Connect with us

Culture

പാക്കിസ്താനെ തരിപ്പണമാക്കി ഇന്ത്യ ഫൈനല്‍ ഉറപ്പാക്കി

Published

on

ദുബൈ: പാക്കിസ്താനെ തരിപ്പണമാക്കി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ ഉറപ്പാക്കി. പാക്കിസ്താനെതിരായ രണ്ടാം പോരാട്ടത്തിലും വ്യക്തമായ ആധിപത്യം നേടിയ രോഹിത് ശര്‍മയും സംഘവും ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് മുന്നേറിയത്. ക്യാപ്റ്റൻ രോഹിത് ശർമ(111*)യും ശിഖർ ധവാ(114)നും നേടിയ തകർപ്പൻ സെ‍ഞ്ചുറികളുടെ സഹായത്താലാണ് പാകിസ്താനെതിരേ ഇന്ത്യയ്ക്ക് ഒൻപതുവിക്കറ്റ്‌ ജയം.

ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്താന്‍ നേടിയ 238 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ആദ്യ ഇരുപത് ഓവറില്‍ തന്നെ വിജയമുറപ്പാക്കിയ പ്രകടനമാണ് നടത്തിയത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിതും പാക് ബൗളിംഗിനെ കശക്കി. രോഹിതിനെ തുടക്കത്തിില്‍ പുറത്താക്കാന്‍ ലഭിച്ച അവസരം പാക്കിസ്താന്‍ പാഴാക്കിയതും അവര്‍ക്ക് തിരിച്ചടിയായി.
പാക്കിസ്താന്‍ ബാറ്റിംഗ് നിരയില്‍ മിന്നിയത് സീനിയര്‍ താരം ഷുഹൈബ് മാലിക്കായിരുന്നു. 90 പന്തില്‍ 78 റണ്‍സുമായി അദ്ദേഹമാണ് ഇന്നിംഗ്‌സിന് മാന്യത സമ്മാനിച്ചത്. യുവതാരങ്ങളെല്ലാം ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തില്‍ നിറം മങ്ങിയ ഓപ്പണര്‍മാരായ ഇമാമുല്‍ ഹഖ്, ഫഖാര്‍ സമാന്‍, മൂന്നാം നമ്പറില്‍ കളിച്ച ബബര്‍ അസം എന്നിവര്‍ക്കൊന്നും സമ്മര്‍ദ്ദത്തെ അതിജയിക്കാനായില്ല. ഗ്യാലറിയിലെ ആരവങ്ങള്‍ക്കൊപ്പം ബാറ്റേന്തി മല്‍സരത്തിന്റെ ആവേശം തിരിച്ചു സമ്മാനിക്കുന്നതില്‍ എല്ലാവരും പരാജയപ്പെട്ടു. സാധാരണ തകര്‍ത്തു കളിക്കുന്ന ബാറ്റ്‌സ്മാനാണ് ഫഖാര്‍ സമാന്‍. പക്ഷേ കഴിഞ്ഞ മല്‍സരങ്ങളിലെ മോശം ഫോം കാരണം പ്രതിരോധാത്മകമായി യുവതാരം കളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശൈലിയും നഷ്ടമായി. 31 റണ്‍സ് നേടാന്‍ 44 പന്തുകളെടുത്തു ഫഖാര്‍. ഒരു ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു സമ്പാദ്യം. പക്ഷേ ആദ്യം പുറത്തായത് ഇമാമുല്‍ ഹഖായിരുന്നു. പാക്കിസ്താന്‍ സ്‌ക്കോര്‍ 24 ല്‍ നില്‍ക്കുമ്പോള്‍ ചാഹലിന്റെ പന്തില്‍ ഇമാം വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പക്ഷേ ഫഖാറും ബബര്‍ അസമും പൊരുതാന്‍ ശ്രമിച്ചു. രണ്ട് പേരും പ്രതീക്ഷ നല്‍കി ഒരേ സമയം മടങ്ങിയത് സ്‌ക്കോര്‍ബോര്‍ഡിനെ കാര്യമായി തന്നെ ബാധിച്ചു. സ്‌ക്കോര്‍ 55 ല്‍ നില്‍ക്കുമ്പോള്‍ കുല്‍ദീപിന്റെ പന്തില്‍ ഫഖാര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയപ്പോള്‍ ബബര്‍ ഒമ്പത് റണ്‍സുമായി റണ്ണൗട്ടായി. പിറകെ വന്ന നായകന്‍ സര്‍ഫ്രാസ് അഹമ്മദും മാലിക്കും ഉത്തരവാദിത്ത്വത്തോടെ കളിച്ചു. ചാമ്പ്യന്‍ഷിപ്പിലുടനീളം ഗംഭീര പ്രകടനം തുടരുന്ന മാലിക് സ്പിന്നര്‍മാരെ മനോഹരമായി കൈകാര്യം ചെയ്തു. മോശം പന്തുകള്‍ തെരഞ്ഞെടുത്ത ശിക്ഷിച്ചുള്ള അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിന് പിന്തുണ നല്‍കുന്ന റോളായിരുന്നു നായകന്. പക്ഷേ ഇടക്ക് കത്തികയറാന്‍ ശ്രമിച്ച സര്‍ഫ്രാസ് 44 ല്‍ കുല്‍ദീപിന്റെ പന്തില്‍ രോഹിത് ശര്‍മക്ക്് ക്യാച്ച്് നല്‍കി. ആസിഫ് അലിയായിരുന്നു പകരം വന്നത്. നല്ല ഷോട്ടുകളുമായി 30 റണ്‍സ് നേടി യുവതാരം. അപ്പോഴും മാലിക്കിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇന്ത്യ. സ്‌ക്കോര്‍ 203 ലെത്തിപ്പോള്‍ മാലിക്കിന്റെ പ്രതിരോധം ജസ്പ്രീത് ബുംറ ഭേദിച്ചു. ധോണിക്ക് നല്ല ക്യാച്ച്. 78 റണ്‍സായിരുന്നു മാലിക്കിന്റെ സമ്പാദ്യം. വാലറ്റത്തില്‍ മിന്നാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുംറ,ചാഹല്‍,കുല്‍ദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ നാല് വിക്കറ്റ് നേടിയ ജഡേജക്ക് ഇരകളെ ലഭിച്ചില്ല. ഭുവനേശ്വര്‍ കുമാറാവാട്ടെ കാര്യമായി ശിക്ഷിക്കപ്പെട്ടു. ഒമ്പത് ഓവറില്‍ 49 റണ്‍സാണ് ഭുവി വഴങ്ങിയത്. പിറകെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ആറാട്ട്്. ധവാനാണ് ആദ്യം ഫിഫ്റ്റി പിന്നിട്ടത്.

Film

വ്യസനസമേതം ബന്ധുമിത്രാദികൾ എത്തുന്നു. ഫസ്റ്റ് ലുക്ക് പുറത്ത്

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

വാഴ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ, ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല പ്രിപ്വേവ് കളക്റ്റീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ വി, 10G മീഡിയ, പി. ആർ. ഒ. എ എസ് ദിനേശ്.

Continue Reading

kerala

സര്‍ക്കാരിന് മുന്‍ഗണന ഇല്ല, നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷം

സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

Published

on

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ക്ഷേമനിധി വഞ്ചനയുടെ ഇരയാക്കി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പ്രതിസന്ധിയും ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്നതും സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിന്‍റെ തൊഴിലാളി വഞ്ചനയെ പ്രതിപക്ഷം വിചാരണ ചെയ്തു. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിക്കൊണ്ട് സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങുന്ന ഗുരുതര സാഹചര്യങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ ഉയര്‍ത്തിയത്.

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എം വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു. തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കിയില്ലെങ്കിലും എല്ലാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലും പിന്‍വാതിലിലൂടെ വേണ്ടപ്പെട്ടവരെ താല്‍ക്കാലിക ജീവനക്കാരായി സര്‍ക്കാര്‍ നിയമിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി.

വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യങ്ങളുടെ കണക്കുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് വോക്കൗട്ട് പ്രസംഗത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു. 31 ക്ഷേമനിധി ബോര്‍ഡുകളില്‍ പകുതിയിലേറെയും പ്രതിസന്ധിയിലാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തെ ലാഘവത്തോടെ കണ്ട് ചില കണക്കുകള്‍ നിരത്തി ധനകാര്യമന്ത്രി മറുപടി നല്‍കി സഭയില്‍ തടി തപ്പുകയായിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Continue Reading

kerala

സമ്മേളനപ്പിറ്റേന്ന് പത്തനംതിട്ട സിപിഎമ്മില്‍ വിള്ളല്‍: തുറന്ന് പറഞ്ഞത് പലരുടെയും വിയോജിപ്പെന്ന് എ.പത്മകുമാര്‍

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു.

Published

on

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പത്തനംതിട്ട സി.പി.എമ്മില്‍ പൊട്ടിത്തെറി. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പുള്ളതെന്ന് മുന്‍ എം.എല്‍.എ എ.പത്മകുമാര്‍.

ആരെങ്കിലും ആ വിഷയം പറയണമെന്നുള്ളത് കൊണ്ടാണ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ സംഘടന പ്രവര്‍ത്തനം നോക്കിയുള്ള തെരഞ്ഞെടുപ്പ് രീതി മാറിയതുകൊണ്ടാണ് പ്രതിഷേധിച്ചത്. തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിയുമെന്ന് പത്മകുമാര്‍ പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു. ‘ചതിവ്, വഞ്ചന, അവഹേളനം… 52 വര്‍ഷത്തെ ബാക്കിപത്രം…ലാല്‍ സലാം’ എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങള്‍ പിന്‍വലിച്ചെങ്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് പത്മകുമാര്‍ പിന്‍വലിച്ചത്.

അതേസമയം, എ. പത്മകുമാറിന്റെ പരസ്യപ്രതികരണം പാര്‍ട്ടി ഗൗരവത്തില്‍ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.പത്മകുമാര്‍ പാര്‍ട്ടിയുടെ പ്രധാന നേതാവാണ്. വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാലെന്നും മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്‌വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.

‘പത്മകുമാറിന്റെ പ്രതികരണം എന്ത് കൊണ്ട് എന്ന് അറിയില്ല. പത്മകുമാറുമായി ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കും.മന്ത്രിയെന്ന ഉത്തരവാദിത്തം വീണാ ജോര്‍ജ് ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുന്നുണ്ട്. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്ന വ്യക്തിയാണ് വീണാ ജോര്‍ജ് എന്നും രാജു എബ്രഹാം പറഞ്ഞു.

Continue Reading

Trending