Connect with us

crime

മിഠായി കാണിച്ച് പ്രലോഭിപ്പിച്ചു, പത്തുവയസുകാരിയെ പൂജാരി പീഡിപ്പിച്ചു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് 62 വയസുകാരനായ പൂജാരിയെ പിടികൂടിയത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു

Published

on

ബംഗളൂരു: മകളുടെ വീട്ടില്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത പൂജാരി അറസ്റ്റില്‍. 10 വയസുകാരിയെ കാണാതായപ്പോള്‍ അന്വേഷിച്ചെത്തിയ മാതാപിതാക്കള്‍ മകള്‍ വീട്ടില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി വരുന്നതാണ് കണ്ടത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് 62 വയസുകാരനായ പൂജാരിയെ പിടികൂടിയത്. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം. പൂജാരിയായ വെങ്കടരാമനപ്പയാണ് മകളുടെ വീട്ടില്‍ വച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മരുമകന്‍ തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയാണ്. മരുമകന്‍ നഗരത്തിന് വെളിയില്‍ പോകുന്ന സമയങ്ങളില്‍ ക്ഷേത്രത്തിലെ പൂജകള്‍ ചെയ്യുന്നതിന് ഭാര്യയുടെ അച്ഛനെയാണ് പതിവായി ചുമതലപ്പെടുത്താറ്. ഇതനുസരിച്ച് മകളുടെ വീട്ടില്‍ വന്ന സമയത്താണ് വെങ്കടരാമനപ്പ പത്തുവയസുകാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

നവംബര്‍ 24നാണ് നാടിനെ നടുക്കിയ സംഭവം. വൈകീട്ട് 4.30ന് മകളുടെ വീടിന് മുന്നില്‍ തൊട്ടടുത്ത വീട്ടിലെ പത്തുവയസുകാരി കളിക്കുന്നത് വെങ്കടരാമനപ്പ കണ്ടു. മധുരപലഹാരങ്ങള്‍ തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ 62കാരന്‍ മകളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്നായിരുന്നു പീഡനമെന്ന് പൊലീസ് പറയുന്നു.

കുറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ,മാതാപിതാക്കള്‍ അന്വേഷണം തുടങ്ങി. അതിനിടെ പത്തുവയസുകാരിയെയും കൂട്ടി 62കാരന്‍ വീട്ടിലേക്ക് പോകുന്നത് കണ്ടതായി പൂക്കള്‍ വില്‍ക്കുന്ന സ്ത്രീ പറഞ്ഞു. ഇതനുസരിച്ച് വീട്ടിലേക്ക് പോയ മാതാപിതാക്കള്‍ മകള്‍ കരഞ്ഞുകൊണ്ട് പുറത്തേയ്ക്ക് വരുന്നതാണ് കണ്ടത്. സംഭവം കുട്ടി വിവരിച്ചതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

crime

ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍

ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.

ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഇപ്പോഴും വീട്ടിൽ പരിശോധന നടക്കുന്നു. സംഘത്തിൽ ഒരാൾ കൂടിയുണ്ട് അയാൾക്കായി അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
Continue Reading

Trending