Connect with us

Culture

സ്ത്രീകള്‍ക്ക് സൗജന്യ പൊതുഗതാഗത സൗകര്യം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

Published

on

മെട്രോ ട്രെയിനിലും പൊതു മേഖലാ ബസ്സുകളിലും സ്ത്രീകള്‍ക്ക് പൂര്‍ണമായി സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍.
മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തന്നെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്്. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ബസ്, മെട്രോ ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.
പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുകയും അതുവഴി നിരത്തുകളിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആപ്പ് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
സ്ത്രീകളുടെ സൗജന്യ യാത്ര മൂന്ന് മാസത്തിനകം നടപ്പിലാക്കുമെന്നും പദ്ധതിക്കായി 700 കോടി സര്‍ക്കാര്‍ നീ്ക്കിവെച്ചതായും കെജ്‌രിവാള്‍ അറിയിച്ചു.

അതേസമയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് എ.എ.പി സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയും പുതിയ തീരുമാനങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് വിവരം.

പുതിയ പദ്ധതി തലസ്ഥാന നഗരിയെ വീര്‍പ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് വലിയ തോതില്‍ ആശ്വാസം പകരുമെന്നും കണക്കുകൂട്ടുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറച്ചുകൊണ്ടുവരാനും ഇത് സഹായിക്കുമെന്നാണ് കരുതുന്നു. ഗതാഗതക്കുരുക്കിന് പരിഹാരമായി നേരത്തെ ഒറ്റ, ഇരട്ട ട്രാഫിക് പരിഷ്‌കാരവുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പലവിധ ഇളവുകള്‍ പ്രഖ്യാപിക്കേണ്ടി വന്നതോടെ ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോയിരുന്നു.
ഗതാഗത വകുപ്പ് മന്ത്രി കൈലാഷ് ഗെഹ്്‌ലോട്ട് ഇതുസംബന്ധിച്ച് വിവിധ വകുപ്പു മേധാവികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഗാര്‍ഹിക വൈദ്യുതി കണക്ഷനുകളുടെ ഫിക്‌സഡ് ചാര്‍ജ് വെട്ടിക്കുറക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകുമെന്നാണ് സൂചന.

അതേസമയം സൗജന്യ യാത്രാ പദ്ധതി എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ നിയന്ത്രണം പൂര്‍ണമായി സംസ്ഥാന സര്‍ക്കാറിനായതിനാല്‍ പൊതുമേഖലാ ബസ്സുകളിലെ സൗജന്യ യാത്രാ പദ്ധതി എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയും. അതേസമയം ഡല്‍ഹി മെട്രോയില്‍ കേന്ദ്ര സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറിനും 50:50 സാമ്പത്തിക പങ്കാളിത്തമാണുള്ളത്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി കൂടി ഉണ്ടെങ്കില്‍ മാത്രമേ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാനാകൂ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേന്ദ്രം ഇതിന് തയ്യാറാകുമെന്ന് കരുതുന്നില്ല. മാത്രമല്ല, ഡല്‍ഹി മെട്രോ നാലാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഉള്‍പ്പെടെ കേന്ദ്രവും സംസ്ഥാനവും രണ്ടു തട്ടിലാണ്. സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിക്കുകയും കേന്ദ്രം ഇതിന് ഉടക്കുവെക്കുകയും ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാവുമെന്ന കണക്കുകൂട്ടലിലാണ് എ.എ.പി നേതൃത്വം. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെ പദ്ധതി പ്രഖ്യാപിക്കാനാണ് സാധ്യത.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending