Connect with us

Video Stories

ചോരക്കൊതിയുടെ ജയരാജ രാഷ്ട്രീയം

Published

on

സാബിര്‍ കോട്ടപ്പുറം

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ചാണ് ദാദ്രിയില്‍ മുഹമ്മദ്‌ അഖലാക്കിനെ സംഘപരിവാര്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തുന്നത്. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് ഷുക്കൂറിനെ സി പി എം ആള്‍ക്കൂട്ടവും കൊലപ്പെടുത്തുന്നത്. വിചാരണ യും തെളിവെടുപ്പും നേതാക്കളുടെ ഉത്തരവും ഒത്ത് ചേര്‍ന്ന പ്രൊഫഷണല്‍ ആള്‍ക്കൂട്ട കൊലപാതകമായിരുന്നു ഷുക്കൂറിന്റെത്. 2012 ലാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. 2014 ല്‍‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയത്തിനു ശേഷമാണു ആള്‍ ക്കൂട്ട കൊലപാതകങ്ങള്‍ ഇന്ത്യയില്‍ വലിയ ചര്‍ച്ച്ചയാവാന്‍ തുടങ്ങിയത്. സംഘപരിവാറിന് പോലും ഗുരുസ്ഥാനിയനാകുന്ന തരത്തിലൊരു ആള്‍ക്കൂട്ട കൊലപാതകത്തിനു നേത്രത്വം കൊടുത്തതിന്റെ പേരില്‍ പി ജയരാജന് നേരെ ഷുക്കൂര്‍ വധ കേസില്‍ സി ബി ഐ കൊലക്കുറ്റം ചുമത്തിയപ്പോള്‍ അതിനെ സി പി എം പ്രതിരോധിക്കുന്നത് സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ പേരില്‍ പി ജയരാജനെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞാണ്. സംഘപരിവാറി ന്റെ ഉന്മൂലന സ്വഭാവ ത്തെ ആവോളം ആവാഹിച്ചെടുത്ത് വേട്ടക്കാരനായി കുതിക്കുകയും പ്രതിരോധത്തിലാകുമ്പോള്‍ ഇര വേഷം കെട്ടുകയും ചെയ്യുന്ന കൌശലമാണ് സി പി എം കാണിക്കുന്നത് . പി ജയരാജനെ ഫാസിസ്റ്റ് വിരുദ്ധ പോരാളിയാക്കി ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ തന്നെ പരിഹസിക്കുകയാണ്.

സി പി എം നേതാവായിരുന്ന പാട്യം ഗോപാലന്റെ മകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ എന്‍ ഉല്ലെഖ് രചിച്ച ‘കണ്ണൂര്‍-രക്ത രൂക്ഷിതമായ പ്രതികാര രാഷ്ട്രീയം’ എന്ന പുസ്തകത്തില്‍ മെഡിറ്ററേനിയന്‍ കടലിലെ പ്രത്യേക സ്വയംഭരണാവകാശമുള്ള സിസിലിയ ദ്വീപിനോടാണ് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ, വിശിഷ്യാ സി പി എം -ആര്‍ എസ് സു കൊലപാതക രാഷ്ട്രീയത്തെ സാമ്യപ്പെടുത്തുന്നത്. നാല് പതിറ്റാണ്ടിനിടയില്‍ ‍ 200 പേര്‍ കണ്ണൂരില്‍ രാഷ്ട്രീയത്തിന്‍റെ പേരിലുള്ള കൊലക്കത്തിക്കിരയായെന്നാണ് അദ്ദേഹത്തിന്‍ റെ കണ്ടെത്തല്‍. രാജ്യത്തെ തന്നെ ഒരു ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതക നിരക്കാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു . മെഡിറ്ററേനിയന്‍ കടലിലെ ഓരോ പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിക്കാന്‍ മാഫിയ സംഘങ്ങള്‍ കൊലപാതകങ്ങള്‍ നടത്തുന്നത് പോലെ സ്വയം ഭരണ ത്തോടും ആധിപത്യത്തോടുമുള്ള ഉന്മാദത്താല്‍ ജയരാജന്മാര്‍ നേത്രത്വം കൊടുക്കുന്ന കൊലപാതകങ്ങള്‍ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയമല്ല എന്ന് മാത്രമല്ല മാനവികതയോടുള്ള വലിയ വെല്ലുവിളിയും കൂടിയാണ്. ആര്‍ എസു എസ് വിരുദ്ധതയല്ല, മറിച്ച് ആധിപത്യ മനോഭാവമാണ് സംഘപരിവാറിന്റെ ശത്രുപക്ഷത്ത് നില്‍ക്കുന്ന ഷു‍ക്കൂറും ഷുഹൈബും ഫസലും ടി പി ചന്ദ്രശേഖരനുമടക്കമുള്ളവരുടെ ചോരയെടുക്കാന്‍ കണ്ണൂരിലെ സി പി എം നേത്രത്വ ത്തെ പ്രേരിപ്പിച്ചത്.

മാംഗ്ലൂരിലെ ഗണേഷ് ബീഡി കമ്പനി യും തൊഴിലാളികളും തമ്മിലുള്ള പ്രശ്നമാണ് ഇന്ന് കാണുന്ന തരത്തിലുള്ള സി പി എം -ആര്‍ എസ് എസ് രക്തരൂക്ഷിത സംഘര്‍ഷമായി വളര്‍ ന്നത്. അല്ലാതെ സംഘപരിവാര്‍ പ്രത്യശാസ്ത്ര വിരോധത്താല്‍ മുളച്ച് പൊന്തിയതോ വളര്‍ന്നതോ അല്ല കണ്ണൂര്‍ സി പി എമ്മിന്റെ ആര്‍ എസ് എസ് വിരുദ്ധ രാഷ്ട്രീയം. തൊഴിലാളി ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ഗണേഷ് ബീഡി കമ്പനി ആര്‍ എസ് എസുകാരെ ഗുണ്ടാപ്പണി ഏല്‍പ്പിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാരായ തൊഴിലാളികള്‍ പ്രതിരോധിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദിനേശ് ബീഡി കമ്പനി തുടങ്ങുന്നതൊക്കെ ഈ സാഹചര്യത്തിലായിരുന്നു. തുടര്‍ന്ന് ആധിപത്യത്തിന്റെ ചോരക്കളി കണ്ണൂര്‍ സി പി എമ്മിന് പഠിപ്പിച്ചത് എം വി രാഖവന്‍ ആയിരുന്നെന്നാണ് എന്‍ ഉല്ലെഖ് നിരീക്ഷിക്കുന്നത്. “എന്നില്‍ നിന്നും എന്തെങ്കിലും പുതുതലമുറ പഠിക്കേണ്ടതായിട്ടുണ്ടെങ്കിൽ അത് അക്രമരാഷ്ട്രീയംകൊണ്ട് ഒന്നും നേടാനാവില്ലെന്നതാണ്. അക്രമംകൊണ്ട് ഒരാശയവും വളര്‍ത്താനാവില്ല ” എന്ന് പിന്നീട് ജനാധിപത്യ ചേരിയുടെ ഭാഗമായിരിക്കുന്ന സമയത്ത് എം വി രാഖവന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഉന്മൂലന ത്തിന്റെ രാഷ്ട്രീയ ശൈലിയല്ലാത്ത മറ്റൊന്നും പിണറായി -കോടിയേരി -ജയരാജ നെത്രതത്തിനു സംഭാവന ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഇന്നും ചോര ഉണങ്ങാത്ത കണ്ണൂര്‍ തെളിയിക്കുന്നത്. പിഞ്ചു കുട്ടികളുടെ മുന്‍പില്‍ വെച്ച് ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടതും കൂടി ചേര്‍ത്ത് വെച്ച് വായിച്ചാല്‍ മാത്രമേ വെട്ടേറ്റ് കഷണങ്ങളായിട്ടും തിരിച്ച് വന്ന പാണന്മാര്‍ പാടി നടക്കുന്ന ജയരാജന്റെ ‘വീര കഥ’ പോലും പൂര്‍ണ്ണമാകൂ. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ആളുകളാണ് കണ്ണൂരില്‍ സി പി എമ്മിന് വേണ്ടി കൊല്ലപ്പെടുന്നതും കൊല്ലാന്‍ പോകുന്നതും. പുരോഗമന പ്രസ്ഥാനം എന്നവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ ശക്തിദുര്ഗ്ഗമായ ഒരു ജില്ലയില്‍ സമൂഹത്തിലെ ഒരു വിഭാഗം ചാവേറുകളായി അരികുവല്‍ക്കരിക്കപ്പെടുന്നത് നവോത്വാന കേരള ത്തിന്റെ ചര്‍ച്ചകളോടൊപ്പം ഉയര്‍ന്നു വരേണ്ടതുണ്ട്. കളരി പാരമ്പര്യത്തിന്റെ യും യുദ്ധ വംശങ്ങളുടെ തുടര്‍ച്ചയില്‍ ലഭിച്ച ജൈവ സങ്കലനത്തിന്റെ യും ആണധികാര ബോധത്തിന്റെ യും കാരണങ്ങള്‍ കണ്ണൂരിലെ രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ആ ആചാര ത്തെ ലംഘിക്കാനല്ലേ പുരോഗമന പ്രസ്ഥാനം തയ്യാറാവേണ്ടത് ?. എന്നാല്‍ ആ ആചാരം കുലത്തൊഴിലായി തലമുറകള്‍ക്ക് കൈമാറുന്നതാണ് നമ്മള്‍ കാണുന്നത്. പി ജയരാജന്, എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ കണ്ണൂരിലെ പല നേതാക്കളുടെ യും മക്കള്‍ കൊലപാതകം ബോംബ്‌ നിര്‍മ്മാണം തുടങ്ങിയ കേസുകളില്‍ പ്രതികളാണ്.

സ്റ്റേറ്റ് നടപ്പിലാക്കുന്ന വധ ശിക്ഷ യെ എതിര്‍ക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ അരയില്‍ കത്തിയാണ് ഉള്ളതെന്ന് തെളിയിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഷുക്കൂര്‍ വധ കേസില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം . 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ചാണ് എം എസ് എഫ് നേതാവായിരുന്ന അരയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നതും കൂടെ ഉണ്ടായിരുന്ന സകരിയ്യക്ക് വെട്ടെല്ക്കുന്നതും . സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആക്രമിക്കപ്പെട്ടെന്ന കഥ പ്രചരിപ്പിക്കപ്പെടുകയും തുടര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളിലും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തപ്പോള്‍ ഷുക്കൂറും സുഹൃത്തും സി പി എം പാര്‍ട്ടി ഗ്രാമത്തിലകപ്പെട്ട് പോവുകയായിരുന്നു. ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സകരിയ്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് ഷുക്കൂറും സുഹൃത്തും സി പി എം ചക്രവ്യൂഹത്തിലകപ്പെട്ടത്. അഭയം തേടിയ വീട്ടുകാരെ ഭീഷണിപ്പെടുത്തി സി പി എം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ യും സുഹൃത്തിനെ യും വീട്ടില്‍ നിന്നും പുറത്തിറക്കുകയും വിചാരണ ചെയ്യുകയും മുകളില്‍ നിന്നും ലഭിച്ച ഉത്തരവ് പ്രകാരം വധ ശിക്ഷ നടപ്പിലാക്കുകയുമായിരുന്നു . സി പി എമ്മിന്റെ യും ഡി വൈ എഫ്തെ ഐ യുടെ യും പ്രാദേശിക നേതാക്കള്‍ തൊട്ട് പി ജയരാജനും എം വി രാജേഷും വരെ നീളുന്ന ഉന്നത നെത്രത്വവും വധ ശിക്ഷ നടപ്പിലാക്കുന്നതില്‍ കണ്ണികളായി.
തെളിവെടുപ്പിന്റെ യും വിചാരണ യുടെ യും മണിക്കൂറുകള്‍ക്കിടയിലും ചുറ്റും കൂടിയിരുന്ന നൂറുകണക്കിനായ സി പി എമ്മുകാരില്‍ ഒരാളില്‍ പോലും മാനുഷിക മൂല്യങ്ങള്‍ ഉണര്‍ന്നു വന്നില്ല എന്നത് മത ഭ്രാന്ത് പോലൊരു രാഷ്ട്രീയ ഭ്രാന്താണ് സി പി എം കണ്ണൂരില്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്നതിന്റെ ദ്രിഷ്ടാന്തമായി അവശേഷിക്കുന്നു. മനുഷ്യര്‍ കൊല്ലപ്പെടാന്‍ പോലും കാരണമാകുന്ന തരത്തില്‍ സി പി എമ്മിന്റെ പശുക്കളാണ് പി ജയരാജന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍. ഷുക്കൂറിന്റെ വ്യാജ ഫോട്ടോ കാണിച്ച് തന്നെ ആക്രമിക്കാന്‍ വന്നവരില്‍ ഷുക്കൂറും ഉണ്ടായിരുന്നെന്ന് കള്ളം പറയാനും പി ജയരാജന്‍ മടി കാണിച്ചിരുന്നില്ല.

പ്രളയ കാലത്ത് ഗര്‍ഭിണിയെയും ,കൈക്കുഞ്ഞിനെ യും രക്ഷപ്പെടുത്തിയ സൈനികര്‍ക്ക് ഇപ്രാവശ്യത്തെ രാഷ്ട്രപതി യുടെ സൈനിക മെഡല്‍ ലഭിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിനു ശശി തരൂര്‍ എം പി ശുപാര്‍ശ ചെയ്യുകയും ചെയ്തിരിക്കുന്നു. അസാധാരണ സാഹചര്യങ്ങളില്‍ പോലും മനുഷ്യ ജീവന് മുന്തിയ പ്രാധാന്യം നല്‍കുന്നത് ഒരു പുരോഗമന സമൂഹത്തിന്റെ അടയാളമാണ്. എന്നാല്‍ ഒരു രാഷ്ട്രീയ തത്വ സംഹിത യുടെ എതിര്‍ പക്ഷത്ത് നില്‍ക്കുന്ന മനുഷ്യ ജീവനുകള്‍ക്ക് വളരെ സാധാരണമായ സാഹചര്യത്തില്‍ പോലും യാതൊരു പ്രാധാന്യവും കൊടുക്കാത്ത പ്രാകൃത മനോഭാവവും പേറിയാണ് സി പി എം നേത്രത്വം ഇപ്പോഴും ജീവിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ പ്രയോഗം പോലുംവരമ്പത്ത് കൂലി എന്നാണ്. ഷുക്കൂറി ന്റെ യോ ടി പി ചന്ദ്രശേഖരന്റെ യോ ജീവിക്കാനുള്ള അവകാശ ത്തെ കുറിച്ച് പാര്‍ട്ടി ബോധവാന്‍മാരല്ലെങ്കിലും ടി പി ചന്ദ്രശേഖരന്‍ വധ കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതികളുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് പാര്‍ട്ടിക്ക് ഉത്തമബോധ്യമുണ്ട്. അഭിമന്യൂ കൊല്ലപ്പെട്ടപ്പോള്‍ മാനവികത യെ കുറിച്ച് കാമ്പയിന്‍ നടത്തിയവര്‍ തന്നെയാണ് പാര്‍ട്ടി സെക്രട്ടറി യെ ആക്രമിക്കാന്‍ പോയത് കൊണ്ടല്ലേ ഷുക്കൂര്‍ കൊല്ലപ്പെട്ടതെന്ന ന്യായികരണം ചമക്കുന്നതും. സാംസ്കാരിക രംഗത്തും മാധ്യമ രംഗത്തുമുള്ള സ്വാധിനം ഉപയോഗിച്ചാണ് തങ്ങളുടെ നിലപാടുകളിലെ വൈരുധ്യങ്ങളെ സി പി എം മറച്ച് പിടിക്കുന്നത്. മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരിക്കെ കൊല്ലപ്പെട്ട അഭിമന്യൂ വിന്റെ പേരില്‍ പുസ്തകവും സിനിമയും രചിക്കപ്പെടുന്നു. സാംസ്കാരിക പ്രതികരണങ്ങളും മാനവികത യുടെ ഉദ്ഘോഷങ്ങളും നടക്കുന്നു. അഭിമന്യൂ വിന്റെ അതെ പ്രായത്തില്‍ തന്നെയാണ് ഷുക്കൂറും കൊല്ലപ്പെട്ടത്. സച്ചിദാനന്ദനെ പോലുള്ള ചുരുക്കം ചിലര്‍ പ്രതികരിച്ഛതല്ലാതെ സാംസ്കാരിക കേരളത്തില്‍ എന്ത് പ്രതികരണമാണ് ഷുക്കൂര്‍ വധത്തില്‍ ഉണ്ടായത് ?. സന്തോഷ്‌ എച്ചികാന ത്തിന്റെ ഒരു കഥ യില്‍ പറയുന്ന കൊമാല പട്ടണം പോലെയായിട്ടുണ്ട് കണ്ണൂര്‍ സി പി എം . കൊമാല ആത്മഹത്യ ചെയ്യുന്നവരുടെ നഗരമാണെങ്കില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമാണ് കണ്ണൂര്‍ സി പി എം . രണ്ടും നിര്‍ഭാഗ്യങ്ങളുടെ നഗരം. കൊമാല യില്‍ എവിടെ നിന്നോ വരുന്ന കെട്ട നാറ്റമാണ് ജനങ്ങളെ അസ്വസ്ഥ മാക്കിയതെങ്കില്‍ ജയരാജന്മാരുടെ ചോരക്കതി ഇനിയും കണ്ണീരുണങ്ങാത്ത ശുഹൈബിന്റെയും ഷുക്കൂറിന്റെ യും ടി പി യുടെ യും വീടുകളെ യും അവരെ സ്നേഹിക്കുന്നവരെ യും സമാധാനം ആഗ്രഹിക്കുന്നൊരു സമൂഹത്തെ യും അസ്വസ്തമാക്കിക്കൊണ്ടേ ഇരിക്കുന്നു

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending