Connect with us

Video Stories

അഭംഗുരം തുടരും ഈ പ്രയാണം

Published

on

എം ഐ തങ്ങള്‍

ജനാധിപത്യത്തിന്റെ മൗലികമായ ന്യൂനതകളില്‍ പ്രധാനം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കാന്‍ നേര്‍ക്കുനേരെ ജനാധിപത്യത്തില്‍ മാര്‍ഗമേതുമില്ല. സംസ്‌കാരം, ഭാഷ, മതം എന്നിവയൊക്കെ ഒറ്റ ഒന്നായ ഒരു സമൂഹത്തിനേ ജനാധിപത്യം അനുഗ്രഹമായി ഭവിക്കൂ. ഈ ദൂഷിതവലയത്തില്‍ നിന്ന് രക്ഷപ്പെടാനാകാത്ത ഒരു ദുര്‍ബല സന്ദര്‍ഭത്തിലാണ് ആചാര്യനായ റൂസ്സോ പറഞ്ഞത്: ദൈവങ്ങള്‍ ജനങ്ങളായിട്ടുള്ള ഒരു രാജ്യത്തേ ജനാധിപത്യ ഭരണകൂടം പൂര്‍ണമാകൂ; അത്ര പൂര്‍ണമായ ഒരു ഭരണകൂടം മനുഷ്യന് പറഞ്ഞതല്ല’. ജനാധിപത്യത്തിന്റെ ഈറ്റില്ലങ്ങളും പോറ്റില്ലങ്ങളുമായ രാജ്യത്തൊന്നും സ്ഥിര ന്യൂനക്ഷത്തിന്റെ പ്രശ്‌നം കാര്യമായില്ല. അവിടെ ന്യൂനപക്ഷമെന്നത് ഓരോ തെരഞ്ഞെടുപ്പിലുമുണ്ടാകുന്ന താല്‍ക്കാലിക ന്യൂനപക്ഷമാണ്. അതാണെങ്കില്‍ ഒരു തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷമായാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമാവുകയും ചെയ്യും.
ഇന്ത്യ സുസ്ഥിര ന്യൂനപക്ഷങ്ങളാല്‍ സമ്പന്നമായ രാജ്യമാണ്. ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ ജനാധിപത്യത്തിന് തറക്കല്ലിട്ടത്. അവര്‍ക്ക് ഒട്ടും പരിചിതമല്ലാത്ത വിഷയമായിരുന്നു ഇത്. ബ്രിട്ടീഷ് പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച മഹാത്മജി അടക്കമുള്ള രണ്ടാംഘട്ട ദേശീയ നേതാക്കള്‍ക്കും ദാദാബായ് നവറോജി, ഫിറോസ്ഷാ മേത്ത, ഗോപാല്‍കൃഷ്ണ ഗോഖലെ പോലുള്ള ആദ്യകാല നേതാക്കള്‍ക്കും ഇതേക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. ബഹുജനങ്ങളുടെ കാര്യം പിന്നെ പറയേണ്ടല്ലോ.
മുസ്‌ലിംകള്‍ ഇതേക്കുറിച്ച് നേരത്തെ ബോധവാന്മാരായിരുന്നു. ജനാധിപത്യത്തെ അവര്‍ ആശങ്കയോടെയാണ് കണ്ടത്. ആദ്യമാദ്യം ഈ ആശങ്ക സൈദ്ധാന്തികം മാത്രമായിരുന്നു. എന്നാല്‍ ജനാധിപത്യം പ്രയോഗത്തില്‍ വന്ന ആദ്യനാള്‍ തന്നെ അനുഭവത്തിലൂടെ ഈ ആശങ്ക യാഥാര്‍ത്ഥ്യമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മിന്റോ-മോര്‍ലി ഭരണപരിഷ്‌കാരത്തിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലൊക്കെ മുസ്‌ലിംകള്‍ ക്രൂരമായി അവഗണിക്കപ്പെട്ടു. സര്‍ സയ്യിദ് അഹ്മദ്ഖാന്റെ 1887ലെ പ്രസിദ്ധമായ പ്രസംഗത്തില്‍ അദ്ദേഹം യൂറോപ്യന്‍ മോഡല്‍ ജനാധിപത്യത്തിന്റെ ഈ അപകടം സരസമായി വരച്ചു കാണിക്കുന്നുണ്ട്. ജനാധിപത്യത്തിന് ഇന്ത്യന്‍ സാഹചര്യത്തിനനുയോജ്യമായ ഒരു മോഡല്‍ കണ്ടെത്തുന്നത് വരെ മുസ്‌ലിംകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് സര്‍സയ്യിദ് ആഹ്വാനം ചെയ്തത്. മുസ്‌ലിം എജ്യുക്കേഷനല്‍ കോണ്‍ഫ്രന്‍സിന്റെ വാര്‍ഷിക പൊതുസമ്മേളനത്തിലായിരുന്നു സര്‍ സയ്യിദിന്റെ പ്രസംഗം. മുസ്‌ലിംകള്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറണമെന്ന സൂചനയും പ്രസ്തുത പ്രസംഗത്തിലുണ്ടായിരുന്നു.
ഈ സൂചനയുള്‍ക്കൊള്ളുന്ന ആശയം പ്രയോഗത്തില്‍ വരുത്താന്‍ അവസാന കാലത്ത് അദ്ദേഹം നടത്തിയ ശ്രമം പിന്നീട് അനുയായികള്‍ പൂര്‍ണമാക്കുകയുണ്ടായി. 1891ല്‍ സര്‍ സയ്യിദ് തുടങ്ങിവെച്ച ഈ ശ്രമം പൂര്‍ണമായത് 1901ലാണ്. സര്‍ സയ്യിദിന് ശേഷം മുസ്‌ലിം നേതൃത്വം ഏറ്റെടുത്ത നവാബ് മുഹ്‌സിനുല്‍മുല്‍ക് ആ വര്‍ഷം ലഖ്‌നൗവിലേക്ക് വിളിച്ചുചേര്‍ത്ത മുസ്‌ലിം നേതാക്കന്മാരുടെ സമ്മേളനം പിരിഞ്ഞത് പ്രവിശ്യാ തലങ്ങളില്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള തീരുമാനവുമായാണ്. ഇതനുസരിച്ച് അന്നത്തെ ദക്ഷിണേന്ത്യ ഏതാണ്ട് മുഴുവന്‍ ഉള്‍ക്കൊള്ളുന്ന മദിരാശി സംസ്ഥാനത്തടക്കം മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവില്‍വന്നു. മലബാര്‍ അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഈ സംഘടനകളുടെ ഒരു ഫെഡറല്‍ ഘടനയാണ് 1906ല്‍ ധാക്കയില്‍ പിറവിയെടുത്ത സര്‍വേന്ത്യാ മുസ്‌ലിംലീഗ്.
എന്നാല്‍ ഇന്ത്യയിലെ ഒന്നാമത്തെ മുസ്‌ലിം സംഘടന ഇതിനും കാല്‍നൂറ്റാണ്ട് മുമ്പ് സയ്യിദ് അമീര്‍ അലി കല്‍ക്കത്ത ആസ്ഥാനമായി സ്ഥാപിച്ച സെന്‍ട്രല്‍ നാഷണല്‍ മുഹമ്മദന്‍ അസോസിയേഷന്‍ ആയിരുന്നു. 1876ല്‍ രൂപവത്കരിച്ച അസോസിയേഷന്‍ 1878ല്‍ ഒരു അഖിലേന്ത്യാ സംഘടനയായി മാറിയിരുന്നു. നൂറ്റാണ്ടവസാനമായപ്പോഴേക്ക് അതിന്റെ ചരിത്രം പല കാരണങ്ങളാല്‍ അവസാനിച്ചു. ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ നിലനില്‍ക്കെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം മുസ്‌ലിം ഭൂ പ്രഭുക്കന്മാരെ പാട്ടില്‍പിടിച്ച് അവരെക്കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിക്കുകയാണ് ചെയ്തതെന്ന കള്ളക്കഥ പ്രചരിപ്പിച്ച് പോന്നിട്ടുള്ളത്. 1906ന് മുമ്പുണ്ടായ സംഭവങ്ങളെയും അമീര്‍ അലിയുടെ രാഷ്ട്രീയ കക്ഷിയെയുമൊക്കെ തമോവല്‍ക്കരിച്ചാണീ കള്ളക്കഥ നെയ്‌തെടുത്ത് പ്രചരിപ്പിച്ചിട്ടുള്ളത്. ഇന്നും ചരിത്രത്തിന്റെ പേരില്‍ ഇത് ആവര്‍ത്തിക്കുന്നു.
എന്നാല്‍ മുസ്‌ലിം ലീഗ് ഒരു കേവല രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നില്ല. സര്‍സയ്യിദിന്റെ ലക്ഷ്യത്തെ അദ്ദേഹം ചുരുക്കിപ്പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘ആധുനിക വിദ്യാഭ്യാസം; ആധുനിക രാഷ്ട്രീയം’. ആധുനിക വിദ്യാഭ്യാസത്തില്‍ നിന്നാണ് ആധുനിക രാഷ്ട്രീയം ജനിക്കേണ്ടത്. അത് തന്നെയാണ് സംഭവിച്ചതും. അലിഗഢ് പ്രസ്ഥാനവും എം.എ.ഒ കോളജുമാണ് ആദ്യമുണ്ടാകുന്നത്. വിദ്യാഭ്യാസമുള്ള തലമുറകള്‍ ഉണ്ടായ ശേഷമാണ് 1901ലെ പ്രവിശ്യാ രാഷ്ട്രീയ പാര്‍ട്ടികളും 1906ലെ ഫെഡറല്‍ സംഘടന മുസ്‌ലിംലീഗും ഉണ്ടാകുന്നത്. മുസ്‌ലിം സാംസ്‌കാരിക സവിശേഷതകള്‍ ഇതോടൊപ്പം സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. അലിഗഢില്‍ ഇതിനാവശ്യമായ സംവിധാനമൊരുക്കിയിരുന്നു. ഇതിന് പുറമെ മുഹമ്മദന്‍ എജ്യുക്കേഷനല്‍ കോണ്‍ഫ്രന്‍സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന് പാരമ്പര്യ വിജ്ഞാനവും മൂല്യങ്ങളും സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. ഇതിന്റെ ഫലമായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗത്തും നിലവില്‍ വന്നു. ഇവയില്‍ ചിലത് മുസ്‌ലിംകള്‍ നേരിട്ട് നടത്തുന്നവയും ചിലത് ഗവണ്‍മെന്റ് നടത്തുന്നവയുമായിരുന്നു.
1947ല്‍ ഇന്ത്യ സ്വതന്ത്രയായി. സ്വാതന്ത്ര്യത്തോടൊപ്പം വിഭജനവും നടന്നു. വിഭജനത്തിന്റെ ഉത്തരവാദിത്തം ലീഗിനുമേല്‍ വെച്ചുകെട്ടുന്ന പതിവായിരുന്നു ഇതിനുടനെയുണ്ടായത്. ഇന്ന് സത്യം പുറത്ത്‌വന്നുകൊണ്ടിരിക്കുന്നു. ഔദ്യോഗിക രഹസ്യ രേഖകളുടെ കാലാവധി തീര്‍ന്നതോടെ അന്ന് മൂടിവെച്ച പല കള്ളങ്ങളും വെളിക്ക് ഏതാണ്ടൊക്കെ വന്നുകഴിഞ്ഞു. ഇന്ന് മുസ്‌ലിം ലീഗിനെ വിഭജനത്തിനുത്തരവാദിയാക്കാന്‍ ചരിത്രത്തിന്റെ പുതിയ മുഖമറിയുന്ന ആരും തയ്യാറാകുകയില്ല; ബി.ജെ.പി നേതാവായിരുന്ന ജസ്വന്ത്‌സിംഗ് പോലും.
1947ല്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ഇന്ത്യയില്‍ മുസ്‌ലിംലീഗ് നിലനിര്‍ത്തണമോ എന്ന് തീരുമാനിക്കാനും നിലനിര്‍ത്തണമെങ്കില്‍ അത് സംഘടിപ്പിക്കാനും മദിരാശിയില്‍ നിന്നുള്ള മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെയും പാക്കിസ്താനില്‍ ഇതേ ജോലി നിര്‍വഹിക്കാന്‍ നവാബ്‌സാദ ലിയാഖത്തലിഖാനെയും ചുമതലപ്പെടുത്തി. അതനുസരിച്ച് 1948 മാര്‍ച്ച് 10ന് മദിരാശിയിലെ ഇന്ന് രാജാജി ഹാള്‍ എന്നറിയപ്പെടുന്ന അന്നത്തെ ഗവണ്‍മെന്റ് ബാങ്ക്വറ്റ് ഹാളില്‍ വെച്ച് ലീഗ് പുതിയ ഉദ്ദേശ്യ ലക്ഷ്യങ്ങളും പുതിയ ഘടനയും സ്വീകരിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന പേരില്‍ പുനര്‍ജനിച്ചു.
രാഷ്ട്രീയ രംഗത്ത് അന്തരീക്ഷം മാറ്റത്തിന് വിധേയമായെങ്കിലും വളരെ മുമ്പേ ആരംഭിച്ചിരുന്ന, വിദ്യാഭ്യാസ രംഗമടക്കമുള്ള സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനം ഒരു ഭംഗവും കൂടാതെ തുടര്‍ന്നുപോന്നു. മുപ്പതുകളുടെ തുടക്കം മുതല്‍ വിശേഷിച്ചും ആരംഭിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ച എണ്ണത്തിലും വണ്ണത്തിലും പെരുകിവന്നു, ഫാറൂഖ് കോളജ് സ്ഥാപനം വരെ. അന്നു രംഗം കൊഴുപ്പിച്ചു തുടങ്ങിയ പ്രവര്‍ത്തനമാണ് ഇന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്ന പ്രാഥമിക, ഉന്നത കലാലയങ്ങള്‍. പണ്ട് സി.എച്ച് മുഹമ്മദ്‌കോയ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളെ ചെറുതാക്കി കാണിക്കാന്‍ പാടുപെടുന്ന ഒരു സുഹൃത്തിനോട് പറഞ്ഞു: ‘നുണ പറഞ്ഞ് പറഞ്ഞ് രുചിച്ചുനോക്കാനുള്ള നാവിന്റെ ശേഷി നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍, കേരളത്തിലെ മുസ്‌ലിം പ്രദേശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുവരുകളില്‍ നാവുവെച്ച് നോക്കിയാല്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ ഉപ്പ് രുചിക്കാനാകും.’ ഈ രംഗത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രഭാതങ്ങളില്‍ ആരംഭിച്ച സാംസ്‌കാരിക പ്രയാണം രാഷ്ട്രീയ രംഗത്തെന്നപോലെ ഇന്നും അജയ്യമായി തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending