india
ഏഷ്യൻ ഗെയിംസ്; വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ സ്വർണവും വെങ്കലവും ഇന്ത്യയ്ക്ക്
ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യന്‍ സഖ്യം സ്വര്‍ണം നേടി

ഏഷ്യന്‍ ഗെയിംസില്‍ നാലാം ദിനം രണ്ടാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ സിഫ്ത് കൗര്‍ സാംറയാണ് രാജ്യത്തിനായി സ്വര്‍ണം നേടിയത്. ലോകറെക്കോര്‍ഡോടെയാണ് സാംറയുടെ സുവര്‍ണ നേട്ടം. ഇന്ത്യന്‍ താരം ആഷി ചൗക്‌സി വെങ്കലം നേടി. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം പതിനെട്ടായി.
ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യന്‍ സഖ്യം സ്വര്‍ണം നേടി. ഗെയിംസില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണമാണ് ഇത്. മനു ഭക്കര്‍, ഇഷ സിങ്, റിഥം സാങ്‌വാന്‍ എന്നിവര്‍ക്കാണ് സ്വര്‍ണം. മെഡല്‍ നിലയില്‍ ഇന്ത്യ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. 56 സ്വര്‍ണവും 30 വെള്ളിയും 13 വെങ്കലവുമായി ചൈന ഒന്നാമത് തുടരുമ്പോള്‍ ഇന്ത്യക്ക് നാല് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമുണ്ട്.
india
തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ല; ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ല; എം കെ സ്റ്റാലിന്‍
ബിജെപി- എഐഎഡിഎംകെ സഖ്യത്തെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

ബിജെപി- എഐഎഡിഎംകെ സഖ്യത്തെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മധുരയില്‍ നടക്കുന്ന ഡി എം കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍, ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. എഐഎഡിഎംകെയെ ഇപിഎസ് ബിജെപിയുടെ നിയന്ത്രണത്തിലാക്കി, ഇനി തമിഴ്‌നാടിനെയും ബിജെപി നിയന്ത്രണത്തിലാക്കാന്‍ ഡിഎംകെ അനുവദിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
നാളെ മുതല്‍ ദിവസവും താന്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ കാണും. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കും. മധുരയിലെ ജനറല്‍ കൗണ്‍സില്‍ 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ അവസാനിക്കണമെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. ചെറുപ്പകാരിലൂടെ ഊര്‍ജവും ജയവും പാര്‍ട്ടിയില്‍ എത്തുമെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു.
‘ബിജെപി സഖ്യം തമിഴ്നാട്ടില്‍ അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നു. അധികാരത്തില്‍ വന്നാല്‍ അവര്‍ എന്തുചെയ്യുമെന്ന് ഞാന്‍ വിശദീകരിക്കാം. ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കും. നമ്മുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ അനുവദിക്കില്ല. പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളില്‍ അവര്‍ നമ്മളെ മുക്കിക്കൊല്ലും,” സ്റ്റാലിന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ശക്തി അതിന്റെ വളണ്ടിയര്‍മാരുടെ വിശ്വാസമാണ്. ”എന്റെ പാര്‍ട്ടി, എന്റെ പ്രസ്ഥാനം, എന്റെ നേതൃത്വം” എന്ന മനോഭാവമുള്ളവരാണ് വളണ്ടിയര്‍മാരെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.
india
‘അറിയിപ്പില്ല, ബുള്‍ഡോസറുകള്‍ മാത്രം’: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ പള്ളി പൊളിച്ചുമാറ്റി ജില്ലാ ഭരണകൂടം
മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സഹറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ മെയ് 29 ന് നിര്‍മ്മാണത്തിലിരുന്ന ഒരു മുസ്ലീം പള്ളി ജില്ലാ പഞ്ചായത്ത് ഭരണസമിതി തകര്‍ത്തു. നകൂര്‍ ബ്ലോക്കിലെ ഭോജ്പൂര്‍ ഗ്രാമത്തിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസമായി നിര്‍മാണം മുടങ്ങിക്കിടക്കുകയായിരുന്നു.
യാതൊരു മുന്നറിയിപ്പുമില്ലാതെ അധികാരികള്‍ മസ്ജിദ് പൊളിച്ചുമാറ്റിയതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായി. മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സഹറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു. 1863-ലെ റിലീജിയസ് എന്‍ഡോവ്മെന്റ് ആക്ടില്‍ ഒരു മതപരമായ ഘടന നിര്‍മ്മിക്കുന്നതിന് അനുമതി ആവശ്യപ്പെടുന്ന ഒരു വ്യവസ്ഥയും അടങ്ങിയിട്ടില്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു.
ഭൂപടത്തിന്റെ അംഗീകാരത്തിന്റെയും മറ്റ് നടപടിക്രമങ്ങളുടെയും അഭാവം ചൂണ്ടിക്കാട്ടി എസ്എച്ച്ഒ നേരത്തെ നിര്‍മാണം നിര്‍ത്തിവച്ചിരുന്നതായി ഭോജ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ പ്രധാന്‍ വാജിദ് അലി പറഞ്ഞു.
തുടര്‍ന്ന്, ഗ്രാമപഞ്ചായത്ത് ചെയര്‍മാനെ അംഗീകാരത്തിനായി സമീപിച്ചെങ്കിലും, അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തനിക്ക് അധികാരമില്ലെന്നും ജില്ലാ മജിസ്ട്രേറ്റിനെ (ഡിഎം) സമീപിക്കാന്‍ ഉപദേശിച്ചുവെന്നും അദ്ദേഹം നിരസിച്ചു.
2025 ഫെബ്രുവരിയില്‍ നാട്ടുകാര്‍ ഡിഎം ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചില്ല. എന്നാല്‍, ജില്ലാ പഞ്ചായത്തിലെ അപര്‍മുഖ് അധികാരിയുമായി (എഎംഎ) സംസാരിക്കാന്‍ ഡിഎം വാക്കാല്‍ നിര്‍ദേശിച്ചു.
പ്രസ്തുത ഉദ്യോഗസ്ഥനെ സമീപിച്ചപ്പോള്‍, ‘ഇതൊരു ചെറിയ മതപരമായ ഘടനയാണ്, നിങ്ങള്‍ക്ക് ഇത് നിര്‍മ്മിക്കുന്നത് തുടരാം’ എന്ന് അവരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
മെയ് 29 ന് രാവിലെ 11 മണിയോടെ എസ്ഡിഎം സദര്‍ സുബോധ് കുമാര്‍, എഎസ്പി മനോജ് യാദവ്, ജില്ലാ പഞ്ചായത്ത് ജെഇ ആദേശ് കുമാര്‍, മറ്റ് നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ മൂന്ന് ബുള്‍ഡോസറുകളുമായി നിര്‍മ്മാണ സ്ഥലത്ത് എത്തുകയും കനത്ത പോലീസിന്റെയും ആര്‍ആര്‍എഫ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നിര്‍മ്മാണത്തിലിരുന്ന മസ്ജിദ് പൊളിക്കുകയും ചെയ്തു.
പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം തങ്ങള്‍ക്ക് ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് വാജിദ് അലി അവകാശപ്പെട്ടു.
പ്രദേശത്തെ മുസ്ലിംകള്‍ ഇവിടെ നമസ്‌കാരം നടത്തിയിരുന്നതായി ജില്ലാ പഞ്ചായത്ത് ബോര്‍ഡ് അംഗം മജീദ് അലി പറഞ്ഞു. 2023-ല്‍ പ്രാദേശിക സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി രണ്ട് സഹോദരന്മാര്‍ പള്ളിക്ക് വേണ്ടി സ്ഥലം ദാനം ചെയ്തു. അതിനുശേഷം, ടിന്‍ ഷേഡുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക ക്രമീകരണത്തിന് കീഴില്‍ പ്രാര്‍ത്ഥനകള്‍ നടന്നു.
ഒരു വര്‍ഷം മുമ്പ്, നാട്ടുകാര്‍ മസ്ജിദ് പണിയാന്‍ തുടങ്ങി, അധികൃതര്‍ പൊളിക്കുമ്പോള്‍ താഴത്തെ നില വികസനത്തിലായിരുന്നു.
ചില്‍ക്കന പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെയ് 7 ന്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, സദര്‍ ഭോജ്പൂര്‍ ടാഗ ഗ്രാമത്തിലെ 11 നിവാസികള്‍ക്ക് നോട്ടീസ് അയച്ചു, എന്തുകൊണ്ട് പിഴ ഈടാക്കരുത് എന്ന് വിശദീകരിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.
india
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. അതേസമയം കേരളത്തില്‍ 1400 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഈ വര്‍ഷം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴ് ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കേരളത്തില്‍ 64 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം 24 മണിക്കൂറിനിടെ 131 പേര്‍ക്ക് രോഗമുക്തി പ്രാപിച്ചതായും 360 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുമായാണ് റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 3758 പേര്‍ ചികിത്സയിലാണ്. ഇതില്‍ 1,336 ആക്ടീവ് കേസുകളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തവയാണ്. അതേസമയം മഹാരാഷ്ട്രയിലും ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ അറിയിച്ചു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
മഴ ശക്തമാക്കുന്നു; ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാന്‍ ഉത്തരവ്
-
kerala3 days ago
കപ്പലപകടം; ‘കേരളത്തെ വലിയ ആശങ്കയിലാക്കി, കപ്പല്‍ കണ്ടെത്തുന്നതിനായി സോനാര്‍ സര്‍വേ ആരംഭിക്കും; മുഖ്യമന്ത്രി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്