News
കാറിന്റെ ചില്ല് പൊട്ടിക്കാന്‍ വിസമ്മതിച്ച് പിതാവ്; കുഞ്ഞിന് ദാരുണാന്ത്യം
നിസാന്‍ അള്‍ട്ടിമ കാറിലാണ് കുട്ടി കുടുങ്ങിയത്. കാറിനകത്ത് കീ മറന്ന വച്ചെന്നും ഗ്ലാസ് തുറക്കാന്‍ ഉടനെ മെക്കാനിക്കിനെ വിളിക്കണമെന്നും സിഡ്നി ഡീല്‍ തന്റെ സഹോദരനെ ഫോണില്‍ വിളിച്ചു ആവശ്യപ്പെടുകയായിരുന്നു.

വാഷിംങ്ടണ്‍; കാറിന്റെ ചില്ല് പൊട്ടിക്കാന്‍ പിതാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന് ദാരുണാന്ത്യം. കാറിനകത്ത് താക്കോല്‍ മറന്നു വച്ചതിനെ തുടര്‍ന്ന് ഒരു വയസുകാരി കാറില്‍ കുടുങ്ങുകയായിരുന്നു. വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് കുട്ടിയെ രക്ഷിക്കാന്‍ പിതാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. അമേരിക്കയിലെ ലാസ് വേഗാസിലാണ് സംഭവം.
നിസാന്‍ അള്‍ട്ടിമ കാറിലാണ് കുട്ടി കുടുങ്ങിയത്. കാറിനകത്ത് കീ മറന്ന വച്ചെന്നും ഗ്ലാസ് തുറക്കാന്‍ ഉടനെ മെക്കാനിക്കിനെ വിളിക്കണമെന്നും സിഡ്നി ഡീല്‍ തന്റെ സഹോദരനെ ഫോണില്‍ വിളിച്ചു ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ മെക്കാനിക്ക് ആവശ്യപ്പെട്ട പണം നല്കാന് സിഡ്നി തയ്യാറായില്ല. കുട്ടി കാറിനകത്തിരുന്ന് ഉറങ്ങുകയാണെന്നും എയര്‍കണ്ടീഷന്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും പറയുകയായിരുന്നു. തുടര്‍ന്ന് സഹോദരന് പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി കാറിന്റെ വിന്‍ഡോ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടനെ ചില്ലുകള്‍ പൊട്ടിച്ചു കുട്ടിയെ രക്ഷിക്കണമെന്ന് പൊലീസ് സിഡ്നിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പുതിയ കാറാണ് ഇതെന്നും ചില്ലുകള്‍ പൊട്ടിച്ചാല്‍ അത് നന്നാക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ചു വിന്‍ഡോ ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്ത് എടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് സിഡ്നി ഡീലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
india
‘മൂന്ന് രാത്രികളായി ഉറങ്ങിയിട്ടില്ല,’; സംഘര്‍ഷം ശക്തമാകുന്നതിനിടെ തങ്ങളെ ഒഴിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഇറാനിലെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളെ ഉടന്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഇറാനിലെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളെ ഉടന്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ജമ്മു കശ്മീരില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഇറാനിലുടനീളമുള്ള വിവിധ സര്‍വ്വകലാശാലകളില്‍ പഠിക്കുന്നത്. ഷാഹിദ് ബെഹെഷ്തി യൂണിവേഴ്സിറ്റി, ഇറാന് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവ ഉള്‍പ്പെടുന്നു.
‘വെള്ളിയാഴ്ച പുലര്‍ച്ചെ 2:30 ന് ഞാന്‍ ഉണര്‍ന്ന് വലിയ സ്ഫോടനങ്ങള്‍ കേട്ട് ബേസ്മെന്റിലേക്ക് പാഞ്ഞു. അതിനുശേഷം ഞങ്ങള്‍ ഉറങ്ങിയിട്ടില്ല,’ ഇംതിസല്‍ മൊഹിദീന് പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളില്‍ നിന്നും അപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, ഭയം വര്‍ദ്ധിക്കുകയാണ് — ഇന്ത്യാ ഗവണ്മെന്റിനോടുള്ള അഭ്യര്‍ത്ഥനയും ഇതാണ്: വൈകുന്നതിന് മുമ്പ് ഞങ്ങളെ ഒഴിപ്പിക്കുക.
തന്റെ സര്‍വ്വകലാശാലയില്‍ മാത്രം 350-ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നിട്ടുണ്ടെന്ന് ടെഹ്റാനിലെ ഷാഹിദ് ബെഹെഷ്തി സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായ 22 കാരനായ ഇംതിസാല്‍ പറഞ്ഞു.
‘ഞങ്ങള്‍ ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റിന്റെ ബേസ്മെന്റില്‍ കുടുങ്ങിക്കിടക്കുകയാണ്. ഞങ്ങള്‍ എല്ലാ രാത്രിയിലും സ്ഫോടനങ്ങള്‍ കേള്‍ക്കുന്നു. സ്ഫോടനങ്ങളിലൊന്ന് വെറും 5 കിലോമീറ്റര്‍ അകലെയാണ്. മൂന്ന് ദിവസമായി ഞങ്ങള്‍ ഉറങ്ങിയിട്ടില്ല,’ അദ്ദേഹം ഫോണില്‍ പറഞ്ഞു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയില് നിന്നുള്ള അദ്ദേഹം, ബോംബാക്രമണത്തെത്തുടര്‍ന്ന് സര്‍വകലാശാല ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ചലനം ഒഴിവാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥിതിഗതികള്‍ വഷളാകുന്നതിന് മുമ്പ് ഞങ്ങളെ ഒഴിപ്പിക്കാന്‍ ഞങ്ങള്‍ ഇന്ത്യാ ഗവണ്മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു. എംബസി ഹെല്‍പ്പ് ലൈനുകള്‍ പങ്കിടുകയും ബന്ധപ്പെടുകയും ചെയ്തു, പക്ഷേ ഞങ്ങള്‍ ഭയപ്പെടുന്നു, വീട്ടിലേക്ക് പോകേണ്ടതുണ്ട്,’ മൊഹിദിന്‍ പറഞ്ഞു.
ടെഹ്റാനിലെ ഇന്ത്യന്‍ എംബസി എല്ലാ ഇന്ത്യന്‍ പൗരന്മാരോടും ഇന്ത്യന്‍ വംശജരോടും വീടിനുള്ളില്‍ തന്നെ കഴിയാനും ഔദ്യോഗിക ചാനലുകള്‍ നിരീക്ഷിക്കാനും ആവശ്യപ്പെട്ടു.
നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ക്കിടയില്‍ ഇറാനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. എംബസി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുകയും പിന്തുണയും സഹായവും നല്‍കുന്നതിന് വിദ്യാര്‍ത്ഥികളുമായി ഇടപഴകുകയും ചെയ്യുന്നു.
ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപഴകുന്നു. ചില കേസുകളില്‍ എംബസിയുടെ സൗകര്യത്തോടെ ഇറാനിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റുന്നുണ്ട്. മറ്റ് സാധ്യതകളും പരിശോധിക്കുന്നുണ്ട്.
News
ഹജ്ജ് തീര്‍ഥാടകരുമായി വന്ന വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു
സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.

ലഖ്നൗ: ഹജ്ജ് തീര്ഥാടകരുമായ വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. എസ് വി3112 എന്ന വിമാനത്തിലാണ് തീ പിടിച്ചത്. വിമാനം ലഖ്നൗവില്‍ ഇറങ്ങുമ്പോഴാണ് ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ വിമാനത്തില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ വിമാനം ആറ് മണിയോടെ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ചക്രത്തിന്റെ ഭാഗത്ത് നിന്ന് തീയും പുകയും ഉയര്‍ന്നത്.
വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 250 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെ ജിദ്ദയില്‍ നിന്നുള്ള സൗദിയ എയര്‍ലൈന്‍സ് വിമാനം ലഖ്നോവിലെ ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീപ്പൊരി ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ടത്. SV 312 വിമാനത്തില്‍ തീ കണ്ട ഉടന്‍ ഗ്രൗണ്ട് സ്റ്റാഫ് എയര്‍പോര്‍ട്ട് റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് (ARFF) ടീമിനെ അറിയിച്ചു. സൗദിയ എയര്‍ലൈന്‍സ് ടെക്നിക്കല്‍ ടീമിന്റെ സഹകരണത്തോടെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് തടഞ്ഞു. ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി.
സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.
kerala
ശക്തമായ മഴ; ഒന്‍പത് ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്
നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. വിവിധ ജില്ലകളിലെ നദികളില്‍ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി
ഓറഞ്ച് അലര്‍ട്ട്
കാസര്‍കോട് : ഉപ്പള (ഉപ്പള സ്റ്റേഷന്), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്), മൊഗ്രാല്‍ (മധുര് സ്റ്റേഷന്)
പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷന്)
യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷന്), കരമന (വെള്ളൈക്കടവ് സ്റ്റേഷന്- CWC)
കൊല്ലം : പള്ളിക്കല്‍ (ആനയടി സ്റ്റേഷന്)
പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷന്), അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ഏഉ സ്റ്റേഷന്), പമ്പ (മടമണ്‍ സ്റ്റേഷന് -CWC), മണിമല (കല്ലൂപ്പാറ സ്റ്റേഷന്-CWC)
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്- CWC)
എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷന്),
തൃശൂര്‍ : കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്)
കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കല്‍ സ്റ്റേഷന് )
കണ്ണൂര്‍ : പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്), കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്)
കാസര്‍കോട്: കാര്യങ്കോട് (ഭീമനടി സ്റ്റേഷന്)
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
കാലവര്‍ഷം ശക്തം
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാണ്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് (heavy rain ) സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ പരമാവധി 40 – 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായിട്ടാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമായത്.
സംസ്ഥാനത്തെ അഞ്ചു വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെ ഏഴു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
-
Film3 days ago
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്
-
india3 days ago
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി
-
kerala3 days ago
രഞ്ജിതയ്ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
india3 days ago
ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി