Connect with us

india

കേരള സ്റ്റോറി കേരളത്തില്‍ നിരോധിക്കണമായിരുന്നുവെന്ന് മമത

‘ദ കേരള സ്‌റ്റോറി’ ബംഗാളില്‍ നിരോധിച്ചതു കൊണ്ട് സംസാരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചത്

Published

on

ഇന്ത്യയാകെ വിവാദമായ ‘ദ കേരള സ്‌റ്റോറി’ നിരോധിക്കേണ്ടിയിരുന്നത് താനല്ല, സിപിഎമ്മായിരുന്നെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഞാന്‍ അല്ല സിപിഎം ആയിരുന്നു ഈ സിനിമ എതിര്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കുകയാണ്’ മമത പറഞ്ഞു. ‘ദ കേരള സ്‌റ്റോറി’ ബംഗാളില്‍ നിരോധിച്ച സംസാരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെയും  പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചത്.

എന്താണ് കേരള സ്‌റ്റോറി.. ഞാന്‍ സിപിഎമ്മിനെ പിന്തുണക്കുന്നില്ല. ജനങ്ങളെയാണ് പിന്തുണക്കുന്നതെന്നും മമത പറഞ്ഞു. ഇത് വരെ സങ്കടകരമാണെന്നാണ് കേരള മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും മമത വ്യക്തമാക്കി.

വിദ്വേഷം പ്രചരിപ്പിക്കുന്ന ‘ദ കേരള സ്‌റ്റോറി’ ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍ കേരളസ്‌റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുമായി ദ കേരള സ്‌റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനര്‍ജി പറഞ്ഞു.

ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ‘ആദ്യം അവര്‍ കശ്മീര്‍ ഫയലുകളുമായി വന്നു, ഇപ്പോള്‍ അത് കേരള സ്‌റ്റോറിയാണ്. പിന്നെ അവര്‍ ബംഗാള്‍ ഫയലുകള്‍ക്കായി പ്ലാന്‍ ചെയ്യുന്നു’ അവര്‍ പറഞ്ഞു. എന്തിനാണ് ബിജെപി വര്‍ഗീയ ലഹളകളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. മെയ് 5നാണ് കേരള സ്‌റ്റോറി റിലീസ് ചെയ്തത്.

നേരത്തെ തമിഴ്‌നാട്ടിലും കേരള സ്‌റ്റോറിയുടെ പ്രദര്‍ശനവും നിലച്ചിരുന്നു. സിംഗിള്‍ സ്‌ക്രീന്‍ തിയറ്ററുകള്‍ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകള്‍ കൂടി പ്രദര്‍ശനത്തിനെതിരെ തീരുമാനം എടുത്തതോടെയാണ് ‘ദ കേരള സ്‌റ്റോറി’ യുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ ഒഴിവാക്കിയത്.

india

പഹല്‍ഗാമിലെ ഭീകരാക്രമണം; പാകിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുമെന്ന് സൂചന

പാക് നയതന്ത്ര സഹകരണം അവസാനിപ്പിക്കാനും, സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതായും ഇന്ത്യ ആലോചിക്കുന്നതായാണ് വിവരം.

Published

on

ജമ്മുകശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പാക് നയതന്ത്ര സഹകരണം അവസാനിപ്പിക്കാനും, സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതായും ഇന്ത്യ ആലോചിക്കുന്നതായാണ് വിവരം. ഇസ്ലാമാബാദ് ഹൈ കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരാറാണെന്നാണ് സൂചന. ഭീകരര്‍ക്കായി സൈന്യത്തിന്റെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്. എന്‍ഐഎ സംഘം ബൈസരണ്‍ വാലിയില്‍ എത്തിയിട്ടുണ്ട്. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വിവരം.

എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിലെ പങ്ക് തള്ളി പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ആശങ്കയുണ്ടന്നും പാകിസ്താന്‍ അറിയിച്ചു. ആക്രമണങ്ങളുടെ കാരണം പ്രാദേശിക പ്രശ്‌നങ്ങളാണെന്നും ഇന്ത്യക്കെതിരായ കലാപങ്ങള്‍ രാജ്യത്തിനുള്ളില്‍ നടക്കുകയാണെന്നും പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉമര്‍ അബ്ദുള്ള

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു

Published

on

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും മൃതദേഹങ്ങള്‍ മാന്യമായ രീതിയില്‍ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

”ഭീകരത ഒരിക്കലും ഞങ്ങളുടെ ദൃഢനിശ്ചയത്തെ തകര്‍ക്കില്ല. ഈ ക്രൂരകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാതെ ഞങ്ങള്‍ വിശ്രമിക്കില്ല. പഹല്‍ഗാമിലെ താഴ് വരയില്‍ നിന്ന് ഞങ്ങളുടെ അതിഥികള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നത് കാണുന്നത് ഹൃദയഭേദകമാണ്”-ഉമര്‍ അബ്ദുള്ള പറഞ്ഞു.

അതേസമയം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടന്നാണ് ഔദ്യോഗിക സ്ഥിരീകരണം. പരിക്കേറ്റ 15 പേര്‍ ചികിത്സയിലാണ്.

Continue Reading

india

വിവാഹം കഴിഞ്ഞ് ആറു ദിവസം; മധുവിധു ആഘോഷിക്കാനെത്തി; നോവായി ഹിമാന്‍ഷിയുടെയും വിനയുടെയും ചിത്രം

പഹല്‍ഗാമിലെ പുല്‍മേടുകളില്‍ ഭീകരവാദികള്‍ തോക്കുമായി അഴിഞ്ഞാടിയപ്പോള്‍ ഹിമാന്‍ഷിയ്ക്ക് അവളുടെ പ്രിയപ്പെട്ടവനെ നഷ്ടമായി

Published

on

പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ നോവായി ജീവനറ്റുകിടക്കുന്ന ഭര്‍ത്താവിനരികില്‍ കണ്ണീര്‍വറ്റിയിരിക്കുന്ന നവവധുവിന്റെ ചിത്രം. വിവാഹം കഴിഞ്ഞ് ആറാം നാള്‍ മധുവിധു ആഘോഷിക്കാനായി ജമ്മുകശ്മീരിലെ പഹല്‍ഗാമിലേക്ക് എത്തിയതായിരുന്നു കൊച്ചിയില്‍ നാവികസേനാ ഉദ്യോഗസ്ഥനായ വിനയ് നര്‍വാളും ഹിമാന്‍ഷിയും. എന്നാല്‍ അവരുടെ സന്ദോഷങ്ങള്‍ അണഞ്ഞത് വളരെ വേഗത്തിലായിരുന്നു. പഹല്‍ഗാമിലെ പുല്‍മേടുകളില്‍ ഭീകരവാദികള്‍ തോക്കുമായി അഴിഞ്ഞാടിയപ്പോള്‍ ഹിമാന്‍ഷിയ്ക്ക് അവളുടെ പ്രിയപ്പെട്ടവനെ നഷ്ടമായി.

ബൈസാരന്‍ താഴ്വരയിലെ ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന പ്രദേശം അപ്രതീക്ഷിതമായാണ് ഭയത്തിന്റെ താഴ്വാരമായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഭീകര്‍ സഞ്ചാരികള്‍ക്ക് ഇടയിലേക്ക് പാഞ്ഞെത്തിയത്. പ്രിയപ്പെട്ടവരെ സാക്ഷിയാക്കിയാണ് അവര്‍ ഒരോരുത്തര്‍ക്കും നേരെ വെടിയുതിര്‍ത്തത്.

ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ ഒന്ന് കരയാന്‍ പോലും കഴിയാതെ നിശബ്ദയായി ഇരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം രാജ്യത്തിന്റെ ഉള്ളുലയ്ക്കുകയാണ്.

Continue Reading

Trending