Connect with us

Video Stories

ഓസോണ്‍ മാലിന്യരോഗവും ഇന്ത്യയും

Published

on

സതീഷ്ബാബു കൊല്ലമ്പലത്ത്

ഓരോ മണിക്കൂറിലും ഒരാള്‍ വീതം മരിക്കുന്ന മലാനോമാ എന്ന തൊലി കാന്‍സര്‍ ലോകത്ത് എല്ലാ ഭാഗങ്ങളിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ തൊലി കാന്‍സര്‍ വര്‍ധിക്കുന്ന നഗരമായി ഡല്‍ഹി മാറിക്കൊണ്ടിരിക്കുകയാണ്. സൂര്യനില്‍നിന്നു വരുന്ന അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ അമിതമായി ഏല്‍ക്കുമ്പോഴാണ് ഈ രോഗം കണ്ടുവരുന്നത്. ഓസോണ്‍ പാളിയിലുള്ള വിള്ളലുകള്‍ വര്‍ധിക്കുന്നതനുസരിച്ച് ഭൂമിയിലേക്ക് എത്തിപ്പെടുന്ന അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ വര്‍ധിക്കുകയും തൊലി കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് ഇരയായി മരിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഇപ്പോഴാണ് ഓസോണ്‍ പാളിയുടെ പ്രാധാന്യം തിരിച്ചറിയുന്നത്. ഭൂമിക്ക് സംരക്ഷണവലയമായി നില്‍ക്കുന്ന ഓസോണ്‍ വാതകത്തെ നിലനിര്‍ത്തുന്നതിന് എല്ലാ വര്‍ഷവും സെപ്തംബര്‍ 16ന് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ മോണ്‍ട്രിയോളില്‍ ഒത്തുചേരുകയും ഓസോണ്‍ നാശത്തെ ചെറുക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. 2015 ലെ കാലാവസ്ഥാ ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുമ്പേ, ഇന്ത്യ അടക്കമുള്ള 197 രാഷ്ട്രങ്ങള്‍ ബാങ്കോക്കില്‍ ഒത്തുചേരുകയും ഓസോണ്‍ നാശം തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ എല്ലാ സാമ്പത്തിക പ്രക്രിയയും കമ്പോള തീരുമാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ആഗോള ഉദാരവത്കരണം നടപ്പാക്കിയതോടുകൂടി ഈ നയം പരാജയപ്പെട്ടു. ഇതിന്റെ ഫലമായി ഓസോണ്‍ നാശത്തിന് കാരണമാകുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡയോക്‌സൈഡ്, ക്ലോറോ #ൂറോ കാര്‍ബണ്‍ തുടങ്ങിയവ വന്‍തോതില്‍ പുറന്തള്ളുകയും ഭൗമോപരിതലത്തില്‍ ഓസോണിന്റെ അളവ് വര്‍ധിക്കുകയും ചെയ്തു.
ഓസോണ്‍ വാതകതലങ്ങള്‍ക്ക് രണ്ടു മുഖങ്ങളുണ്ട്. സൂര്യനില്‍നിന്നു വരുന്ന മാരകമായ അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍നിന്നും രക്ഷിക്കുക എന്ന ഒന്നാമത്തെ ഭൗമസംരക്ഷണമുഖം, ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും നിലനില്‍പ്പിന് ഭീഷണിയായ മാരകമായ രോഗങ്ങള്‍ കൊണ്ടുവരുന്ന വാതകങ്ങളെ നിലനിര്‍ത്തുന്ന ഒരു നശീകരണമുഖവുമുണ്ട്. ഒന്നാമത്തെ സെയ്ഫ് ഓസോണ്‍ സോണ്‍ അഥവ സ്ട്രാറ്റോസ്ഫിയര്‍ ഓസോണ്‍ സോണില്‍ (ടഛദ) ഓസോണിന്റെ അളവ് വര്‍ധിക്കുന്നതനുസരിച്ച് ഭൂമിയുടെ സുരക്ഷയും വര്‍ധിക്കുന്നു. ഇതില്‍ എല്ലാ രാജ്യങ്ങളും വിസര്‍ജ്ജിക്കുന്ന വിഷലിപ്ത വാതകങ്ങള്‍ ഒന്നിച്ച് എത്തിപ്പെടുകയും ഭൂമിക്ക് സുരക്ഷിതമായൊരു വലയം സൃഷ്ടിച്ച് ഹരിത കുടയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ മണ്ഡലമായ ഉപരിതലഭൗമ ഓസോണ്‍ മണ്ഡലത്തില്‍ (ടൗൃളമരല ഋമൃവേ ഛ്വീില ദീില ടഋഛദ) വ്യവസായങ്ങളില്‍ നിന്നും പുറംതള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, ഇഎഇ തുടങ്ങിയ വാതകങ്ങള്‍ തങ്ങിനില്‍ക്കുകയും ശ്വസന വേളയില്‍ ഈ ഓസോണ്‍ കണങ്ങള്‍ ശരീരത്തില്‍ എത്തിപ്പെടുകയും മാരകമായ രോഗങ്ങള്‍ വന്ന്‌പെടുകയും ചെയ്യുന്ന മണ്ഡലമാണിത്. ഭൂമിയുടെ ഉപരിതലത്തില്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെയുള്ള ഉപരിതലത്തില്‍ തങ്ങിനില്‍ക്കുന്ന ഭൗമവാതകമണ്ഡലമാണിത്. ആസ്തമ, അലര്‍ജി, ഹൃദ്രോഗം, ഓര്‍മ്മക്കുറവ്, അലസത തുടങ്ങിയവക്ക് ഇത് ഇടവരുത്തുന്നു. ഇത് ഓസോണിന്റെ അപകടകരമായ ഒരു മുഖമാണ്. ഈ സോണിലൂടെ ജീവജാലങ്ങള്‍ കടന്നുപോകുമ്പോള്‍ ശരീരത്തിന്റെ ജൈവപ്രക്രിയയെ മാറ്റംവരുത്തുന്ന രീതിയില്‍ ഓസോണ്‍ പ്രവര്‍ത്തിക്കുകയും അപകടകരമായ നിര്‍ജലീകരണം പോലെയുള്ള അസുഖങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഉപരിതല ഭൗമ ഓസോണ്‍ സോണില്‍ ഓസോണ്‍ ക്രമാതീതമായി വര്‍ധിക്കുകയും വായു മലിനീകരണ സംബന്ധമായ രോഗങ്ങള്‍ ഏറ്റവും കൂടുതലുള്ള സ്ഥലമാക്കി മാറ്റുകയും ചെയ്യുന്നു. ഡല്‍ഹിയിലുള്ള സഫ്ദര്‍ജംഗ് ആസ്പത്രിയിലെ ഡോ. പി.പി സൂരിയും മണിപ്പാലിലെ ഡോ. സഞ്ജീവ് ബഗായും ഭാവി തലമുറയെ കൊല്ലുന്ന ഉപരിതല ഓസോണ്‍ വര്‍ധനവ് നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യയിലെ തലസ്ഥാനം ലോകത്തിലെ മലിന ദുരന്ത തലസ്ഥാനമായി മാറും എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവത്കരണ നയത്തെ ശക്തിപ്പെടുത്തുന്നതിന് വായു മലിനീകരണ നിയമത്തില്‍ ഭേദഗതി ചെയ്തിട്ടുണ്ട്.
ഉപരിതല ഭൗമ മണ്ഡലത്തില്‍ ഭയാനകമായ തോതില്‍ അനുഭവപ്പെട്ട 2015 സീസണിലെ ഉഷ്ണ വര്‍ധനവ് ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് കവിയുകയും ചെയ്തു. ഈ കാലത്ത് ഓസോണിന്റെ അളവ് മിനിമം നിര്‍ദ്ദേശിക്കപ്പെട്ട 50 പി.പി.ബി കഴിഞ്ഞ് 60 മുതല്‍ 120 പി.പി.ബി ആയി വര്‍ധിച്ചത് ഡല്‍ഹിയിലെ ജനങ്ങളെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കിയത്. 21.05.2015-ല്‍ 41.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്ന ഉഷ്ണം 27.05.2015 ആയപ്പോഴേക്കും 45.5 ഡിഗ്രി സെല്‍ഷ്യസ് ആവുകയും ഓസോണിന്റെ അളവ് 112 പി.പി.ബി ആയി വര്‍ധിക്കുകയും ചെയ്തു. ഇത് ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓസോണ്‍ വിസര്‍ജ്ജിക്കുന്ന സിറ്റികളുടെ പട്ടികയിലേക്ക് ഡല്‍ഹിയെ ഉയര്‍ത്തുകയും ചെയ്തു.
സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ മണ്ഡലത്തില്‍ വിള്ളലുകള്‍ ഉണ്ടാകുകയും അവയ്ക്ക് ശോഷണം സംഭവിക്കുന്നതാണ് ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നം എന്നുമാണ് വിശ്വസിച്ചിരുന്നത്. 1980 നു ശേഷം സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിന്റെ അളവില്‍ കുറവുണ്ടായത് ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്തി. മൊത്തം ഓസോണ്‍ പാളിയുടെ ദ്വാരം ഏകദേശം നാല് മില്യണ്‍ സ്വകയര്‍ കിലോമീറ്ററോളം വരും. എന്നാല്‍ ലോകത്തെ ഞെട്ടിക്കുന്ന രീതിയില്‍ അന്റാര്‍ട്ടിക്കയില്‍ ഓസോണ്‍ പാളിയുടെ ശോഷണത്തിനു പകരം അതിന്റെ അളവ് വര്‍ധിക്കുകയും ഓസോണ്‍ ലെയറിലുള്ള ദ്വാരത്തിന്റെ അളവ് 1.5 മില്യണ്‍ സ്‌ക്വയര്‍ കിലോമീറ്ററോളം കുറഞ്ഞതായും എം.ഐ.ടിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അവര്‍ അവകാശപ്പെടുന്നത് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ കാര്‍ബണ്‍ മോണോക്‌സൈഡും ക്ലോറോ #ൂറോ കാര്‍ബണിന്റെയും വിസര്‍ജ്ജനം കുറഞ്ഞതുകൊണ്ടാണ് എന്നാണ്. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ 1986 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ ഓസോണ്‍ നശീകരണ വാതകങ്ങളുടെ അളവ് 400 ശതമാനം വരെ വര്‍ധിച്ചതായി കാണാം.അതായത് 2015-ല്‍ 2014 നെ അപേക്ഷിച്ച് മൂന്നു ശതമാനത്തോളം ഓസോണ്‍ വര്‍ധനവ് ഉണ്ടായിട്ടും എന്തുകൊണ്ട് സ്ട്രാറ്റോസ്ഫിയര്‍ ഓസോണ്‍ വിടവ് കുറഞ്ഞു എന്നതിന് ശാസ്ത്രീയമായ വിവരം കിട്ടേണ്ടതുണ്ട്.
(തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

Trending