Connect with us

kerala

തുറന്നടിച്ച് ഗണേഷ്‌കുമാര്‍: ഇടതുമുന്നണിയില്‍നിന്ന് പുറത്തേക്കോ?

ഏത് സമയവും പലപാര്‍ട്ടികളുംവിട്ടുപോയേക്കാമെന്നും ശ്രുതികളുണ്ട്.കോടിയേരിയുടെ അനുനയം ഇപ്പോള്‍ ഇല്ലെന്നും പിണറായിയുടെഉരുക്കുമുഷ്ടി സി.പി.എമ്മിനകത്ത് തന്നെ പല നേതാക്കളെയും അകറ്റുമ്പോള്‍ പിന്നെ മറ്റു പാര്‍ട്ടികളുടെ കാര്യം പറയാനുണ്ടോ എന്നാണ ്ഒരുഘടകക്ഷി നേതാവിന്റെ ചോദ്യം.

Published

on

കേരളകോണ്‍ഗ്രസ് ബി വിഭാഗം നേതാവ് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ നീക്കം എങ്ങോട്ട്. രാഷ്ട്രീയവൃത്തങ്ങളില്‍ചൂടേറിയ ചര്‍ച്ചയാണിത്. കഴിഞ്ഞദിവസം തുടര്‍ച്ചയായി ഗണേഷ് സര്‍ക്കാരിനും ഇടതുമുന്നണിക്കുമെതിരെ ആഞ്ഞടിക്കുകയുണ്ടായി. മുന്നണിയില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നാണ് മുന്‍മന്ത്രികൂടിയായ ഗണേശ് പറയുന്നത്. സ്ഥാപകനും പിതാവുമായ അന്തരിച്ച ആര്‍. ബാലകൃഷ്ണപിളളയുടെ കാലത്ത് കഴിഞ്ഞ 15 വര്‍ഷക്കാലമായി ഇടതുമുന്നണിയിലാണ് കേരളകോണ്‍.ബി. പത്തനാപുരം മണ്ഡലത്തില്‍ മാറിമാറി ജയിപ്പിച്ച കഥയാണ് ഇടതുമുന്നണിക്ക് പറയാനുള്ളത്. കൊട്ടാരക്കരയില്‍ പിള്ളയുംവിജയിച്ചിരുന്നു. എന്നാല്‍ മുന്നണിയില്‍ കഴിഞ്ഞ കുറച്ചുകാലമായി അസ്വാതന്ത്ര്യം അനുഭവിച്ചുവരികയാണ് കേരളകോണ്‍ഗ്രസ.് ഇനിയും ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന സൂചനയാണ് ഗേണേഷിന്റെ തുറന്നുപറച്ചിലിലുള്ളത്. മുന്നണിയിലല്ലെങ്കില്‍ പിന്നെ എവിടെയാണ് താന്‍ കാര്യങ്ങള്‍ പറയുന്നതെന്നും പറയാന്‍ അനുവദിക്കില്ലെന്നുമാണ് ഗണേശിന്റെ പരിദേവനം. എന്നാല്‍ സി.പി.എം നേതൃത്വം ഇത് കണ്ടമട്ട് നടിക്കുന്നില്ല.
മുന്നണി യോഗത്തില്‍ ഇക്കാര്യം ഗണേഷ് തുറന്നടിച്ചപ്പോള്‍ സി.പി.എം നേതാക്കള്‍മിണ്ടിയില്ലെന്നാണ് അറിയുന്നത്. നടന്‍ദിലീപിനെതിരായ കേസിലും ഗണേഷ് നിരാശയിലാണ്.


മുഖ്യമന്ത്രി പിണറായി വിജയന് ഗണേശിനോട് താല്‍പര്യമില്ലാത്തതാണ ്കാരണം. എങ്ങനെയെങ്കിലും മുന്നണിയില്‍നിന്ന് ഗണേശിനെ ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉന്നമത്രെ. മന്ത്രിസ്ഥാനം കൊടുക്കാത്തതിനാല്‍ ആദ്യം മുതല്‍ക്കേ ഗണേഷ് ഉടക്കിയിരുന്നു. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നാണ ്ഗണേഷിന്റെ മനസ്സിലിരിപ്പ്. അതേസമയം മന്ത്രിപദവി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ ്ഗണേശ് വെടിപൊട്ടിച്ചതെന്നും സി.പി.എം കൊല്ലം നേതാക്കള്‍ പറയുന്നുണ്ട്.
കസേര കിട്ടുമെന്ന് വെച്ച് ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ്ഗണേഷ് ഇതിന് മറുപടി പറയുന്നത്. തന്റെ പാര്‍ട്ടിയിലെ നേതാക്കളെയോ ജനങ്ങളെയോ വഞ്ചിക്കാന്‍ തനിക്കാവില്ല. ഗണേഷ് പറയുന്നു.
മുന്നണിയില്‍ ജനതാദള്‍ എസ് നേതൃത്വവും സി.പി.എമ്മിനെതിരെ അനിഷ്ടംപ്രകടിപ്പിക്കുന്നുണ്ട്. പക്ഷേതല്‍കാലം പുറത്തേക്കില്ലെന്ന് മാത്രം. മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് ആളുകളെ മെരുക്കാനുള്ള വിദ്യയില്ലെന്ന ്ചിലര്‍ പറയുമ്പോള്‍ സി.പി.എമ്മിനകത്തെ തര്‍ക്കത്തില്‍ ജയരാജന്‍ വിട്ടുനില്‍ക്കുന്നതാണ ് കാരണമെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. ഏതായാലും ഇടതുമുന്നണി അകത്ത് എരിയുകയാണ്. ഏത് സമയവും പലപാര്‍ട്ടികളുംവിട്ടുപോയേക്കാമെന്നും ശ്രുതികളുണ്ട്.കോടിയേരിയുടെ അനുനയം ഇപ്പോള്‍ ഇല്ലെന്നും പിണറായിയുടെഉരുക്കുമുഷ്ടി സി.പി.എമ്മിനകത്ത് തന്നെ പല നേതാക്കളെയും അകറ്റുമ്പോള്‍ പിന്നെ മറ്റു പാര്‍ട്ടികളുടെ കാര്യം പറയാനുണ്ടോ എന്നാണ ്ഒരുഘടകക്ഷി നേതാവിന്റെ ചോദ്യം.

kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്: ബിഗ് ബോസ് താരം ജിന്റോക്ക് എക്‌സൈസ് നോട്ടീസ്

ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം

Published

on

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബി​ഗ് ബോസ് താരം ജിന്റോയ്ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ. കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. താൻ മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും ജിന്റോ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. എക്സൈസ് നോട്ടീസ് അയച്ചിരുന്നു, അത് സ്വാഭാവിക നടപടി മാത്രമാണെന്നും ജിന്റോ പറഞ്ഞു. കൊച്ചിയിൽ മോഡലായ സൗമ്യയ്ക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഹാജരാകാനാണ് സൗമ്യയ്ക്ക് നോട്ടീസ്. സൗമ്യയ്ക്ക് തസ്‌ലിമയുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ച് പേർക്കാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുള്ളത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച മുതല്‍ മുന്ന് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ചയും മലപ്പുറം, വയനാട് ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.

മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേയ്ക്കും.

അതേസമയം, ഞായറാഴ്ച സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പും നിലവിലുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37ത്ഥഇ വരെയും; കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.

Continue Reading

crime

കോട്ടയത്ത് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് 62കാരനെ സുഹൃത്ത് കുത്തിക്കൊന്നു

Published

on

കോട്ടയം: പാലായിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി.ജെ.ബേബി (60) ആണ് മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ ആരംകുഴക്കൽ എ.എൽ.ഫിലിപ്പോസ് ആണ് ബേബിയെ കുത്തിയത്. ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറു മാസമായി മറ്റൊരാൾക്ക് ദിവസ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽനിന്നു വായ്പയും എടുത്തിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ കാലങ്ങളായി തർക്കമുണ്ടായിരുന്നു.

രാവിലെ ഹോട്ടലിൽ എത്തിയപ്പോൾ ഇരുവരും തർക്കിക്കുകയും ഫിലിപ്പോസ് കത്തിയെടുത്ത് ബേബിയെ കുത്തുകയുമായിരുന്നു. നെഞ്ചിൽ കുത്തേറ്റ ബേബി മരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിൽ. സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട ഫിലിപ്പോസിനായി തിരച്ചിൽ ആരംഭിച്ചു.

Continue Reading

Trending