Connect with us

kerala

ബാർ കോഴ: നോട്ടെണ്ണൽ യന്ത്രം മുഖ്യമന്ത്രിയുടെ വീട്ടിലോ എ.കെ.ജി സെന്‍ററിലോ? എം.ബി. രാജേഷ് അന്വേഷണം നേരിടണം -വി.ഡി. സതീശൻ

നോട്ടെണ്ണൽ യന്ത്രം ഇപ്പോൾ എവിടെയെന്നും മുഖ്യമന്ത്രിയുടെ വീട്ടിലോ എക്സൈസ് മന്ത്രിയുടെ വീട്ടിലോ അതോ എ.കെ.ജി സെന്‍ററിലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Published

on

ബാർ കോഴക്കുള്ള നീക്കം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അബ്കാരികളെ സഹായിക്കാനാണ് നിയമത്തിൽ മാറ്റം വരുത്തിയത്. നോട്ടെണ്ണൽ യന്ത്രം ഇപ്പോൾ എവിടെയെന്നും മുഖ്യമന്ത്രിയുടെ വീട്ടിലോ എക്സൈസ് മന്ത്രിയുടെ വീട്ടിലോ അതോ എ.കെ.ജി സെന്‍ററിലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മന്ത്രിസ്ഥാനത്ത് നിന്ന് മാറി എം.ബി. രാജേഷ് അന്വേഷണം നേരിടണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാര്‍ ഉടമകളില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ബാര്‍ ഉടമകളിലൂടെ തന്നെ പുറത്തു വന്നിരിക്കുകയാണ്. സംസ്ഥാനത്തെ 801 ബാറുകളില്‍ നിന്നും 2.5 ലക്ഷം രൂപ വീതം പിരിച്ചെടുത്ത് 20 കോടി രൂപയുടെ കോഴ ഇടപാടാണ് ഇതിന് പിന്നിലുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നീങ്ങിയാലുടന്‍ അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി തരാമെന്ന ഉറപ്പിലാണ് ബാര്‍ ഉടമകളില്‍ നിന്നും പണം പിരിക്കുന്നത്.

കോഴ ഇടപാട് നടന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. പണം കൊടുക്കാതെ ആരും സഹായിക്കില്ലെന്നും 2.5 ലക്ഷം രൂപ വീതം നല്‍കാന്‍ സാധിക്കുന്നവര്‍ നല്‍കണമെന്നുമാണ് ബാര്‍ ഉടമയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യ നയം വരുമെന്നും ഡ്രൈ ഡേ എടുത്ത് കളയുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അതിന് വേണ്ടി കൊടുക്കേണ്ടത് കൊടുക്കണമെന്നുമാണ് ബാര്‍ ഉടമകളുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് പറയുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനം അറിയിക്കുന്നതെന്നും ശബ്ദസന്ദേശത്തിലുണ്ട്. പണപ്പിരിവ് നേരത്തെ തുടങ്ങിയെന്നും എന്നാല്‍ എല്ലാവരും തരുന്നില്ലെന്നുമുള്ള പരാതിയാണ് ജില്ല പ്രസിഡന്റ് പങ്കുവച്ചിരിക്കുന്നത്.

ഡ്രൈഡേ ഉള്‍പ്പെടെയുള്ളവ നീക്കുന്നത് സംബന്ധിച്ച് സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള സബ്ജക്ട് കമ്മിറ്റിയില്‍ നിര്‍ദേശം വന്നപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ അതിനെ ശക്തിയായി എതിര്‍ത്തിരുന്നു. അബ്കാരി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ബാര്‍ ഉടമകളെ സഹായിക്കുന്നതിന് വേണ്ടിയാണ്. സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ ഇരിക്കുന്ന ആളുകള്‍ പറയാതെ ബാര്‍ ഉടമകള്‍ പണപ്പിരിവ് നടത്തില്ല.

കെ.എം. മാണിക്കെതിരെ ഒരു കോടിയുടെ ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ 801 ബാറുകളില്‍ നിന്നും 20 കോടി രൂപയാണ് പിരിച്ചെടുക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ലൈസന്‍സ് നല്‍കാന്‍ തീരുമാനം എടുത്തപ്പോള്‍ അതിനെ വിമര്‍ശിച്ച ആളാണ് അന്നത്തെ സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍.

കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നാണ് പിണറായി വിജയന്‍ 2016 ഏപ്രില്‍ 18ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. മദ്യവര്‍ജന സമിതികളെയും മദ്യ വിരുദ്ധ പ്രവര്‍ത്തകരെയും അടക്കം അണിനിരത്തി മദ്യവിപത്ത് ചെറുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാ ബദ്ധമാണെന്നും എൽ.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന ഉറപ്പും പിണറായി നല്‍കിയിരുന്നു. എന്നിട്ട് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നയുടന്‍ 669 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം 130 ബാറുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയത്. എല്ലാത്തിനും പിന്നില്‍ അഴിമതിയാണ്. വ്യാപകമായി മദ്യം ഒഴുക്കിക്കൊണ്ടിരിക്കുകയാണ്.

ബാറുകളുടെ എണ്ണവും മദ്യവില്‍പനയും കൂടിയിട്ടും ടേണ്‍ ഓവര്‍ ടാക്‌സ് മാത്രം കൂടിയില്ല. ബാറുകളില്‍ നിലവില്‍ ഒരു പരിശോധനകളുമില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നീങ്ങുമ്പോള്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാമെന്ന് ബാര്‍ ഉടമകള്‍ക്ക് വാക്ക് കൊടുത്തിരുന്നു. ഇത് നഗ്നമായ അഴിമതിയാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. നോട്ട് എണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ് ഇരിക്കുന്നത്? എക്‌സൈസ് മന്ത്രിയുടെ അടുത്താണോ, മുഖ്യമന്ത്രിയുടെ അടുത്താണോ, അതോ എ.കെ.ജി സെന്ററിലാണോ എന്ന് മാത്രം വ്യക്തമാക്കിയാല്‍ മതി.

പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ചും എല്ലാ ചെയ്തു കൊടുക്കാമെന്ന ഉറപ്പാണ് ബാര്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യാന്‍ പോകുന്നത്. ഇതിന് പകരമായാണ് പണപ്പിരിവ് നടത്തുന്നത്. എക്‌സൈസ് മന്ത്രി രാജിവച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം. പണപ്പിരിവ് നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. അത് നിഷേധിക്കാനാകില്ല. പണം നല്‍കിയാലേ കാര്യം നടക്കൂവെന്ന് ബാര്‍ ഉടമകളുടെ സംഘടനയുടെ ജില്ലാ പ്രസിഡന്റാണ് പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പനെ തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ പണപ്പിരിവ് തുടങ്ങിയത്. വെള്ളപൂശാനുള്ള നടപടിയുടെ ഭാഗമായാണ് ശബ്ദസന്ദേശം ഇട്ട ജില്ലാ പ്രസിഡന്റിനെ ബാര്‍ ഉടമകളുടെ സംഘടയില്‍ നിന്നും പുറത്താക്കിയത്.

കെ.എം. മാണിക്കെതിരെ ആരോപണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സര്‍ക്കാര്‍ മുഴുവന്‍ ബാറുകളും അടച്ചു പൂട്ടുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. എക്‌സൈസ് മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിയാതെ ഇങ്ങനെയൊരു സംഭവം നടക്കില്ല. പണം നല്‍കാന്‍ വൈകുന്നത് കൊണ്ടായിരിക്കും തീരുമാനം വൈകുന്നത്. കാലം കണക്കു ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കോടിയുടെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഇപ്പോള്‍ 20 കോടിയുടെ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശം മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇടുക്കി ജില്ലയിലെ അസോസിയേഷൻ അംഗങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്.

വ്യാഴാഴ്ച എറണാകുളത്ത് ചേർന്ന അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്ന നിലയിലാണ് പണപ്പിരിവെന്ന് ശബ്ദസന്ദേശത്തിലുള്ളത്. ”ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്സൈസ് പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നാണ്” ശബ്ദ സന്ദേശത്തിൽ പറയുന്നത്.

