Connect with us

Culture

സമാറയിലെ സമാധാന യുദ്ധം; ഓസ്‌ട്രേലിയക്കിനി പെട്ടി കെട്ടാം

Published

on

ഡെന്‍മാര്‍ക്ക് 1 – ഓസ്‌ട്രേലിയ 1

ഡെന്‍മാര്‍ക്കും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഫിഫയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാചകം ഇപ്രകാരമായിരുന്നു: A decent half of football in Samara! മത്സരം പൂര്‍ത്തിയായപ്പോഴും അത് അങ്ങനെ തന്നെ തുടര്‍ന്നു. മര്യാദക്ക്, എന്നാല്‍ അസാധാരണമായ മികവിന്റെയോ അത്ഭുതക്കാഴ്ചകളുടെയോ അലങ്കാലരമില്ലാതെ രണ്ടു ടീമുകളും കളിച്ചു. ആരും ജയിച്ചില്ല, ആരും തോറ്റതുമില്ല. പക്ഷേ, അന്തിമ വിശകലനത്തില്‍ ലാഭം ഡെന്‍മാര്‍ക്കിനു തന്നെ. ഏഴാം മിനുട്ടില്‍ നേടിയ ഗോള്‍ അവസാനം വരെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കങ്കാരുക്കള്‍ തീകൊടുത്ത മത്സരത്തില്‍ നിന്ന് ഒരു പോയിന്റ് ഊരിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. രണ്ടാം റൗണ്ട് സ്വപ്‌നങ്ങള്‍ക്ക് നിറംപകരാനും.

ആദ്യമത്സരത്തില്‍ ഫ്രാന്‍സിനെ കഷ്ടപ്പെടുത്തി ഫുട്‌ബോള്‍ പ്രേമികളെ ഇംപ്രസ് ചെയ്ത ഓസ്‌ട്രേലിയ അതേശൈലിയില്‍ തന്നെയാണ് കളിച്ചത്. തന്ത്രങ്ങളില്‍ നേരിയ ഒരു മാറ്റമുണ്ടായത് മിഡ്ഫീല്‍ഡില്‍ മാത്രമാണ്. 4-4-1-1 ശൈലിയില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായ യെദിനാകും മൂയ്‌യും പൊസിഷന്‍ പരസ്പരം മാറിക്കളിച്ചതു മാത്രം. 4-2-3-1 ശൈലിയില്‍ ഡെന്‍മാര്‍ക്കും കളിച്ചു. പന്ത് കാലില്‍വെച്ചു കളിക്കുക എന്നത് അവരുടെ അജണ്ടയിലുണ്ടായിരുന്നില്ല എന്നു തോന്നി. അവസരം കിട്ടുമ്പോള്‍ പരമാവധി കയറിക്കളിക്കുക; അല്ലാത്തപ്പോള്‍ ഓസ്‌ട്രേലിയയുടെ വഴിമുടക്കുക എന്നതാണ് കണ്ടത്.

പത്താം മിനുട്ടില്‍ ലഭിച്ച മനോഹര ഗോള്‍ മുഴുസമയം പ്രതിരോധിക്കുക നടക്കുന്ന കാര്യമല്ലെന്ന് – കളി പൂര്‍ണ മനസ്സോടെ കണ്ടില്ലെങ്കിലും – യൂറോപ്യന്മാരുടെ നീക്കങ്ങളില്‍ നിന്ന് എനിക്കു തോന്നിയിരുന്നു. പക്ഷേ, ദൗര്‍ഭാഗ്യത്തിന്റെ രൂപത്തിലാണ് അവര്‍ക്ക് പെനാല്‍ട്ടി വഴങ്ങേണ്ടി വന്നത്. ബോക്‌സില്‍ വെച്ചുള്ള പോരാട്ടത്തിനിടെ പോള്‍സന്‍ പന്ത് കൈകൊണ്ട് തൊട്ടത് മനഃപൂര്‍വമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. കൈ ശരീരത്തില്‍ നിന്ന് പുറത്തായതിനാല്‍ വി.എ.ആര്‍ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും. ആദ്യ മത്സരത്തില്‍ നായകനായ പോള്‍സണ് ഇത്തവണ വില്ലനാവേണ്ടി വന്നു. യെദിനാക് ആവട്ടെ, ഒരു മനശ്ചാഞ്ചല്യവുമില്ലാതെ പന്ത് വലയിലാക്കുകയും ചെയ്തു. പോള്‍സണ് മഞ്ഞക്കാര്‍ഡ് കൊടുത്തത് എന്തിനെന്നു മാത്രം മനസ്സിലായില്ല. ആ തീരുമാനം ഫ്രാന്‍സിനെതിരായ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ വിഷമിപ്പിക്കും.

ഓസ്‌ട്രേലിയക്ക് ഈ മത്സരം നിര്‍ണായകമായിരുന്നു; ജയിക്കേണ്ടതും ജയിക്കാവുന്നതുമായിരുന്നു. പക്ഷേ, പന്ത് റിക്കവര്‍ ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ഡെലാനി, ഷോണ്‍ എന്നിവര്‍ക്കു മുന്നില്‍ ലെക്കിയും മൂയും റോജിച്ചുമെല്ലാം വിഷമിച്ചു. നബൗട്ടിനെ ഗോള്‍ ഏരിയയില്‍ നിരായുധനാക്കുന്ന വിധത്തില്‍ സിമോണ്‍ ക്ഷാറും ക്രിസ്റ്റിയന്‍സനും തിളങ്ങുകയും ചെയ്തു; അത് മിക്കപ്പോഴും ഭാഗ്യത്തിന്റെ സഹായത്തോടെ ആയിരുന്നെങ്കില്‍ പോലും.

പീറ്റര്‍ ഷ്‌മൈക്കല്‍ എന്ന ഇതിഹാസത്തിനൊപ്പം നില്‍ക്കാനുള്ള പ്രതിഭ മകന്‍ കാസ്പറിനുമുണ്ടെന്നത് പെറു-ഡെന്മാര്‍ക്ക് മത്സരത്തില്‍ തന്നെ തെളിഞ്ഞതാണ്. ഇന്ന് ഓസീസിന് ലഭിച്ച മികച്ച അവസരങ്ങളിലും കാസ്പര്‍ കഴിവു തെളിയിച്ചു. അതേസമയം, 180 മിനുട്ട് കളിച്ചിട്ടും ഒരു ഫീല്‍ഡ് ഗോള്‍ വഴങ്ങിയിട്ടില്ലെന്നതിന്റെ ക്രെഡിറ്റ് മിക്കവാറും ഡെന്‍മാര്‍ക്കിന്റെ ഡിഫന്‍സിനും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിനുമുള്ളതാണ്. അവസാന ഘട്ടങ്ങളിലെ സമ്മര്‍ദം കൈകാര്യം ചെയ്ത രീതിയില്‍ നിന്നു മനസ്സിലാക്കാം ഡെന്‍മാര്‍ക്കിന്റെ പ്രതിരോധത്തെ വിലകുറച്ചു കാണാന്‍ കഴിയില്ലെന്ന്.

ഓസ്‌ട്രേലിയക്ക് നാട്ടിലേക്കുള്ള ടിക്കറ്റുറച്ചു എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. പെറു-ഫ്രാന്‍സ് മത്സരഫലം എന്തായിരുന്നാലും പെറുവിനെ അവസാന മത്സരത്തില്‍ തോല്‍പ്പിക്കുക എന്നത് അവര്‍ക്ക് എളുപ്പമല്ല. പക്ഷേ, പന്തുകളിയാണ്; എന്തും സംഭവിക്കാം.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending