Connect with us

kerala

നിയമസഭ സമ്മേളനം നാളെ പുനരാരംഭിക്കും; വെഞ്ഞാറമൂട് മുതല്‍ താമരശ്ശേരി വരെ ചര്‍ച്ചകളില്‍ നിറയും

ഒരു ഇടവേളക്ക് ശേഷം നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ പുനരാരംഭിക്കുകയാണ്.

Published

on

സംസഥാനത്ത് വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍, ലഹരി ഉപയോഗം, ആശാ വര്‍ക്കര്‍മാരുടെ സമരം എന്നിവയുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ പുനരാരംഭിക്കും. ആനുകാലിക വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷനീക്കം. എന്നാല്‍ എല്ലാം ഭദ്രമെന്ന സ്ഥിരം പല്ലവി ഉയര്‍ത്തിയാകും സര്‍ക്കാരിന്റെ പ്രതിരോധം.

ഒരു ഇടവേളക്ക് ശേഷം നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ പുനരാരംഭിക്കുകയാണ്. വെഞ്ഞാറമൂടു മുതല്‍ താമരശേരി വരെയുള്ള സംഭവങ്ങള്‍ നാടിനെയാകെ തളര്‍ത്തിയിരിക്കുകയാണ്. വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍, ലഹരി ഉപയോഗം, ആശാ വര്‍ക്കര്‍മാരുടെ സമരം അങ്ങനെ നിരവധിയുണ്ട് വിഷയങ്ങള്‍. ഇവയൊക്കെത്തന്നെ സഭയില്‍ ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.

ലഹരിവ്യാപനം തടയാനാവുന്നില്ല എന്നത് ഈ സമ്മേളന കാലത്തു തന്നെ ഉന്നയിക്കപ്പെട്ടതാണ്. വിഷയം നിയമസഭ ചര്‍ച്ചചെയ്യുകയും ചെയ്തു. എല്ലാം ഭദ്രമെന്നായിരുന്നു എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ മറുപടി. കുറ്റവാളികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കരുതെന്നും ശക്തമായ നടപടികള്‍ വേണമെന്നും സഭയില്‍ പ്രതിപക്ഷം വീണ്ടും ആവശ്യപ്പെടും.

എന്നാല്‍ സംസ്ഥാനത്ത് എല്ലാം ഭദ്രമെന്നും, നല്ലതീരിയില്‍ എല്ലാം പോകുന്നെന്നും സമര്‍ത്ഥിച്ചും തിരിച്ചടിക്കാനാവും ഭരണപക്ഷം ശ്രമിക്കുക. ആശാവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സമ്മേളനകാലത്ത് സര്‍ക്കാര്‍ തയാറാകുമോ എന്നതാണ് പ്രധാന ചോദ്യം. ഇല്ലെങ്കില്‍ ഈ സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട് നിയമസഭയെ പിടിച്ചുകുലുക്കും. പ്രതിപക്ഷം ഇതിനോടകം തന്നെ ശക്തമായ പിന്തുണയുമായി രംഗത്തു വരികയും ചെയ്തിരുന്നു. ഒപ്പം സ്വകാര്യസര്‍വകലാശാല ബില്‍ സഭയുടെ പരിഗണനക്ക് വരുന്നതും സഭയില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവെക്കും.

kerala

കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍

Published

on

കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍. കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂര്‍ സ്വദേശികളായ അമര്‍, ആതിര, വൈഷ്ണവി എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.

കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

Continue Reading

kerala

സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷം; 5 മാസത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത് ഒന്നരലക്ഷത്തിലധികം പേര്‍

നായ്ക്കളുടെ വന്ധ്യംകരണ പരിപാടികള്‍ താളം തെറ്റിയതോടെയാണ് ആക്രമണം രൂക്ഷമായത്

Published

on

സംസ്ഥാനത്ത് തെരുവുനായ ശല്യം കഴിഞ്ഞവര്‍ഷങ്ങളെക്കാള്‍ അതിരൂക്ഷമെന്ന് കണക്കുകള്‍. 2025ല്‍ ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റു. ഇതില്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് പേവിഷബാധ മൂലം മരിച്ചത്. നായ്ക്കളുടെ വന്ധ്യംകരണ പരിപാടികള്‍ താളം തെറ്റിയതോടെയാണ് ആക്രമണം രൂക്ഷമായത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 2020- ല്‍ 1,60,483 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പേവിഷബാധയേറ്റ് അക്കൊല്ലം മരിച്ചത് അഞ്ച് പേരാണ്. 2021- ല്‍ 2,21,379 പേരെ തെരുവ് നായ അക്രമിച്ചപ്പോള്‍ പേവിഷബാധയേറ്റ് 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

2022- ല്‍ 2,88,866 പേര്‍ തെരുവ് നായ ആക്രമണത്തിന് ഇരയായി. പത്തുവര്‍ഷത്തിനിടയില്‍ 2022 ലാണ് ഏറ്റവും അധികം പേവിഷബാധയേറ്റ് മരണമുണ്ടായത്. 27 പേരാണ് അക്കൊല്ലം മരിച്ചത്. 2023- ല്‍ 3,06,427 പേരും കഴിഞ്ഞ വര്‍ഷം 3,16,793 പേരെയും നായ ആക്രമിച്ചു. യഥാക്രമം 25- 26 പേര്‍ വീതം കഴിഞ്ഞ രണ്ടു കൊല്ലത്തിനിടയില്‍ പേവിഷബാധയേറ്റ് ജീവന്‍വെടിഞ്ഞു.

തെരുവ് നായ്ക്കളുടെ വന്ധ്യംകരണം തദ്ദേശ വകുപ്പ് നേരത്തെ ആവിഷ്‌കരിച്ചതാണെങ്കിലും കോര്‍പ്പറേഷനുകള്‍ കേന്ദ്രീകരിച്ച് പദ്ധതി കാര്യക്ഷമമായി നടക്കാത്തത് തെരുവുനായ ആക്രമണം ഇരട്ടിയാക്കി. നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തെരുവുനായ ആക്രമണവും പേവിഷബാധ മരണങ്ങളും ആശങ്ക ഉണ്ടാക്കുന്ന തരത്തിലേക്ക് മാറി. അതേസമയം, വാക്‌സിനെതിരായ പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

Continue Reading

kerala

രാജീവ് ചന്ദ്രശേഖറിന് പിന്നാലെ ക്ഷണിക്കപ്പെടാതെ സര്‍ക്കാര്‍ പരിപാടിയില്‍ വേദിയിലെത്തി സി.പി.എം നേതാവ്

മുഴപ്പിലങ്ങാട്-ധര്‍മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയില്‍ ഇരുന്നത്

Published

on

രാജീവ് ചന്ദ്രശേഖറിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയില്‍ ക്ഷണിക്കപ്പെടാതെ വേദിയില്‍ ഇരുന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്. മുഴപ്പിലങ്ങാട്-ധര്‍മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയില്‍ ഇരുന്നത്. നോട്ടീസില്‍ രാഗേഷിന്റെ പേരുണ്ടായിരുന്നില്ല. ക്ഷണിക്കപ്പെടാതെ വേദിയിലിരുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ക്ഷണിച്ചാലും ഇല്ലെങ്കിലും വേദിയിലിരിക്കാന്‍ അധികാരമുണ്ടെന്ന് കെ.കെ. രാഗേഷ് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാട് അല്‍പത്തമാണെന്നും സര്‍ക്കാര്‍ പരിപാടികളില്‍ സി.പി.എം ജില്ല സെക്രട്ടറിക്ക് മറ്റാര്‍ക്കുമില്ലാത്ത പ്രത്യേക പദവി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടികയില്‍ ഉണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാവിന്റെ പേര് മറികടന്നാണ് അവസാന നിമിഷം സി.പി.എം ജില്ല സെക്രട്ടറിയെ വേദിയിലെത്തിച്ചതെന്നും സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം മറുപടി പറയണമെന്നും ബി.ജെ.പി കണ്ണൂര്‍ സൗത്ത് ജില്ല അധ്യക്ഷന്‍ ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.

Continue Reading

Trending