Connect with us

kerala

ട്രോളിങ് നിരോധനം; തൊഴില്‍ രഹിതരാവുക നാല് ലക്ഷത്തോളം പേര്‍

52 ദിവസം നീണ്ട് നില്‍ക്കുന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന തോടെ പ്രത്യക്ഷമായും പരോക്ഷമായും നാല് ലക്ഷത്തോളം പേര്‍ തൊഴില്‍ രഹിതരാകും.

Published

on

52 ദിവസം നീണ്ട് നില്‍ക്കുന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന തോടെ പ്രത്യക്ഷമായും പരോക്ഷമായും നാല് ലക്ഷത്തോളം പേര്‍ തൊഴില്‍ രഹിതരാകും. സംസ്ഥാനത്തെ വിവിധ ഹാര്‍ബറുകളിലായി 4,200ലേറെ ബോട്ടുകളാണുള്ളത്.നിരോധനനത്തിന് മുന്നോടിയായി മത്സ്യബന്ധന ബോട്ടുകളിലും ഹാര്‍ബറുകളിലുമായി തൊഴിലെടുക്കുന്ന ഇതര സംസ്ഥാനക്കാരടക്കമുള്ളവര്‍ നാട്ടിക്കേ് മടങ്ങി തുടങ്ങി. പേഴ്‌സിന്‍ നെറ്റ് ബോട്ടുകളില്‍ ജോലി ചെയ്യുന്നവര്‍ ഏറെയും സ്വദേശികളാണ്. ഗില്‍നെറ്റ്, ട്രോള്‍ നെറ്റ് ബോട്ടുകളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളുമാണ്. ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂരിഭാഗം ബോട്ടുകളും മത്സ്യബന്ധനം നിര്‍ത്തി.

85 ശതമാനത്തോളം ബോട്ടുകള്‍ ഹാര്‍ബറുകളിലും യാര്‍ഡുകളിലും കയറ്റിയിട്ടിരിക്കുകയാണെന്ന് ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കൊച്ചി മേഖല പ്രസിഡന്റ് ടി.യു ഫൈസല്‍ പറയുന്നു. വര്‍ധിച്ച ഡീസല്‍ വിലയും നല്‍കി കടലില്‍ പോയാല്‍ തന്നെ മത്സ്യം കിട്ടാനില്ല. ഡീസല്‍ അടിച്ച പണം പോലും ലഭിക്കാത്ത രീതിയില്‍ കടലില്‍ വറുതിയാണ്.

കടലില്‍ പോയ ട്രോള്‍ നെറ്റ്, പേഴ്‌സിന്‍ ബോട്ടുകള്‍ ഇന്ന് വൈകിട്ടോടെ ഹാര്‍ബറുകളിലെത്തും. രാത്രി 12ന് കൊല്ലം, നീണ്ടകര ഹാര്‍ബര്‍ കവാടം ചങ്ങലയിട്ട് പൂട്ടുന്നതോടെ നിരോധനം നടപ്പില്‍ വരും. നിരോധന കാലയളവില്‍ പരമ്പരാഗത മത്സ്യയാനങ്ങള്‍ക്ക് സംസ്ഥാന തീരത്ത് മത്സ്യ ബന്ധനം നടത്താന്‍ അനുവാദമുണ്ട്. ഇതര സംസ്ഥാന ബോട്ടുകള്‍ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി.
ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് പുറമേ ഹാര്‍ബറുകളിലെഅനുബന്ധ തൊഴിലാളികള്‍ക്കും നിരോധനത്തോടെ ജോലിയില്ലാതാകും. നിരോധന കാലയളവില്‍ ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍, കായലോര ബങ്കുകള്‍ എന്നിവ അടച്ചിടും. മത്സ്യബന്ധനത്തിന് പോകുന്ന പരമ്പരാഗത യാനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നതിനായി മത്സ്യഫെഡ് ബങ്കുകള്‍ക്ക് പുറമേ തിരഞ്ഞെടുക്കപ്പെട്ട കായലോര ബങ്കുകളും പ്രവര്‍ത്തിക്കും.

മുനമ്പത്തും വൈപ്പിനിലുമായി രണ്ട് ബങ്കുകള്‍ സജ്ജമാക്കിയതായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ഇന്ന് ഉച്ചയോടെ ട്രോളിങ് നിരോധനം സംബന്ധിച്ച് ഹാര്‍ബറുകളില്‍ അറിയിപ്പ് നല്‍കും. മൂന്ന് ബോട്ടുകള്‍ തീരത്ത് നിരീക്ഷണം നടത്തും. അധികമായി സീ ഗാര്‍ഡുകളുമുണ്ട്. അനുവദിക്കപെട്ട കായലോര ബങ്കുകളില്‍ നിന്ന് യന്ത്രവല്‍കൃത ബോട്ടുകള്‍ ഡീസല്‍ നല്‍കാന്‍ പാടില്ല. കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ബയോ മെട്രിക് തിരിച്ചറിയല്‍ കാര്‍ഡും സുരക്ഷാഉപകരണങ്ങളും കരുതണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.

Published

on

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. ബീച്ചിനോട് ചേര്‍ന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് മറ്റൊരു വിദ്യാര്‍ഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

പയ്യാവൂര്‍ കൊയിപ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അലീന (14) ആണ് മരിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും

നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

Published

on

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും. വിവിധ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുക. യുബര്‍ അടക്കമുള്ള വന്‍കിട കുത്തക കമ്പനികളുടെ തൊഴില്‍ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്മാരെ തടയാനും കൊച്ചിയില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.

ഈ സമരം ഏറ്റവും കൂടുതല്‍ ബാധിക്കുക കൊച്ചി നഗരത്തെ തന്നെയായിരിക്കും. നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

Continue Reading

kerala

കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

Published

on

കണ്ണൂര്‍ ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

ചൂട്ടാട് ബീച്ചിനോട് ചേര്‍ന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending