Connect with us

kerala

വന്ദേഭാരതില്‍ സഹയാത്രികരോട് മതസ്പര്‍ധയോടെ സംസാരിച്ചു; യുകെ പൗരനായ മലയാളി പിടിയില്‍

ഇന്ന് രാവിലെ കാസര്‍കോടേക്ക് പോകുന്ന വന്ദേഭാരത് ട്രെയിനില്‍ വെച്ചായിരുന്നു സംഭവം

Published

on

തൃശൂര്‍: വന്ദേഭാരത് ട്രെയിനില്‍ സഹയാത്രികരായ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി പിടിയില്‍. കോട്ടയം സ്വദേശിയായ ആനന്ദ് മാത്യു ( 54 ) വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിക്കുകയായിരുന്നു.

ഇന്ന് രാവിലെ കാസര്‍കോടേക്ക് പോകുന്ന വന്ദേഭാരത് ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. വന്ദേഭാരതിനെ എതിര്‍ത്തവര്‍ വന്ദേഭാരതില്‍ ഇപ്പോള്‍ കയറി തുടങ്ങിയോ എന്നായിരുന്നു ഇയാള്‍ ദമ്പതികളോട് ചോദിച്ചത്. ആനന്ദ് മാത്യു ബ്രിട്ടനില്‍ നഴ്‌സാണ് എന്നാണ് വിവരം.

kerala

നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച സംഭവം; ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം

കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങളെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതി ചുറക്കുനി ബഷീറിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

Published

on

കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങളെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതി ചുറക്കുനി ബഷീറിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അലമാരയില്‍ സൂക്ഷിച്ച വാള്‍ ഉപയോഗിച്ചാണ് പ്രതി സഹോദരങ്ങളെ ആക്രമിച്ചത്. സമൂഹ മാധ്യമത്തില്‍ പ്രതി നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചെയ്തതോടെയാണ് സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

ഇന്നലെ രാത്രിയാണ് സഹോദരങ്ങളായ ഊരം വീട്ടില്‍ നാസര്‍, സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഒളിവില്‍പ്പോയ പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു.

Continue Reading

kerala

ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളാണ് കേസില്‍ ഉള്ളത്.

Published

on

താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളാണ് കേസില്‍ ഉള്ളത്. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. കുട്ടികള്‍ ഗൗരവകരമായ കുറ്റകൃത്യം ചെയ്തതായി കോടതിയും നിരീക്ഷിച്ചിരുന്നു.

എന്നാല്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനു തുടര്‍പഠനത്തിനും കോടതി അവസരമൊരുക്കുകയായിരുന്നു.

ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിക്കിടെയുണ്ടായ നിസാര തര്‍ക്കം സംഘര്‍ഷത്തിലേക്കെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഷഹബാസിനെ ഈ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപെടുത്തുകയായിരുന്നു.

ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത്.

Continue Reading

kerala

ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം മാറ്റി; ജീവനക്കാര്‍ക്കെതിരെ തെളിവ്

കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പൊലീസ് പരിഗണിക്കും.

Published

on

ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പൊലീസ് പരിഗണിക്കും. ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണ്.

അതേസമയം ജീവനക്കാര്‍ പണം എങ്ങനെയാണ് ചെലവഴിച്ചതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇവരുടെ അക്കൗണ്ടിലെത്തിയ പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു.

എന്നാല്‍ ഇതിനിടക്ക് പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയതായി ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും എ.ടി.എം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം തെളിവുകള്‍ എതിരായതോടെ ജീവനക്കാരികള്‍ മൂവരും ഒളിവിലാണ്.

സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവര്‍ ചേര്‍ന്ന് 69 ലക്ഷം തട്ടിയെന്നാണ് ദിയയുടെ പരാതി. എന്നാല്‍ ഇതിനു പിന്നാലെ ദിയയും അച്ഛന്‍ കൃഷ്ണകുമാറും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയതായി ജീവനക്കാരികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ദിയയുടെ ഫ്‌ലാറ്റിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ യുവതികളെ ബലംപ്രയോഗിച്ച് കൊണ്ടുപോകുന്നതായി ഇല്ലെന്ന് പൊലീസ് അറിയിച്ചു.

ജീവനക്കാരികള്‍ നല്‍കിയ പരാതിയില്‍ ദിയാ കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

Continue Reading

Trending