Views
ഇറാന്‍ നേതൃത്വത്തിന് പ്രഹരമായി പ്രക്ഷോഭം

സാര്‍വദേശീയം/ കെ. മൊയ്തീന്‍കോയ
അയല്‍രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഇറാനിയന്‍ ഭരണകൂടത്തിന് കനത്ത വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ് ഒരാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ പ്രകടനങ്ങള്‍. ഈ നീക്കത്തിന് പിന്നില്‍ വിദേശ ശക്തികളുടെ കരങ്ങളുണ്ടെന്ന് പ്രത്യക്ഷമായും പരോക്ഷമായും സൂചന നല്‍കുന്നതാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍. ഇറാനിലെ പ്രധാന നഗരങ്ങളില്‍ അരങ്ങേറുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ മരണസംഖ്യ കൂടുതലല്ലെങ്കിലും അക്രമാസക്തമാകുന്നു. ആത്മീയ നേതാവ് ആയത്തുല്ല അലിഖുമേനിക്കും പ്രസിഡണ്ട് ഹസന്‍ റുഹാനിക്കും എതിരെയാണ് മുദ്രാവാക്യം: ‘സിറിയയും ഫലസ്തീനുമല്ല, ഞങ്ങളുടെ പ്രശ്‌നം പരിഹരിക്കൂ’, ‘റുഹാനിക്ക് മരണം’ എന്നുമൊക്കെ ഉയരുന്ന മുദ്രാവാക്യം അണിയറ ശില്‍പികളെ കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കുന്നു. ഇറാനിയന്‍ ഇസ്‌ലാമിക വിപ്ലവത്തിന് എതിരായ മുദ്രാവാക്യവും ചില പ്രകടനങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ഈ ദുസൂചനയുടെ ആഴം മനസ്സിലാക്കാം.
1979-ല്‍ വിപ്ലവത്തെ തുടര്‍ന്ന് മുഹമ്മദ് രിസായുടെ ഭരണം തകര്‍ന്നതോടെ ഷാ വാഴ്ചയുടെ അന്ത്യവുമായി. ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തില്‍ ഹിത പരിശോധന നടത്തി ഏപ്രില്‍ ഒന്നിന് ഇസ്‌ലാമിക റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.
നാല് വര്‍ഷംകൂടുംതോറും പ്രസിഡണ്ടിനേയും പാര്‍ലമെന്റിനേയും ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. അധികാരത്തിന്റെ പ്രധാന കേന്ദ്രം ആത്മീയ നേതാവാണ്. ഇസ്‌ലാമിക വിപ്ലവത്തെയും റിപ്പബ്ലിക്കിനേയും തകര്‍ക്കാന്‍ 1979 മുതല്‍ അമേരിക്കയും പാശ്ചാത്യ ശക്തികളും സര്‍വ ശ്രമവും നടത്തുന്നുണ്ട്. ഇറാന്‍-ഇറാഖ് യുദ്ധം ഇതിന്റെ ഭാഗമായാണ്. എട്ടര വര്‍ഷത്തെ യുദ്ധത്തില്‍ ഇരുഭാഗത്തുമുണ്ടായ ആള്‍നാശം പത്ത് ലക്ഷമാണ്. പാശ്ചാത്യ ശക്തികള്‍ സദ്ദാം ഹുസൈനെ മുന്നില്‍നിര്‍ത്തി നടത്തിയ യുദ്ധം. ഇവയൊക്കെ ഇറാന്‍ അതിജീവിച്ചു. ആണവായുധ നിര്‍മ്മാണത്തിനുള്ള ഇറാന്റെ നീക്കം വര്‍ഷങ്ങള്‍ നീണ്ട വിവാദമാണ്. ഇയ്യിടെയായി വിദേശ രാജ്യങ്ങളിലെ ആഭ്യന്തര വിഷയങ്ങളില്‍ സൈനികമായി വരെ ഇടപെടാന്‍ ഇറാന്‍ തയാറായതാണിപ്പോഴത്തെ പ്രതിഷേധത്തിന് കാരണമായി ഉയരുന്ന മുദ്രാവാക്യം. യമനില്‍ ഹൂഥി ശിയാക്കള്‍ക്ക് ആയുധവും സാമ്പത്തിക സഹായവും നല്‍കുന്നു. സിറിയയില്‍ ബശാറുല്‍ അസദിന്റെ ശിയാ ഭരണത്തെ നിലനിര്‍ത്താന്‍ റഷ്യയോടൊപ്പം ചേരുന്നു. ശിയാ സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ പിന്നിലെ ശക്തിയും ഇറാന്‍ തന്നെ. ലബനാന്‍ ഭരണത്തിലെ ഹിസ്ബുല്ല സാന്നിധ്യവും ഇറാനെതിരായ ലോക വിമര്‍ശനത്തിന്റെ പട്ടികയിലേക്ക് കടന്നുവരുന്നുണ്ട്.
സഊദിയിലും ബഹ്‌റൈനിലും ശിയാ വിഭാഗത്തെ ഇളക്കിവിടുന്നതിലും ഇറാന്റെ പങ്കാളിത്തം അനിഷേധ്യമാണ്. മറ്റ് ചില അറബ് രാജ്യങ്ങളുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്നില്ല. അറബ് ലോകത്ത് സഊദി-ഇറാന്‍ ‘ഏറ്റുമുട്ടല്‍’ സജീവമാണ്. അതേസമയം കുവൈത്ത്, ഇറാഖ്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി ഇറാന് അടുത്ത ബന്ധമുണ്ട്. ഇസ്‌ലാമിക രാജ്യസംഘടനയുടെ (ഒ.ഐ.സി) ചെയര്‍മാന്‍ പദവി അലങ്കരിക്കുന്ന തുര്‍ക്കിയുമായും ഇറാന് സൗഹൃദ ബന്ധമുണ്ട്.
2009-ന് സമാനമായ പ്രതിഷേധ പ്രകടനങ്ങളാണ് ഇറാനില്‍ ഇപ്പോള്‍ നടക്കുന്നത്. അഹമ്മദി നെജാദ് രണ്ടാമതും പ്രസിഡണ്ടായ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഇറാനിലുണ്ടായി. അവ സാവകാശം കെട്ടടങ്ങി. ആണവ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ ഉപരോധം ഇറാന്റെ സമ്പദ്ഘടനയെ സാരമായി ബാധിച്ചിട്ടുണ്ട്. കോടിക്കണക്കിന് ഡോളറുകളുടെ ഇറാനിയന്‍ നിക്ഷേപം 1979ന് ശേഷം അമേരിക്ക തടഞ്ഞുവെച്ചിരുന്നതുമാണ്. ആണവ കരാര്‍ പ്രകാരം ഈ നിക്ഷേപം ഇറാന് തിരിച്ചു നല്‍കേണ്ടതുണ്ട്. അമേരിക്ക അതിന് തയാറാകുന്നില്ല. ട്രംപ് അധികാരത്തില്‍ വന്ന ശേഷം ആണവ കരാറില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്ക നീക്കം നടത്തുന്നതിനാല്‍ ഈ ഭീമന്‍ ഫണ്ട് അടുത്തൊന്നും തിരിച്ചു കിട്ടാന്‍ സാധ്യതയില്ല. യു.എന്‍ ഉപരോധം പിന്‍വലിച്ച് തുടങ്ങിയതിനാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് ഇറാന്റെ പ്രതീക്ഷ. യൂറോപ്പുമായും റഷ്യയുമായും കൂടുതല്‍ സൗഹൃദത്തിന് അവസരം ലഭിച്ചതും സഹായകമാവും. സാമ്പത്തിക നില ഭദ്രമാക്കാന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. അതിലിടക്കാണ് വില വര്‍ധനയും അഴിമതിയും നടക്കുന്നു എന്നാരോപിച്ച് ഇപ്പോഴത്തെ പ്രക്ഷോഭം. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യം ഇതിനുള്ള പരിഹാരത്തിന് ശ്രദ്ധ ചെലുത്താതെ വിദേശ ഇടപെടലിന് കോടികള്‍ ചെലവിടുന്നു എന്നാണ് പ്രക്ഷോഭകരുടെ വിമര്‍ശനം. അയല്‍ രാജ്യങ്ങളിലേക്ക് ഇസ്‌ലാമിക (ശിയാ) വിപ്ലവം ‘കയറ്റി അയക്കാന്‍’ ഇറാനിയന്‍ നേതൃത്വം കാണിക്കുന്ന അതീവ താല്‍പര്യം പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെങ്കില്‍ കുറ്റപ്പെടുത്താനാവില്ല. സിറിയയിലും യമനിലും ഇടപെട്ട് കോടിക്കണക്കിന് ഡോളറുകള്‍ നഷ്ടപ്പെടുത്തുന്നു. വംശീയ താല്‍പര്യം പലപ്പോഴും ഇറാന്‍ നേതൃത്വത്തെ കീഴ്‌പ്പെടത്തുകയാണ്. സിറിയയില്‍ ബശാന്‍ സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്നതിന് പിന്നിലെ താല്‍പര്യവും ശിയാ സ്പിരിറ്റ് തന്നെ. യമനില്‍ രണ്ട് വര്‍ഷമായി ഏറ്റുമുട്ടുന്നു. സിറിയന്‍ ആഭ്യന്തര യുദ്ധം ആറ് വര്‍ഷം പിന്നിടുന്നു. സോവ്യറ്റ് യൂനിയന്‍ കാണിച്ച അബദ്ധം തന്നെയാണ് ഇറാനും ‘പിന്‍തുടരുന്നത്’. അയല്‍ രാജ്യങ്ങളില്‍ കമ്മ്യൂണിസം അടിച്ചേല്‍പിക്കാന്‍ സോവ്യറ്റ് യൂണിയന്‍ ധൂര്‍ത്തടിച്ചത് കോടികളായിരുന്നു. രാജ്യത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്തുന്നതിനും വിപ്ലവ ചൈതന്യം കെടാതെ സൂക്ഷിക്കുന്നതിനും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട രാജ്യം മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റുന്നത് നയതന്ത്ര രംഗത്തെ പരാജയമാണ്. അതേസമയം പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിന്നില്‍ സുന്നി ഭീകരരും വിദേശ ശക്തികള്‍ക്ക് ഒപ്പം ഉണ്ടെന്നുള്ള ഇറാന്‍ നേതൃത്വത്തിന്റെ വിമര്‍ശനം വിവാദമായി.
സിറിയയില്‍ ഐ.എസ് ഭീകരതക്ക് എതിരായ നീക്കത്തില്‍ ഇറാന്‍ സജീവ പങ്ക് വഹിച്ചു. മാത്രമല്ല, അഫ്ഗാനിസ്താനില്‍ ഭീകരതക്കെതിരായ പോരാട്ടത്തിന് ഇറാന്റെ സഹകരണം രഹസ്യമായി തേടിയത് അമേരിക്കയാണ്. പൊലീസ് സ്റ്റേഷനുകളും സൈനിക താവളവും പിടിച്ചെടുക്കാന്‍ സായുധരായ കലാപകാരികള്‍ രംഗത്ത് വന്ന് കാണുമ്പോള്‍ അവക്ക് പിന്നിലെ ആസൂത്രണം വ്യക്തമാണ്. ആയുധവും സഹായവും ആര് നല്‍കുന്നു. 2009ലെ പ്രക്ഷോഭകരില്‍ സായുധ പോരാട്ടത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല. ഗ്രീന്‍ മൂവ്‌മെന്റ് സമാധാനപരമായ പ്രക്ഷോഭമാണ് നടത്തിയത്. പരിഷ്‌കരണവാദികളായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം. അതേസമയം ആത്മീയ നേതാവായ അലി ഖാമേനിക്കും പരിഷ്‌കരണവാദിയായി അറിയപ്പെടുന്ന ഹസന്‍ റുഹാനിക്കുമെതിരായ നീക്കം ഇരുപക്ഷത്തേയും യോജിപ്പിച്ച് നിര്‍ത്തുന്നുമെന്നത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.
മധ്യ പൗരസ്ത്യ ദേശത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള അമേരിക്ക- ഇസ്രാഈല്‍ അച്ചുതണ്ടിന്റെ നീക്കമാണ് പിന്നിലെന്നും ഒരു വിഭാഗം രാഷ്ട്രീയ ചിന്തകര്‍ നിരീക്ഷിക്കുന്നുണ്ട്. ഇസ്രാഈലി തലസ്ഥാനമായി ജറൂസലെമിനെ പ്രഖ്യാപിക്കുന്ന ട്രംപിന്റെ സമീപനം മുസ്‌ലിം അറബ് ലോകത്ത് ഉയര്‍ന്ന്‌വന്ന അമേരിക്കന്‍ വിരുദ്ധ വികാരത്തെ വഴിതിരിച്ച്‌വിടാനാണ് ഇപ്പോഴത്തെ നീക്കമെന്നവര്‍ വിശേഷിപ്പിക്കുന്നു. ഇറാനിലെ പ്രതിഷേധം തുടങ്ങിയ ദിനത്തില്‍ തന്നെ വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ച്‌വരുത്തി പിന്തുണ നല്‍കാന്‍ ട്രംപ് കാണിച്ച ‘ആവേശം’ അവര്‍ ചൂണ്ടിക്കാണിക്കുന്നത് അസ്ഥാനത്തല്ല.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala8 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
Cricket1 day ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു