Connect with us

Culture

മുന്നറിയിപ്പില്ലാതെ ബാണാസുര ഡാം ഷട്ടര്‍ തുറന്നു; വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലായി

Published

on

 

 

മാനന്തവാടി: പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഉയര്‍ത്തിയതോടെ നിരവധി വീടുകളും നൂറ് കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങളും വെള്ളത്തിലായി. അപ്രതീക്ഷിതമായി ഷട്ടറുകള്‍ ഉയര്‍ത്തിയത് കെ എസ് ഇ ബിയുടെ നിരുത്തരവാദ സമീപനമായെന്നും ഇതാണ് വന്‍ നാശനഷ്ടമുണ്ടാകാന്‍ കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. ഷട്ടര്‍ തുറന്നതോടെ പടിഞ്ഞാറത്തറ മാടത്തും പാറയിലെ 25 ഓളം വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. മാടത്തുംപാറ കോളനിയിലെ ആറ് വീടുകള്‍ വെള്ളത്തിനടിയിലായി. ആറു വാളിലും നിരവധി വീടുകള്‍ വെള്ളത്തിന്നടിയിലായി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് രണ്ട് ദിവസം മുന്‍പ് ഉയര്‍ത്തിയ ഡാം ഷട്ടര്‍ ഇന്നലെ രാവിലെ എട്ട് മണിക്ക് വന്‍തോതില്‍ വീണ്ടും ഉയര്‍ത്തിയത്. ചൊവ്വാഴ്ച രണ്ട് ഷട്ടര്‍ അന്‍പത് സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്ന് വിട്ടിരിന്നു. എന്നാല്‍ ഡാമില്‍ വെള്ളം നിറയുന്നത് ശ്രദ്ധിക്കാതിരുന്നതിനെ തുടര്‍ന്നാണ് വന്‍തോതില്‍ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നത്. ഇന്നലെ രാവിലെ ആറ് മണിക്ക് ഡാമില്‍ ശേഖരിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ വെള്ളം ഉയരുകയും ഡാമിന്റെ സംഭരണ ശേഷിയേക്കാള്‍ വെള്ളം കുടുകയും ഷട്ടറിന്റെ മുകളിലൂടെ വെള്ളം കരകവിഞ്ഞ് ഒഴുകുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡാം അധികൃതര്‍ ഇന്നലെ രാവിലെ എട്ട് മണിക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒന്നര മീറ്ററിലധികം ഷട്ടര്‍ ഉയര്‍ത്തുകയായിരുന്നു. ഡാം തുറന്നതോടെ പുതുശ്ശേരിപുഴ കരകവിഞ്ഞൊഴുകുകയും വീടുകളിലും ക്യഷിയിടങ്ങളിലും വെള്ളം കയറുകയും ചെയ്തു. ഉച്ചക്ക് ശേഷം പല തവണകളിലായി ഷട്ടര്‍ തുറക്കുകയും 2.30 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. നാല് ഷട്ടറുകള്‍ 57.05 സെന്റീമീറ്റര്‍ ഉയര്‍ത്തിക്കഴിഞ്ഞു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ നിരവധി ഗ്രാമീണ റോഡുകളും വെള്ളത്തിന്നടിയിലായി. പടിഞ്ഞാറത്തറ മാടത്തുംപാറ കോളനി റോഡ് കൂവലത്തോട് റോഡ്, കാപ്പുണ്ടിക്കല്‍ റോഡ്, തരുവണ ആറുവാള്‍ തോട്ടോളിപ്പടി റോഡ് തുടങ്ങി നിരവധി റോഡുകള്‍ വെള്ളത്തിന്നടിയിലായി. അതിനിടെ വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിട്ടും വൈകുന്നേരമായിട്ടും പലയിടങ്ങളിലും ഉള്ള ഒറ്റപ്പെട്ടവരെ മാറ്റി താമസിപ്പിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴക്കാലമായാല്‍ ഷട്ടര്‍ തുറക്കുമ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ദുരിതം മാത്രമാണ് വിതച്ചു കൊണ്ടിരിക്കുന്നത്. നിരവധി ആളുകള്‍ വീട് വിട്ട് ദുരിതാശാസ ക്യാമ്പുകളിലും ബന്ധുവിടുകളിലേക്കും മാറി താമസിക്കേണ്ട സ്ഥിതിയാണുള്ളത്. പടിഞ്ഞാറത്തറ മാടത്തും പാറ കോളനിയില്‍ ശാന്താമണിയുടെ വീട് വെള്ളത്തിന്നടിയിലാണ്.
കിടപ്പിലായ ശാന്തയുടെ പിതാവ് ഉണ്ണിക്കനെ (90) യും മണിയുടെ പിതാവ് ശങ്കരനെ (68) യും എങ്ങോട്ടും മാറ്റാന്‍ കഴിയാതെ ദുരിതമനുഭവിക്കുകയാണ് ശാന്താമണി.

ബാണാസുര ഡാമില്‍
മുഴുവന്‍ ഷട്ടറും തുറന്നു

പടിഞ്ഞാറത്തറ: ബാണാസുര ഡാം കമ്മീഷന്‍ ചെയ്തതിന് ശേഷമാദ്യമായി ഏറ്റവും കൂടിയ തോതില്‍ വെള്ളം ഇന്നലെ മുതല്‍ ഷട്ടറുകള്‍ തുറന്നൊഴുക്കിവിടാനാരംഭിച്ചു.1999 ല്‍ കമ്മീഷന്‍ ചെയ്ത പദ്ധതിയുടെ റിസര്‍വ്വൊയറില്‍ നിന്നും നാല് ഷട്ടറുകള്‍ 2.30മീറ്റര്‍ ഉയര്‍ത്തിയാണ് ഇന്നലെ മുതല്‍ വെള്ളം തുറന്നുവിടുന്നത്.ഏറ്റവും കൂടുതല്‍ അളവില്‍ വെള്ളം തുറന്നു വിടുന്നതിന് പുറമെ കൂടുതല്‍ ദിവസങ്ങളില്‍ വെള്ളം തുറന്നുവിടുന്ന കാലവര്‍ഷമെന്ന പ്രത്യേകതയും ഈ കാലവര്‍ഷത്തിനാണ്.
റിസര്‍വ്വൊയറിന്റെ സംഭരണ ശേഷിയായ 775.6 മീറ്റര്‍ വെള്ളം നിറഞ്ഞതോടെ ജൂലെ 15 നായിരുന്നു ഒരു ഷട്ടര്‍ 20 സെ.മീ.ഉയര്‍ത്തി വെള്ളം തുറന്നുവിടാനാരംഭിച്ചത്. തൊട്ടുത്ത ദിവസം ഇത് മൂന്ന് ഷട്ടറുകള്‍ തുറന്ന് 90 സെ.മീ വരെയാക്കി. പിന്നീട് മഴയുടെ തോതനുസരിച്ച് കൂട്ടിയും കുറച്ചും വെള്ളം തുറന്നു വിടുകയായിരുന്നു. ചെവ്വാഴ്ച രാത്രിയില്‍ രണ്ട് ഷട്ടറുകളില്‍ കൂടി 50 സെന്റീ മീറ്റര്‍ ഉയര്‍ത്തിയായിരുന്നു വെള്ളം തുറന്നുവിട്ടത്.
രാത്രിയിലും ഇന്നലെയും മഴ കനത്തതോടെ ഇന്നലെ രാവിലെ മുതല്‍ വെള്ളം തുറന്നു വിടുന്നതിന്റെ തോത് വര്‍ദ്ധിപ്പിച്ച്. വൈകുന്നേരത്തോടെ 2.3 മീറ്ററിലാക്കുകയായിരുന്നു. ഇതോടെ സെക്കന്റില്‍ 169.3 ക്യുബിക് മീറ്റര്‍ വെള്ളമാണ് കരമാന്‍തോട്ടിലേക്കൊഴുക്കുന്നത്. കരമാന്‍തോടിനേട് ചേര്‍ന്ന് താമസിക്കുന്നവരും കൃഷിയിറക്കിയവരും കന്നുകാലികളെ മേയ്ക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

india

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

Published

on

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. ഡോങ്റി മേഖലയിൽ സംഘർഷമുണ്ടാവുമെന്നാണ് ഭീഷണി. ​സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

നവി മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ഉപഭോക്താവിന്റെ എക്സ് പോസ്റ്റ്. മുംബൈ ​പൊലീസ് ജാഗ്രത പാലിക്കണം. മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയിലുള്ള ഈദ് ആഘോഷവേളയിൽ അനധികൃതമായി രാജ്യത്തെത്തിയ റോഹിങ്ക്യകളും ബംഗ്ലാദേശ്, പാകിസ്താൻ അനധികൃത കുടിയേറ്റക്കാരും ചേർന്ന് ഹിന്ദു-മുസ്‍ലിം കലാപത്തിന് തുടക്കം കുറിക്കുമെന്നും ബോംബ് സ്ഫോടനം നടത്തുമെന്നുമായിരുന്നു എക്സിലെ പോസ്റ്റിൽ പറഞ്ഞത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നവിമുംബൈ പൊലീസ് ഉടൻ തന്നെ വിവരം മുംബൈ ​പൊലീസിനെ അറിയിച്ചു. തുടർന്നാണ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള തീരുമാനം മുംബൈ ​പൊലീസ് എടുത്തത്. എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി ഗൗരവത്തിലാണ് എടുക്കുന്നത്. സ്ഥിതി മോശമാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. നാഗ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നാലെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുംബൈ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

Continue Reading

kerala

കടയ്ക്കൽ ക്ഷേത്ര ഉത്സവത്തിലെ വിപ്ലവഗാന വിവാദം: “പാർട്ടി പതാക പ്രദർശിപ്പിച്ചത് എങ്ങനെയെന്ന് പരിശോധിക്കണം”; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ക്ഷേത്ര പരിസരങ്ങളിലെ ആചാരലംഘനം സംബന്ധിച്ച് നിയമപരമായ നടപടികൾ വിശദീകരിക്കാൻ ഹർജിക്കാരന് കോടതി നിർദേശം നൽകി.

Published

on

കൊല്ലം കടയ്ക്കൽ ക്ഷേത്ര ഉത്സവത്തിലെ ഗാനമേളക്കിടെ ഗായകൻ അലോഷി വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടീസയച്ചു. ക്ഷേത്ര പരിസരങ്ങളിലെ ആചാരലംഘനം സംബന്ധിച്ച് നിയമപരമായ നടപടികൾ വിശദീകരിക്കാൻ ഹർജിക്കാരന് കോടതി നിർദേശം നൽകി. പരിപാടിയുടെ മുഴുവൻ സമയ വീഡിയോ ഹാജരാക്കണം.

പാർട്ടി പതാക പ്രദർശിപ്പിച്ചതെങ്ങനെയെന്ന് പരിശോധിക്കണമെന്നും കോടതിയുടെ നോട്ടീസിൽ പറയുന്നു. ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ ദിവസമാണ് ഹർജിയിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റിനെ കക്ഷിയാക്കാൻ ഹൈക്കോടതി നിർദേശിച്ചത്.

ഭക്തി ഗാനമേളയല്ലാതെ സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് കോടതി നേരത്തെ ദേവസ്വം ബോർഡിനോട് ചോദിച്ചിരുന്നു. ദേവനായി ഭക്തർ നൽകുന്ന പണം ധൂർത്തടിച്ച് കളയാനുള്ളതല്ല. ഉത്സവങ്ങൾ ഭക്തിയുടെ കൂട്ടായ്മ കൂടിയാണ്. ക്ഷേത്ര ഉത്സവങ്ങൾ തികച്ചും വ്യത്യസ്തമെന്നും ഹൈക്കോടതി വിമ‍ശിച്ചിരുന്നു. ക്ഷേത്രത്തിലെ ലൈറ്റ് അലങ്കാരങ്ങളിലും വിമർശനമുണ്ടായിരുന്നു. പണം അധികമെങ്കിൽ അന്നദാനം നൽകണം, ക്ഷേത്രമാണോ കോളേജാണോ ഇതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണമെന്നും കോടതി വിമർശിച്ചിരുന്നു.

തിരുവാതിര ഉത്സവത്തിലെ ​ഗാനമേളയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ആളുകൾ ആവശ്യപ്പെടുന്ന ഗാനങ്ങൾ പാടുന്നതാണ് രീതിയെന്നായിരുന്നു ഗായകൻ അലോഷിയുടെ പ്രതികരണം. കടയ്ക്കലും സംഭവിച്ചത് അത്തരത്തിലാണെന്നും വേദിയിലെ എൽഇഡി വാളിൽ വന്ന ചിത്രത്തെക്കുറിച്ചറിയില്ലെന്നും അലോഷി പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ വിപ്ലവ ഗാനങ്ങൾ ആലപിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.

20 ഗാനങ്ങൾ പാടി, അതിൽ രണ്ട് എണ്ണമായിരുന്നു വിപ്ലവ ഗാനങ്ങൾ. അത് അവിടെ ഒത്തു കൂടിയവർ നന്നായി ആസ്വദിച്ചു. സന്തോഷത്തോടെയാണ് എല്ലാവരും പിരിഞ്ഞ് പോയത്. എൽഇഡി വാളിൽ ചിത്രം നൽകിയത് തൻ്റെ ടെക്നീഷ്യൻമാരല്ലെന്നും തൻ്റെ പാട്ടിന് അതാണ് നല്ലതെന്ന് തോന്നിയത് കൊണ്ടാവാം അത് നൽകിയതെന്നും അലോഷി പറഞ്ഞിരുന്നു.

കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ചുള്ള ഗാനമേളയിലാണ് അലോഷി സിപിഎമ്മിന്‍റെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ചത്. പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ പാട്ടുകളാണ് പരിപാടിയില്‍ പാടിയത്. പാട്ടിനൊപ്പം സ്‌ക്രീനില്‍ ഡിവൈഎഫ്‌ഐ പതാകകളും സിപിഎം ചിഹ്നങ്ങളും കാണിച്ചതും വലിയ വിവാദമാകുകയായിരുന്നു.

Continue Reading

india

യു.പിയില്‍ ഹോളി കളര്‍ എതിര്‍ത്തതിന് കൊല്ലപ്പെട്ട മുസ്‌ലിമിന്റെ കുടുംബത്തിനെതിരെ കേസെടുത്ത് യോഗി പൊലീസ്; കേസെടുത്തത് പ്രദേശത്തെ 117 മുസ്‌ലിംകള്‍ക്കെതിരെ

ഞങ്ങളുടെ കുടുംബത്തിലൊരാള്‍ കൊല്ലപ്പെട്ടു. ഷെരീഫിനെ ആക്രമിച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെ ഞങ്ങള്‍ പൊലീസില്‍ കേസ് കൊടുത്തു.

Published

on

ഹോളി കളര്‍ എതിര്‍ത്തതിന് കൊല്ലപ്പെട്ട മുസ്ലിമിന്റെ കുടുംബത്തിനെതിരെ കേസെടുത്ത് യോഗി ആദിത്യനാഥിന്റെ പൊലീസ് കേസെടുത്തെതാകട്ടെ പ്രദേശത്തെ 117 മുസ്ലിംകള്‍ക്കെതിരെ. ‘ഇത് എന്ത് സംവിധാനമാണെന്ന് മനസ്സിലാവുന്നില്ല. ഞങ്ങളുടെ കുടുംബത്തിലൊരാള്‍ കൊല്ലപ്പെട്ടു. ഷെരീഫിനെ ആക്രമിച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെ ഞങ്ങള്‍ പൊലീസില്‍ കേസ് കൊടുത്തു. എന്നാല്‍ അക്രമികളെ കസ്റ്റഡിയില്‍ എടുക്കുന്നതിന് പകരം പൊലീസ് ഞങ്ങള്‍ക്കെതിരെ കേസെടുത്തിരുക്കുകയാണ്.” കൊല്ലപ്പെട്ട ഷെരീഫിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ ഉന്നാവോ കാസിം നഗര്‍ സ്വദേശിയായ ഷെരീഫ് രണ്ട് മാസം മുമ്പാണ് 12 വര്‍ഷത്തെ സഊദി അറേബ്യയിലെ പ്രവാസം മതിയാക്കി നാട്ടില്‍ എത്തിയത്. ഭാര്യ റുഷ്ബാന്‍ ബാനുവും ആറ് മക്കളും അടങ്ങിയ കുടുംബം. ഷെരീഫ് നിരത്തിലിറങ്ങിയപ്പോള്‍ അവിടെ ഹോളി ആഘോഷിച്ചു കൊണ്ടിരുന്ന ആള്‍കൂട്ടം ഷെരീഫിന്റെ മരണത്തിലേക്ക് നയിക്കുന്ന വിധം ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് കുടുംബത്തിന്റെ പരാതി.

മരണ ശേഷം മൃതദേഹം ഏറ്റെടുത്ത പൊലീസ് പോസ്‌റ്‌മോര്‍ട്ടത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് ജനങ്ങളില്‍ പ്രതിഷേധത്തിന് വഴിവെച്ചു. മരണകാരണം ഹൃദയസതംഭനം ആണെന്ന് കാണിച്ച റിപ്പോര്‍ട്ടില്‍ ഷെരീഫിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് കാണിച്ചില്ല. ഇത് ജന രോഷത്തിന് വഴിവെക്കുകയും ജനക്കൂട്ടം അല്‍പസമയം റോഡില്‍ പ്രതിഷേധിക്കുകയും ചെയ്തു .

ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോള്‍ പുതിയ കേസ് എടുത്തിട്ടുള്ളത്. ഫലത്തില്‍ പൊലീസ് ഈ വിഷയത്തില്‍ പ്രതിചേര്‍ത്തിട്ടുള്ളത് ഷെരീഫിന്റെ കൊലപാതകത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത അദ്ദേഹത്തിന്റെ സഹോദരനെതിരെയാണ്.

Continue Reading

Trending