Connect with us

kerala

ബാലരാമപുരം കൊലപാതകം; കൈകൂപ്പി കരഞ്ഞ് പ്രതി, ഉടന്‍ കോടതിയില്‍ ഹാജരാക്കും

വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ പ്രതിയെ ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Published

on

ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ പ്രതി ഹരികുമാറിനെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ പ്രതിയെ ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

അതേസമയം ചോദ്യം ചെയ്യലില്‍ പ്രതി മാനസികമായി ചില പ്രശ്‌നങ്ങള്‍ പ്രകടിപ്പികുന്നതായും മൊഴി മാറ്റി പറയുന്നതായും പൊലീസ് പറഞ്ഞു. ഇയാള്‍ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് കുടുംബം അറിയിച്ചു. ഹരികുമാര്‍ പ്രതിയാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് മേധാവി എസ്പി സുദര്‍ശനന്‍ പറഞ്ഞു.

രണ്ടരവയസ്സുകാരിയെ കൊലപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യങ്ങളില്‍ മൊഴി മാറ്റിക്കൊണ്ടിരിക്കുകയാണ്് പ്രതി.

പൂജാരി ദേവീദാസനെ കസ്റ്റഡിയിലെടുത്തത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ശ്രീതുവിന്റെ പരാതിയിലാണെന്നും പൊലീസ് പറഞ്ഞു. 36 ലക്ഷം തട്ടിയെന്ന് ഉന്നയിച്ച് ശ്രീതു നേരത്തെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പൂജാരിയുടെ വീട്ടില്‍ ഹരികുമാര്‍ ജോലി ചെയ്തിട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കുഞ്ഞിനെ കൊന്നത് ഉള്‍വിളി കൊണ്ടെന്നും ഹരികുമാര്‍ പറയുന്നു. സഹോദരിയുമായി പ്രശ്നമുണ്ടെന്ന ഇന്നലത്തെ മൊഴി പ്രതി ഇന്ന് നിഷേധിച്ചു. അതേസമയം, പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. വീടിനുള്ളിലേക്കും തെളിവെടുപ്പിന്റെ ഭാഗമായി പ്രവേശിപ്പിച്ചു. പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് വിരലടയാളം അടക്കം ശേഖരിക്കുന്നതിനായി എത്തിച്ചു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; വ്‌ളോഗര്‍ ജുനെെദ് അറസ്റ്റില്‍

പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

Published

on

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്.

പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്ന ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടും എന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇന്‍സ്പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും.

Continue Reading

kerala

ഷഹബാസിനെ അക്രമിച്ചത് നഞ്ചക്ക് ഉപയോഗിച്ച്, ബൈക്കില്‍ പോകുമ്പോള്‍ തന്നെ ഛര്‍ദ്ദിച്ചു

ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കരാട്ടെയില്‍ ഉപയോഗിച്ച നഞ്ചക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു.

Published

on

താമരശ്ശേരിയില്‍ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ പ്രതികള്‍ അക്രമിച്ചത് അതിക്രൂരമായി. കരാട്ടെ പരിശീലകര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ച് പ്രതികള്‍ ഷഹബാസിനെ മര്‍ദ്ദിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജു പറഞ്ഞു.

‘അഞ്ച് വിദ്യാര്‍ത്ഥികളാണ് ഷഹബാസിനെ മര്‍ദ്ദിച്ചത്. ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കരാട്ടെയില്‍ ഉപയോഗിച്ച നഞ്ചക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ പരിശോധിച്ചുവരികയാണ്. ഗ്രൂപ്പില്‍ പ്രായപൂര്‍ത്തിയായ ആളുകള്‍ ഉണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ കേസെടുക്കും’, എസ്പി കെ ഇ ബൈജു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥി മാളിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെ നിന്നും ഒരാളുടെ ബൈക്കില്‍ കയറി പോയി. സ്വന്തം വീട്ടിലേക്കല്ല പോയത്. ബൈക്കില്‍ പോയ സമയത്ത് തന്നെ ഛര്‍ദ്ദിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടില്‍പോയി കിടന്ന ശേഷമാണ് സ്വന്തം വീട്ടിലേക്ക് പോയത്. ചികിത്സ ലഭിക്കുന്നതില്‍ ചെറിയ താമസം നേരിട്ടിട്ടുണ്ടെന്നും കെ ഇ ബൈജു പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ കുട്ടികളെ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.

Continue Reading

GULF

കെ. മുഹമ്മദ്‌ ഈസയുടെ ഓർമകൾ ഉണർത്തുന്ന സ്മരണിക പുറത്തിറക്കാനൊരുങ്ങി കെ.എം.സി.സി

ഈസക്കയുടെ കുടുംബത്തിന്റെ സഹകരണത്തോടെ ബാല്യവും കൗമാരവുമുൾപ്പെടെയുള്ള ജീവിതകാലം പങ്കുവെക്കുന്ന സ്മരണിക വരുംതലമുറക്ക് പ്രചോദനമാകുന്ന ഉള്ളടക്കത്തോടെയാണ് പ്രസിദ്ധീകരിക്കുക.

Published

on

കാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിച്ച കലാ, കായിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന കെ. മുഹമ്മദ്‌ ഈസയുടെ ഓർമകൾ ഉണർത്തുന്ന സ്മരണിക പുറത്തിറക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈസക്കയുടെ കുടുംബത്തിന്റെ സഹകരണത്തോടെ ബാല്യവും കൗമാരവുമുൾപ്പെടെയുള്ള ജീവിതകാലം പങ്കുവെക്കുന്ന സ്മരണിക വരുംതലമുറക്ക് പ്രചോദനമാകുന്ന ഉള്ളടക്കത്തോടെയാണ് പ്രസിദ്ധീകരിക്കുക.

ഖത്തറിലെയും നാട്ടിലെയും വിവിധ സംഘടന പ്രതിനിധികളും, സംഗീതലോകത്തെയും കായികലോകത്തെയും പ്രശസ്തരും പ്രതിഭകളും, ഈസക്കയുമായുള്ള ആഴമേറിയ അനുഭവങ്ങൾ പങ്കുവെക്കുന്ന സ്മരണിക പ്രൗഢഗംഭീരമായ സദസ്സിൽ ഖത്തറിലും നാട്ടിലും പ്രകാശനം ചെയ്യും. പ്രകാശന ചടങ്ങിൽ വിവിധ കാലങ്ങളിലുള്ള ചിത്രങ്ങളും വിഡിയോയുമുൾപ്പെടുത്തിക്കൊണ്ടുള്ള ഈസക്കയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും. സ്മരണികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികളും രൂപവത്കരിച്ചു.

നാട്ടിലും മറുനാട്ടിലുമായി മത രാഷ്ട്രിയ കലാ കായിക ജീവ കാരുണ്യ സേവന മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവും രേഖപ്പെടുത്തുന്നതായിരിക്കും സ്മരണികയെന്ന് ഭാരവാഹികൾ പറഞ്ഞു.

വ്യക്തിപരമായ ഓർമകൾ, അനുഭവങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവ മാർച്ച് 30ന് മുമ്പായി [email protected] എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്. തുമാമ കെ.എം.സി.സി ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്‌ദുൽ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്‌, ട്രഷറർ പി.എസ്.എം ഹുസൈൻ, വേൾഡ് കെ.എം.സി.സി സെക്രട്ടറി അബ്‌ദുൽ നാസർ നാച്ചി, അൈഡ്വസറി ബോർഡ് ചെയർമാൻ എം.പി ഷാഫി ഹാജി, കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട് എന്നിവർ പങ്കെടുത്തു.

പ്രസിദ്ധീകരണ കമ്മിറ്റി ചെയർമാനായി ഡോ. അബ്ദുൽ സമദിനെയും, ജനറൽ കൺവീനറായി സലിം നാലകത്തിനെയും തെരഞ്ഞെടുത്തു. സി.പി സൈതലവി, ഷരീഫ് സാഗർ, എസ്.എ.എം ബഷീർ, കമാൽ വരദൂർ, സലീം നാലകത്ത് എന്നിവരാണ് എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ.

Continue Reading

Trending