Connect with us

Video Stories

വീണ്ടും കലുഷിതമാകുന്ന ഇറാഖ്

Published

on

ഹാശിം പകര

കാട്ടുതീപോലെ പടര്‍ന്നുപിടിക്കുന്ന ഭരണവിരുദ്ധ വികാരത്തില്‍ ഉരുകിയെരിയുകയാണ് ഇറാഖ്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത സൃഷ്ടിച്ച പ്രതിസന്ധികളില്‍ പ്രതിഷേധിച്ചു നിരത്തിലിറങ്ങിയ പ്രക്ഷോഭകര്‍ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കികൊണ്ടിരിക്കുന്നത്. പ്രഭുവര്‍ഗ ഭരണകൂടത്തിനു ഭീഷണിയായി ദിനംപ്രതി മൂര്‍ച്ഛിച്ചുവരുന്ന ജനരോഷം അടിച്ചമര്‍ത്താനുള്ള സുരക്ഷാസേനയുടെ സായുധ പ്രതിരോധ മാര്‍ഗങ്ങളാണ് ആക്രമണത്തിന്റെ തീവ്രത വര്‍ധിക്കാനും ജനജീവിതം കൂടുതല്‍ ദുസ്സഹമാകാനും വഴിയൊരുക്കിയത്. ഒബ്‌സര്‍വേറ്ററി ഫോര്‍ ഹൂമന്‍ റൈറ്റ്്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പ്രതിഷേധകരും സുരക്ഷാസേനയും തമ്മിലെ ഏറ്റുമുട്ടലില്‍ നൂറിലധിം പേര്‍ക്കു ജീവഹാനി സംഭവിക്കുകയും കൂടുതല്‍ പേര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായി.

അടുത്ത കാലത്തായി ഇറാഖിലെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ അപചയത്തിനെതിരെ ജനകീയ പ്രതിഷേധങ്ങള്‍ പൊട്ടിയൊഴുകുന്നത് പതിവായിരിക്കുകയാണ്. ഭരണ പരാജയവും നയവൈകല്യവും മുഖച്ഛായയായി മാറിയ പ്രഭുവര്‍ഗ ഭരണകൂടത്തിനു ഈ തിളച്ചുമറിയുന്ന കോപാഗ്നി അണയ്ക്കാനാവാത്തത്‌കൊണ്ട്തന്നെ ഇറാഖിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ കൂടുതല്‍ രൂക്ഷമായികൊണ്ടിരിക്കുകയാണ്. സുശക്തമായ സുരക്ഷാ സജ്ജീകരണങ്ങളും പതിറ്റാണ്ടുകളുടെ സ്വേച്ഛാധിപത്യ ഭരണവ്യവസ്ഥ തകര്‍ക്കുന്ന തെരഞ്ഞെടുപ്പ് സമ്പ്രദായവും പൊതുജന രോഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. ഇറാഖിലെ ചില പ്രദേശങ്ങളില്‍ മെച്ചപ്പെട്ട സുരക്ഷയും ജീവിത നിലവാരവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ ജീവിതാവസ്ഥ ആത്യന്തികമായി മെച്ചപ്പെട്ടു എന്ന് പ്രതീക്ഷിക്കുന്നത് അസംബന്ധമാണ്.

യഥാര്‍ത്ഥത്തില്‍ ഈയിടെ സുരക്ഷാസാഹചര്യങ്ങള്‍ സുസ്ഥിരപ്പെടുത്തിയതാണ് ഇറാഖിന്റെ വ്യവസ്ഥാപിത പരാജയങ്ങള്‍ക്കു തീക്ഷ്ണത വര്‍ധിപ്പിച്ചത്. ഒരു കാലത്ത് അസ്തിത്വ ഭീഷണികള്‍ക്കും ആഭ്യന്തര യുദ്ധങ്ങള്‍ക്കുമിടയില്‍ ചക്രശ്വാസം വലിച്ചിരുന്ന ഇറാഖ് ഇന്ന് പക്ഷേ ഭരണകക്ഷി പ്രഭുവര്‍ഗത്തിന്റെ അഭീഷ്ടങ്ങള്‍ നിറവേറ്റുകയും പൊതുജനങ്ങള്‍ക്ക് പ്രാതിനിധ്യവും സാമ്പത്തികാവസരങ്ങളും നിരസിക്കുന്ന രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിയുടെ ഇരയാണ്. ആഭ്യന്തര കലഹം, അയല്‍ രാജ്യങ്ങളുമായി ദശകങ്ങള്‍ നീണ്ട യുദ്ധങ്ങള്‍, ഐക്യ രാഷ്ട്രസഭയുടെ ഉപരോധങ്ങള്‍, അമേരിക്കയുടെ നുഴഞ്ഞുകയറ്റം, മറ്റു വിദേശ രാഷ്ട്രങ്ങളുടെ അധിനിവേശം, ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നരമേധം തുടങ്ങി പൂര്‍ണ്ണമായും രാഷ്ട്രീയ പത്മവ്യൂഹത്തിലകപ്പെട്ടിരുന്ന ഇറഖില്‍ സമാധാനത്തിന്റെ പുല്‍നാമ്പുകള്‍ തളിരിട്ടുവരവേയാണ് ഭരണകൂടത്തിന്റെ അനാസ്ഥ വീണ്ടുമൊരു രാഷ്ട്രീയ സാമ്പത്തിക വരള്‍ച്ചക്കു വഴിയൊരുക്കിയത്.

സമൃദ്ധമായ എണ്ണ സമ്പത്തുണ്ടായിട്ടും യുദ്ധങ്ങളിലും മറ്റും തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ ഭരണവര്‍ഗം കാണിക്കുന്ന നിസ്സംഗതയും, നാശോന്മുഖമായികൊണ്ടിരിക്കുന്ന ഭൗതിക സൗകര്യങ്ങളും സദ്ദാം ഹുസൈന്റെ കാലം മുതലേ ഭരണകൂടത്തെ ഗ്രസിച്ചിരുന്ന അഴിമതി രൂക്ഷമായതുമാണ് ഇറാഖികളെ പ്രകോപിതരാക്കിയത്. തൊഴില്‍ രാഹിത്യം സര്‍വകാല റൊക്കോഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തല്‍ ഈ മാസം ആദ്യം തലസ്ഥാന നഗരമായ ബഗ്ദാദിലും ഇറാഖിലെ മറ്റു നിരവധി നഗരങ്ങളിലും പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും അധികാരികള്‍ അമിതമായി പ്രതികരിക്കുകയും മാരകമായ സുരക്ഷാമാര്‍ഗങ്ങള്‍ക്കു മുതിരുകയും ചെയ്തു. ഇത് ആക്രമണത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയും സംഘട്ടനങ്ങള്‍ക്കു കൂടുതല്‍ സാധ്യത നല്‍കുകയുമുണ്ടായി.

ജനകീയ പ്രതിഷേധത്തിന്റെ പ്രേരണ പ്രധാനമായും മറ്റു വര്‍ഷങ്ങളിലേതിന് സമാനമാണെങ്കിലും നിലവിലെ ക്ഷോഭതരംഗം പല തരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. നിശ്ചിത ആവശ്യങ്ങള്‍ അവകാശപ്പെട്ടുകൊണ്ടുള്ള കേന്ദ്രീകൃത പ്രതിഷേധങ്ങളുടെ വിസ്‌ഫോടനമാണിപ്പോള്‍ കാണുന്നത്. പരിഷ്‌കരണത്തിനു പകരമുള്ള ഭരകൂട ചൂഷണമാണ് തെരുവിലുള്ള കലാപത്തിന്റെ പ്രധാന പ്രേരകം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജനക്ഷോഭം സ്വാഭാവികവും കൂടുതല്‍ വികേന്ദ്രീകൃതവും എല്ലാറ്റിനുമുപരി രാഷ്ട്രീയത്തിന്റെ തന്നെ ക്രമം മാറ്റിക്കുറിയ്ക്കാന്‍ ശേഷിയുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതിഷേധ പ്രകനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന സദ്‌രിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍, സിവിക് ട്രന്റ് മൂവ്‌മെന്റ് തുടങ്ങിയ രാഷ്ട്രീയ പ്രാദേശിക പാര്‍ട്ടികളുമായി ബന്ധമില്ലാത്ത യുവതലമുറയിലെ അംഗങ്ങളാണ് പ്രധാന പ്രക്ഷോഭകര്‍. വാസ്തവത്തില്‍ പ്രക്ഷോഭകരുടെ മുദ്രാവാക്യങ്ങിലെ കേന്ദ്ര പ്രമേയംതന്നെ അത്തരത്തിലുള്ള രാഷ്ട്രീയ അഭിനേതാക്കളെ പൂര്‍ണ്ണമായും നിരസിക്കുക എന്നതാണ്. എങ്കിലും നിയമസഭാസ്പീക്കറും മറ്റു പ്രതിപക്ഷ നേതാക്കളും പ്രതിഷേധകര്‍ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ പ്രതിഷേധം ആത്യന്തികമായി പ്രഭുവര്‍ഗ ഭരണത്തിന്റെ നിസ്സംഗതയുടേയും തീവ്രമായ പ്രതിസന്ധികള്‍ക്കിടയിലെ അലംഭാവത്തിന്റേയും ഫലമാണ്. മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഈ പ്രതിസന്ധികളേയും അതിജീവിക്കാനുള്ള ഏകമാര്‍ഗം ഒരു പുതിയ പ്രതിപക്ഷ സേനയുടെ നേതൃത്വത്തിലുള്ള യഥാര്‍ത്ഥ രാഷ്ട്രീയ പരിഷ്‌കരണമാണ്.

പ്രക്ഷുബ്ധമായ പ്രതിഷേധങ്ങളോടുള്ള ഇറാഖ് അധികൃതരുടെ പ്രതിലോമ പ്രതികരണം ആശങ്കാജനകമാണ്. ജനരോഷം പിടിച്ചുകെട്ടാന്‍ സുരക്ഷാസേന സ്വീകരിക്കുന്ന മര്‍ദന മുറകള്‍ സ്ഥിതി കൂടുതല്‍ വഷളമാക്കി. യഥാര്‍ത്ഥത്തില്‍ നിരത്തിലൊതുങ്ങിയ പ്രതിഷേധം കലാപമായി മാറിയതിന്റെ പ്രധാന ഘടകം അധികൃതരുടേയും സുരക്ഷാസേനയുടേയും ക്രൂരമായ പ്രതിരോധമാണ്. നിരായുധരായ യുവാക്കളോട് സായുധ സേന ഏറ്റുമുട്ടിയതിന്റെ ന്യായം ഐക്യരാഷ്ട്രസഭയ്ക്കു മുമ്പാകെ വ്യക്തമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ഈ വര്‍ഷം ലോകത്ത് പലയിടങ്ങളിലും ബഹുജന പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിട്ടുണ്ടെങ്കിലും ഏറ്റവും വികൃത പ്രതിരൂപമായി ഇറാഖ് നിലകൊള്ളുന്നു.
ആളിപ്പടരുന്ന തിരിനാളമണയ്ക്കാന്‍ ഭരണകൂടം ചില പൊടിക്കൈകള്‍ പ്രയോഗിച്ചെങ്കിലും പ്രകോപിതരായ ജനങ്ങളെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്താന്‍ ഇനിയും സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി ബിരുദധാരികള്‍ക്കായി ജോലി വാഗ്ദാനം ചെയ്യുകയും പ്രാദേശിക തൊഴിലാളികള്‍ക്കായി എണ്ണ മന്ത്രാലയത്തിലും മറ്റു ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും 50 ശതമാനം ക്വാട്ട ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുകയുമുണ്ടായി. പക്ഷേ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വവും അധികാരികളുടെ ബധിര നാട്യങ്ങളും പൊതുജനത്തിന്റെ രോഷം വര്‍ധിപ്പിച്ചു ദേശവിരുദ്ധ നീക്കങ്ങള്‍ക്കുപോലും പ്രേരിപ്പിക്കുകയാണുണ്ടായത്.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇറാഖിന്റെ തെരുവോരങ്ങളെ പ്രകമ്പനംകൊള്ളിക്കുന്നതു 2011ലെ അറബ് പ്രക്ഷോഭത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങള്‍ ആണെങ്കിലും മുന്‍ പ്രമേയങ്ങളില്‍നിന്നും വ്യത്യസ്തമായി പ്രഭുവര്‍ഗ വിദ്വേഷത്തിനുപകരം വ്യക്തി-കുടുംബ കേന്ദ്രീകൃത ഭരണ വ്യവസ്ഥിതിയോടുള്ള അമര്‍ഷമാണ് പ്രകടമാകുന്നത്. ഇറാഖിലെ രാഷ്ട്രീയ മേഖല ഒരു ഭരണകൂടം എന്നതിലുപരി ചില നിക്ഷിപ്ത താത്പര്യങ്ങളുടെ നികൃഷ്ട വലയമാണ്. ആ വ്യവസ്ഥിയെ അപ്രസക്തമാക്കല്‍ തീര്‍ത്തും ശ്രമകരമായ പോരാട്ടമായിരിക്കും. അത്തരത്തിലുള്ള ഭരണത്തിന്റെ ജാതീയ ഗുണം തന്നെ അതിജീവനമാണ്. അത്‌കൊണ്ട്തന്നെ ഇറാഖികള്‍ ആഭ്യന്തര യുദ്ധത്തിലൂടയോ വൈദേശിക ഇടപടലിലൂടയോ പൂര്‍ണ്ണമായി നാശമില്ലാത്ത ഭരണകൂടം പിടിച്ചെടുക്കാനുള്ള സാധ്യത വിദൂരമാണ്. എന്നാല്‍ വ്യക്തവും കേന്ദ്രീകൃതവുമായ ആവശ്യങ്ങളുടെ അഭാവത്തില്‍ അതാര്യവും വികേന്ദ്രീകൃതവുമായ ഭരണ സമ്പ്രദായത്തോടുള്ള നീരസം പരിഹാരങ്ങള്‍ക്കു പകരം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാനാണ് സാധ്യത.

നിലവിലെ പ്രക്ഷോഭം പൊതുജന കോപത്തിന്റെ വിസ്‌ഫോടനം എന്നതിലുപരി മറച്ചൊന്നുമല്ല. ഫ്രാന്‍സിലും ടുണീഷ്യയിലും സംഭിച്ചതുപോലെ അവസാനം നീരാവിയായി തീരുകയോ നിയന്ത്രണാധീനമാക്കപ്പെടുകയോ ചെയ്‌തേക്കാം. നിലവിലെ ഭരണ വ്യവസ്ഥിതിയുടെ ഘടനാപരമായ മാറ്റത്തിലൂടയോ പരിഷ്‌കരണത്തിലൂടെയോ മാത്രമേ അര്‍ത്ഥവത്തമായ പരിഹാരം എന്നതാണ് ഇതിനര്‍ത്ഥം. പക്ഷേ പരിഷ്‌കരണ സംരംഭങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന വിശ്വാസ്യത രാഷ്ട്രീയാധികാരിള്‍ക്കില്ല എന്നത് വെല്ലുവിളിയാണ്. ഔപചാരിക പാര്‍ലമെന്ററി പ്രതിപക്ഷത്തിന്റെ അഭാവവും പ്രര്‍ശനപരിഹാരത്തിനു മാര്‍ഗതടസ്സം സൃഷ്ടിച്ചേക്കാം. എന്നാല്‍ പരിഷ്‌കരണം അസാധ്യമാണെന്ന് ഇതിനര്‍ത്ഥമില്ല. ദീര്‍ഘകാല ഘടനാപരമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിനു ഇറാഖി ബുദ്ധിജീവികള്‍ വിവിധ ചട്ടക്കൂടുകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇറാഖ് ജേണലിസ്റ്റായ മുഷ്‌റഖ് അബ്ബാസും മറ്റും പുതിയ തെരഞ്ഞെടുപ്പ് നിയമവും സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രഭുവര്‍ഗ സ്വേച്ഛാധിപത്യത്തിനപ്പുറത്ത് ഒരു യഥാര്‍ത്ഥ പാര്‍ലമെന്റ് പ്രതിപക്ഷം രൂപീകരിക്കാനും വഴിയൊരുക്കിയേക്കാം.

രാഷ്ട്രീയ-സൈനിക വിഭാഗങ്ങള്‍ ശക്തമായി വ്യാപരിക്കുന്ന ഇറാഖ് പോലെയുള്ള രാജ്യത്ത് വിപ്ലവം എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഈ പ്രക്ഷോഭം വലിയ വിപ്ലവമായി പരിലസിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. ആക്രമണങ്ങള്‍ രൂക്ഷമാവുകയും രാഷ്ട്രീയ സൈനിക സ്ഥാപനങ്ങളില്‍ ഭിന്നത തുടരുകയും ചെയ്യുന്നത് ഏറ്റവും അപകടകരായ ലക്ഷണമാണെന്നും ഇത് ഇറാഖിനെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നും അവര്‍ വിലയിരുത്തുന്നു. എന്നാല്‍ ഭരണകക്ഷി പ്രഭുവര്‍ഗത്തെ മറികടന്ന് ദേശീയ പാര്‍ലമെന്റിന്റെ രൂപീകരണത്തിനുള്ള അട്ടിമറി ശ്രമവും ഇറാഖിനെ സമാനമായ അന്തരീക്ഷത്തിലേക്ക് നയിച്ചേക്കാമെന്നുള്ളത് ഭീതിയോടെയാണ് സമാധാന കാംക്ഷികളായ ലോകം വീക്ഷിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending