Connect with us

kerala

ഉലമ-ഉമറ കൂട്ടായ്മ- അനിവാര്യതയും പ്രസക്തിയും- chandrika article

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലൂടെ കേരള മുസ്ലിംകള്‍ നേടിയെടുത്ത ആത്മ വിശ്വാസം ചെറുതല്ല. പല പ്രതിസന്ധികളെയും അരക്ഷിതാവസ്ഥകളെയും നാം മറികടന്നതും പ്രതിരോധിച്ചതും രാഷ്ട്രീയമായ നമ്മുടെ കരുത്തു കൊïാണ്.മത രംഗത്ത് സക്രിയമായ ചര്‍ച്ചകളും സംവാദങ്ങളും അനവരതം തുടരുമ്പോഴും പൊതു വിഷയങ്ങളില്‍ ഒന്നിച്ചിരിക്കാനുള്ള പൊതു വേദിയൊരുങ്ങുന്നത് മുസ്ലിം ലീഗിന്റെ സാന്നിധ്യമുള്ളത് കൊണ്ടു കൂടിയാണ്.

Published

on

അബ്ദുസ്സമദ് പൂക്കോട്ടൂര്‍

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴായി സഞ്ചരിക്കാനുള്ള അവസരം സമ്മാനിച്ച പാഠം അവിസ്മരണീയമാണ്. അനേകം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ അവിടങ്ങളിലെല്ലാമുï്. അത്യാധുനിക സൗകര്യങ്ങളുള്ള ഇസ്ലാമിക കലാലയങ്ങളും മറ്റും ഉത്തരേന്ത്യയില്‍ കുറവല്ല. ലോക പ്രശസ്തരായ പണ്ഡിതരും ഗ്രന്ഥകാരന്‍മാരും കേരളത്തിലുള്ളതിലും കുടുതല്‍ അവിടങ്ങളില്‍ കാണാം. സമ്പന്നരുടെയും പൗര പ്രമുഖരുടെയും എണ്ണവും ഇതു പ്രകാരം തന്നെയാണ്. ഈ വിധം അനുകൂല സാഹചര്യങ്ങളുïായിട്ടും അവിടങ്ങളില്‍ മുസ്ലിം ഉമ്മത്തിന് പ്രതാപത്തോടെയുള്ള നിലനില്‍പോ പ്രദീപ്തമായ വര്‍ത്തമാനമോ ഇല്ല എന്നത് ആലോചനയര്‍ഹിക്കുന്ന വിഷയമാണ്.കേരളത്തെയും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെയും താരതമ്യം ചെയ്താല്‍ അതിനുള്ള ഉത്തരം നമുക്ക് ലഭിക്കും. 3287263 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള ഇന്ത്യയില്‍ കേവലം 38863 ചകിമീ. മാത്രമുള്ള കൊച്ചു സംസ്ഥാനമായ കേരളം ഇന്ത്യക്ക് മാതൃകകാണിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
1206 മുതല്‍ 1857 വരെയുള്ള 651 വര്‍ഷം നാല്‍പത്തിയെട്ടിലധികം മുസ്ലിം ഭരണാധികാരികള്‍ ഉത്തരേന്ത്യയടങ്ങുന്ന ഭാഗത്ത് ഭരണം നടത്തിയിട്ടുï്. കേരളത്തില്‍ ഇത്തരമൊരു ഭരണ സാഹചര്യമുïായിട്ടില്ല. എന്നിട്ടും കേരള മുസ്ലിംകള്‍ ഇതര ഇന്ത്യന്‍ മുസ്ലിംകളില്‍ നിന്നും വ്യതിരിക്തമായി നില്‍ക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന സംഘടിത ശക്തിയാലാണ്.
ഒരു ഉമ്മത്ത് എന്ന നിലയില്‍ മുസ്ലിംകളെ ചുരുങ്ങിയ നിലയില്‍ മൂന്നായി നമുക്ക് വിഭജിക്കാം. ഒന്ന്: പണ്ഡിതന്‍മാര്‍, രണ്ട് പൗരപ്രമുഖര്‍, മൂന്ന്: സാധാരണ ജനങ്ങള്‍.സാമൂഹ്യ ഘടനയിലും നിര്‍മിതിയിലും വ്യത്യസ്ത ധര്‍മങ്ങളാണ് ഈ മൂന്ന് വിഭാഗത്തിനും നിര്‍വഹിക്കാനുള്ളത്. പണ്ഡിതരുടെ ധര്‍മം ധൈഷണികമായി സമൂഹത്തെ സമുദ്ധരിക്കുക എന്നതാണ്. സമൂഹത്തിലുള്ള സ്വീകാര്യതയും പിന്‍ബലവും ഉപയോഗപ്പെടുത്തി ഉലമാക്കളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക എന്നതാണ് പൗരപ്രമുഖര്‍ ചെയ്യേണ്ടത്.

നേതൃ സ്ഥാനത്തിരിക്കുന്ന ഉലമാഇന്റെയും ഉമറാഇന്റെയും ആജ്ഞാനുസാരം കര്‍മ ഗോദയെ സജീവമാക്കുക എന്നതാണ് സാധാരണ ജനങ്ങളുടെ ദൗത്യം. എണ്ണയിട്ട യന്ത്രം കണക്കെ ഈ മൂന്ന് ഘടകങ്ങളും പ്രവര്‍ത്തനക്ഷമമായത് കൊïാണ് അനുകരണീയമായ ഒരു ‘കേരള മോഡല്‍’സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചത്.
‘എന്റെ ഉമ്മത്തിലെ രï് വിഭാഗം നന്നായാല്‍ ജനങ്ങള്‍ മുഴുവന്‍ നന്നായി. അവര്‍ മോശമായാല്‍ ജനങ്ങള്‍ മുഴുവന്‍ ദുഷിച്ചു. ഉലമാക്കളും ഉമറാക്കളുമാണവര്‍’
എന്ന വചനത്തെ സാമൂഹ്യ നിര്‍മിതിയില്‍ സക്രിയമായി ആവിഷ്‌കരിക്കുന്നതില്‍ നമുക്ക് വിജയിക്കാനായിട്ടുണ്ട. സ്വാതന്ത്ര്യാനന്തര മലബാറിന്റെ ചിത്രം ചരിത്ര ഗ്രന്ഥങ്ങളില്‍ നമുക്ക്
വായിക്കാമല്ലോ..? പതിറ്റാïുകള്‍ പിന്നിട്ട ബ്രിട്ടീഷ് വിരുദ്ധ പേരാട്ടത്തിന്റെ പാരമ്പര്യം ഈ മണ്ണിനുï്. ജന്‍മ നാടിന്റെ മോചനത്തിനായി രണ ഭൂമിയിലിറങ്ങിയ മാപ്പിള സമൂഹത്തിന് നികത്താനാവാത്ത പല നഷ്ടങ്ങളുമാണ് ബാക്കിയായത്. മലബാര്‍ സമരം കഴിഞ്ഞ് പതിറ്റാïുകള്‍ പിന്നിട്ടിട്ടും
സമരാഘാതത്തില്‍ നിന്ന് മുസ്ലിംകള്‍ മുക്തമായിരുന്നില്ല. അരക്ഷിതമായ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ചുറ്റുപാടില്‍ അവബോധത്തിലേക്കും ആത്മവിശ്വാസത്തിലേ ക്കും ഉമ്മത്തിനെ കൈ പിടിക്കുക എന്ന ദൗത്യമാണ് മുസ്ലിം നേതൃത്വത്തിന് പ്രാഥമികമായി ചെയ്യാനുïായിരുന്നത്. ക്രാന്ത ദര്‍ശികളായ നമ്മുടെ നേതാക്കള്‍ അവധാനതയോടെ അവരുടെ ദൗത്യം നിര്‍വഹിച്ചു. പല അടിസ്ഥാന ഘടകങ്ങളെയും ആശ്രയിച്ചാണ് ഒരു ജനതയുടെ വിജയം നിര്‍ണയിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാകും വിധം വളര്‍ച്ച പ്രാപിക്കാന്‍ സ്വാതന്ത്ര്യത്തിന് ശേഷം കേരള മുസ്ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട. ഓത്തുപള്ളിയില്‍ തുടങ്ങി പള്ളി ദര്‍സില്‍ എത്തി നില്‍ക്കുന്നതായിരുന്നു ഒരു കാലത്ത് നമ്മുടെ വിദ്യാഭ്യാസം. ഭൗതിക വിദ്യാഭ്യാസ രംഗം അതിലും പിന്നിലായിരുന്നു.

നമ്മുടെ വിദ്യാഭ്യാസ രംഗം സമ്പൂര്‍ണമായി മാറിയത് മദ്റസ പ്രസ്ഥാനത്തിന്റെ ഉദയത്തോടെയാണ്.1945 ല്‍ കാര്യവട്ടത്ത് നടന്ന സമസ്ത പതിനാറാം സമ്മേളനത്തില്‍ പ്രാഥമിക മത വിദ്യാഭ്യാസത്തിന് മദ്റസകള്‍ അനിവാര്യമാണെന്ന ആശയം മുന്നോട്ട് വെച്ചത് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ബാഫഖി തങ്ങളാണ്. പി.എം.എസ്.എ പൂക്കോയ തങ്ങളും, കെ.പി ഉസ്മാന്‍ സാഹിബുമാണ് മദ്റസ പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികള്‍. ഓരോ പ്രദേശത്തും ഉലമ – ഉമറ കൂട്ടായ്മകള്‍ സൃഷ്ടിച്ചാണ് മദ്റസ പ്രസ്ഥാനത്തെ അവര്‍ ശക്തിപ്പെടുത്തിയത്. ഇന്ന് വിവിധ സംഘടനകള്‍ക്ക് കീഴിലായി നിരവധി മത -ഭൗതിക പഠന കേന്ദ്രങ്ങള്‍ കേരളത്തിലുï്.
ഉലമ – ഉമറ കൂട്ടായ്മയിലൂടെ വിജയത്തിലെത്തിയ കേരളത്തിലെ ഉന്നത മത കലാലയമാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളേജ്. 1963- ലാണ് ജാമിഅ നൂരിയ്യ സ്ഥാപിതമാകുന്നത്.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരാണ് ജാമിഅ നൂരിയ്യയുടെ പ്രധാന ശില്പി കള്‍. കേരളത്തിലെ പ്രമുഖ പണ്ഡിതരും പൗര പ്രമുഖരുമടങ്ങുന്ന മുപ്പത്തിമൂന്ന് പേരായിരുന്നു ജാമിഅയുടെ പ്രഥമ കമ്മിറ്റി. മലബാറിലെ പ്രധാന സമ്പന്ന കുടുംബങ്ങളെയെല്ലാം ജാമിഅയുടെ ദൈനംദിന പ്രവര്‍ത്തനങ്ങില്‍ പങ്കാളികളാക്കാന്‍ ബാഫഖി തങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1963 ഫെബ്രുവരി മൂന്നിനാണ് ജാമിഅയുടെ ആദ്യ തറക്കല്ലിടല്‍ കര്‍മം നിര്‍വ ഹിക്കപ്പെട്ടത്. കോയ വീട്ടില്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളായിരുന്നു കാര്‍മികന്‍. ആ ചടങ്ങിന്റെ അധ്യക്ഷന്‍ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബായിരുന്നു.
1964 -ല്‍ നവംബര്‍ 12 -നാണ് ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. ഉലമാ – ഉമറാ കൂട്ടായ്മയാല്‍ സമ്പന്നമായിരുന്നു പ്രസ്തുത ചടങ്ങും. ശംസുല്‍ ഉലമയുടെയും ഖാഇദേ മില്ലത്തിന്റെയും ഉജ്വലമായ പ്രസംഗങ്ങളാണ് ആ ചടങ്ങിനെ ചരിത്ര സംഭവമാക്കിയത്. 1969 -ല്‍ നടന്ന ജാമിഅ നൂരിയ്യ ഏഴാം വാര്‍ഷികത്തില്‍ അഞ്ചാം സനദ് ദാനം നിര്‍വഹിച്ചത് ഖാഇദേ മില്ലത്തായിരുന്നു.
ഇതെല്ലാം ചില സന്ദേശങ്ങള്‍ പുതിയ കാലത്ത് നമുക്ക് നല്‍കുന്നുï്. ഉലമാഇനെയും ഉമറാഇനേയും ഇഴ പിരിയാതെ ചേര്‍ത്തു പിടിച്ച പാരമ്പര്യമാണ് ബാഫഖി തങ്ങളും പൂക്കോയ തങ്ങളും കാണിച്ചു തന്നത്. മത വിഷയത്തില്‍ ഭിന്ന വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരെ പോലും പൊതു വിഷയത്തില്‍ അവര്‍ ഒന്നിച്ചു നിര്‍ത്തി.ഉലമാഉം ഉമറാഉം രïായി പിരിഞ്ഞാല്‍ ഉമ്മത്ത് മൂന്നാമതൊരു വഴിയില്‍ ചിതറിപ്പോകും.രാഷ്ട്രീയമായ ഇച്ഛാ ശക്തിയാണ് സമൂഹത്തിന്റെ പുരോഗതി നിര്‍ണയിക്കുന്ന മറ്റൊരു ഘടകം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലൂടെ കേരള മുസ്ലിംകള്‍ നേടിയെടുത്ത ആത്മ വിശ്വാസം ചെറുതല്ല. പല പ്രതിസന്ധികളെയും അരക്ഷിതാവസ്ഥകളെയും നാം മറികടന്നതും പ്രതിരോധിച്ചതും രാഷ്ട്രീയമായ നമ്മുടെ കരുത്തു കൊïാണ്.മത രംഗത്ത് സക്രിയമായ ചര്‍ച്ചകളും സംവാദങ്ങളും അനവരതം തുടരുമ്പോഴും പൊതു വിഷയങ്ങളില്‍ ഒന്നിച്ചിരിക്കാനുള്ള പൊതു വേദിയൊരുങ്ങുന്നത് മുസ്ലിം ലീഗിന്റെ സാന്നിധ്യമുള്ളത് കൊï് കൂടിയാണ്.
ഇതെല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയതിനാല്‍ തന്നെയാവാം ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാര്‍, കെവി മുഹമ്മദ് മുസ്ലിയാര്‍, കെസി ജമാലുദ്ദീന്‍ മുസ്ലിയാര്‍, കെടി മാനു മുസ്ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ മുസ്ലിം ലീഗിനെ ചേര്‍ത്തുപിടിച്ചത്. ഇസ്ലാമിക ശരീഅത്ത് വലിയ വെല്ലുവിളികള്‍ നേരിട്ട എണ്‍പതുകളില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ മുസ്ലിം സംഘടനകളെല്ലാം ഒരു വേദിയില്‍ അണിനിരന്നു.മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരും, ഇബ്റാഹീം സുലൈമാന്‍ സേട്ടു സാഹിബും നടത്തിയ ചര്‍ച്ചയാണ് പ്രശ്നാധിഷ്ടിതമായ ഐക്യത്തിലേക്ക് ഉമ്മത്തിനെ നയിച്ചത്. ഈ ഐക്യം ശരീഅത്ത് വിരുദ്ധമായ നീക്കത്തെ ചെറുത്തു തോല്‍പിക്കാന്‍ സഹായകമായി. ശരീഅത്ത് സംവാദ കാലത്തെന്ന പോലെ മുസ്ലിം ഉമ്മത്തിനെ പൊതുവായി ബാധിക്കുന്ന പല വിഷയങ്ങിലും പിന്‍ കാലത്ത് നാം ഒന്നിച്ചിരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഒന്നിക്കേï സന്ദര്‍ഭങ്ങളില്‍ ഐക്യത്തിലൂടെ ഉമ്മത്തിനെ ശക്തിപ്പെടുത്തി.നിലവില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആ ദൗത്യത്തിന് മുന്നിട്ടിറങ്ങുന്നു. അഭിപ്രായ ഭിന്നതകളുള്ളപ്പോഴും ആദര്‍ശത്തില്‍ ഉറച്ചു നിന്ന് പൊതു പ്രശ്നങ്ങളില്‍ യോജിച്ചു നില്‍ക്കാന്‍ നമുക്ക് സാധിക്കണം. ഭിന്നത സമൂഹത്തിന്റെ നാശത്തിന് ആക്കം കൂട്ടുമെന്നതിന് ചരിത്രം സാക്ഷിയാണ്. എട്ടു നൂറ്റാïു കാലം പ്രതാപത്തിന്റെ ചരിത്രം രചിച്ച മുസ്ലിം സ്പെയ്ന്‍ തിരിച്ചുവരാന്‍ കഴിയാത്ത വിധം തകര്‍ന്നത് രാഷ്ട്രീ യമായ ഭിന്നത മൂലമാണ്. ഉലമ – ഉമറ ബന്ധത്തെ ശക്തിപ്പെടുത്തി നമ്മള്‍ സമാര്‍ജിച്ച എല്ലാ നന്‍മകളും നില നിര്‍ത്താന്‍ നമുക്ക് സാധിക്കണം.
കേരള മുസ്ലിംകള്‍ക്ക് മത രംഗംത്തും പൊതു രംഗത്തും അനുഗ്രഹീത നേതൃത്വത്തെ അള്ളാഹു നല്‍കിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താന്‍ ബുദ്ധി പൂര്‍വ്വമുള്ള നീക്കങ്ങളാണ് അനിവാര്യം. അപ്പ കഷ്ണങ്ങള്‍ എറഞ്ഞുതന്ന് ഈ ഐക്യ കൂട്ടായ്മയില്‍ നിന്ന് സമുദായാങ്ങളെയും’ പിന്നാക്ക ന്യൂന പക്ഷങ്ങളെയും അടര്‍ത്തിയെടുത്ത് സംഘ ബോധം തകര്‍ക്കാനുള്ള ശ്രമം കരുതിയിരിക്കണം. നഷ്ടമായ അനുഗ്രഹം തിരിച്ചുവരല്‍ അത്യ പൂര്‍വ്വമാണെന്ന പ്രവാചക ഉപദേശം സമൂഹം മറക്കാതിരിക്കട്ടെ

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Published

on

സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത. എഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

വേനല്‍ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇന്‍ഡക്‌സ് വികരണ തോത് ഉയര്‍ന്ന് നില്‍ക്കുകയാണ്. ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള വെയില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യുവി ഇന്‍ഡക്‌സ് തോതില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.

 

Continue Reading

kerala

തൊടുപുഴയില്‍ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി

കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ ഉപേക്ഷിച്ച നിലയില്‍

Published

on

തൊടുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൌണിലെ മാന്‍ഹോളില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയിലാവുകയും ചെയ്തു. ഇവരില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ മാന്‍ഹോളില്‍ മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങള്‍ കളയുന്ന മാലിന്യ സംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാന്‍ഹോളിലായിരുന്നു മൃതദേഹം ഉപേക്ഷിച്ചിരുന്നത്. മൃതദേഹത്തിന് മുകളില്‍ മാലിന്യങ്ങള്‍ തള്ളിയ നിലയിലായിരുന്നു.

എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. അതേസമയം ബിജുവിന്റെ വീടിന് സമീപ പുലര്‍ച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പൊലീസിന് വിവരം നല്‍കി. പൊലീസ് നടത്തിയ പരിശോധനയില്‍ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു.

നേരത്തെ ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്ന ആളുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

 

 

Continue Reading

kerala

‘സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു, എങ്ങനെ ശത്രു ആകുന്നത്’; എസ്എഫ്ഐ സ്ഥാപിച്ച ബാനറിനെതിരെ ഗവര്‍ണര്‍

We need Chancellor not Savarkar എന്ന ബാനറാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.

Published

on

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ മുമ്പ് സ്ഥാപിച്ച ബാനറില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. We need Chancellor not Savarkar എന്ന ബാനറാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്ത അആളാണെന്നും, എങ്ങനെ ശത്രു ആകുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍.

”പുറത്തുവെച്ച ഒരു ബാനര്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറാണ്, സവര്‍ക്കറല്ല എന്ന് അതില്‍ എഴുതിയിരിക്കുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു. സവര്‍ക്കര്‍ ഈ രാജ്യത്തിന്റെ ശത്രുവായിരുന്നോ? സവര്‍ക്കര്‍ എന്ത് മോശം കാര്യമാണ് ചെയ്തത്? സ്വന്തം കുടുംബത്തെ പോലും മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനെ അംഗീകരിക്കാനാകില്ല” -ഗവര്‍ണര്‍ പറഞ്ഞു.

സമൂഹത്തിനു വേണ്ടി വലിയ ത്യാഗം ചെയ്തയാളാണ് സവര്‍ക്കറെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇങ്ങനെയുള്ള ബാനറുകള്‍ എങ്ങനെ ക്യാമ്പസില്‍ എത്തുന്നുവെന്നത് ശ്രദ്ധിക്കണം എന്ന് വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

അതേസമയം ‘Say no to drugs’ എന്ന മേല്‍വസ്ത്രം ധരിച്ചാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തിയത്.

 

 

Continue Reading

Trending