Connect with us

More

കഠ്‌വ: പ്രതികള്‍ ജമ്മുവിലല്ല, ഡല്‍ഹിലാണുള്ളത് കൂട്ടു പ്രതികള്‍ നാഗ്പൂരിലും

Published

on

 

ബഷീര്‍ വള്ളിക്കുന്ന്

ഒന്ന് മുതല്‍ എട്ട് വരെ പ്രതികളുടെ പേര് ജമ്മു പോലീസ് തയ്യാറാക്കിയ ആസിഫ കേസിന്റെ കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തില്‍ പേരില്ലാത്ത ചിലരുണ്ട്.. അവരാണ് ഈ കേസിലെ ഒറിജിനല്‍ പ്രതികള്‍..

ശ്രദ്ധിച്ച് വായിക്കണം.

ഇത് എട്ടു പേര്‍ ചേര്‍ന്ന് നടത്തിയ ഒരു കുറ്റകൃത്യമല്ല. ആയിരുന്നുവെങ്കില്‍ കുറ്റകൃത്യത്തിന് ശേഷം ആ എട്ട് പേര്‍ ഒറ്റപ്പെടണമായിരുന്നു. അവര്‍ക്ക് വേണ്ടി പ്രകടനം നടത്താന്‍, ദേശീയപതാകയേന്തിയ മന്ത്രിമാരും എം എല്‍ എ മാരും ഉണ്ടാകുമായിരുന്നില്ല, ആ കൊച്ചുകുഞ് കളിച്ചു നടന്ന ഗ്രാമത്തിലെ മനുഷ്യരുണ്ടാകുമായിരുന്നില്ല.

അവരൊക്കെ,
എട്ട് ദിവസം ക്ഷേത്രവളപ്പിലിട്ട് ഒരു പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയെങ്കില്‍, ഇത് എട്ട് പേര് മാത്രം നടത്തിയ പൈശാചികതയല്ല, ഇതൊരു മാസ്സ് മര്‍ഡറാണ്. ആ പെണ്‍കുട്ടിയെ റേപ്പ് ചെയ്തത് എട്ട് പേര് മാത്രമല്ല, എണ്ണിതിട്ടപ്പെടുത്താന്‍ സാധിക്കാത്ത ആള്‍കൂട്ടം ഒന്നിച്ചാണ്. അവര്‍ ജമ്മുവില്‍ മാത്രമല്ല, ഇവിടെയുമുണ്ട്.. ഈ എഫ്ബിയിലുമുണ്ട്.

ഒരു അത്യാഹിതം നടന്നാല്‍ ജാതിയും മതവും നോക്കാതെ ആശ്വസിപ്പിക്കാന്‍ ആളുകളെത്തും. മനുഷ്യരാണെങ്കില്‍ അതുണ്ടാകും. അതാണ് പതിവ്.. അവിടെ അതുണ്ടായില്ല എന്ന് മാത്രമല്ല, ആ പിഞ്ചുകുഞ്ഞിന്റെ മയ്യത്ത് അവിടെയുള്ള കബറിസ്ഥാനില്‍ മറവ് ചെയ്യാന്‍ പോലും ഗ്രാമീണര്‍ സമ്മതിച്ചില്ല. ഏഴ് മൈലുകള്‍ അപ്പുറമുള്ള മറ്റൊരു ഗ്രാമത്തിലാണ് ആ കുഞ്ഞിനെ മറവ് ചെയ്തത്. തങ്ങള്‍ ജീവിക്കുന്ന ഗ്രാമത്തിലെ മനുഷ്യരൊന്നാകെ പിശാചുക്കളായി രൂപം പ്രാപിച്ചപ്പോള്‍ ആ പാവം കുടുംബത്തിന് സ്വന്തം കൂര ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു എന്നാണ് വാര്‍ത്ത.

മനുഷ്യത്വമെന്ന വാക്കിനെപ്പോലും അപ്രസക്തമാക്കുന്ന ഇത്തരമൊരു ഭീകര മാനസികാവസ്ഥയിലേക്ക് ആ ഗ്രാമീണരെ എത്തിച്ചത് ആ എട്ട് പേരല്ല, സാമുദായിക വിദ്വേഷത്തിന്റെ വിഷബീജങ്ങള്‍ വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ ഇന്ത്യയില്‍ നട്ടുവളര്‍ത്തിയവരാണ്. ആ വിഷബീജങ്ങളുടെ പുറത്ത് അധികാരത്തില്‍ എത്തിയവരാണ്. ഇന്ത്യയെന്ന സങ്കല്പം കത്തിയെരിയുമ്പോഴും വീണ വായിച്ചു കൊണ്ടിരിക്കുന്നവരാണ്. രാജസ്ഥാനില്‍ അഫറാസുല്‍ എന്ന കൂലിത്തൊഴിലാളിയെ മഴു കൊണ്ട് വെട്ടിക്കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച ശംഭുലാലിന് അയാളോട് യാതൊരു വ്യക്തിവിരോധവുമുണ്ടായിരുന്നില്ല. അഫ്‌റാസുലിനെ അയാള്‍ അറിയുക പോലുമില്ല. ഒരു മുസ്ലിമിനെ കൊന്ന് കത്തിക്കണം എന്നതായിരുന്നു അയാളുടെ പ്ലാന്‍.. ആ പ്ലാന്‍ ഒരു സുപ്രഭാതത്തില്‍ അയാളുടെ തലയില്‍ വന്നതല്ല, വര്‍ഷങ്ങളെടുത്ത പ്രചാരണങ്ങളിലൂടെ അയാളുടെ തലയില്‍ അത് പ്ലാന്റ് ചെയ്യപ്പെട്ടതാണ്.

മുസ്ലിമെന്നാല്‍ അതൊരു മനുഷ്യനല്ല, അടിച്ചു കൊല്ലേണ്ട ശത്രുവാണെന്ന ബോധ്യത്തിലേക്ക് ഇന്ത്യയിലെ ഒരു വലിയ വിഭാഗത്തിന്റെ മനസ്സിനെ എത്തിച്ചതില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുള്ള ഒന്നാം പ്രതി ആസിഫയെ കൊന്ന ആ എട്ട് പേരില്‍ ആരുമല്ല. അയാള്‍ ജമ്മുവിലല്ല, ഡല്‍ഹിയിലാണുള്ളത്, കൂട്ട് പ്രതികള്‍ നാഗ്പൂരിലും.

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

kerala

‘ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?’: മന്ത്രി വി.ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്

Published

on

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

Continue Reading

kerala

കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്

Published

on

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി പറശ്ശേരി വീട്ടിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവും സനോജും രാവിലെ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. 11.30ഓടെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending