Video Stories
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികന്‍

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ഫാഷിസത്തിനും തീവ്രവാദത്തിനും എതിരായ രാഷ്ട്രീയ ശാക്തീകരണത്തില്‍ എം.ഐ തങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. തൊണ്ണൂറുകളില്‍ ഫാഷിസവും തീവ്രവാദവും തെരുവില്‍ പ്രവേശിച്ചു തുടങ്ങുമ്പോള്‍ ആപത്തു മുന്‍കൂട്ടികണ്ട് സൈദ്ധാന്തികമായി ചിന്തയും തൂലികയുമായി അതിനെ പ്രതിരോധിച്ചു. ചരിത്രത്തില്‍നിന്നുള്ള പാഠങ്ങള്‍ നല്‍കിയ ഉള്‍കരുത്ത് ദിശതെറ്റാതെ വഴികാണിക്കാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കിയിരുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മുസ്്‌ലിംലീഗിന്റെ നയ രൂപീകരണത്തില്‍ നിര്‍ണ്ണായകവും കനപ്പെട്ടതുമായ സംഭാന അര്‍പ്പിച്ച സൈദ്ധാന്തികനായിരുന്നു എം.ഐ തങ്ങള്‍. വായനയും പഠനവും ചിന്തയും ഉറച്ച അഭിപ്രായ പ്രകടനങ്ങളുമെല്ലാമായി ജ്യേഷ്ഠ സഹോദരനും സംഘടനയിലെ വഴികാട്ടിയുമായി കൂടെയുണ്ടായിരുന്നു. മുസ്‌ലിംലീഗിന്റെ പ്രതിസന്ധി കാലങ്ങളില്‍ ആശയപരമായ പിന്‍ബലവുമായി അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിലമതിക്കാത്തതാണ്.
ഫാഷിസത്തിനും തീവ്രവാദത്തിനും എതിരെ എന്ന മുസ്്‌ലിംലീഗ് മുദ്രാവാക്യത്തിന്റെ ശില്‍പി എം.ഐ തങ്ങളായിരുന്നു. ഫാഷിസം കടന്നുവരുന്ന വഴികളെ കുറിച്ച് അണികളെ കൃത്യമായി ബോധ്യപ്പെടുത്തി. തീവ്രവാദത്തിന്റെ വിത്തുകള്‍ കടന്നുകൂടി സമുദായം ദുര്‍ബലമായിത്തീരുന്ന ആപത്തിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി.
സമുദായത്തിലെ എല്ലാ ചിന്താധാരകളെയും ഉള്‍കൊള്ളാനും അവരെ ഒരുമിപ്പിച്ചിരുത്താനും കഴിയുന്നതാകണം മുസ്‌ലിംലീഗ് എന്നത് അദ്ദേഹം ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു. മുസ്‌ലിം ഉമ്മത്ത് എന്ന ലോക സമസ്യയെ ദേശീയതയോടു ബന്ധപ്പെടുത്തി സ്ഫുടം ചെയ്തു അദ്ദേഹം.
ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ എല്ലാ വഴികളും വെല്ലുവിളികളും ആഴത്തില്‍ മനസ്സിലാക്കി അദ്ദേഹം. രാഷ്ട്രീയ ഇസ്‌ലാമും ഇസ്‌ലാമിലെ രാഷ്ട്രീയവും കൃത്യമായി വ്യാഖ്യാനിക്കാനും പഠിപ്പിക്കാനും കഴിഞ്ഞു. വ്യക്തിത്വത്തില്‍ മുസ്്‌ലിം സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുകയെന്നതാണ് പ്രധാനമെന്നും ഭരണ ഇസ്്‌ലാം എന്നതുമായി അതെത്രമാത്രം വ്യതിരിക്തമാണെന്നും തര്യപ്പെടുത്താന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചു.
ബഹുസ്വര സമൂഹത്തിലെ ഇസ്്‌ലാമിക ജീവിത ക്രമവും ഇടപെടലും ഇഴകിചേരലും സൈദ്ധാന്തികമായി വിശദീകരിച്ച അദ്ദേഹം പ്രവാചകന്‍ മുഹമ്മദ് നബിയുടെ മദീന കരാറിനെ ആധുനിക രാഷ്ട്രീയവുമായി ബന്ധിപ്പിച്ചു. ലോകത്തെ ഏതാണ്ട് എല്ലാ മുസ്്‌ലിം നേതാക്കളെയും ആഴത്തില്‍ പഠിക്കാനും ചരിത്രവുമായി ആനുകാലികത്തെ ചേര്‍ത്തുവെക്കാനും ഉണ്ടായിരുന്ന സിദ്ധിക്ക് പിന്നിലുള്ള കഠിനാധ്വാനം വലുതായിരുന്നു.
അറബി നാടുകളിലെ മുല്ലപ്പൂ വിപ്ലവങ്ങളെ ജനാധിപത്യവത്കരണത്തിന്റെ കേവലാര്‍ത്ഥത്തില്‍ എടുത്ത് കൊട്ടിഘോഷിച്ചപ്പോള്‍ കാര്യ കാരണ സഹിതം അതിനെ വിലയിരുത്തി എം.ഐ തങ്ങള്‍. ഭൂമിയില്‍ ഇറങ്ങാത്ത ജനാധിപത്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം. നമുക്ക് അതു ബോധ്യപ്പെടാന്‍ വര്‍ഷം മൂന്നു പോലും വേണ്ടിവന്നില്ല.
ആയിരക്കണക്കിന് ക്ലാസുകളിലൂടെ പുതു തലമുറയെ രാഷ്ട്രീയമായി കരുത്തും ഓജസും ലക്ഷ്യബോധവും ഉള്ളവരാക്കാന്‍ എം.ഐ തങ്ങള്‍ക്ക് കഴിഞ്ഞു. ശരീഅത്ത് വെല്ലുവിളി നേരിട്ട കാലത്ത് കമ്യൂണിസത്തിന്റെ പ്രചാര വേലകളെ സിദ്ധാന്തങ്ങളുടെ പാരസ്പര്യത്തിലൂടെ വിശദീകരിച്ചാണ് എം.ഐ തങ്ങള്‍ നേരിട്ടത്.
സി.പി.എം കോഴിക്കോട്ട് നടത്തിയ ഒരു സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ എം. ഐ തങ്ങള്‍, ‘കമ്യൂണിസവും ദേശീയ പ്രസ്ഥാനവും’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചപ്പോള്‍ കേരളം കണ്ട എക്കാലത്തെയും വലിയ കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപിള്ള എന്ന പി.ജി പറഞ്ഞത് ഓര്‍ക്കുന്നു. ‘കമ്യൂണിസത്തെ ഇത്രയേറെ വിശദമായി വിശകലനം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ദേശീയ പ്രസ്ഥാനത്തെയും നന്നായി ആഴത്തില്‍ മനസ്സിലാക്കിയ മറ്റൊരാളെ ഞാന്‍ കണ്ടിട്ട് പോലുമില്ല’ എന്നായിരുന്നു.
എല്ലാ മത-രാഷ്ട്രീയ-ഇസങ്ങളെ കുറിച്ചും കൃത്യമായ ധാരണയായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. മുസ്‌ലിം സമുദായത്തില്‍ അനൈക്യം സൃഷ്ടിക്കുന്നവരെ തൂലികയും നാവും ഉപയോഗിച്ച് ചെറുത്തു അദ്ദേഹം. പല നാടുകള്‍ ചുറ്റി സഞ്ചരിച്ചും അനേകം ഗ്രന്ഥങ്ങള്‍ വായിച്ചും നേടിയ അറിവും ചിന്തയും ചേര്‍ത്തുവെച്ചാണ് മുസ്്‌ലിംലീഗിന്റെ നയ രൂപീകരണത്തിന് ഉറച്ച നിലമൊരുക്കാന്‍ അദ്ദേഹം പങ്കുവഹിച്ചത്.
വഴി തെറ്റുന്ന ജിഹാദ് എന്ന വിഷയത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് മഞ്ചേരിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ചതിന്റെ അവസാനം അദ്ദേഹം പറഞ്ഞു. ‘എന്റെ സമുദായം ചിരിക്കുന്നതും സംതൃപ്തിയോട്കൂടി ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നതും കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. സമുദായത്തിന് ആ ആഹ്ലാദാരവങ്ങള്‍ ഈ രാജ്യത്ത് ഉണ്ടാവണമെങ്കില്‍ ജനാധിപത്യത്തിന്റെ മാര്‍ഗത്തിലൂടെ വ്യവസ്ഥാപിതമായി അവര്‍ മുന്നോട്ടു പോകേണ്ടതുണ്ട്. മധ്യേഷ്യയില്‍ നടക്കുന്ന വേട്ടയാടല്‍ പോലെ സമുദായത്തെ വേട്ടയാടാന്‍ വേട്ടക്കാര്‍ക്ക് മുമ്പിലേക്ക് ഇട്ടു കൊടുക്കുന്ന ചിന്തയാണ് ചിലര്‍ക്ക്.’
