Connect with us

Football

സ്പാനിഷ് വാര്‍ : ഇന്ന് ബാര്‍സിലോണയും അത്‌ലറ്റികോ മാഡ്രിഡും

Published

on

സ്പാനിഷ് ലാലീഗയില്‍ ഇന്നാണ് വാര്‍. ചാമ്പ്യന്‍ഷിപ്പ് സാധ്യതകളില്‍ മൂന്ന് ടീമുകള്‍ ബലാബലം നില്‍ക്കവെ അതിലെ രണ്ട് പേര്‍ ഇന്ന് മുഖാമുഖം. ഇന്ത്യന്‍ സമയം രാത്രി 7-45 ന് ആരംഭിക്കുന്ന പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡും മൂന്നാം സ്ഥാനക്കാരായ ബാര്‍സിലോണയും. ഇന്ന് ജയിക്കുന്നവര്‍ക്ക് കിരീടത്തില്‍ വ്യക്തമായ സാധ്യത കൈവരും.
ഇതാണ് ഇപ്പോള്‍ പോയിന്റ്് നില: 34 മല്‍സരങ്ങളില്‍ നിന്നായി അത്‌ലറ്റികോ മാഡ്രിഡിന്റെ സമ്പാദ്യം 76. ഇതേ മല്‍സരങ്ങളില്‍ നിന്നായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന റയല്‍ മാഡ്രിഡിന്റെ പോയിന്റ് 74. മൂന്നാമത് നില്‍ക്കുന്ന ബാര്‍സിലോണക്കും ഇതേ സമ്പാദ്യം-74. 34 മല്‍സരങ്ങളില്‍ നിന്നായി 70 ല്‍ നില്‍ക്കുന്ന സെവിയെക്കും സാധ്യത നിലനില്‍ക്കുന്നു. നാല് മല്‍സരങ്ങള്‍ മാത്രമാണ് ഇനി ബാക്കി. രണ്ടാംസ്ഥാനക്കാരില്‍ നിന്നും രണ്ട് പോയിന്റ് ലീഡ് കൈവശമുള്ള അത്‌ലറ്റികോ മാഡ്രിഡിന് ഇനിയുള്ള നാല് മല്‍സരങ്ങളും ജയിച്ചാല്‍ കപ്പുറപ്പ്. ഇന്ന് ബാര്‍സിലോണയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്കായിരിക്കും മുന്‍ത്തൂക്കം. ഇന്ന് ജയിച്ചാല്‍ ബാര്‍സയുടെ സമ്പാദ്യം 77 ലെത്തും. പിന്നെ മൂന്ന് മല്‍സരങ്ങള്‍ താരതമ്യേന ദുര്‍ബലരുമായിട്ടാണ്. അതേ സമയം ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പുറത്തായ റയല്‍ മാഡ്രിഡിന് ഇനി ആകെയുള്ള പ്രതീക്ഷ ലാലീഗ മാത്രമാണ്. പക്ഷേ അവര്‍ക്ക് മറ്റുള്ളവരുടെ കാരുണ്യം നിര്‍ബന്ധമാണ്. ഇന്നത്തെ ബാര്‍സ- അത്‌ലറ്റികോ മല്‍സരം സമനിലയില്‍ കലാശിക്കാനാണ് റയല്‍ ആഗ്രഹിക്കുന്നത്. ആര് ജയിച്ചാലും അത് സിദാന്‍ സംഘത്തിന്റെ സാധ്യതകളെ കാര്യമായി ബാധിക്കും. റയലിന് അടുത്ത പ്രതിയോഗികള്‍ ശക്തരായ സെവിയെയാണെന്നിരിക്കെ. സ്വന്തം മൈതാനത്താണ് ഇന്നത്തെ മല്‍സരമെന്നതാണ് ബാര്‍സക്ക് പ്രതീക്ഷ നല്‍കുന്നത്. അവസാന മല്‍സരത്തില്‍ വലന്‍സിയക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയവും ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നായകന്‍ മെസിയുടെ കരുത്ത് തന്നെയാണ് ടീമിന്റെ ആത്മവിശ്വാസം. സമീപകാലത്തായി തന്റെ പഴയ കരുത്തിലേക്ക് മെസി തിരികെ വന്നിട്ടുണ്ട്. വലന്‍സിയക്കെതിരെ നേടിയ രണ്ട് ഗോളുകള്‍ അതിന് ഉദാഹരണം. മെസിക്ക് പിന്തുണ നല്‍കാന്‍ അന്റോണിയോ ഗ്രിസ്മാന്‍, ഫ്രാങ്ക് ഡി ജോംഗ് എന്നിവരെല്ലാം കരുത്തരായി നില്‍ക്കുന്നു. കിംഗ്‌സ് കപ്പിലെ വിജയം മാത്രമാണ് മെസി സംഘത്തിന്റെ ഇത്തവണത്തെ വലിയ നേട്ടം. അതേ സമയം കപ്പിനും ചുണ്ടിനുമിടയില്‍ പലപ്പോഴും നിരാശരാവേണ്ടി വന്നവരാണ് അത്‌ലറ്റികോ സംഘം. ഇത്തവണ തുടക്കം മുതല്‍ ഒന്നാം സ്ഥാനം നേടിയ ഡിയാഗോ സിമയോണിയുടെ സംഘം ഒരു വേള പ്രതിയോഗികളെക്കാള്‍ 11 പോയിന്റ്് ലീഡ് നേടിയിരുന്നു. എന്നാല്‍ സമീപ മല്‍സരങ്ങളിലെ തോല്‍വി ടീമിനെ ബാധിച്ചു. ഇന്ന് ജയിച്ചാല്‍ പക്ഷേ കാര്യങ്ങള്‍ മാറുമെന്നാണ് സിമയോണി വ്യക്തമാക്കുന്നത്.

Football

ചാമ്പ്യന്‍സ് ലീഗ് കന്നി കിരീടം പിഎസ്ജിക്ക്; എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തകര്‍ത്തു

ലൂയിസ് എന്റിക്വെയുടെ യുവനിര ഇന്റര്‍ മിലാനെ പിന്തള്ളി പാരീസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നേടി.

Published

on

ശനിയാഴ്ച നടന്ന ഏറ്റവും ഏകപക്ഷീയമായ ഫൈനലില്‍ ലൂയിസ് എന്റിക്വെയുടെ യുവനിര ഇന്റര്‍ മിലാനെ പിന്തള്ളി പാരീസ് സെന്റ് ജെര്‍മെയ്ന്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് നേടി.

പിഎസ്ജിക്ക് നേരത്തെ ലീഡ് നല്‍കാന്‍ അച്റഫ് ഹക്കിമിക്ക് ഡൗ പാസ് നല്‍കി, 19-കാരന്‍ പ്രൊവൈഡറില്‍ നിന്ന് ഫിനിഷറിലേക്ക് പോയി, 20-ാം മിനിറ്റില്‍ തന്റെ ഡിഫ്‌ലെക്റ്റഡ് ഷോട്ട് നേട്ടം ഇരട്ടിയാക്കി.

മണിക്കൂറിന് തൊട്ടുപിന്നാലെ ഡൗ വീണ്ടും സ്‌കോര്‍ ചെയ്തു, ഫലത്തെക്കുറിച്ചുള്ള സംശയം അവസാനിപ്പിച്ച് ഖ്വിച ക്വാറത്സ്ഖേലിയ നാലാമതും പകരക്കാരനായ മറ്റൊരു കൗമാരക്കാരനായ സെന്നി മയൂലു അഞ്ചാം സ്ഥാനത്തെത്തി.

70 വര്‍ഷത്തെ യൂറോപ്യന്‍ കപ്പിന്റെയും ചാമ്പ്യന്‍സ് ലീഗിന്റെയും ചരിത്രത്തില്‍ ഫൈനലില്‍ ഏതൊരു ടീമിന്റെയും ഏറ്റവും വലിയ വിജയം രേഖപ്പെടുത്തിയ ഫ്രഞ്ച് ക്ലബ്ബിന് ഇന്റര്‍ ഒരു മത്സരവും ആയിരുന്നില്ല.

‘ഇത് എല്ലാം അര്‍ത്ഥമാക്കുന്നു. ഇത് ഞങ്ങളുടെ സ്വപ്നമാണ്. ഇത് അവിശ്വസനീയമാണ്. ഫലം മാജിക് കൊണ്ടല്ല. ഞങ്ങള്‍ ഇത് ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്,’ പിഎസ്ജിയുടെ പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ വിറ്റിന്‍ഹ പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി ഖത്തര്‍ ഉടമകളില്‍ നിന്നുള്ള വലിയ നിക്ഷേപത്തെ തുടര്‍ന്നാണ് പാരീസുകാര്‍ക്ക് വിജയം ലഭിച്ചത്, അവരുടെ മുമ്പത്തെ അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്.

ഇതിനകം ആഭ്യന്തര ലീഗും കപ്പും ഡബിള്‍ ജേതാക്കളായ അവര്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ സമ്മാനം നേടിയ രണ്ടാമത്തെ ഫ്രഞ്ച് ജേതാക്കള്‍ മാത്രമാണ് — 1993-ല്‍ മ്യൂണിക്കില്‍ നടന്ന ഫൈനലില്‍ എസി മിലാനെ തോല്‍പ്പിച്ചപ്പോള്‍ മാഴ്‌സെയില്‍ ഒന്നാമനായിരുന്നു.

2015ല്‍ ലയണല്‍ മെസ്സിയുടെ ബാഴ്സലോണയ്ക്കൊപ്പം വിജയിച്ച പിഎസ്ജി കോച്ച് ലൂയിസ് എന്റിക്വയ്ക്ക് ഇത് രണ്ടാം ചാമ്പ്യന്‍സ് ലീഗ് കൂടിയാണ്.

ഈ യുവത്വമുള്ള PSG വശം, കഴിഞ്ഞ രണ്ട് വര്‍ഷമായി ബുദ്ധിപരമായി ഒന്നിച്ചുനില്‍ക്കുകയും കൈലിയന്‍ എംബാപ്പെയുടെ വിടവാങ്ങലിന് ശേഷം ഈ സീസണില്‍ പൂര്‍ണ്ണമായും അഴിച്ചുവിടുകയും ചെയ്ത മത്സരത്തിന് ശേഷം കണ്ട ഏറ്റവും മികച്ചതാണ്.

ആശയക്കുഴപ്പത്തിലായ ഇന്ററിനെ സംബന്ധിച്ചിടത്തോളം, 2010 ന് ശേഷം ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉണ്ടാകില്ല, കാരണം അവര്‍ മത്സരത്തിലെ മൂന്ന് മുന്‍ വിജയങ്ങളുമായി ചേര്‍ക്കുന്നതില്‍ പരാജയപ്പെട്ടു.

സിമോണ്‍ ഇന്‍സാഗിയുടെ ടീം മൂന്ന് സീസണുകളില്‍ രണ്ടുതവണ ഫൈനലിലെത്തി, രണ്ടും തോറ്റു, നാപോളിയുമായുള്ള സീരി എ കിരീടം നഷ്ടമായതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ തോല്‍വി.

Continue Reading

Football

ആ അധ്യായം അടഞ്ഞെന്ന് അനസ്

രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

Published

on

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.

Continue Reading

Football

ഈ സീസണ്‍ അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും

സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

Published

on

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്‌സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്‌സ് യുണൈറ്റഡ് ജഴ്‌സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.

പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.

Continue Reading

Trending