Video Stories
പുരോഗതിയിലേക്ക് ഒരു ലോങ് മാര്‍ച്ച്

എം.സി വടകര
മദിരാശിയില്‍ മടങ്ങിയെത്തി ഖാദെമില്ലത്ത് ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ പ്രത്യേക യോഗം 1948 മാര്‍ച്ച് 10ന് മദിരാശിയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിളിച്ചു കൂട്ടി. മുസ്ലിംലീഗിന്റെ കൗണ്‍സില്‍ യോഗം ചേരാന്‍ അനുയോജ്യമായ ഒരു ഹാള്‍ വാടകക്ക് കിട്ടാന്‍ ഖാഇദെമില്ലത്ത് പലരെയും സമീപിച്ചുവെങ്കിലും പൊലീസ് നടപടി ഭയന്ന് ആരും ഹാള്‍ വിട്ടുകൊടുത്തില്ല. ഒടുവില്‍ മുസ്ലിംലീഗ് എം.എല്‍.എമാര്‍ ആഭ്യന്തര മന്ത്രിയെ സമീപിച്ചാണ് സര്‍ക്കാല്‍ അതിഥി മന്ദിരം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത് (ഇതാണ് ഇപ്പോഴത്തെ രാജാജി ഹാള്‍). കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ സമയം പാത്ത് നില്ക്കുന്ന ചിലര്‍ മുസ്ലിംലീഗ് നേതൃത്വത്തിലുണ്ടായിരുന്നു. സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ലീഗ് കൗണ്‍സില്‍ നടക്കുമ്പോള്‍ ലീഗ് പിരിച്ചുവിടണമെന്ന പ്രമേയം തങ്ങള്‍ അവതരിപ്പിച്ച് ലീഗിന്റെ പുനര്‍ജ്ജനി തടയാമെന്ന് അവര്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. ഇത് വിശ്വസിച്ചാണ് സര്‍ക്കാര്‍ അതിഥി മന്ദിരം യോഗം ചേരാന്‍ ലീഗിന് വിട്ടു നല്‍കിയത്.
ചരിത്രം ചെവിയോര്‍ത്തുനിന്ന മാര്‍ച്ച് 10.. കൗണ്‍സില്‍ അംഗങ്ങള്‍ കാലത്തുതന്നെ രാജാജി ഹാളില്‍ എത്തിച്ചേര്‍ന്നു. കൃത്യം 10 മണിക്ക് തന്നെ യോഗം ആരംഭിച്ചു. എ.കെ ജമാലി സാഹിബിന്റെ പ്രാര്‍ത്ഥനയോടെയാണ് തുടക്കം. ഒരു മാസം മുമ്പ് വെടിയേറ്റ് കൊല്ലപ്പെട്ട മഹാത്മാ ഗാന്ധിയുടെ ചരമത്തില്‍ അനുശോചിക്കുന്ന പ്രമേയമാണ് ആദ്യം അംഗീകരിച്ചത്. ഖാഇദെമില്ലത്ത് ആധ്യക്ഷം വഹിച്ചു. ഗവര്‍ണര്‍ ജനറലുമായും പ്രധാനമന്ത്രിയുമായും താന്‍ നടത്തിയ കൂടിയാലോചനകളുടെ വിശദാംശങ്ങള്‍ അദ്ദേഹം വിവരിച്ചു. ‘സ്വതന്ത്ര ഇന്ത്യയിലെ മാറിയ പരിതസ്ഥിതില്‍ മുസ്ലിം സമൂഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ പുരോഗതിക്കായി മുസ്ലിംലീഗ് തുടരണം’ എന്ന് ആവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയം പി.കെ മൊയ്തീന്‍കുട്ടി സാഹിബ് അവതരിപ്പിച്ചു. ഈ പ്രമേയത്തിന്മേല് പത്ത് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച നടന്നു. പ്രമേയം വോട്ടിനിട്ടപ്പോള്‍ 37 പേര് അനുകൂലിച്ചു. 14 പേര് എതിര്‍ത്തു. (141 പേരാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ 51 പേരെ പങ്കെടുത്തുള്ളൂ)
മദിരാശിയില്‍ നിന്നുള്ള 13 പേരും ബംഗളുരു, കുടക് എന്നിവിടങ്ങളില്‍ നിന്നുള്ള 5 പേരും ബോംബെയില്‍ നിന്നുള്ള 4 പേരും മധ്യപ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത് ഇന്ത്യയില്‍ മുസ്ലിംലീഗിനെ നിലനിര്‍ത്തിയത്. മൗലാന ഹസ്റത്ത് മോഹാനി നിഷ്പക്ഷത പാലിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീപന്തവും ആയുഷ്കാലത്തിന്റെ പകുതി ഭാഗവും ബ്രിട്ടീഷ് ഗവണ്മെന്റിന്റെ തടവറയില്‍ കിടക്കുകയും ചെയ്ത വീര വിപ്ലവകാരിയും വിശ്രുത കവിയുമായിരുന്ന മൗലാനാ ഹസ്റത്ത് മോഹാനിയെന്ന ഇതിഹാസം എഴുപത്തിനാലാമത്തെ വയസ്സില്‍ ഒരു വടിയും കുത്തിപ്പിടിച്ച്കൊണ്ട് ഉത്തര്‍പ്രദേശില്‍ നിന്നും പ്രതിനിധിയായി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. താമസിയാതെ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നു.
പ്രമേയത്തില്‍ നിര്‍ദേശിച്ച പ്രകാരം ഇന്ത്യന്‍ മുസ്ലിം ലീഗ് ഇനി മുതല്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് എന്ന പേരില്‍ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ചു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ബാരിസ്റ്റര്‍ മെഹബൂബലി ബേഗ് (എം.എല്‍. എ വിജയവാഡ) ജനറല്‍ സെക്രട്ടറിയായും ഹാജി ഹസനലി പി ഇബ്രാഹിം (മഹാരാഷ്ട്ര) ഖജാഞ്ചിയായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മാസത്തിനുള്ളില്‍ മുസ്ലിംലീഗിന് പുതിയ നിയമാവലി തയ്യാറാക്കാന്‍ സബ്കമ്മിറ്റിയെ അധികാരപ്പെടുത്തി. എം.എം ഖാന് (എം.എല്‍.എ), എ.കെ ഹാഫിസ്ക്ക (ബോംബെ), സയ്യിദ് അബ്ദുറഊഫ് ഷാ (മധ്യപ്രദേശ്), ഇസ്മായില്‍ താബിഷ് (എഡിറ്റര്‍ ‘പാസ്ബാന്‍’), കെ.ടി.എം അഹമ്മദ് ഇബ്രാഹിം സാഹിബ് (എം.എല്‍. സി), ഹാജി അബ്ദുസത്താര്‍ സേട്ട് സാഹിബ് (എം.എല്‍. എ, സെന്‍ട്രല്‍), ബാരിസ്റ്റര്‍ യൂസുഫ് ശരീഫ്, മുഹമ്മദ് റസാഖാന്, കെ.എം സീതി സാഹിബ് മുതലായവരായിരുന്നു സബ് കമ്മിറ്റി അംഗങ്ങള്‍.
പുതിയ നിയമാവലി വരുന്നതുവരെ 1944ല്‍ പുതുക്കിയ സര്‍വേന്ത്യാ മുസ്ലിംലീഗിന്റെ നിയമാവലി തന്നെ സ്വീകരിക്കാനും എന്നാല്‍ അതില്‍ ഇന്ത്യ എന്ന് പറഞ്ഞിടത്തൊക്കെ ഇന്ത്യന്‍ യൂണിയന് എന്ന് ഭേദഗതി ചെയ്യാനും തീരുമാനമായി. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കാനുതകുന്ന ഒരു മാര്‍ഗരേഖയും കൗണ്‍സില്‍ അംഗീകരിച്ചു. പ്രസിദ്ധമായ ആ മാര്‍ഗരേഖയിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..
1. ഭൂമുഖത്തും ഭൂഗര്‍ഭത്തിലും കാണുന്ന എല്ലാ സ്വത്തുക്കളും ഖനികളും രാഷ്ട്രത്തിന്റെതാണ്.
2. തീവണ്ടി, വിമാനം, കപ്പല്‍, കമ്പി തപാല്‍, വിദ്യുച്ഛക്തി, ജലസേചനം, ഖനികള്‍ എന്നിവയെല്ലാം ഗവണ്മെന്റിന്റെ വകയായിരിക്കേണ്ടതാണ്.
3. മേച്ചില്‍ സ്ഥലങ്ങള്‍ സ്വതന്ത്ര മേച്ചില്‍ സ്ഥലങ്ങളായി എല്ലാവര്ക്കും ഉപയോഗിക്കാവുന്നതാണ്.
4. സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം ഗവണ്മെന്റ് എല്ലാവര്ക്കും ഉറപ്പുവരുത്തേണ്ടതാണ്.
5. തൊഴിലെടുക്കാനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കേണ്ടതാണ്.
6. വയോജന വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാക്കുക വഴി ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരക്ഷരതയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
7. പൊതുജനാരോഗ്യാഭിവൃദ്ധിക്ക് വേണ്ടി ആസ്പത്രികള്‍ അടക്കമുള്ള സൗജന്യ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതാണ്. സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി എക്സറേ പരിശോധന കാലം തോറും നടത്തിവരേണ്ടതാണ്.
8. എല്ലാ വിധ പലിശയും ലഹരി വസ്തുക്കളും നിരോധിക്കുക.
ഇത്തരത്തിലുള്ള സുപ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുന്ന സാമാന്യം സുദീര്‍ഘമായ ഒരു നയപരിപാടിയാണ് അംഗീകരിക്കപ്പെട്ടത്. ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാണം പുരോഗമിക്കുകയും ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനം സജീവമല്ലാതാവുകയും ചെയ്ത ഒരു കാലത്താണ് മുസ്ലിംലീഗ് വിപ്ലവകരമായ ഒരു നയപരിപാടി അംഗീകരിച്ചതെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഈ പരിപാടിയിലെ പലയിനങ്ങളും ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. മുസ്ലിംലീഗിന് ചിന്തയിലും നിഷ്ഠയിലും നിലപാടുകളിലും പുരോഗമനാത്മകമായ ഒരു മുഖം നല്‍കുന്നതാണ് ഈ നയരേഖ. പില്കാലത്ത് കോണ്‍ഗ്രസുമായി സഖ്യമില്ലാതിരുന്നിട്ടും ഇന്ദിരാഗാന്ധി കൊണ്ടു വന്ന ബാങ്ക് ദേശസാത്കരണത്തെയും പ്രിവി പേഴ്സ് നിരോധനത്തെയും കലവറ കൂടാതെ പിന്തുണക്കാന്‍ മുസ്ലിംലീഗിന് കഴിഞ്ഞത് ഈ നയരേഖയുടെ ബലത്തിലാണ്. അച്യുതമേനോന് ഗവണ്മെന്റില് മുഖ്യ പങ്കാളിത്തം വഹിച്ചു കൊണ്ട് കേരളത്തില്‍ ജന്മിത്തം അവസാനിപ്പിക്കാനും വനഭൂമികള്‍ ദേശസാത്കരിക്കാനും മറ്റും മുസ്ലിംലീഗ് മുന്‍കൈയെടുത്തതും ഈ നയരേഖയുടെ ആത്മസത്ത ഉള്‍കൊള്ളുന്നത് കൊണ്ടാണ്.
കഠിനതരമായ ഒട്ടേറെ കനല്പഥങ്ങള് താണ്ടി നാം എഴുപതിലെത്തിയത് സുദീര്‍ഘമായ ഒരു നീണ്ടയാത്രക്ക് തുടക്കം കുറിക്കാനാണ്. ഒരു പ്രതീക്ഷയുമില്ലാതെ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുന്ന ഹതഭാഗ്യരായ സഹജീവികളെ ഐശ്വര്യത്തിന്റെയും അഭിമാന ബോധത്തിന്റെയും സ്വപ്ന തീരത്തെത്തിക്കാനുള്ള ‘ലോങ് മാര്‍ച്ച്….’
Video Stories
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

റസാഖ് ഒരുമനയൂര്‍
അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.
കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര് ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ
ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.
അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.
ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.
നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.
തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.
തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള് എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്സ് സ്കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.
Video Stories
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള് തകര്‍ത്ത ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.
ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന് മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്മുന്നില് വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന് അടക്കം 26 സാധു മനുഷ്യരായിരുന്നു.
മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്മുന്നില് വെച്ച് ഭര്ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
india3 days ago
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ബൈജുസിനെ പുറത്താക്കി ആമസോണ്‍
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
Film3 days ago
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