Connect with us

Culture

അസം പൗരത്വ പട്ടിക; മൃഗങ്ങളെ പോലെ മനുഷ്യരെ കൈകാര്യം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് കെ.എം ഷാജി

Published

on

ഷാജിയുടെ ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം:

ആസാമിലെ അന്തിമ പൗരത്വ പട്ടിക പുറത്തിറങ്ങിയ ദിവസമാണിന്ന്.
പത്തൊമ്പത് ലക്ഷത്തിലേറെ പേരെയാണ് ഒറ്റ ദിവസം കൊണ്ട് രാജ്യത്തിനകത്തെ വിദേശകളാക്കി ഗവണ്‍മെന്റ് മുദ്ര കുത്തിയിരിക്കുന്നത്.

ഏറ്റവും വിചിത്രമായ കാര്യം ദീര്‍ഘകാലം ഇന്ത്യന്‍ ആര്‍മിയില്‍ രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച സനാഉള്ളയെ പോലുള്ള മനുഷ്യര്‍ പോലും രാജ്യത്തിനകത്തേക്ക് നുഴഞ്ഞു കയറി വന്നവരാണ് എന്ന കണ്ടെത്തലാണ്.

എങ്ങനെയാണ് ദീര്‍ഘകാലം ശുത്രുക്കളോട് പോരാടി രാജ്യത്തിന് വേണ്ടി സേവനം ചെയ്ത ഒരു പട്ടാളക്കാരന്‍ ഇന്ത്യന്‍ പൗരനല്ലാതാവുന്നത് ?ആളുകളെ വംശം മാനദണ്ഡമാക്കി പൗരന്മാരല്ലാതാക്കി മാറ്റുന്ന ഫാഷിസ്റ്റ് വ്യവസ്ഥിതിക്കകത്ത് ഇതല്ല, ഇതിനപ്പുറവും സംഭവിച്ചിരിക്കും.

മറ്റൊരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അദ്ദേഹത്തിന്റെ ദുരവസ്ഥ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പട്ടികയിലുണ്ട്. അവന്‍ മാത്രമുണ്ടായിരുന്നില്ല. ഇതെങ്ങനെ സംഭവിക്കുന്നു?

ഇതുപോലുള്ള ഇതുവരെ നാം കേള്‍ക്കാത്ത, വിചിത്രമായ രീതികള്‍ കൊണ്ടാണ് പല കാരണങ്ങള്‍ നിരത്തിക്കൊണ്ട് മതം നോക്കി മനുഷ്യരെ പൗരത്വ പട്ടികയില്‍ നിന്ന് വെട്ടിനിരത്തുന്നത്. ഇങ്ങനെ പുറത്താകുന്നവര്‍ക്ക് വേണ്ടി രാജ്യത്ത് കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകള്‍ ഉയുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.കോടിക്കണക്കിന് രൂപ ചെലവഴിച്ച് വിവിധ കേന്ദ്രങ്ങളില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു.

പൗരന്മാരല്ലാതായി മാറുന്ന ഈ ആളുകളൊക്കെയും വൈകാതെ ഇത്തരം കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളിലേക്ക് മാറ്റപ്പെടും. മക്കളെയും മാതാപിതാക്കളെയും വേര്‍തിരിക്കും, അച്ഛനെയും അമ്മയെയും വേര്‍തിരിക്കും. ഭാര്യയെയും ഭര്‍ത്താവിനെയും വേര്‍തിരിക്കും. അവര്‍ക്ക് പിന്നെ പരസ്പരം കാണാനാവില്ല. മൃഗങ്ങളെ പോലെ,ആ മനുഷ്യരെ ഭരണകൂടം കൈകാര്യം ചെയ്യാന്‍ പോവുകയാണ്.

രണ്ടാം ലോകമഹായുദ്ധകാലത്തിന് തൊട്ടുമുമ്പ് ജര്‍മ്മനിയില്‍ നടമാടിയ ഫാഷിസത്തിന്റെ ഉഗ്രരൂപം ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടുകകയാണ്. ജര്‍മ്മനിയിലെ കോണ്‍സെന്‍ഡ്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ പീഡിപ്പിക്കപ്പെട്ടതിന്റെ നടുക്കം ലോകത്തിന് ഇന്നും മാറിയിട്ടില്ല. നാമിതു വരെ ഉയര്‍ത്തിപ്പിടിച്ച എല്ലാ മാനവിക മൂല്യങ്ങളെയും ശിഥിലമാക്കി നമ്മുടെ രാജ്യവും ആ വഴിയിലേക്ക് നടന്നടുക്കുകയാണ്.

ഭാരതം ഒരു ജനാധിപത്യ മതേതരത്വ രാജ്യമാണ്. ഭരണഘടനയുടെ പ്രിയാംബിളില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഈ രാജ്യത്തുണ്ടായിരിക്കില്ല എന്നത് ഭരണഘടന നമുക്ക് നല്‍കുന്ന ഉറപ്പാണ്.

എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ മാത്രം പൗരന്മാരല്ലാതെയാക്കിയിരിക്കുന്നു. ഇനി നുഴഞ്ഞുകയറ്റക്കാരനാണെങ്കില്‍ കൂടി മതം നോക്കി പൗരത്വം നല്‍കുമെന്ന് പറയുന്ന ഏറ്റവും വലിയ വിവേചനം, ഈ രാജ്യത്തിന്റെ ഭരണഘടനയുടെ ലംഘനമാണ്. രാജ്യത്തിന്റെ മഹത്തായ ഭരണഘടന നശിപ്പിക്കപ്പെടുന്നതിന്റെ നഗ്‌നമായ രീതിയാണിത്.

ഇതിന്റെ മറ്റൊരു നിദര്‍ശനമാണ് കശ്മീര്‍.ആര്‍ട്ട്കള്‍ 370 പ്രകാരം ഇന്ത്യയിലേക്ക്, ഇന്ത്യയെ വിശ്വസിച്ച് ചേര്‍ന്ന പ്രദേശമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ അന്നത്തെ അവരുടെ നേതാവായിരുന്ന ശൈഖ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് പാക്കിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയില്‍ ചേരാനുള്ള, ഇന്ത്യാ സ്‌നേഹത്തിലധിഷ്ഠിതമായ തീരുമാനം അവരെടുക്കുന്നത്.

മതമല്ല, രാജ്യത്തിന്റെ ഭരണഘടനയാണ് അവര്‍ക്ക് ഇന്ത്യയുടെ ഭാഗമാകാന്‍ പ്രചോദനമായത്. എന്നാല്‍ ഒരു കശ്മീരിയോടു പോലും ആലോചിക്കാതെ,സായുധ സേനയുടെ ബലത്തില്‍ ആ മനുഷ്യരുടെ പൗരാവകാശങ്ങളത്രയും റദ്ദ് ചെയ്ത് കശ്മീരിന്റെ മണ്ണ് സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഭീതിതമായ മനുഷ്യാവകാശ ലംഘനങ്ങളാണ് കഴിഞ്ഞ 25 ദിവസങ്ങളായി അവിടെ നടമാടി കൊണ്ടിരിക്കുന്നത്.

ബിബിസി പുറത്ത് വിട്ട കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ചിത്രങ്ങള്‍ മനസ്സ് മരവിപ്പിക്കുന്നതാണ്.ഒരു രാജ്യത്തും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണിത്. രാജ്യത്തിന്റെ മഹത്തായ ഭരണഘടന നശിപ്പിക്കപ്പെടുന്നതിന്റെ നഗ്‌നമായ രീതിയാണിത്.ഭരണഘടനയുടെ പ്രകടമായ അട്ടിമറി.

ആര്‍ട്ടിക്ക്ള്‍ 370 ഒരു ചര്‍ച്ചയും കൂടാതെ പിച്ചിച്ചീന്തികൊണ്ടാണ് ഈ ഭരണം മുന്നേറികൊണ്ടിരിക്കുന്നത്. സര്‍വ്വനാശത്തിന്റെ വാരിക്കുഴി സ്വയം തോണ്ടിരിക്കുകയാണ് ഫാഷിസ്റ്റുകള്‍.രാജ്യം പൂര്‍ണ്ണമായും മരണത്തെ കാത്തിരിക്കുന്ന മനുഷ്യരുടെ കോണ്‍സെന്‍ഡ്രേഷന്‍ ക്യാംപായി മാറുന്നതിന് മുമ്പ് ഏക പ്രതീക്ഷയായി ഇപ്പോഴും മുമ്പിലുള്ള ജനാധിപത്യ സംവിധാനത്തിനകത്ത് നമുക്കെന്തെങ്കിലും ചെയ്യാനാവുമോ എന്നതാണ് ചോദ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ARM തായ്പേയിലും ; കൈയ്യടി നേടി ടോവിനോയും സംവിധായകൻ ജിതിൻലാലും..

ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

Published

on

The Motion Picture Development Foundation R.O.C. യുടെ ഭാഗമായി Taipei Golden Horse Fantastic Film Festival (TGHFF)ൽ ‘ അജയന്റെ രണ്ടാം മോഷണം’ (ARM) പ്രദർശിപ്പിച്ചു. തായ്പേയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. ഒരു അന്യഭാഷ ചിത്രത്തെ എല്ലാ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന അത്യപൂർവ കാഴ്ചയാണ് ഇന്നലെ തായ്പേയിലെ ടൈറ്റാൻ തിയേറ്ററിൽ വെച്ചു നടന്ന പ്രദർശനത്തിൽ കാണാൻ സാധിച്ചത്.

ചിത്രത്തിലെ നായകൻ ടോവിയെയും സംവിധായകൻ ജിതിൻലാലിനെയും കാണാൻ നിരവധിപേരാണ് തടിച്ചുകൂടിയത്. ഇംഗ്ലീഷ് , ചൈനീസ് സബ്‌ടൈറ്റിലുകളുടെ സഹായത്തോടെ പ്രദർശിപ്പിച്ച ചിത്രത്തിലെ നർമ്മത്തെയും, കേളു മണിയൻ അജയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ വൈകാരികതെയും ഒരുപോലാണ് തായ്‌വാനീസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സുജിത് നമ്പ്യാർ , ദിബു നൈനാൻ , ജോമോൻ ടി  ജോൺ , ഷമീർ മുഹമ്മദ് , ജിതിൻ ലാൽ , സുരഭി ലക്ഷ്മി, ടോവിനോ എന്നിവരോടൊപ്പം മോഹൻലാലിന്റെ ശബ്ദവും തികഞ്ഞ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടോ മൂന്നോ ഭാഷയിൽ ഉള്ള സിനിമകൾ  മാത്രം കണ്ടു ശീലിച്ച  തായ്‌വാനീസ് പ്രേക്ഷകർക്ക് നാടോടിക്കഥയുടെയും , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സംഗീതത്തിന്റെയുമായ പുതിയ കാഴ്ച്ച അനുഭവങ്ങളാണ് ഈ സിനിമ നൽകിയിരിക്കുന്നത്.

ടോവിനോയെയും സംവിധായകനായ ജിതിൻ ലാലിയെയും സിനിമ കഴിഞ്ഞിട്ടും പതിനൊന്നാം നില  മുതൽ  റോഡ് വരെ വിടാതെ പിന്തുടർന്ന കാണികളുടെ ആഹ്ലാദപ്രകടനവും , രാത്രി വൈകിയും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കും വേണ്ടി പുറകെ പോയ ജനങ്ങളുടെ ആരാധനപ്രകടനവും അത്യപൂർവ കാഴ്ചയാണെന്ന്  മാത്രമല്ല അവരെയൊന്നും വിഷമിപ്പിക്കാതെയാണ് ഇരുവരും അവരുടെയാ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചിരിക്കുന്നത് എന്നത് സന്തോഷമുണ്ടാക്കുന്ന വാർത്ത കൂടിയാണ്. ചൈനീസ് , കൊറിയൻ ഡ്രാമകളും , ഇംഗ്ലീഷ് സിനിമകളും കൂടുതലായി കാണുന്ന, ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകൾക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ഇത്തവണ ചരിത്രം തിരുത്തിയിരിക്കുന്നത്.

An absolute visual treat from mollywood!  എന്ന് ചിത്രത്തെ കുറിച്ചഭിപ്രായപ്പെട്ട ജനങ്ങൾക്ക് മുൻപിലേക്ക് മണിച്ചിത്രത്താഴ് മുതൽ മഞ്ഞുമ്മൽ ബോയ്സ് വരെ, പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കാൻ ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending