Connect with us

Video Stories

സെന്റിനലുകളെ തേടിപ്പോയ അമേരിക്കക്കാരന്‍

Published

on

കെ.പി ജലീല്‍

കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലൊന്നില്‍വെച്ച് നവംബര്‍ പതിനേഴിന് കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ (27) മൃതദേഹം വീണ്ടെടുക്കുന്നതിനെച്ചൊല്ലി വിവാദം മുറുകുകയാണിപ്പോള്‍. സെന്റിനല്‍ ആദിവാസിഗോത്ര വര്‍ഗക്കാരായ ഏതാനും പേരാണ് കൊലപാതകികളെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിരോധനമുണ്ടായിരുന്ന ദ്വീപിലേക്ക് ജോണ്‍ അലന്‍ ചൗ അതിക്രമിച്ചുകടന്നുവെന്നാണ് കരുതപ്പെടുന്നത്. ഏതാനും മല്‍സ്യത്തൊഴിലാളികളാണ് അലനെ സംരക്ഷിത ദ്വീപിലേക്ക് പോകുന്നതിന് സഹായിച്ചത്. അവിടെ എത്തിയയുടന്‍ ആദിവാസി ഗോത്ര വിഭാഗക്കാര്‍ അമ്പെയ്ത് അലനെ കൊലപ്പെടുത്തിയെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. ലോകത്തെ അത്യപൂര്‍വ മനുഷ്യവര്‍ഗമായാണ് സെന്റിനലുകള്‍ കണക്കാക്കപ്പെടുന്നത്. വലിയ ചോദ്യശരങ്ങളും വിമര്‍ശനങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. അമേരിക്കന്‍ പൗരന്‍ വിദേശ രാജ്യത്ത് കൊല്ലപ്പെടുന്നതിനെ വലിയ ഗൗരവത്തോടെയാണ് സ്വാഭാവികമായും വൈറ്റ്ഹൗസ് കാണുന്നത്. എന്നുമാത്രമല്ല, പൗരന്റെ മൃതശരീരം വീണ്ടെടുക്കാന്‍ കഴിയുന്നില്ലെന്നത് അമേരിക്കയെയും ഇന്ത്യയെയും കുഴക്കുന്ന വിഷയം കൂടിയാണ്. കഴിഞ്ഞദിവസം കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടില്‍ ദ്വീപിനടുത്തേക്ക് ഉദ്യോഗസ്ഥര്‍ പോകാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ ഇടപെടല്‍മൂലം അത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയ അതിര്‍ത്തി രക്ഷാസേന ആന്‍ഡമാന്‍ ഭരണകൂടത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ദ്വീപില്‍ ഒരിടത്ത് ആദിവാസികള്‍ അമ്പും വില്ലുമായി നില്‍ക്കുന്നത് കണ്ടതായി പറയുന്നു. വടക്കന്‍ സെന്റിനല്‍ ദ്വീപില്‍ നിന്ന് 400 മീറ്റര്‍ അകലെ വരെ പൊലീസ് സംഘം ചെന്നിരുന്നതായും ആദിവാസികള്‍ അമ്പും വില്ലുമായി നിലയുറപ്പിച്ചത് കണ്ട് ഏറ്റുമുട്ടല്‍ ഒഴിവാക്കി മടങ്ങിവരികയായിരുന്നുവെന്നുമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസ് മേധാവി ദീപേന്ദ്ര പഥക് അറിയിച്ചത്. അലന്റെ മൃതശരീരം കുഴിച്ചിട്ട സ്ഥലത്ത് കാവല്‍ നില്‍ക്കുകയാണ് ഗോത്ര വര്‍ഗക്കാരെന്നാണ് കരുതപ്പെടുന്നത്. അതേസമയം വിഷയത്തില്‍ രാജ്യാന്തര ഗോത്ര വര്‍ഗ സംരക്ഷണവാദികള്‍ ഉയര്‍ത്തുന്ന ആശങ്കയും ആവശ്യവും മറ്റൊന്നാണ്. അതാണ് പ്രശ്‌നത്തെ രാജ്യാന്തരതലത്തിലേക്ക് വിട്ടിരിക്കുന്നതും. ഗോത്രവിഭാഗക്കാരുടെ സംരക്ഷിത പ്രദേശത്തേക്ക് അതിക്രമിച്ചുകടന്ന് അവരുടെ സൈ്വര്യജീവിതത്തെ ശല്യപ്പെടുത്തിയ അമേരിക്കന്‍ പൗരന്‍ ചെയ്തത് ക്രൂരതയാണെന്നാണ് അവരുടെ അഭിപ്രായം. മുഖ്യധാരാസമൂഹവുമായി ഒരു വിധത്തിലും ഇടപെടില്ലെന്ന വാശിയുള്ളവരാണ് സെന്റിനലുകള്‍. ശത്രുക്കളായാണ് അവര്‍ മറ്റുള്ളവരെ കാണുന്നത്. ഇക്കൂട്ടരുടെ വംശവര്‍ധന നിലച്ചിട്ട് കാലമേറെയായി. അടുത്ത കാലത്തായി നടത്തിയ പഠനങ്ങളില്‍ ഇവരുടെ സംഖ്യ വെറും വിരലിലെണ്ണാവുന്നത് മാത്രമാണെന്നാണ് പറയപ്പെടുന്നത്. 19 നും 30നും ഇടയിലാണ് ഇവരുടെ ജനസംഖ്യയത്രെ. 40നും 500നും ഇടയിലെന്നും വാദമുണ്ട്. നേരിട്ട് കടന്നുചെല്ലാനാവാത്തതിനാല്‍ എണ്ണപ്പെടാത്ത പട്ടികയിലാണ് ഇവരെ ഉള്‍പെടുത്തിയിരിക്കുന്നത്. ഇവരെ ബന്ദികളാക്കിയോ കൊലപ്പെടുത്തിയോ അലന്റെ മൃതദേഹം വീണ്ടെടുക്കുന്നതിനെ രാജ്യാന്തര തലത്തില്‍ ആദിവാസി ഗോത്രവിഭാഗങ്ങളുടെ ജീവിതത്തെക്കുറിച്ചും മറ്റും പഠനം നടത്തുന്നവര്‍ അതിശക്തമായി എതിര്‍ക്കുകയാണ്.
വേണ്ടിവന്നാല്‍ ആദിവാസികളെ തോക്കോ മറ്റോ ഉപയോഗിച്ച് നേരിട്ട് മൃതദേഹം വീണ്ടെടുക്കാവുന്നതേ ഉള്ളൂ. എന്നാല്‍ അത് ചെയ്യുന്നത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലെ അപൂര്‍വ മനുഷ്യവര്‍ഗത്തോട് ചെയ്യുന്ന കൊടും ക്രൂരതയായിരിക്കുമെന്ന് നരവംശശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഗോത്ര-ആദിവാസി വിഭാഗങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ച് ഗവേഷണം നടത്തിവരികയാണ് ഇവര്‍. ജോണ്‍ അലന്‍ എന്ത് ഉദ്ദേശ്യം വെച്ചാണ് സെന്റിനലുകളുടെ അടുത്തേക്ക് ചെന്നതെന്നത് ഇനിയും പൂര്‍ണമായി വ്യക്തമല്ല. ഗവേഷണത്തിനാണോ സാഹസികതക്കാണോ എന്നാണ് അറിയേണ്ടത്. എന്നാല്‍ ജോണ്‍ അലന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിയാണെന്നാണ് മറ്റൊരു അറിവ്. ഇദ്ദേഹം ആദിവാസികളെ മതം മാറ്റുന്നതിനായാണോ ചെന്നതെന്നതിനെക്കുറിച്ചും പൊലീസ് ആരായുന്നുണ്ട്. മല്‍സ്യത്തൊവിലാളികള്‍ക്ക് 25000 രൂപ പ്രതിഫലം നല്‍കിയാണത്രെ ബോട്ടില്‍ ഇയാള്‍ ദ്വീപിലേക്ക് എത്തിയത്. വിഷയം ഇതിനകം തന്നെ പാശ്ചാത്യമാധ്യമങ്ങളില്‍ പ്രാധാന്യമുള്ള വാര്‍ത്തയായിരിക്കുകയാണ്. ഫ്രാന്‍സിന്റെ ഔദ്യോഗികവാര്‍ത്താ ഏജന്‍സിയായ ‘ഏജന്‍സി ഫ്രാന്‍സി പ്രസി’ ന്റെ ലേഖകന്‍ മാത്രമാണ് പോര്‍ട്ട്‌ബ്ലെയറില്‍നിന്ന് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ശേഖരിച്ച് പുറംലോകത്തെത്തിക്കുന്നത്.
സെന്റിനല്‍ എന്നറിയപ്പെടുന്ന ദ്വീപായതിനാലാണ് ഈ ദ്വീപിലെ ആദിവാസികളെ സെന്റിനലികള്‍ എന്നുവിളിക്കുന്നത്. ഓംഗ വംശജരെന്നും ഇവര്‍ അറിയപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ 72 ചതുരശ്ര കിലോമീറ്റര്‍ വെളുത്ത സമുദ്രത്താല്‍ ചുറ്റപ്പെട്ട ദ്വീപാണ് വടക്കന്‍ സെന്റിനല്‍. ആഫ്രിക്കയിലും മറ്റും ഇങ്ങനെ വസ്ത്രം ധരിക്കാതെയും കിഴങ്ങുവര്‍ഗങ്ങള്‍ മാത്രം ഭക്ഷിച്ചും ഇപ്പോഴും ജീവിച്ചുവരുന്ന വിഭാഗങ്ങളുണ്ട്. ഏതാണ്ട് മൂവായിരം കൊല്ലം മുമ്പുതന്നെ ഈ ദ്വീപില്‍ ജനവാസം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിജനവും പുറം ലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതിരുന്ന കാലത്താണ് ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലേക്ക് ബ്രിട്ടീഷ് പട്ടാളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തടവുകാരെ കൊണ്ടുചെന്ന് പാര്‍പ്പിച്ചിരുന്നത്. കുപ്രസിദ്ധമായ ആന്‍ഡമാന്‍ ജയിലില്‍ നിരവധി സ്വാതന്ത്ര്യ പോരാളികളും തടവുകാരായിരുന്നിട്ടുണ്ട്. പില്‍കാലത്ത് കേരളത്തില്‍നിന്നുള്‍പെടെയുള്ളവര്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയര്‍ ഉള്‍പെടെയുള്ള ദ്വീപുകളില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ഥലപ്പേരുകളും അവിടെ സുലഭമാണ്. നാളികേരം, അമ്പും കുന്തവും ഉണ്ടാക്കുന്നതിനായി ഇരുമ്പ് എന്നിവയാണ് സെന്റിനല്‍ ആദിവാസികളുടെ പ്രധാന ആവശ്യം. ഇവ നല്‍കി പലരും മുന്‍കാലങ്ങളില്‍ ആദിവാസികളെ സമീപിച്ചതായി പറയുന്നു. ഇപ്പോള്‍ കേന്ദ്ര സെക്രട്ടറിയേറ്റിലെ പട്ടികവിഭാഗ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റ് ആണ് ഇവരെക്കുറിച്ച് ഇപ്പോള്‍ സര്‍ക്കാരിന് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. വന്‍കരയിലെ മനുഷ്യരെയും ആന്‍ഡമാന്‍ ദ്വീപിലെ തന്നെ മറ്റുള്ള ആദിവാസികളെ പോലും അന്യരായാണ് ഇവര്‍ കാണുന്നത്. അടുത്തുചെന്നാല്‍ ജീവന്‍നഷ്ടം ഉറപ്പാണ്. മുമ്പും പലതവണയും ഇവിടെ അതിക്രമിച്ചുകടക്കുന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലുന്നവരെ അവിടെതന്നെ കുഴിച്ചുമൂടിയ ശേഷം കുറച്ചുദിവസത്തേക്ക് കരയില്‍നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്നന്വേഷിച്ച് കാവല്‍നില്‍ക്കുകയും ചെയ്യും.
കഴിഞ്ഞ കാലങ്ങളില്‍ ഈ ദ്വീപിന്റെ 4.8 കിലോമീറ്റര്‍ ദൂരത്തേക്ക് മറ്റുള്ളവര്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചിരുന്നെങ്കിലും പിന്നീട് പിഴയടക്കാമെന്നാക്കി ഇത് ഭേദഗതി ചെയ്തിരുന്നു. ഇതും മറികടന്ന് തീര്‍ത്തും അനധികൃതമായും യാതൊരുവിധ അനുമതിയില്ലാതെയുമാണ് ജോണ്‍ അലന്‍ സെന്റിനലുകളെ തേടിയെത്തിയത്. അതാകട്ടെ യുവാവിന്റെ അന്ത്യത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണം ഭയന്ന് പൊലീസ് സംഘം പ്രദേശത്തേക്ക് പ്രവേശിക്കുന്നതും തിരച്ചില്‍ തുടരുന്നതും സര്‍ക്കാര്‍ താല്‍കാലികമായി വിലക്കിയിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending