Connect with us

kerala

ഇടുക്കി ഗ്രാമ്പിയില്‍ പരിക്കേറ്റ കടുവ അവശനിലയില്‍, മയക്കുവെടിവെക്കാനുള്ള ശ്രമം ഇന്നും തുടരും

വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Published

on

ഇടുക്കി ഗ്രാമ്പിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

കാലാവസ്ഥ അനുകൂലമാണെങ്കില്‍ ദൗത്യം രാവിലെ തന്നെ പുനരാരംഭിക്കുമെന്ന് കോട്ടയം ഡിഎഫ് ഒഎന്‍ രാജേഷ് അറിയിച്ചു. ഗ്രാമ്പി എസ്റ്റേറ്റിന്റെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവയുള്ളത്. കാലിലെ പരിക്ക് ഗുരുതരമായതിനാല്‍ രണ്ട് ദിവസമായി കടുവ ഇവിടെ തന്നെ തുടരുകയാണ്. തനിയെ നടന്ന് കൂട്ടില്‍ കയറാനാകില്ലെന്ന് മനസിലായതിനെ തുടര്‍ന്നാണ് മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.

വനംവകുപ്പ് വെറ്ററിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെക്കാനായി എത്തിയിട്ടുണ്ട്. എരുമേലി റേഞ്ച് ഓഫീസര്‍ കെ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് കൂട്ടില്‍ വെച്ച് ചികിത്സ നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

kerala

സര്‍ക്കാരിന്‍റെ ഇടുക്കി പാക്കേജ് ജനങ്ങളെ പാക്ക് ചെയ്യാനുള്ള പദ്ധതി; വിഷയം അടിയന്തര പ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം

പരുന്തുംപാറയിലെ ഉള്‍പ്പെടെ വിവിധ വന്‍കിട കയ്യേറ്റങ്ങള്‍ അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം.

Published

on

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് ഇടുക്കിയില്‍ നിന്ന് ജനങ്ങളെ പാക്ക് ചെയ്യുന്നതിനുള്ള പദ്ധതിയായിരുന്നുവെന്ന് പ്രതിപക്ഷം. ഇടുക്കിയില്‍ വ്യാജ പട്ടയം ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി വ്യാപകവുമായി തട്ടിയെടുക്കുകയും വിറ്റഴിയ്ക്കുകയും ചെയ്യുന്ന ലോബി പ്രവര്‍ത്തിക്കുന്നെന്നും ഈ ലോബിക്ക് സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്നെന്നും പ്രതിപക്ഷം.

പരുന്തുംപാറയിലെ ഉള്‍പ്പെടെ വിവിധ വന്‍കിട കയ്യേറ്റങ്ങള്‍ അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഭൂമാഫിയായ്ക്കു ഒത്താശ ചെയ്യുന്നസര്‍ക്കാര്‍ നിലപാടിനെ സഭയില്‍ വിചാരണ ചെയ്തു. സര്‍ക്കാര്‍ സ്ഥലത്ത് പാറ പൊട്ടിച്ച് റോഡ് ഉണ്ടാക്കിയിട്ട് സര്‍ക്കാര്‍ അനങ്ങപ്പാറ നിലപാട് തുടരുന്നെന്നും കയ്യേറ്റക്കാര്‍ക്കെതിരെ ഭൂ സംരക്ഷണ നിയമപ്രകാരം കേസെടുക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

ഉന്നത രാഷ്ട്രീയ ബന്ധത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ ഇടുക്കിയിലെ പരുന്തുംപാറയില്‍ ഉള്‍പ്പെടെയുള്ള വന്‍കിട ഭൂമി കയ്യേറ്റങ്ങള്‍ അടിയന്തര പ്രമേയ നോട്ടീസിലൂടെ സഭയില്‍ ഉയര്‍ത്തിയാണ് മാത്യൂ കുഴല്‍നാടന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ വലിയൊരു ലോബി സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതായദ്ദേഹം കുറ്റപ്പെടുത്തി. പാറക്കെട്ടുകള്‍ക്ക് വരെ വ്യാജ പട്ടയം തരപ്പെടുത്തി സര്‍ക്കാര്‍ ഭൂമി വ്യാപകവുമായി തട്ടിയെടുക്കുകയും വിറ്റഴിയ്ക്കുകയും ചെയ്യുന്നതായദ്ദേഹം ചൂണ്ടിക്കാട്ടി. മറുവശത്ത് സര്‍ക്കാര്‍ ഇല്ലാത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് മലയോര കര്‍ഷകരെ ദ്രോഹിക്കുകയാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് ഇടുക്കിയില്‍ നിന്ന് ജനങ്ങളെ പാക്ക് ചെയ്യുന്നതിനുള്ള പദ്ധതിയായിരുന്നുവെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

കയ്യേറ്റക്കാരെയും കൊടിയേറ്റക്കാരെയും സര്‍ക്കാര്‍ രണ്ടായി കാണണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ഇടുക്കിയില്‍ രാഷ്ട്രീയ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന ഭൂമികയ്യേറ്റത്തിന്റെ കണക്കുകള്‍ ഒന്നൊന്നായി സഭയില്‍ നിരത്തി. സര്‍ക്കാര്‍ സ്ഥലത്ത് പാറ പൊട്ടിച്ച് റോഡ് ഉണ്ടാക്കിയിട്ട് സര്‍ക്കാര്‍ അനങ്ങപ്പാറ നിലപാട് തുടരുന്നെന്നും കയ്യേറ്റക്കാര്‍ക്കെതിരെ ഭൂ സംരക്ഷണ നിയമപ്രകാരം കേസെടുക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. കയ്യേറ്റങ്ങള്‍ ശക്തമായി പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കയ്യേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങളില്‍ റവന്യൂ മന്ത്രി സഭയില്‍ മറുപടി നല്‍കിയത്.അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ച സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Continue Reading

kerala

ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്റ് സിപിഎമ്മില്‍; കായംകുളത്ത് പാര്‍ട്ടി അംഗത്തിനെതിരേ നടപടി

സിപിഎമ്മും ബിജെപിയും കേരളത്തില്‍ ഒന്നുതന്നെയാണ്. സിപിഎമ്മിനെ അടിമപ്പണി ചെയ്യിക്കുകയാണ് കേരളത്തില്‍ ബിജെപി ചെയ്യുന്നത്.

Published

on

കേരളത്തില്‍ ബിജെപി-സിപിഎം അന്തര്‍ധാരകളെ പറ്റി പറയുന്നത് വെറും ആരോപണമായല്ല. നിശ്ചിതമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അത് തൃശൂരിലെ പാര്‍ലമെന്റ് വിജയത്തിന്റെ കാര്യമായാലും ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ കാര്യമായാലും പ്രകടമാകുന്നത് ആ ബാന്ധവമാണ്. സിപിഎമ്മും ബിജെപിയും കേരളത്തില്‍ ഒന്നുതന്നെയാണ്. സിപിഎമ്മിനെ അടിമപ്പണി ചെയ്യിക്കുകയാണ് കേരളത്തില്‍ ബിജെപി ചെയ്യുന്നത്. അതിനാലാണ് ബിജെപിയില്‍ ചേരുന്ന ബിപിന്‍ സി ബാബുമാര്‍ക്ക് താക്കോല്‍ സ്ഥാനങ്ങള്‍ കൊടുക്കുന്നത് ഉപകാര സ്മരണകൊണ്ടാണ്.

ബിജെപിയിലേയ്ക്കുള്ള റിക്രൂട്ടിംഗ് ഏജന്റുകളായി പ്രവര്‍ത്തിക്കുന്ന സഖാക്കളുടെ മുഖം മൂടികൂടുതല്‍ വ്യക്തമാകയാണ്. സിപിഎമ്മില്‍ നിന്നുകൊണ്ട് ഇത്തരത്തില്‍ പിടിവീണ ഒരു സഖാവിനെ ആലപ്പുഴ കായംകുളത്ത് സിപിഎം പുറത്താക്കി എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തു വരുന്നത് സിപിഎം അനുഭാവികളെ ബിജെപിയില്‍ എത്തി ക്കുന്നതിനും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനും ഇടനില നിന്നു പ്രവര്‍ത്തിച്ച ഡിവൈഎഫ്‌ഐ മുന്‍ നേതാവും സിപിഎം അംഗവുമായിരുന്ന മുഹമ്മദ് ഷാന്‍ നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.

അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയിലാണ് സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിന്‍ സി ബാബുവിനെതിരെ പാര്‍ട്ടി അന്ന് നടപടിയെടുത്തത്. ഇയാളെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരം സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നാണ് ബിപിന്‍ സി ബാബുവിനെതിരെ നടപടിയെടുത്തത്.

ഇതിനെ തുടര്‍ന്നാണ് ബിപിന്‍ ബിജെപിയില്‍ എത്തിയത്. ഇതു കൂടാതെ ആലപ്പുഴ ജില്ലാ സമ്മേളനത്തിനു തൊട്ടുമുമ്പും ഇതേ പോലെ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേയ്ക്ക് പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായി. അന്ന് സിപിഎം കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈനും അമ്പതോളം അനുയായികളും ബി ജെപിയില്‍ ചേര്‍ന്നിരുന്നു

രണ്ടു മാസം മുന്‍പ് ബിജെപിയുടെ ഉന്നത നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് ഇത്തരത്തില്‍ സിപിഎമ്മില്‍ നിന്നുമെത്തുന്നവര്‍ക്ക് അംഗത്വം നല്‍കി ആദരിക്കുന്നത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി.ബാബു വുമായി ചേര്‍ന്നാണ് പുറത്താക്കപ്പെട്ട മുഹമ്മദ് ഷാന്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് സിപിഎം കണ്ടെത്തിയത്. കരീലക്കുളങ്ങരയിലെ പാര്‍ട്ടി അനുഭാവികളായ കുടുംബത്തെ ബിജെപി പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനു ഷാന്‍ അണിയറ നീക്കം നടത്തിയെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

Continue Reading

Trending