അധികാരവും പദവിയും മോഹിച്ചില്ലെന്ന് മാത്രമല്ല, അവയുമായി അകലം പാലിക്കുകയും ചെയ്തു എം.ഐ തങ്ങള്‍. മുസ്്‌ലിംലീഗ് സംഘടനാ ചുമതലകള്‍ പോലും സ്‌നേഹപൂര്‍വം നിരസിച്ചു. സംസ്ഥാന ഭാരവാഹിയാവാന്‍ സമ്മതിച്ചത് പോലും സ്‌നേഹ നിര്‍ബന്ധത്തിലായിരുന്നു. എന്നാല്‍, സീതി സാഹിബ് അക്കാദമി എന്ന മുസ്്‌ലിംലീഗ് പഠന കളരിയെന്ന സ്ഥിരം സംവിധാത്തിന്റെ ചെയര്‍മാന്‍ പദവി ഏറ്റെടുത്തത് ശാരീരിക അവശതകള്‍ വകവെക്കാതെ നിറഞ്ഞ സന്തോഷത്തോടെയായിരുന്നു. പുതു തലമുറയെ മുസ്്‌ലിംലീഗ് ആശയം പഠിപ്പിക്കുകയെന്നത് ജീവിത ചര്യയാക്കിയ അദ്ദേഹത്തിന്റെ വായനയും അറിവും ചിന്തയുമെല്ലാം ചെലവഴിച്ചതും അര്‍പ്പിച്ചു.
അദ്ദേഹത്തിന്റെ പിതാവിനൊപ്പം പാണക്കാട് എത്തി എന്റെ പിതാവിനെ കാണുന്നതു മുതലാണ് ബന്ധം. ഓര്‍മ്മവെച്ച കാലം മുതലെ എം.ഐ തങ്ങള്‍ കണ്‍മുന്നിലുണ്ട്. മികച്ച ഹോമിയോ ഡോക്ടര്‍ കൂടിയായിരുന്ന എം.ഐ തങ്ങള്‍ ഇലക്ട്രോണിക്‌സ് രംഗത്തെ നല്ലൊരു ടെക്‌നീഷ്യനിമായിരുന്നു. സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ക്ഷണപ്രകാരമാണ് ചന്ദ്രികയില്‍ എത്തുന്നത്. അഹമ്മദാബാദിലെ ഉപരിപഠനത്തോടെ ഉര്‍ദുവിലും ഹിന്ദിയിലും പ്രാവീണ്യം ഉണ്ടായതിന് പുറമെ കനപ്പെട്ട ഒട്ടേറെ പുസ്തകങ്ങള്‍ വായിക്കാനും ചിന്തയെ രൂപപ്പെടുത്താനും എം.ഐ തങ്ങള്‍ക്ക് സാധിച്ചു.ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന എം.ഐ തങ്ങള്‍ക്ക് ജീവിതമെന്നാല്‍ വായനയും പഠനവുമായിരുന്നു. വിപ്ലവത്തിന്റെ പ്രവാചകന്‍, കര്‍മശാസ്ത്രത്തിന്റെ പരിണാമം, ഖുര്‍ആനിലെ പ്രകൃതി രഹസ്യങ്ങള്‍, നമ്മുടെ സാമ്പത്തിക ശാസ്ത്രം എന്നീ വിവര്‍ത്തന ഗ്രന്ഥങ്ങള്‍ ഭാഷയിലുള്ള പ്രാവീണ്യം വിളിച്ചോതും. ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്‍ശനവും, ആഗോളവത്കണത്തിന്റെ അനന്തരഫലങ്ങള്‍, വഹാബി പ്രസ്ഥാന ചരിത്രം തുടങ്ങിയ കൃതികള്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സായി ഉപയോഗിക്കാനുള്ള അകക്കാമ്പുള്ളവയാണ്.
ചില വേര്‍പാടുകള്‍ സൃഷ്ടിക്കുന്ന ശൂന്യത പെട്ടെന്നു പരിഹരിക്കപ്പെടില്ല. ഒരാള്‍ക്ക് പകരം മറ്റൊരാള്‍ എത്തുമെന്നൊക്കെ പറയാറുണ്ട്. പകരം വെക്കാനില്ലാത്ത പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്നു അദ്ദേഹം; എം.ഐ തങ്ങള്‍ക്ക് പകരം എം.ഐ തങ്ങള്‍ മാത്രം.
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
News
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.
film
രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.
രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala2 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല