Connect with us

Video Stories

ശംസുല്‍ ഉലമാ: അനന്തമായ വെളിച്ചത്തിന്റെ പ്രഭവകേന്ദ്രം

Published

on

എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍

അഗാധമായ അറിവും അനുപമമായ വ്യക്തി പ്രഭാവവും അഭൗമമായ ആത്മീയ ജ്ഞാനവും അല്‍ഭുതകരമായി സമന്വയിച്ച ഒരു സമുന്നത പണ്ഡിത കേസരിയായിരുന്നു ശംസുല്‍ ഉലമാ എന്നറിയപ്പെടുന്ന ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍.
ശംസുല്‍ ഉലമാ എന്ന് വിശേഷണം ശംസുല്‍ ഉലമാക്ക് എല്ലാ നിലക്കും അന്വര്‍ത്ഥമാണ്. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അതിന്റെ വെളിച്ചം നിലക്കുന്നില്ല. ചന്ദ്രനിലൂടെസൂര്യന്റെ വെളിച്ചം പ്രപഞ്ചത്തില്‍ പ്രഭ ചൊരിയുന്നു. അതുപ്രകാരം ശംസുല്‍ ഉലമാ വിട പറഞ്ഞതിന് ശേഷവും പതിനായിരക്കണക്കിന് ശിഷ്യരും അവരുടെ ശിഷ്യരുമായ പണ്ഡിത ശ്രേഷ്ഠരും പ്രബോധകരും പ്രസ്തുത വിജ്ഞാന വെളിച്ചം ഒരിക്കലും അണഞ്ഞുപോകാതെ അനന്തമായി പകര്‍ന്നു നല്‍കുന്നു.
ഇസ്‌ലാമിക തത്വശാസ്ത്രത്തിന്റെയും കര്‍മ്മശാസ്ത്രങ്ങളുടെയും പ്രായോഗികത സാന്ദര്‍ഭികമായി വിവരിക്കുന്നതിലും അത് നൂറ് ശതമാനവും ബോധ്യപ്പെടുത്തുന്നതിലും ഇസ്‌ലാമിക ലോകത്തെ ഇമാമുമാര്‍ക്കൊപ്പം അദ്ദേഹം നേടിയെടുത്ത സ്ഥാനം സുവിദിതമാണ്. മഹാനവര്‍കളുടെ ഫത്‌വകള്‍ പൂര്‍വ്വകാല ഇമാമുകളുടെ ഫത്‌വകളോട് സുവ്യക്തമായ സാദൃശ്യം പുലര്‍ത്തുന്നവയാണ്.
ഇമാം ഖുര്‍തുബി പറയുന്നു. ഈസാ ഹാഷിമി എന്ന ഒരു മഹല്‍വ്യക്തി തന്റെ ഭാര്യയോട് നീ ചന്ദ്രനേക്കാളും നല്ല സൗന്ദര്യവതിയായില്ലെങ്കില്‍ നിന്റെ മൂന്ന് ത്വലാഖും ചൊല്ലിയിരിക്കുന്നു. പ്രസ്തുത സ്ത്രീ ഭര്‍ത്താവിനോട് നിങ്ങളെന്നെ മൂന്ന് ത്വലാഖും ചെല്ലിയിരിക്കുന്നു. അതുകൊണ്ട് നിങ്ങളില്‍ നിന്ന് ഞാന്‍ വിട്ടുപോകുന്നു എന്ന് പറഞ്ഞു.
ഭാര്യയോട് അദമ്യമായ സ്‌നേഹമുള്ള അദ്ദേഹംഅതീവ ദുഖിതനായി. അന്നത്തെ ഭരണാധികാരി അമീറുല്‍മുഅ്മിനീന്‍ അല്‍ ഖലീഫ അല്‍ മന്‍സൂറിനെ സമീപിച്ചു സംഭവം വിവരിച്ചു. ഖലീഫ അന്നത്തെ ഏറ്റവും ഉന്നതരായ കര്‍മ്മശാസ്ത്ര പണ്ഡിതരെ വിളിച്ചുവരുത്തി ഫത്‌വ ആവശ്യപ്പെട്ടു. അവിടെ സന്നിഹിതരായ എല്ലാവരും ഏക സ്വരത്തില്‍ പറഞ്ഞു അവള്‍ വിവാഹമോചിത തന്നെ. പക്ഷെ അബൂഹനീഫ ഇമാമിന്റെ അസ്ഹാബുകളില്‍പെട്ട ഒരു ശിഷ്യന്‍ മൗനം പാലിച്ചിരിക്കുന്നത് ഖലീഫ കണ്ടു. ഖലീഫ ചോദിച്ചു. എന്തുകൊണ്ട് നിങ്ങള്‍ ഒന്നും പറയുന്നില്ല?. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഓ അമീറുല്‍മുഅ്മിനീന്‍ വിശുദ്ധ ഖുര്‍ആനില്‍ 95-ാം സൂറത്തില്‍ പുണ്യഭൂമികളെ ആണയിട്ടു അല്ലാഹു പറയുന്നു. ‘നിശ്ചയമായും നാം മനുഷ്യരെ പടച്ചിരിക്കുന്നത് ഏറ്റവും നല്ല പ്രകൃതത്തിലാണ്’. ആയതിനാല്‍ ചന്ദ്രനെക്കാളും ഏറ്റവും നല്ല സൃഷ്ടി ആ സ്ത്രീയാണ്. താങ്കള്‍ക്ക് ആ കുട്ടിയെ ഭര്‍ത്താവിനൊപ്പം പറഞ്ഞയക്കാം. ഇതുകേട്ട ഖലീഫ ആ സ്ത്രീയെ ഭര്‍ത്താവിനൊപ്പം വിട്ടു.
ഇതിനോട് സാദൃശ്യമായ ഒരു പ്രമാദമായ സംഭവം ശംസുല്‍ ഉലമായുടെ കാലത്തും ഉണ്ടായി. മര്‍ഹൂം സയ്യിദ് ഹാഷിം തങ്ങളില്‍നിന്ന് ബഹുമാനപ്പെട്ട മാണിയൂര്‍ അഹ്മദ് മൗലവി റിപ്പോര്‍ട്ട് ചെയ്തതാണത്. വിദേശത്ത് പോകുന്ന ഒരു ഭര്‍ത്താവ് ഭാര്യയോട് കല്‍പിച്ചു. നീ നിന്റെ ബാപ്പയുടെ വീട്ടില്‍ കാല് കുത്തരുത്. അഥവാ അങ്ങനെ ചെയ്താല്‍ നീ മൂന്ന് ത്വലാഖും ചൊല്ലപ്പെട്ടവളാണ്. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പിതാവ് രോഗബാധിതനായി. മകള്‍ പിതാവിനെ സന്ദര്‍ശിക്കാന്‍ പോയില്ല. ഭര്‍ത്താവിന്റെ കല്‍പനയനുസരിച്ച് പിടിച്ചുനിന്നു. പക്ഷെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പിതാവ് മരിച്ചു. അവള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. പിതാവിന്റെ മയ്യിത്ത് കാണാന്‍ അവള്‍ ആ വീട്ടില്‍ പോയി. ഈ തരുണി വിവാഹമോചിതയായി എന്ന് ജനം വിധിയെഴുതി. ബന്ധപ്പെട്ടവര്‍ ആലിമീങ്ങളെയും ഖാസിമാരെയും സമീപിച്ചു. മൂന്ന് ത്വലാക്കും പോയതുതന്നെ എന്ന് അവരെല്ലാം വിധിയെഴുതി. ശംസുല്‍ ഉലമായുടെ അഗാധ ജ്ഞാനത്തെ പറ്റി മനസ്സിലാക്കിയ ഒരു ശിഷ്യന്‍ ശംസുല്‍ ഉലമായോട് ഫത്‌വ ചോദിക്കാന്‍ ബന്ധപ്പെട്ടവരോട് പറഞ്ഞു. അവര്‍ ശംസുല്‍ ഉലമായെ സമീപിച്ചു സംഭവം വിശദമായി വിവരിച്ചു. എല്ലാം കേട്ടശേഷം ശംസുല്‍ ഉലമ പുഞ്ചിരിച്ചു പറഞ്ഞു. അവളുടെ ത്വലാഖ് പോയിട്ടില്ല. കാരണം മരിച്ചപ്പോള്‍ അവര്‍ പോയത് ബാപ്പയുടെ വീട്ടിലല്ല. ബാപ്പ മരിച്ചപ്പോള്‍ അവരുടെ വീടും സ്വത്തുമൊക്കെ മക്കള്‍ക്ക് അവകാശപ്പെട്ടതാണ്. അതുകൊണ്ട് അവളുടെ വീട്ടില്‍ തന്നെയാണ് അവള്‍ പോയത്. വന്നവര്‍ ശംസുല്‍ ഉലമായെ വാഴ്ത്തി. പ്രസ്തുത സ്ത്രീ ഭര്‍ത്താവിനൊപ്പം ജീവിച്ചു.
ശംസുല്‍ ഉലമാ അത്മീയ ജ്ഞാനിയും ത്വരീഖത്തുകളുടെ ഖലീഫയുമെല്ലാം ആണെങ്കിലും വളരെ പുരോഗമനാത്മകവും പ്രായോഗികവുമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും അധ്യാപനവും പ്രസംഗവും എഴുത്തുമൊക്കെ. ശംസുല്‍ ഉലമാ ഹദീസും ആയത്തും വ്യാഖ്യാനിക്കുമ്പോള്‍ വിശാലതയില്ലാത്ത മനസ്സുകള്‍ക്കുണ്ടാകുന്ന സംശയങ്ങളും തെറ്റിദ്ധാരണകളും അതോടെ അവസാനിക്കും. ഒരിക്കല്‍ ജാമിഅ നൂരിയ്യയില്‍ നിന്ന് സ്വഹീഹുല്‍ ബുഖാരി ക്ലാസെടുക്കുമ്പോള്‍ ‘ജനങ്ങള്‍ ശഹാദത്ത് കലിമചൊല്ലി മുസ്‌ലിംകളാകുന്നതുവരെ അവരോട് യുദ്ധം ചെയ്യാന്‍ എന്നോട് ആജ്ഞാപിച്ചിരിക്കുന്നു’ എന്ന ഹദീസ് വായിച്ചപ്പോള്‍ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റ് ഇപ്രകാരം ചോദിച്ചു. ഈ കാലഘട്ടത്തിന് അനുയോജ്യമാണോ ഈ ഹദീസ്.
സൗമ്യമായി ശംസുല്‍ ഉലമാ പറഞ്ഞു. തീര്‍ത്തും അനുയോജ്യമാണ്. നീ മനസ്സിലാക്കിയതുപോലെ എപ്പോഴും യുദ്ധം ചെയ്ത് മതത്തില്‍ ആളെ ചേര്‍ക്കുക എന്നല്ല ഇതിനര്‍ത്ഥം. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ അങ്ങോട്ട് യുദ്ധം ചെയ്യരുത്. എന്ന വിശുദ്ധ ഖുര്‍ആനിന്റെ കല്‍പനയുണ്ടാകുമ്പോള്‍ അങ്ങിനെ മനസ്സിലാക്കുന്നത് തെറ്റാണ്. യുദ്ധം തുടങ്ങിയാല്‍ അതിന്റെ ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ അതില്‍നിന്ന് പിന്തിരിയരുത് എന്നാണിതിനര്‍ത്ഥം. അതുതന്നെയാണ് ആധുനിക രാഷ്ട്ര മീമാംസയും. നമ്മുടെ രാജ്യം ഒരന്യരാജ്യത്തോട് യുദ്ധം ചെയ്‌തെന്നിരിക്കട്ടെ. തുടങ്ങുമ്പോള്‍ ആക്ഷേപമുള്ളവരും തുടങ്ങിക്കഴിഞ്ഞാല്‍ നീതിപൂര്‍വ്വകമായ ലക്ഷ്യത്തിലെത്തുന്നതുവരെ രാജ്യത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുകയെന്നതാണ് നീതി. അതുതന്നെയാണ് അനുസരണം. യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞോടരുതെന്നും ലക്ഷ്യം നേടുന്നതുവരെ ഉറച്ചുനിന്ന് പോരാടണമെന്നുമാണ് പ്രവാചകനോട് ആജ്ഞാപിച്ചിരിക്കുന്നത്. ശംസുല്‍ ഉലമായുടെ ആഗാധ വിജ്ഞാനവൈഭവവും പ്രായോഗിക ബുദ്ധിയും ഇത്തരം എണ്ണമറ്റ വ്യാഖാനങ്ങളില്‍ നിന്നും സുതരാം വ്യക്തമാണ്.
ഇസ്‌ലാമിക ശരീഅത്തിന്റെ മഹത്വത്തെ ബോധ്യപ്പെടുത്തുന്നതിലും ശരീഅത്തിനെതിരെയുള്ള കടന്നാക്രമണങ്ങളെ ശക്തമായി നേരിടുന്നതിലും ശംസുല്‍ ഉലമാ വഹിച്ച നേതൃത്വവും മുസ്‌ലിം ഉമ്മത്തിനെ ഒന്നിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും വര്‍ണ്ണനാതീതവും എക്കാലവും അനുസ്മരിക്കപ്പെടാന്‍ പോകുന്നതുമാണ്. സാമുദായികമായും സാമൂഹികമായും സംഘടനാപരമായും മുസ്‌ലിം സമൂഹം ഒന്നിക്കേണ്ട ആവശ്യകതയെകുറിച്ച് അവസാന കാലങ്ങളില്‍ ശംസുല്‍ ഉലമ നല്‍കിയ സന്ദേശങ്ങളും പ്രസംഗങ്ങളും മുസ്‌ലിം കേരളത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടതും വര്‍ത്തമാനകാലത്ത് അതിന്റെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നതുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending