Video Stories
ബാബരി കേസ്: ഇനി വിധിക്ക് കാത്തിരിക്കാം

ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബരി മസ്ജിദിനുവേണ്ടിയും അവിടെ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ടും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന കേസിനും വാദപ്രതിവാദങ്ങള്‍ക്കുമിടെ പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ദീര്‍ഘനാള്‍നീണ്ട വാദം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ചു നല്‍കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബറിലെ വിധിക്കെതിരെ ലഭിച്ച അപ്പീലുകളിന്മേലാണ് ഒക്ടോബര്‍16 വരെ തുടര്‍ന്ന നാല്‍പതു ദിവസത്തെ നിരന്തര വാദപ്രതിവാദങ്ങള്‍ക്ക് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. തലനാരിഴ കീറിയ വാദങ്ങളും പ്രതിവാദങ്ങളുംകൊണ്ട് മുഖരിതമായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണാഘടനാബെഞ്ച് ഏതാനും ദിവസങ്ങള്‍ക്കകം അന്തിമ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17ന് വിരമിക്കാനിരിക്കെ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍തന്നെ വിധി പുറപ്പെടുവിക്കുമെന്നാണ് ജസ്റ്റിസിന്റെ വിദേശയാത്ര റദ്ദാക്കിയതുള്‍പ്പെടെ ലഭിക്കുന്ന സൂചനകള്‍. ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് ഉന്നത നീതിപീഠത്തിന് മുഖ്യമായും തീര്‍പ്പുകല്‍പിക്കേണ്ടത്. വിവിധ തെളിവുകളാണ് ഇരുവിഭാഗവും ഉടമസ്ഥാവകാശത്തിനുവേണ്ടി കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്.
സുന്നി വഖഫ് ബോര്‍ഡ്, രാമജന്മഭൂമി ട്രസ്റ്റ്, സന്യാസിസംഘടനയായ നിര്‍മോഹി അഖോഡ എന്നിവക്കായി തര്‍ക്കഭൂമി മൂന്നായി വിഭജിച്ചു നല്‍കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. വിശ്വാസപരമായ പ്രശ്‌നമായതിനാല്‍ പുറത്തുവെച്ചൊരു ഒത്തൂതീര്‍പ്പ് സാധ്യമാക്കാന്‍ സുപ്രീംകോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കുകയും ഇതിലേക്കായി മൂന്ന് പ്രമുഖ വ്യക്തികളെ കോടതി നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. അതേസമയം കോടതി അന്തിമവാദം പൂര്‍ത്തിയാക്കിയദിവസം ഒത്തുതീര്‍പ്പുണ്ടായെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. അതുപ്രകാരം ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കുകയും പകരം ചില ഉപാധികള്‍ സുന്നി വഖഫ്‌ബോര്‍ഡ് മുന്നോട്ടുവെക്കുകയും ചെയ്തതായാണ് വിവരം. കോടതി ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം വാദം പൂര്‍ത്തിയായ ശേഷവും അഞ്ച് മുതിര്‍ന്ന ജഡ്ജിമാരും ചേംബറില്‍ യോഗം ചേര്‍ന്നത് രാഷ്ട്രവും ജനതയും അര്‍ഹിക്കുന്ന ഗൗരവത്തോടെതന്നെയാണ് ഉന്നത കോടതി വിഷയം കൈകാര്യം ചെയ്യുന്നതെന്നതിന്റെ സൂചനയാണ്. ഏതായാലും രാജ്യത്തെ ബാധിക്കുന്ന നിര്‍ണായകമായ, വിശ്വാസപരമായ ഒരു പ്രശ്‌നത്തില്‍ ഭരണഘടനയുടെയും അത് വെച്ചുനീട്ടുന്ന നിയമങ്ങളുടെയും സര്‍വോപരി സാമാന്യനീതിയുടെയും പക്ഷത്തുനിന്നുകൊണ്ടുതന്നെ ഒരു തീരുമാനത്തിന് കോടതി മുതിരുമെന്ന് പ്രത്യാശിക്കുകയാണ് ഈ ഘട്ടത്തില്‍ അഭികാമ്യം.
1949 ഡിസംബര്‍ 22ന് അര്‍ധരാത്രി ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്കുതാഴെ വിഗ്രഹം കൊണ്ടുവെച്ചതാണ് പ്രശ്‌നത്തിന്റെയെല്ലാം തുടക്കം. നാലര നൂറ്റാണ്ട് പഴക്കമുള്ള ബാബരി മസ്ജിദ് നിലകൊള്ളുന്നത് ത്രേതായുഗ കാലത്തെന്നോ ശ്രീരാമന്‍ ജനിച്ച ഭൂമിയിലാണെന്ന് അവകാശപ്പെട്ട് 1992 ഡിസംബര്‍ ആറിന് ഒരുപറ്റം അക്രമികള്‍ രാജ്യത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തി മസ്ജിദ് ഏകപക്ഷീയമായി അടിച്ചുതകര്‍ക്കുകയായിരുന്നു. മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ രാജ്യത്തെ ഭരണഘടനയും നിയമവും നീതിപീഠങ്ങളും സര്‍വോപരി ഇന്ത്യന്‍ മതേതരത്തിന്റെ ഉത്തുംഗ പാരമ്പര്യവുമെല്ലാം നോക്കുകുത്തിയായിനിന്നു. അന്നത്തെ കല്യാണ്‍സിങിന്റെ നേതൃത്വത്തിലുള്ള യു.പി ബി.ജ.പി സര്‍ക്കാര്‍ സുപ്രീംകോടതിക്ക് നല്‍കിയ രേഖാമൂലമുള്ള ഉറപ്പാണ് സ്വന്തം പൊലീസിനെ ഉപയോഗിച്ച് നഗ്നമായി ലംഘിച്ചത്്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്് ശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ ദുരന്തമാണതെന്നാണ് അന്നത്തെ രാഷ്ട്രപതി അന്തരിച്ച കെ.ആര്‍ നാരായണന്‍ വിശേഷിപ്പിച്ചത്. ഇരു സംഭവത്തിലും പ്രതികള്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് വാദിക്കുന്നവരാണെന്നതാണ് കൗതുകകരം. ഇവരുടെ താല്‍പര്യക്കാരും പ്രയോക്താക്കളുമാണ് ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികത്തിലും ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഇരുപത്തേഴാം വര്‍ഷത്തിലും രാജ്യത്തിന്റെ കുഞ്ചിക പദവികളിലെല്ലാം അള്ളിപ്പിടിച്ചിരിക്കുന്നതെന്നതും വൈപരീത്യമായിരിക്കുന്നു.
നീതിന്യായ കോടതിയുടെയും ജനമനസ്സാക്ഷിയുടെയും ചിന്തകള്‍ക്കും തീര്‍പ്പുകള്‍ക്കും അതീതമായി എന്തുവന്നാലും രാമക്ഷേത്രം മസ്ജിദ് നിലനിന്ന സ്ഥലത്തുതന്നെ പണിയുമെന്ന നിലപാടുമായി മുന്നോട്ടുപോകുകയാണ് സംഘ്പരിവാരവും ബി.ജെ.പിനേതാക്കളും. അതിനായി നിര്‍മാണ സാമഗ്രികളെല്ലാം തയ്യാറാക്കിക്കഴിഞ്ഞിരിക്കുന്നു. ശതകോടികള്‍ ചെലവഴിച്ച് രാജ്യത്തിന്റെ ഹൈന്ദവ പാരമ്പര്യം ഉദ്‌ഘോഷിക്കുന്ന രീതിയിലുള്ള ക്ഷേത്ര മന്ദിരത്തിനാണ് കോപ്പുകൂട്ടുന്നത്. കേന്ദ്രത്തിലും യു.പിയിലും അധികാരത്തിലിരിക്കവെ ഇതവര്‍ക്ക് ക്ഷിപ്രസാധ്യമാണുതാനും. ഇന്ത്യന്‍ ജനത മറക്കാന്‍ ശ്രമിക്കുന്ന സവര്‍ണ മേല്‍കോയ്മ വരും കാലത്തേക്കെല്ലാം കൈപ്പിടിയിലൊതുക്കാമെന്ന ഗൂഢ ലക്ഷ്യമാണിതിലുള്ളത്. എന്നാല്‍ ഈശ്വര നാമത്തില്‍ ഒരു ആരാധനാലയം പണിയുമ്പോള്‍ അത് സഹോദര സമുദായാംഗങ്ങളെയും മതേതര വിശ്വാസികളെയും രാഷ്ട്ര പാരമ്പര്യത്തെയും ഭരണഘടനയെയും വ്രണപ്പെടുത്തി വേണമോ എന്നതാണ് മനുഷ്യമന:സാക്ഷിയെ പിടിച്ചുലക്കേണ്ട സുപ്രധാനമായ ചോദ്യം. അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ മുന്‍ വി.സി സമീറുദ്ദീന്‍ഷാ ഉള്‍പെടെയുള്ള ബുദ്ധിജീവികള്‍ മുസ്്‌ലിംകള്‍ തങ്ങളുടെ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് രാജ്യത്തിന്റെ സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തണമെന്ന വാദം ഉയര്‍ത്തുന്നുണ്ട്.
സുന്നി വഖഫ്‌ബോര്‍ഡ് ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള അധികാരം ആ കക്ഷിക്കുണ്ടോ എന്ന മറുവാദവും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അടക്കമുള്ളവര്‍ ഉയര്‍ത്തുന്നു. അതേതായാലും ഇനി ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കേണ്ടത് കോടതിയും ഇവിടുത്തെ ഭൂരിപക്ഷ സമുദായവും അവരെ പ്രതിനിധീകരിക്കുന്നുവെന്നവകാശപ്പെടുന്നവരും സര്‍വോപരി രാജ്യം ഭരിക്കുന്നവരുമാണ്. ചരിത്ര വസ്തുതകളെ തമസ്‌കരിച്ചും സ്വേച്ഛക്കായി അവയെ ദുര്‍വ്യാഖ്യാനിച്ചും സമാധാനകാംക്ഷികളായ ജനകോടികളുടെ നന്മയെ വിശ്വാസത്തിലെടുക്കാതെയും പടുക്കുന്ന ഒരു ഇഷ്ടികപോലും ദൈവഹിതമാകില്ലെന്ന തിരിച്ചറിവ് എല്ലാറ്റിനും മുകളില്‍ നിലകൊള്ളണം. രാജ്യത്തെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ 1947 ആഗസ്ത് 15 കട്ട് ഓഫ് ഡേറ്റ് അംഗീകരിച്ചാല്‍ പള്ളി പുനര്‍നിര്‍മിക്കുകയാണ് വേണ്ടത്. അധികാരികളുടെമേല്‍ മുസ്‌ലിംകള്‍ക്കും ഇതര മതേതര വിശ്വാസികള്‍ക്കും നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ ഇത് അനിവാര്യവുമാണ്. ഈ അവസരത്തില്‍ നീതിപീഠത്തിന്റെ വിലപ്പെട്ട വാക്കുകള്‍ക്ക് കാതോര്‍ക്കുകയും അത് നടപ്പാക്കുകയുമാണ് ബന്ധപ്പെട്ടകക്ഷികള്‍ക്ക് മുമ്പിലുള്ള പോംവഴി.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
crime3 days ago
ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കി; പ്രതി ലിവിയ അറസ്റ്റിൽ
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന് അഹമ്മദാബാദിലേക്ക്
-
kerala3 days ago
ശക്തമായ മഴ; കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
-
News3 days ago
‘ജാഗ്രത പാലിക്കുക’: ഇസ്രാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് ഇറാനിലെ ഇന്ത്യന്‍ എംബസ്സിയുടെ മുന്നറിയിപ്പ്