Culture
ആറുലക്ഷത്തിലേറെ എ.ടി.എം കാര്‍ഡുകള്‍ മുന്നറിയിപ്പില്ലാതെ ബ്ലോക്ക് ചെയ്തു

തിരുവനന്തപുരം: എസ്.ബി.ഐയുടെയും അനുബന്ധ ബാങ്കുകളുടെയും ആറുലക്ഷത്തിലേറെ എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് അധികൃതര്‍ അവകാശപ്പെട്ടു. മുന്‍കൂട്ടി അറിയിക്കാതെ കാര്‍ഡ് ബ്ലോക്ക് ചെയ്തതോടെ ഇടപാടുകാര്‍ വെട്ടിലായി. കാര്‍ഡ് ബ്ലോക്കായവര്‍ എത്രയുംവേഗം സമീപത്തുള്ള ബാങ്കിലെത്തി പുതിയ കാര്‍ഡിന് അപേക്ഷ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് എസ്.ബി.ഐയുടെയും എസ്.ബി.ടി അടക്കമുള്ള അനുബന്ധ ബാങ്കുകളുടെയും എ.ടി.എം കാര്‍ഡുകള്‍ കൂട്ടത്തോടെ ബ്ലോക്ക് ചെയ്തത്. എ.ടി.എം വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമായതോടെയാണ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.കാര്‍ഡ് ബ്ലോക്ക് ചെയ്യുന്ന വിവരം ഉപഭോക്താക്കളെ എസ്.എം.എസ് വഴി അറിയിച്ചിരുന്നെന്നാണ് ബാങ്കുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ എ.ടി.എം കൗണ്ടറില്‍ എത്തി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇടപാടുകാരില്‍ പലരും വിവരം അറിയുന്നത്. എസ്.എം.എസുകള്‍ ലഭിച്ചിരുന്നില്ലെന്നും ഉപയോക്താക്കള്‍ വ്യക്തമാക്കുന്നു. കേരളത്തിന് പുറത്തും വിദേശത്തും ഉപയോഗിച്ച എ.ടി.എം കാര്‍ഡുകളാണ് ബ്ലോക്കായത്.
കേരളത്തില്‍ തട്ടിപ്പിന് ശ്രമം നടന്നെന്ന് സംശയിക്കുന്ന എ.ടി.എം കൗണ്ടറുകളില്‍ ഉപയോഗിച്ച കാര്‍ഡുകളും ബ്ലോക്കാക്കിയിട്ടുണ്ട്. ചില ഇടപാടുകാരുടെ പണം അമേരിക്കയില്‍നിന്നും ചൈനയില്‍നിന്നും പിന്‍വലിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായി എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത്. ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളാണ് പുതുതായി ഇടപാടുകാര്‍ക്ക് നല്‍കുന്നത്. എല്ലാവരും എ.ടി.എം കാര്‍ഡിന്റെ പിന്‍നമ്പര്‍ മാറ്റണമെന്നും ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചു. സുരക്ഷാ കാരണങ്ങളാല്‍ അധികൃതര്‍ ബ്ലോക്ക് ചെയ്ത എ.ടി.എം കാര്‍ഡുടമകള്‍ക്ക് പുതിയ കാര്‍ഡ് ലഭിക്കാന്‍ കുറഞ്ഞത് 12 ദിവസമെങ്കിലും വേണ്ടിവരും. അതുവരെ ഡെബിറ്റ് കാര്‍ഡുപയോഗിച്ചുള്ള വിനിമയങ്ങള്‍ നടത്താനാകില്ല.
പുതിയ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം അക്കൗണ്ട് എടുത്ത ശാഖകളില്‍ ലഭിച്ച്, പുതിയ കാര്‍ഡ് മുംബൈയില്‍നിന്ന് എത്തിക്കുന്നതിനുള്ള സമയമാണ് പന്ത്രണ്ട് ദിവസം. ഘട്ടംഘട്ടമായി ചിപ്പ് സംവിധാനത്തിലേക്ക് മാറുന്നതോടെ പഴയ മാഗ്‌നറ്റിക് കാര്‍ഡുകള്‍ ഇല്ലാതാകും. മാഗ്‌നറ്റിക് കാര്‍ഡുകള്‍ പലയിടത്തും റീഡ് ചെയ്ത് അക്കൗണ്ടിലെ വിവരങ്ങള്‍ ശേഖരിക്കാനും പണം പിന്‍വലിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ അക്കൗണ്ടുടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് വ്യാപകമായ തട്ടിപ്പു നടത്താന്‍ സാധ്യതയുണ്ടെന്നും ചിലയിടത്ത് തട്ടിപ്പ് നടന്നതായും സ്റ്റേറ്റ് ബാങ്ക് സുരക്ഷാ വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ചിപ്പ് കാര്‍ഡുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തട്ടിപ്പു നടത്താനാകില്ലെന്നും അധികൃതര്‍ പറയുന്നു. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന് രാജ്യത്ത് 54,000 എ.ടി.എമ്മുകളാണുള്ളത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala20 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