Connect with us

india

ബാബരി മസ്ജിദ് കേസ്; അദ്വാനിക്കും മുരളിക്കും ഉമാഭാരതിക്കും എതിരായ കേസിന്റെ വിധിക്ക് അന്തിമ തീയതി നിശ്ചയിച്ച് സുപ്രീംകോടതി

അയോധ്യ പ്രത്യേക ജഡ്ജിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് രോഹിന്‍ടണ്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് അന്തിമ വിധി പറയാന്‍ സമയം നീട്ടി നല്‍കിയത്.

Published

on

 

അയോധ്യയിലെ ബബരി മസ്ജിദ് തകര്‍ത്ത വിഷയത്തില്‍ ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരായ കേസില്‍ വിധി പറയാന്‍ തിയതി നിശ്ചയിച്ച് സുപ്രീംകോടതി. സെപ്തംബര്‍ 30നകം വിചാരണ പൂര്‍ത്തിയാക്കി വിധി പറണമെന്നാണ് സുപ്രീംകോടതി സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിമില്‍ ഗൂഢാലോചനയാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

അയോധ്യ പ്രത്യേക ജഡ്ജിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് രോഹിന്‍ടണ്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് അന്തിമ വിധി പറയാന്‍ സമയം നീട്ടി നല്‍കിയത്.

2020 ഓഗസ്റ്റ് 30നകം വിധി പറയണമെന്നായിരുന്നു സിബിഐ കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. സ്പെഷ്യല്‍ ജഡ്ജിയുടെ ആവശ്യപ്രകാരമായിരുന്നു ഈ തീരുമാനവും എടുത്തിരുന്നത്.

വിചാരണ പൂര്‍ത്തിയാക്കുന്നതിന് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും കേസ് സമയപരിധിക്കുള്ളില്‍ അവസാനിപ്പിക്കണമെന്നും ബെഞ്ച്് വ്യക്തമാക്കിയിരുന്നു. വിചാരണ നിശ്ചിത സമയപരിധിക്കുള്ളില്‍ അവസാനിക്കുമെന്ന് ഉറപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈ ബോട്ടപകടം; കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍

അപകടത്തില്‍ 13 പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ നാവികസേന ഉദ്യോഗസ്ഥരാണ്

Published

on

മുംബൈയില്‍ 13 പേര്‍ മരിച്ച ബോട്ടപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതരെന്ന് വിവരം. ഇവരുടെ മകന്‍ ഏബിള്‍ മാത്യു മുംബൈ ജെഎന്‍പിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് ആറുവയസ്സ്‌കാരന്‍ മൊഴി നല്‍കിയിരുന്നു.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍നിന്ന് എലഫന്റ ദ്വീപിലേക്കു യാത്രക്കാരുമായി പോയ യാത്രാ ഗോട്ടാണ് നാവികസേനയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട നാവികസേനയുടെ സ്പീഡ് ബോട്ട് യാത്ര ബോട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ 13 പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ നാവികസേന ഉദ്യോഗസ്ഥരാണ്.

മറൈന്‍ പൊലീസും നേവിയും കോസ്റ്റ് ഗാര്‍ഡും അടിയന്തരമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 5 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു . അപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ളവര്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

Continue Reading

india

ഭരണഘടനയെ ദുര്‍ബലമാക്കുന്ന ഏത് നയവും എതിര്‍ക്കും; ഖാഇദേ മില്ലത്തിനെ പാര്‍ലമെന്റില്‍ ഉദ്ധരിച്ച് ഹാരിസ് ബീരാന്‍

ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായി ന്യൂനപക്ഷ സംരക്ഷണത്തിന്റെ അലകുംപിടിയും സന്നിവേശിപ്പിച്ച ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെയും അദ്ദേഹം പാര്‍ലമെന്റില്‍ ഉദ്ധരിച്ചു.

Published

on

ന്യൂഡല്‍ഹി: മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ പെട്ടതാണെന്നും പാസാക്കുന്ന ബില്ലുകള്‍ നോക്കിയാണ് നാം മതേതരത്വം പരിശോധിക്കേണ്ടതെന്നും അഡ്വ. ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ പറഞ്ഞു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായി ന്യൂനപക്ഷ സംരക്ഷണത്തിന്റെ അലകുംപിടിയും സന്നിവേശിപ്പിച്ച ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെയും അദ്ദേഹം പാര്‍ലമെന്റില്‍ ഉദ്ധരിച്ചു.

സ്വാതന്ത്ര സമര സേനാനികളും ഭരണഘടനാ അസംബ്ലി അംഗങ്ങളും നടത്ത യ പ്രയത്‌നങ്ങളെ ആദരവോടെ സ്മരിക്കുന്നു. എന്റെ പാര്‍ട്ടി നേതാവും ഭരണഘടനാ സമിതിയംഗവും പാര്‍ലമെന്റ് അംഗവുമായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെ പ്രത്യേകം സ്മരിക്കുന്നു. നിസംശയം നമുക്ക് പറയാം നമ്മുടെ ഭരണഘടനാ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണഘടനായാണ്. പക്ഷെ നമുക്ക് എത്രത്തോളം ഭരണഘടനാ ശില്പികളോട് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്തണം. ഇത്രയധികം വൈവിധ്യങ്ങളുള്ള മറ്റൊരു രാജ്യവും ലോകത്തില്ല എന്ന കാര്യത്തില്‍ നാം മേനി നടിക്കു ന്നു. പക്ഷേ ഇന്ന് ആ വൈവിധ്യം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

അഞ്ചു വര്‍ഷം മുമ്പ് നടപ്പാക്കിയ ബില്ലില്‍ പൗരത്വത്തിന്റെ അടിസ്ഥാനം മതത്തെയാക്കി. ഇന്ത്യന്‍ ഭരണഘടനക്കെതിരെയുള്ള ആക്രമണമാണിത്. ആള്‍ക്കൂട്ട കൊലപാതകം, മണിപ്പൂരിലെ കലാപം, വിദ്വേഷ പ്രസംഗങ്ങള്‍, ബുള്‍ഡോസര്‍ കാടത്തം തുടങ്ങി ധാരാളം അതിക്രമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്നു. ഇവയെല്ലാം ഭരണഘടനക്കെതിരെയുള്ള ആക്രമണമാണ്.

ഫെഡറലിസവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്. ഭരണഘടനയുടെ വകുപ്പ് 16 (4) പ്രകാരം സാമൂഹിക നീതി നടപ്പാക്കല്‍ നിര്‍ബന്ധമാണ്. ഈ വകുപ്പ് പ്രകാരം പിന്നോ ക്ക വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ജാതി സെന്‍സ സ് നടപ്പാക്കാത്തത് വഴി ഈ തത്വത്തെയും അവഹേളിച്ചിരിക്കുകയാണ് സര്‍ക്കാര്‍- അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Continue Reading

india

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ജെ.പി.സിയില്‍ പ്രതിപക്ഷത്തു നിന്ന് പ്രിയങ്കഗാന്ധിയും

വയനാട് കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങൾ സമിതിയിലുണ്ട്.

Published

on

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപി അംഗവും മുന്‍ നിയമ സഹ മന്ത്രിയുമായ പി.പി ചൗധരിയാണ് സമിതി അധ്യക്ഷൻ. വയനാട് കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങൾ സമിതിയിലുണ്ട്. ലോക്സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് പത്ത് പേരുമാണുള്ളത്.

കോണ്‍ഗ്രസിലെ മനീഷ് തിവാരിയും സുഖ്‌ദേവ് ഭഗത്തും, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, സമാജ് വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവ്, ടിഎംസിയുടെ കല്യാണ് ബാനര്‍ജി, ഡിഎംകെയുടെ ടിഎം സെല്‍വഗണപതി, ടിഡിപിയുടെ ജി.എം ഹരീഷ് ബാലയോഗി, എന്‍സിപിയുടെ സുപ്രിയ സുലെ (ശരദ് പവാര്‍), ആര്‍എല്‍ഡിയുടെ ചന്ദന്‍ ചൗഹാനും ജനസേനയിലെ ബാലഷോരി വല്ലഭനേനിയുമാണ് സമിതിയിലുള്ള മറ്റ് ലോക്സഭാ അംഗങ്ങള്‍.

അടുത്ത സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിവസം ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നിയമ മന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ അംഗബലം ലോക്സഭയില്‍ സര്‍ക്കാരിനില്ലെന്ന് അവതരണാനുമതി തേടിയ ഘട്ടത്തില്‍ വെളിപ്പെട്ടിരുന്നു. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം (362 പേരുടെ പിന്തുണ) വേണം. എന്‍ഡിഎയ്ക്ക് 293 ഉം പ്രതിപക്ഷ ഇൻഡ്യാ കൂട്ടായ്മയ്ക്ക് 234ഉം അംഗങ്ങളാണുള്ളത്. എന്‍ഡിഎയുടെ ഭാഗമല്ലാത്ത നാല് എംപിമാരുള്ള വൈഎസ്ആര്‍സിപിയും അകാലിദളിന്റെ ഏക അംഗവും പിന്തുണച്ചാലും എന്‍ഡിഎ 300ല്‍പ്പോലുമെത്തില്ല. അവതരണ പ്രമേയം വോട്ടിനിട്ടപ്പോള്‍ പിന്തുണച്ചത് 269 അംഗങ്ങള്‍.198 പേര്‍ എതിര്‍ത്തു. വിപ്പ് നല്‍കിയിട്ടും ഇരുപത് ബിജെപി എംപിമാര്‍ വിട്ടുനിന്നു. എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷിയായ ജെഡിയുവിലെ ആരും പിന്തുണച്ച് സംസാരിച്ചില്ല.

Continue Reading

Trending