More
കളി കഴിഞ്ഞിട്ടും കലിയടങ്ങാതെ കോലി

ധര്‍മശാല: ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരവും ജയിച്ച് പരമ്പരയും നേടിയെങ്കിലും ഇന്ത്യ നായകന്‍ വിരാട് കൊലിക്ക് എതിര്‍ ടീമിനോടുള്ള കലിയടങ്ങിയിട്ടില്ല. മത്സരത്തിനിടെ കളിക്കാര്‍ തമ്മിലുണ്ടായ പരിതിവിട്ട വാശിയും പോരുമാണ് ഇരുടീമിന്റെയും നായകന്മാരുടെ വൈരവും അവസാനിക്കാതിരിക്കാന്‍ കാരണം. കളിക്ക് മുന്‍പേ തുടങ്ങിയ വാക്പോരിന് കളി കഴിഞ്ഞിട്ടും ഒരു മാറ്റവും വന്നില്ലെന്നാണ് താരങ്ങളുടെ പ്രതികരണത്തിലൂടെ മനസിലാവുന്നത്.
മത്സരം അവസാനിച്ച് നിലയില്‍ ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിനെയും മറ്റു താരങ്ങളെയും ഇനി സുഹൃത്തുക്കളായി കാണുമോ എന്ന ഒരു ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് ഇന്ത്യ ക്യാപ്റ്റന്‍ കോലി രൂക്ഷമായാണ് പ്രതികരിച്ചത്. മേലില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ സുഹൃത്തുക്കളായി കാണില്ലെന്നായിരുന്നു വിരാട് കോലിയുടെ തുറന്നുപറച്ചില്‍. ഇതു ഇരു ടീമംഗങ്ങളും തമ്മില്‍ ഇനിയും മാറാത്ത പോരിന്റെ ആഴമാണ് വ്യക്തമാക്കുന്നതാണ്.
Kohli: I thought Australia’s cricketers were my friends. Been proven wrong. You’ll never hear me say that again. #indvaus pic.twitter.com/d1P2JnXXyJ
— Anand Vasu (@anandvasu) March 28, 2017
Proud to be a part of this group. Outstanding effort to win this game & the series. Jai Hind
pic.twitter.com/9lTnkiig7i
— Virat Kohli (@imVkohli) March 28, 2017
ടെസ്റ്റിന് മുമ്പുള്ള എന്റെ അഭിപ്രായം തെറ്റാണെന്ന് ഇപ്പോള്‍ മനസിലായി. ഇല്ല, ഇനി ഒരിക്കലും അത്തരമൊരു അഭിപ്രായ പ്രകടനം നടത്തില്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം നഷ്ടപെട്ടുക്കഴിഞ്ഞു-കോലി പറഞ്ഞു.
അതേസമയം ഓസീസിനെതിരായ പരമ്പര വിജയത്തിന് ശേഷം എതിര്‍ ടീമിലെ താരങ്ങളെ വരവേല്‍ക്കാനായി കോലി മൈതാനത്തിറങ്ങി. ഓസീസ് നായകന്‍ സ്മിത്തിന് കൈ കൊടുക്കാനും കോലി മടിച്ചിരുന്നില്ല.
വാശിയേറിയ നാല് ടെസ്റ്റ് മത്സരങ്ങളിലും ഇരു ടീമുകളും തമ്മിലുള്ള ബന്ധത്തില്‍ കല്ലുകടിയുണ്ടായി. ഗ്രൗണ്ടിന് പുറത്തും അകത്തുമായി ഇരുടീമംഗങ്ങളും തമ്മില്‍ കടുത്ത പോരായിരുന്നു . മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ കോലിയുടെ തോളിന് പരിക്കേറ്റതു വരെ വാശിയുടെ പുറത്ത് കളിയാക്കലിലേക്ക് എത്തി. എതിര്‍ ക്യാപ്റ്റന് പരിക്കേറ്റപ്പോള്‍ അവിടെ സ്വാന്തനവുമായി എത്തുന്നതിന് പകരം ഓസീസ് താരങ്ങള്‍ പരിക്കേറ്റയാളം കളിയാക്കുകയാണ് ഉണ്ടായ്ത്.
മത്സരത്തിനിടെ മാത്യു വെയ്ഡും ജഡേജയും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയുടെ വക്കിലെത്തിച്ചതും ബന്ധം വഷളാക്കുന്നതായി. ഇല്ലാത്ത ഒരു ക്യാച്ചിന് അവകാശവാദം ഉന്നയിച്ചുവെന്ന പറഞ്ഞ് മുരളി വിജയിനെ ഓസീസ് ക്യാപ്റ്റന്‍ കള്ളനെന്ന് അധിക്ഷേപിക്കുക കൂടിയായതോടെ പ്രശ്‌നം രൂക്ഷമാക്കുന്നതായി.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു