Connect with us

More

‘പെറ്റമ്മക്കെതിരെ പോറ്റമ്മ’

Published

on

  • കമാല്‍ വരദൂര്‍

ഇന്നത്തെ മല്‍സരത്തില്‍ പ്രവാസി ലോകം ആരെ പിന്തുണക്കും…? പെറ്റമ്മയും പോറ്റമ്മയും തമ്മിലാണ് അങ്കം. സോഷ്യല്‍ മീഡിയ നിറയെ ഇവിടെ ഈ ചോദ്യമാണ്… ഇന്ത്യയും യു.എ.ഇയും പോരടിക്കുമ്പോള്‍ പ്രശ്‌നം പലവിധമാണ്. ഷെയിക്ക് സായിദ് സ്റ്റേഡിയം ഇന്ന് നിറയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയങ്ങളില്ല.

അറബികള്‍ കൂട്ടമായെത്തും. ഇന്ത്യക്കാരും പിന്നോക്കം പോവില്ല. രണ്ട് ഫാന്‍സും ഗ്യാലറി നിറയുമ്പോള്‍ മൈതാനത്തെ അങ്കം അതീഗംഭീരമാവുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയും തായ്‌ലാന്‍ഡും ഏറ്റുമുട്ടിയത് അല്‍ നഹ്യാന്‍ സ്റ്റേഡിയത്തിലായിരുന്നു. താരതമ്യന ചെറിയ സ്റ്റേഡിയം. ഇരുപതിനായിരം പേര്ക്ക് മാത്രം ഇരിപ്പിടം. ഞായറാഴ്ച്ച-ഇവിടെ പ്രവൃത്തി ദിവസമായിരുന്നു അന്ന്. കളിയാവട്ടെ പ്രാദേശിക സമയം അഞ്ച് മണിക്കും. അതിനാല്‍ കാണികള്‍ കുറവായിരുന്നു. യു.എ.ഇയില്‍ തായ്‌ലാന്‍ഡുകാര്‍ എണ്ണത്തില്‍ കുറവാണ്.
അതിനാല്‍ അന്ന് ഇന്ത്യക്കാര്‍ മാത്രമായിരുന്നു കാര്യമായി ഉണ്ടായിരുന്നത്. ഇന്ന് അതല്ല അവസ്ഥ. കളി നടക്ക്ുന്നത് രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍. മല്‍സരമാവട്ടെ വ്യാഴാഴ്ച്ച-അതായത് ഇവിടെ അവധിയിലേക്ക് നാട് പ്രവേശിക്കുന്ന ദിവസം. സമയമോ രാത്രി എട്ടിനും-എല്ലാം കൊണ്ടും അടിപൊളി സാഹചര്യം. തായ്‌ലാന്‍ഡിനെതിരായ മല്‍സരത്തിന് മുമ്പ് വരെ ഇന്ത്യന്‍ ടീമിനെ യു.എ.ഇക്കാര്‍ കാര്യമായി കണ്ടിരുന്നില്ല. ഇന്ത്യയെ തോല്‍പ്പിക്കാമെന്നതായിരുന്നു അവരുടെ പൊതു വിശ്വാസ. എന്നാല്‍ തായ്‌ലാന്‍ഡിനെ ഇന്ത്യ നാല് ഗോളിന് വിറപ്പിച്ചതോടെ യു.എ.ഇക്കാരുടെ ചിന്താഗതിയും മാറി. ഇന്ത്യ ചില്ലറക്കാരല്ല എന്നതാണ് മാറിയ നിലപാട്. ഗ്യാലറി നിറയെ ഇന്ത്യന്‍ ഫാന്‍സുമെത്തുമ്പോള്‍ സുനില്‍ ഛേത്രിയും സംഘവും അരങ്ങ് തകര്‍ക്കുമോ എന്ന പേടിയും ചിലര്‍ക്കുണ്ട്.

തുടക്കത്തില്‍ ഏഷ്യാകപ്പ് വലിയ വികാരമായി ഈ നാട്ടുകാര്‍ കണ്ടിരുന്നില്ല. ഇന്ത്യ ആദ്യ മല്‍സരം കളിച്ച ദിവസം മദിനാ സായിദിലെ ഹോട്ടലില്‍ നിന്നും അരികിലുള്ള നഹ്യാന്‍ സ്‌റ്റേഡിയത്തിലേക്ക് ടാക്‌സി വിളിച്ചപ്പോള്‍ ഡ്രൈവര്‍ നേപ്പാളിയായിരുന്നു. സ്റ്റേഡിയം എന്ന് പറഞ്ഞപ്പോള്‍ അവിടെ എന്താ പരിപാടിയെന്നായിരുന്നു അയാളുടെ ചോദ്യം. പക്ഷേ കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്നും 260 കീലോമീറ്റര്‍ അകലെയുള്ള ഗയാത്തിയിലേക്ക് പോയപ്പോള്‍ അവിടെ പ്രധാന ചര്‍ച്ച ഫുട്‌ബോളായിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള മല്‍സര ടിക്കറ്റിന്റെ വില ചോദിക്കുന്നു പലരും. ഗയാത്തിയില്‍ നിന്നും റോഡ് മാര്‍ക്ഷം അബുദാബിയിലെത്താന്‍ മൂന്ന് മണിക്കൂര്‍ വേണം. അവിടെയുള്ള പല മലയാളികളും ടിക്കറ്റും വാഹനവും ഏര്‍പ്പാടാക്കി വരുന്നത് സ്വന്തം രാജ്യത്തിന്റെ കളി ആസ്വദിക്കാനാണ്.

സായിദ് സ്റ്റേഡിയം സമീപകാലത്തൊന്നും പൂര്‍ണമായും നിറഞ്ഞിട്ടില്ല. മൂന്നാഴ്ച്ച മുമ്പാണ് ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനല്‍ ഇവിടെ നടന്നത്. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, ലാറ്റിനമരിക്കന്‍ ജേതാക്കളായ റിവര്‍പ്ലേറ്റ് തുടങ്ങിയ വമ്പന്മാര്‍ കളിച്ച ചാമ്പ്യന്‍ഷിപ്പ്. ആതിഥേയ ക്ലബായ അല്‍ ഐന്‍ റിവര്‍പ്ലേറ്റിനെ തകര്‍ത്ത് ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയിട്ടും റയലിനെതിരായ അവരുടെ മല്‍സരം ആസ്വദിക്കാന്‍ സ്‌റ്റേഡിയം നിറയെ കാണികളുണ്ടായിരുന്നില്ല. ആ മല്‍സരം ആസ്വദിക്കാന്‍ പക്ഷേ ധാരാളം മലയാളികളുണ്ടായിരുന്നു. അവരെല്ലം അല്‍ ഐന് ഒപ്പമാണ് നിന്നത്.

പക്ഷേ ഗാരത്ത് ബെയിലിനെ പോലുള്ള ലോകോത്തര താരങ്ങള്‍ നിറഞ്ഞാടിയ പോരാട്ടത്തില്‍ റയല്‍ ഗംഭീര വിജയം നേടി. അന്ന് അല്‍ ഐന് ഒപ്പം നിന്നവര്‍ തന്നെ ഇപ്പോള്‍ ചോദിക്കുന്നു-ഇന്ന് ആര്‍ക്കൊപ്പം നില്‍ക്കണം….
പ്രവാസികളുടെ സ്വര്‍ഗമാണ് യു.എ.ഇ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇവിടെ വര്‍ഷങ്ങളായി ജീവിക്കുന്നത്. എല്ലാവര്‍ക്കും ഇത് പ്രിയപ്പെട്ട രണ്ടാം രാജ്യമാണ്. നാളെ ഇവിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരുന്നുണ്ട്.

അതിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുമ്പോഴും ഇന്ത്യ തകര്‍പ്പന്‍ ജയം നേടുമെന്ന വിശ്വാസത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. കാല്‍പ്പന്ത് ഒരു വികാരമാണ്. അവിടെ രാജ്യമാണ് വലുത്. വലിയ വന്‍കരയുടെ ഫുട്‌ബോള്‍ അധിപന്മാരാവാന്‍ ഇന്ത്യക്കാവില്ലെന്ന് ഉറച്ച് വിശ്വസിക്കുമ്പോഴും ഇന്ത്യന്‍ ഫുട്‌ബോളിലെ മാറ്റങ്ങളിലാണ് പ്രവാസികളുടെ സന്തോഷം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ വന്നതോടെ കളി മാറുന്നു. സുന്ദരമായ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാവുന്നു. തായ്‌ലാന്‍ഡിനെതിരായ മല്‍സരത്തില്‍ ഇന്ത്യ രണ്ടാം പകുതിയില്‍ നേടിയ മൂന്ന് ഗോളുകളും സുന്ദരമായിരുന്നു.

ഛേത്രി നേടിയ രണ്ടാം ഗോള്‍ വേഗതയുടെ പര്യായമായിരുന്നെങ്കില്‍ അനിരുദ്ധ് ഥാപ്പ നേടിയ മൂന്നാം ഗോള്‍ പ്ലാനിംഗിന്റെ ഉദാഹരണമായിരുന്നു. ദീര്‍ഘവീക്ഷണമായിരുന്നു ജെജെയുടെ നാലാം ഗോള്‍. ഇത്തരത്തില്‍ ഗഹനമായ ഫുട്‌ബോള്‍ ചര്‍ച്ചകളുടെ സായാഹ്നങ്ങളാണ് ഈ അറബ് നാട്ടില്‍ കടന്ന് പോവുന്നത്. ഏഷ്യ എന്ന വലിയ വന്‍കര ഇവിടെയുണ്ട്. ഇറാനും ഇറാഖും ജപ്പാനും കൊറിയക്കാരും ചൈനക്കാരും എന്തിന് ഫുട്‌ബോളില്‍ വലിയ വിലാസമില്ലാതിരുന്ന ഫിലിപ്പൈന്‍സ് പോലും കളിക്കുന്നുണ്ട്. എല്ലാവരും സ്വന്തം രാജ്യത്തെ പിന്തുണക്കുന്നു. കഴിഞ്ഞ ദിവസം സഊദി അറേബ്യക്കാര്‍ അഞ്ച് ഗോളുകളാണ് ഉത്തര കൊറിയന്‍ വലയില്‍ നിക്ഷേപിച്ചത്.
ലോകകപ്പ് പോലെ വലിയ വേദിയില്‍ പന്ത് തട്ടിയവരാണ് സഊദിക്കാര്‍. പക്ഷേ ഉത്തര കൊറിയക്ക് അഞ്ച് ഗോള്‍ എന്നത് ആഘാതമാണ്. അവരുടെ താരങ്ങള്‍ പോലും ഈ ഗോളുകളില്‍ പേടിക്കുന്നവരാണ്-കാരണം ഉ.കൊറിയ ഭരിക്കുന്നത് ഏകാധിപതികളാണ്. രാജ്യം തോറ്റാല്‍ താരങ്ങളെ തന്നെ ഇല്ലാതാക്കാന്‍ മടിയില്ലാത്തവര്‍. അത്തരത്തില്‍ അനുഭവമുള്ള കായികതാരങ്ങള്‍ അവിടെയുണ്ട്. പക്ഷേ ഇന്ത്യന്‍ താരങ്ങളും ആരാധകരും ഫുട്‌ബോളിനെ അറിയുന്നവരുമെല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ ചിന്തിക്കുന്നവരാണ്. കളിയെ അതിന്റെ സ്പിരിറ്റില്‍ കാണുന്നവര്‍.ആര് ജയിച്ചാലും ഹാപ്പിയാണെന്നാണ് ഭൂരിപക്ഷം മലയാളികളും പറയുന്നത്-കാരണം ജയിക്കുക നല്ല ഫുട്‌ബോള്‍ കാഴ്ച്ചവെച്ചവരാവുമല്ലോ…

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ

വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

Published

on

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.

വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.

Continue Reading

More

‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

Published

on

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക്‌ വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട്‌ ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.

കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട്‌ ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക്‌ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ്‌ അംഗവുമായ അഡ്വ: ഹാരിസ്‌ ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ്‌ പ്രസിഡണ്ട്‌ അഹമ്മദ്‌ അരീക്കോട്‌ തുടങ്ങിയവർ പങ്കെടുത്തു.

ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക്‌ വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ്‌ നൽകുകയും ചെയ്തു.

Continue Reading

Trending