ഒരു ബാർ ഹോട്ടലുകാരിൽ നിന്ന്‌ രണ്ടര ലക്ഷം രൂപവീതം പിരിക്കാൻ അസോസിയേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, പല ബാർ ഉടമകളും പിരിവ് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അംഗങ്ങൾ പിരിവ് നൽകണമെന്ന സംഘടനയുടെ കർശനനിർദേശം സംസ്ഥാന ഭാരവാഹി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം ഇതിനകം തന്നെ സംസ്ഥാന സർക്കാറിന് മുമ്പാകെ എത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം നൽകിയ ശിപാർശകളിൽ ഒന്നാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍

എറണാകുളത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലായിരുന്നു തീരുമാനം.

Published

on

ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ കാര്യങ്ങള്‍ പറഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിലാണ് ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ കാര്യങ്ങള്‍ പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

എറണാകുളത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലായിരുന്നു തീരുമാനം. നിലവില്‍ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്സീ ടീമായ കൊല്ലം ഏരീസ് സഹഉടമയാണ് ശ്രീശാന്ത്. വിവാദമായ പരാമര്‍ശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്സീ ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍, ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കുമെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഫ്രാഞ്ചയ്സീ ടീമുകള്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് തന്നെ അവര്‍ക്കെതിരെ തുടര്‍നടപടികള്‍ വേണ്ടതില്ലെന്നും ടീം മാനേജ്‌മെന്റില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ സഞ്ജുവിന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ് എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കാനും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി.

Continue Reading

kerala

‘ഒരു പാര്‍ട്ടിയുടെ അധ്യക്ഷനാണ് വേദിയിലിരുന്ന് ഒറ്റക്ക് മുദ്രാവാക്യം വിളിക്കുന്നത്..ഇതൊക്കെ അല്‍പത്തരമല്ലേ’; മുഹമ്മദ് റിയാസ്

ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുന്നതാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ ഇരിക്കുന്നതിനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിന്റെ ധനകാര്യ മന്ത്രി അടക്കം സദസ്സില്‍ ഇരിക്കുമ്പോള്‍ കേരളത്തിലെ ബിജെപി അധ്യക്ഷന്‍ ഒറ്റക്ക് കയറി മുദ്രാവാക്യം വിളിച്ചതിനെയാണ് മന്ത്രി വിമര്‍ശിച്ചത്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുന്നതാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സര്‍വീസ് സംഘടനക്കെതിരെ വിമര്‍ശനവുമായി ഏരിയാ കമ്മിറ്റി അംഗം രംഗത്ത്

സര്‍വീസ് കാലയളവ് മുഴുവന്‍ സിപിഎം അനുകൂല സംഘടനയുടെ പ്രവര്‍ത്തകയായിരുന്നിട്ടും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഒരു വര്‍ഷവും എട്ട് മാസവും മാത്രമാണ് പുഷ്പജക്ക് സെക്രട്ടേറിയറ്റിനുള്ളില്‍ ഇരിക്കാനായതെന്ന് മധു പറഞ്ഞു

Published

on

സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സര്‍വീസ് സംഘടനാ നേതാക്കള്‍ക്കെതിരെ രംഗത്തെത്തി നെടുമങ്ങാട് ഏരിയാ കമ്മിറ്റി അംഗവും നെടുമങ്ങാട് മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ ആര്‍. മധു. മധുവിന്റെ ഭാര്യയും ധനകാര്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്ന പുഷ്പജ ഏപ്രില്‍ 26നാണ് തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്ന് സീനിയര്‍ ഫിനാന്‍സ് ഓഫീസറായി വിരമിച്ചത്. സര്‍വീസ് കാലയളവ് മുഴുവന്‍ സിപിഎം അനുകൂല സംഘടനയുടെ പ്രവര്‍ത്തകയായിരുന്നിട്ടും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഒരു വര്‍ഷവും എട്ട് മാസവും മാത്രമാണ് പുഷ്പജക്ക് സെക്രട്ടേറിയറ്റിനുള്ളില്‍ ഇരിക്കാനായതെന്ന് മധു പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ?

ഞാന്‍ നിലവില്‍ CPM നെടുമങ്ങാട് ഏര്യാ കമ്മിറ്റി അംഗമാണ്. ധനകാര്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ എന്റെ ഭാര്യ പുഷ്പജMG ഇരുപത്തി ആറര വര്‍ഷത്തെ സേവനത്തിന് ശേഷം തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്നും സീനിയര്‍ ഫിനാന്‍സ് ആഫീസറായി ഇന്ന് (30/4/25 ) വിരമിക്കുന്നു.

ഞാന്‍ CPM കാരനായത് കൊണ്ട് തന്നെ കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ ആണ് പുഷ്പജ കഴിഞ്ഞ 2 വര്‍ഷം മുന്‍പ് വരെ അംഗമായിരുന്നത്. ഇപ്പോള്‍ അംഗത്വം പുതിക്കിയില്ല. മറ്റ് സംഘടനയില്‍ ചേര്‍ന്നതുമില്ല. മറ്റ് പലരും സെക്രട്ടറിയറ്റില്‍ ചെയ്യുന്നത് പോലെ ഭരിക്കുന്നതാരെന്നതിനനുസരിച്ച് സംഘടന മാറാതിരുന്നതിന്റെ ദുര്യോഗം ഏറെ അനുഭവിച്ചാണ് ഇന്ന് പടിയിറങ്ങുന്നത്. 2 മാസം മുന്‍പ് വീണ്ടും KSEA മെമ്പര്‍ഷിപ്പ് എടുക്കുന്നതിന് ആവശ്യപ്പെട്ടിരുന്നു. അവര്‍ ചെയ്ത് കൊടുത്ത സേവനങ്ങള്‍ അക്കമിട്ട് നിരത്തി നിരസിച്ചുവെന്നാണ് പുഷ്പജ പറഞ്ഞത്. സര്‍വീസില്‍ നിന്നും വിരമിക്കുന്നവരുടെ പേര് ചേര്‍ത്ത് അടിക്കുന്ന സംഘടന നോട്ടീസില്‍ പേര് വയ്കരുതെന്നും പറഞ്ഞുവത്രെ. അതെന്തായാലും അവര്‍ പാലിച്ചു. പുഷ്പജ

സെക്രട്ടറിയറ്റ് സര്‍വീസില്‍ കയറിയ പ്രബേഷന്‍ പീര്യേഡിലാണ് 2002 ലെ ജീവനക്കാരുടെ അനിശ്ചിത കാലപണിമുടക്ക്. ഞാന്‍ CPM നഗരസഭ ചെയര്‍മാന്‍ ആയിരുന്ന കാലമായിരുന്നത് കൊണ്ട് തന്നെ പിരിച്ച് വിടല്‍ ഭീഷണി ഉണ്ടായിട്ടും 32 ദിവസവും പുഷ്പജ പണിമുടക്കി. തുടര്‍ന്ന് സര്‍വീസ് കാലത്തിനിടയില്‍ വന്ന KSEA പങ്കാളിയായ എല്ലാ പണിമുടക്ക് സമരങ്ങളിലും പങ്കെടുത്തു.. മറ്റ് പലരും ചെയ്യുന്ന പോലെ ബസ് ലഭിച്ചില്ലായെന്നും മറ്റും ഡിക്ലറേഷന്‍ നല്കി ഡൈസ് നോണില്‍ നിന്നും ഒഴിവായതുമില്ല. അവസാനത്തെ 2 സമ്മേളനങ്ങള്‍ ഒഴികെ കോട്ടയം ഡെപ്യൂട്ടേഷന്‍ കാലത്തൊഴികെയുള്ള എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തു. ഒരു പണിമുടക്കില്‍ ധനകാര്യ വകുപ്പില്‍ നിന്നും പണിമുടക്കിയ അണ്ടര്‍ സെക്രട്ടറിമാരുടെ പട്ടിക നോട്ടീസ് ബോര്‍ഡില്‍ ഇട്ടപ്പോള്‍ അതില്‍ ഉള്‍പ്പെട്ട ഏക വനിത പുഷ്പജയായിരുന്നു.

KSEA ആവശ്യപ്പെട്ട ഫണ്ട് എപ്പോഴും വിമുഖത കൂടാതെ നല്കി. ഇത് ചില വര്‍ഷങ്ങളില്‍ 50,000 വരെയായിട്ടുണ്ട്. ഒരു ദേശാഭിമാനി വീട്ടില്‍ ഉള്ളപ്പോള്‍ തന്നെ അവര്‍ ആവശ്യപ്പെട്ട പ്രകാരം വീണ്ടും ദേശാഭിമാനി എടുത്തിട്ടുണ്ട്. ഞാനിതൊക്കെ സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങള്‍ ഒന്നും KSEA യ്ക് ബാധകമല്ലെന്നതിനാലാണ്.

എന്നാല്‍ UDF ഭരണകാലത്ത് അവര്‍ വേണ്ട വിധം ഇക്കാര്യം പരിഗണിച്ചിട്ടുണ്ട്. AO ആയപ്പോള്‍ കൂടെ പ്രമോഷനായവരില്‍ ധനകാര്യ വകുപ്പിന് പുറത്ത് പോകേണ്ടി വന്ന ഏക ആള്‍ പുഷ്പജയായിരുന്നു. തുടര്‍ന്ന് UDF ഭരണത്തില്‍ ഏറെക്കുറെ മുഴുവന്‍ കാലവും സെക്രട്ടറിയറ്റിന് പുറത്തായിരുന്നു. എന്തിന് UDF നിയന്ത്രണത്തിലുള്ള സെക്രട്ടറിയറ്റ് ഹൗസിംഗ് സൊസൈറ്റിയില്‍ പോലും അംഗത്വം നല്കിയില്ല.അതില്‍ പരാതിയില്ല. UDF സര്‍ക്കാര്‍ ആണല്ലോ!

എന്നാല്‍ 2016 ല്‍ LDF സര്‍ക്കാര്‍ വന്നിട്ടും സെകട്ടറിയറ്റിന് അകത്ത് പോസ്റ്റിംഗ് കിട്ടിയത് വീണ്ടും 4 വര്‍ഷം കഴിഞ്ഞിട്ടാണ്. അകത്ത് വേണമെന്ന് എങ്ങും ശുപാര്‍ശ നടത്തിയതുമില്ല. കഴിഞ്ഞ 9 വര്‍ഷത്തെ LDF ഭരണത്തില്‍ ഞാന്‍പാര്‍ട്ടി ഏര്യാ കമ്മിറ്റി അംഗമായിരുന്നിട്ട് കൂടി എന്റെ ഭാര്യയ്ക് സെക്രട്ടറിയറ്റിനകത്ത് ഇരിക്കുവാനായത് 2ല്‍ താഴെ വര്‍ഷം മാത്രമാണ്. സെക്രട്ടറിയറ്റിന് പുറത്ത് ഗവ:പ്രസ്സ്, ശിശുവികസന ഡയറക്ടറേറ്റ്, ലാന്റ് റവന്യൂ കമ്മീഷണറേറ്റ്, DPI, പഞ്ചായത്ത് ഡയറക്ടറേറ്റ്, രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ട്, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ഇങ്ങനെ കറങ്ങേണ്ടി വന്നു. അന്നൊന്നും പരാതി പറയാനേ പോയില്ല.

ഒടുവില്‍ പെന്‍ഷനാകാന്‍ 2 ല്‍ താഴെ വര്‍ഷമുള്ളപ്പോള്‍ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ആയിരിക്കെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് (GO ( MS ) 52/2022/ GAD ) ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ ഉത്തരവായപ്പോള്‍ പുഷ്പജ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചട്ട ലംഘനം ചൂണ്ടി കാണിച്ച് പരാതി നല്കി. അത് തന്നെ നിയമാനുസൃത ഓഡിറ്റ് നടക്കാത്ത സ്ഥാപനത്തില്‍ ഡെപ്യൂട്ടേഷന്‍ പോയാല്‍ പെന്‍ഷന്‍ ലഭിക്കാന്‍ വൈകുമെന്ന ഭയത്തെ തുടര്‍ന്നാണ് വേണ്ടി വന്നത്. ഞാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ കണ്ടും പരാതി നല്കി. സെക്രട്ടറി തത്സമയം തന്നെ KSEA നേതാവ് സ: ഹണിയെ വിളിക്കുകയും അദ്ദേഹം നിര്‍ദ്ദേശിച്ച പ്രകാരം ഞാനും പുഷ്പജയുമായി ഹണിയെ പോയി കാണുകയും ചെയ്തു. നേതാവ് പറഞ്ഞത് ശരിയാക്കാം എന്നാണ്.. ഫിനാന്‍സിലെ നേതാവ് ശശിയോട് പറയാമെന്നും പറഞ്ഞു.. ഈ ശശിക്ക് അറിയാത്ത ആളല്ല പുഷ്പജ. പുഷ്പജയുടെ കീഴില്‍ അസിസ്റ്റന്റ് ആയിരുന്നിട്ടുണ്ട്. അന്ന് CRപോലും മൂന്നാമതൊരാള്‍ മുഖേന കൊടുത്തുവിട്ട് ശശി പുഷ്ജയില്‍ നിന്നും ഒപ്പിട്ട് വാങ്ങിയിട്ടുമുണ്ട്. ശശിയുടെ ചെയ്തികള്‍ ധനകാര്യ വകുപ്പില്‍ ഉള്ളവര്‍ക്കറിയാം. ചാനല്‍ വാര്‍ത്ത വരെ പലവട്ടം വന്നു. അക്കാര്യങ്ങള്‍ കൂടുതല്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ ശശിയാണ് താരം.

ഡെപൂട്ടേഷന്‍ ഓര്‍ഡറാകുന്നതിന് മുന്‍പാണ് സ : ഹണിയെ കണ്ടത്. ഫലമുണ്ടായില്ല. ഡെപ്യൂട്ടേഷന്‍ ഓര്‍ഡര്‍ ഇറങ്ങി. പിന്നീട് നെടുമങ്ങാട്ടെ മരണപ്പെട്ടു പോയ ഒരു സഖാവിന്റെ സഹായത്താല്‍ CPM സംസ്ഥാന സെക്രട്ടറിയെ 2 തവണ കണ്ടു. LDF കണ്‍വീനര്‍ ആയിരുന്ന സ: EP ജയരാജനെ കണ്ടു. ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യാനാണ് EP ഉപദേശിച്ചത്. പാര്‍ട്ടി ആയിരിക്കുമ്പോള്‍ സര്‍ക്കാറിനെതിരെ കോടതിയില്‍ പോകാന്‍ മടിച്ചിട്ടാണെന്ന് മറുപടിയും പറഞ്ഞു. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല.

ഗത്യന്തരമില്ലാതെ അന്നത്തെ നെടുമങ്ങാട് ഏര്യാ സെക്രട്ടറിയെ കൂട്ടി വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു. ഒരു മാസത്തിനകം ട്രാന്‍സ്ഫര്‍ ആകും തല്കാലം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ജോയിന്‍ ചെയ്യാനാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. ജോയിന്‍ ചെയ്യാതെ ലീവ് എടുക്കാനിരുന്ന പുഷ്പജ ഞാന്‍ ആവശ്യപ്പെട്ടപ്രകാരം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ജോയിന്‍ ചെയ്തു.DCS നെ പലവട്ടം കണ്ടു. സഖാവ് ഹണിയെ DCS പലവട്ടംവിളിച്ചിട്ടും ട്രാന്‍സ്ഫര്‍ മാത്രം ഉണ്ടായില്ല.

പിന്നീട് ഞാന്‍ ഇന്നത്തെ ACSനെ കൂട്ടി സ: AA .റഹിം MPയെ കണ്ടു. സഖാവ് നന്നായി തന്നെ ഇടപെട്ടു .ഒടുവില്‍ CMന്റെ പ്രൈവറ്റ് സെക്രട്ടറിയായ സ:കെ.കെ.രാഗേഷിന്റെ സഹായവും MP തേടി. പക്ഷെ ഫലം മാത്രമുണ്ടായില്ല. ‘ഒടുവില്‍ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞപ്പോള്‍ നിര്‍ബ്ബന്ധ പൂര്‍വ്വം പുഷ്പജ സെക്രട്ടറിയറ്റില്‍ ജോയിനിംഗ് റിപ്പോര്‍ട്ട് നല്കി. ഒഴിവുണ്ടായിട്ടും മൂന്നര മാസം പോസ്റ്റിംഗ് നല്കിയില്ല ഒടുവില്‍ സെക്രട്ടറിയറ്റില്‍ ഒഴിവുണ്ടായിരിക്കെ വീണ്ടും തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസറായി നിയമിച്ചു. നിയമനം നല്കാതെ വീട്ടില്‍ ഇരുത്തിയ മൂന്നര മാസം ക്രമീകരിക്കാത്തതിനാല്‍ 7 മാസം ശമ്പളം കിട്ടാതെയുമായി. ഒടുവില്‍ വല്ല വിധേനയും ശമ്പളം ലഭിച്ചു. അങ്ങനെ ഇന്ന് തദ്ദേശ വകുപ്പില്‍ നിന്നും അവിടുത്തെ സംഘടന സ്വരം നല്കിയ യാത്ര അയപ്പ് ഏറ്റുവാങ്ങി പടിയിറങ്ങി. ഞാന്‍ CPM കാരനായതിന്റെ പേരില്‍UDF ഭരണത്തില്‍ പുഷ്പജയെ സെക്രട്ടറിയറ്റില്‍ നിന്നും പരമാവധി അകറ്റിനിര്‍ത്തി. 9 വര്‍ഷ LDF ഭരണത്തിനിടയില്‍ 1 വര്‍ഷവും 11 മാസവും മാത്രമാണ് സെക്രട്ടറിയറ്റിനുള്ളില്‍ ഇരിക്കുവാനായത് .അത് സൂചിപ്പിച്ചുവെന്നേയുള്ളൂ പരാതിയില്ല. പെന്‍ഷനാകാന്‍ 1 വര്‍ഷവും 8 മാസവും മാത്രം ബാക്കിയുള്ളപ്പോള്‍ ഹണി – ശശിമാരുടെ പിടിവാശിയില്‍ ഡെപ്യൂട്ടേഷനില്‍ വിട്ടു. ഹണി – ശശിമാരുടെ മുന്നില്‍ ആര്‍ക്കും ഒന്നും ചെയ്യാനുമാകാതെ വന്നപ്പോള്‍ പുഷ്പജയുടെ ശമ്പളത്തിന്റെ തണലില്‍ CPM പ്രവര്‍ത്തനം നടത്തിയ എന്റെ അവസ്ഥ എത്രപേര്‍ക്ക് മനസ്സിലാകുമെന്നറിയില്ല. വീട്ടിലെ സൈ്വരത കെടുത്തി .കണ്ണീരിന് മുന്നില്‍ മറുപടി പറയാനാകാതെ വന്ന പാര്‍ട്ടിക്കാരനാണ് ഞാന്‍. പലപ്പോഴും അത് എന്റെ ഒച്ചയെടുക്കലിലും മിണ്ടാതിരിക്കലിലും വരെയെത്തി.

ഹണി / ശശിമാര്‍ അറിയേണ്ടത് ഞങ്ങളെ പോലുള്ളവര്‍ പണിയെടുത്തിട്ടാണ് നിങ്ങള്‍ ഭരണ ശീതളച്ഛായയില്‍ ആറാടുന്നത് എന്നതാണ്. നിങ്ങളുടെ ഈ പ്രവൃത്തി അനുഭവിച്ച പുഷ്പജയെപ്പോലുള്ളവര്‍ എങ്ങനെയാണ് CPMന് വോട്ട് ചെയ്യുക.. ഹണി – ശശിമാരെ നിലയ്ക് നിര്‍ത്തുവാന്‍ എന്നാണാവുക?ആര്‍ക്കാണാവുക?

Continue Reading

Trending