയതെന്നും അലോഷി പറഞ്ഞിരുന്നു.

കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ചുള്ള ഗാനമേളയിലാണ് അലോഷി സിപിഎമ്മിന്‍റെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ചത്. പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ പാട്ടുകളാണ് പരിപാടിയില്‍ പാടിയത്. പാട്ടിനൊപ്പം സ്‌ക്രീനില്‍ ഡിവൈഎഫ്‌ഐ പതാകകളും സിപിഎം ചിഹ്നങ്ങളും കാണിച്ചതും വലിയ വിവാദമാകുകയായിരുന്നു.

Continue Reading

Trending