Connect with us

More

സി.ഡി.എസ് വെറുമൊരു തസ്തികയല്ല

Published

on

നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ആത്മാവ്. എന്നാല്‍ ഈ ജാതിമത-ഭാഷാസംസ്‌കാര വൈജാത്യങ്ങളെ ഛിന്നഭിന്നമാക്കി ഏകശിലാരാഷ്ട്രനിര്‍മിതിയിലേക്ക് പാകപ്പെടുത്തുകയാണ് രാജ്യംഭരിക്കുന്ന ഭരണകൂടമിപ്പോള്‍. നൂറ്റാണ്ടോളംനീണ്ട നയരൂപീകരണവും അഞ്ചുവര്‍ഷത്തെ ഭരണതലത്തിലെ പ്രായോഗികപരിശ്രമവും ഫലപ്രാപ്തിയിലെത്തിക്കുകയാണ് രണ്ടാംമോദിസര്‍ക്കാരിന്റെ ശിഷ്ടകാലദൗത്യമെന്ന് തോന്നുന്നു. ജനാധിപത്യവും മതേതരത്വവും സ്ഥിതിസമത്വവുമൊക്കൈ ഉദ്‌ഘോഷിക്കുന്ന മഹത്തായ ഇന്ത്യന്‍ഭരണഘടനയെ ഒറ്റയടിക്ക് ചവറ്റുകൊട്ടയിലിടാന്‍ കഴിയാത്തതുകൊണ്ടുമാത്രം പലമാതിരി പൊളിച്ചെഴുതുന്ന തിരക്കിലാണ് മോദിയും കൂട്ടരുമെന്ന് ഇക്കഴിഞ്ഞ പാര്‍ലമെന്റ്‌സമ്മേളനത്തിലെ മുപ്പതോളം നിയമഭേദഗതികള്‍ നമ്മോട് സവിസ്തരം വെളിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രത്തിനുമേല്‍ നിര്‍ണായകവും ഭയാനകവുമായ നയവ്യതിയാനങ്ങളാണ് സംഘപരിവാര്‍ മൂശയില്‍ ഇപ്പോള്‍ വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച എഴുപത്തിമൂന്നാംസ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ ഒന്നരമണിക്കൂര്‍നീണ്ട പ്രഭാഷണത്തില്‍ ഒളിഞ്ഞുകിടക്കുന്നത് മറ്റൊന്നല്ല. കശ്മീര്‍, മുത്തലാഖ്, ജനസംഖ്യാവര്‍ധനവ് തുടങ്ങി പ്രസംഗത്തിലെ പലതും പതിറ്റാണ്ടുകള്‍ക്കുമുമ്പേ രാജ്യം കൂലങ്കഷമായി ചര്‍ച്ചചെയ്തതും നാടിന്റെ സാകല്യതക്ക് മങ്ങലേല്‍പിക്കുമെന്നതിനാല്‍ നിരാകരിക്കുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്തതുമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് സേനക്കാകെ ഒരൊറ്റ തലവന്‍ അഥവാ സംയുക്തസൈനിക മേധാവി എന്ന പഴയകുപ്പിയിലെ മോദിയുടെ പുതിയ വീഞ്ഞ്.

കാര്‍ഗില്‍ യുദ്ധാനന്തരം 1999ലാണ് ഇത്തരമൊരു തസ്തികയെക്കുറിച്ച് രാജ്യം ചര്‍ച്ചചെയ്തത്. സര്‍ക്കാര്‍ അത് ഗൗരവത്തോടെ എടുക്കുകയും എം.സുബ്രഹ്മണ്യത്തെ ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ആ റിപ്പോര്‍ട്ടില്‍ സംയുക്തസൈനിക മേധാവി എന്ന ആശയം നടപ്പാക്കാമെന്ന്് സമിതി നിര്‍ദേശം മുന്നോട്ടുവെച്ചു. എ.ബി.വാജ്‌പേയി സര്‍ക്കാരിലെ ആഭ്യന്തവകുപ്പുമന്ത്രിയായിരുന്ന എല്‍.കെ ആഡ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാഉപസമിതിയും ആശയത്തെ പിന്തുണക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ സ്വാതന്ത്ര്യാനന്തരമുള്ള ഏഴുപതിറ്റാണ്ടിനിടെ ഒരിക്കല്‍പോലും സംയുക്തസൈനികമേധാവി ഇല്ലാത്തതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഹാനി രാജ്യത്തിന് സംഭവിക്കുകയോ സൈന്യത്തില്‍നിന്ന് അത്തരമൊരു തസ്തികയുടെ അനിവാര്യത രാജ്യത്തിന് ബോധ്യപ്പെടുകയോ ഉണ്ടായിട്ടില്ല.അധികാരമേറ്റയുടന്‍ പണ്ഡിറ്റ് നെഹ്രു ആദ്യംചെയ്തത് സൈനിക കമാണ്ടര്‍ ഇന്‍ ചീഫിനെ മാറ്റി സിവിലിയന്‍ ഉദ്യോഗസ്ഥനെ നിയമിക്കുകയായിരുന്നു. പിന്നെന്തിനാണ് പ്രധാനമന്ത്രി മോദി തന്റെ സുപ്രധാനമായൊരു പ്രസംഗത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അഥവാ സി.ഡി.എസിനെക്കുറിച്ച് ഇത്ര വാചാലനായത് എന്ന് വിലയിരുത്തുമ്പോള്‍ അതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഹിന്ദുത്വ-പരുഷസൈനികഅജണ്ട അറിയാതെ പുറന്തള്ളിവരികയാണ്.
നിലവില്‍ രാഷ്ട്രപതിയാണ് സംയുക്തസൈനികമേധാവികളുടെ കമാണ്ടര്‍. അഥവാ കര, നാവിക,വ്യോമ സേനകള്‍ക്ക് യുദ്ധം അനിവാര്യമായ ഘട്ടത്തില്‍ അതിനുള്ള അനുമതി കൊടുക്കേണ്ടത് രാഷ്ട്രപതിയാണ്. രാജ്യത്തിന്റെ പൂര്‍വസൂരികള്‍ ആലോചിച്ചുറപ്പിച്ചെടുത്ത തീരുമാനമായിരുന്നു ഇത്. ഇന്നും ഇന്ത്യ ജനാധിപത്യത്തിനിടയിലും കെട്ടുറപ്പുള്ള സൈനികശക്തിയായി ദക്ഷിണേഷ്യയില്‍ തുടരുന്നതിന ്കാരണം നമ്മുടെ ഈ മാതൃകാസംവിധാനമാണ്. യുദ്ധം, അതിലേക്കുള്ള സൗകര്യങ്ങള്‍, തന്ത്രങ്ങള്‍ തുടങ്ങിയവ രൂപപ്പെടുത്തുന്നതിനും ഇന്ന് സൈനികമേധാവികള്‍ക്ക് പുറമെ രാജ്യത്ത് പ്രത്യേകമായ ഒരു സുരക്ഷാഉപദേഷ്ടാവ് തസ്തികയുണ്ട്. ഇത് സര്‍ക്കാരുമായി ബന്ധപ്പെട്ട സിവിലിയല്‍ തസ്തികയാണ്. ഇദ്ദേഹത്തിനുപുറമെ പ്രതിരോധമന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയവ സുരക്ഷാകാര്യങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുന്നുണ്ട്. എന്നാല്‍ പുതുതായി ഉണ്ടാക്കപ്പെടുന്ന സംയുക്ത സൈനികമേധാവി പദവി ഇതിനൊക്കെ അപ്പുറം എന്ത് ചുമതലയാണ ്പ്രത്യേകമായി വഹിക്കുക എന്ന് തീര്‍ത്തും വിശ്വസനീയമായ ഉത്തരങ്ങള്‍ പ്രധാനമന്ത്രി ഇതുവരെയും നല്‍കിയിട്ടില്ല. പല സൈനികവിദഗ്ധരും പറയുന്നത്, സംയുക്തസൈനിക മേധാവി എന്നതുകൊണ്ട് ഭയപ്പെടാനില്ലെന്നും അദ്ദേഹത്തിന് സിവിലിയന്‍ നയരൂപീകരണത്തില്‍ പ്രത്യേകിച്ച് പങ്കാളിത്തമുണ്ടാകില്ലെന്നുമാണ്. നിലവില്‍ മൂന്ന് സൈനികമേധാവികളും മൂന്ന് തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനെ ഏകോപിപ്പിക്കുകയാണ് സി.ഡി.എസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ഒരു വിശദദീകരണം. എന്നാല്‍ പാക്കിസ്താനുമായി രണ്ടും ചൈനയുമായി ഒന്നുമടക്കം മൂന്ന് യുദ്ധങ്ങളും പാകിസ്താനുമായി കാര്‍ഗില്‍ യുദ്ധവും നടത്തിയിട്ടുള്ള ഇന്ത്യന്‍ സൈന്യത്തിന് ഇത്തരമൊരു സൈനികഏകോപനം ഇല്ലാത്തതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് ഇപ്പറയുന്നവരാരും വ്യക്തമായ വിശദീകരണം തരുന്നില്ല. നാലിലും നമ്മുടെ ധീരദേശാഭിമാനികളായ സൈനികരുടെ ജീവത്യാഗവും കഠിനാധ്വാനവുംകൊണ്ട് ഇന്ത്യ വിജയംവരിക്കുകയും മേഖലയില്‍ ഇന്നും അഭിമാനിക്കാവുന്ന സൈനികശക്തിയായി നിലനില്‍ക്കുന്നുമുണ്ട്. സി.ഡി.എസ്സിന്റെ സാംഗത്യം അംഗീകരിക്കുന്നവര്‍ വാദിക്കുന്ന മറ്റൊന്ന് ചൈനക്കും അമേരിക്കക്കുമൊക്കെ ഇത്തരമൊരു സംവിധാനമുണ്ടെന്നതാണ്. എന്നാല്‍ അവരുടെ സൈനികസംവിധാനമല്ല ഇന്ത്യക്കുള്ളതെന്ന് നാം മനസ്സിലാക്കണം,

നിലവിലെ ബിപിന്‍ റാവത്ത് കരസേനയുടെ തലപ്പത്തേക്ക് സീനിയോരിറ്റി മറികടന്ന് നിയമിക്കപ്പെട്ടത് മോദിയുടെ പ്രത്യേകതാല്‍പര്യം കൊണ്ടുമാത്രമായിരുന്നു. കശ്മീരിലേതടക്കമുള്ള റാവത്തിന്റെ പല നടപടികളും വലിയ വിവാദത്തിന് കാരണമായിട്ടുമുണ്ട്. വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ അടുത്ത രണ്ടുമൂന്നുമാസത്തിനകം നിയമിക്കപ്പെടുന്ന സംയുക്തസൈനികമേധാവി ബിപിന്റാവത്തായിരിക്കും. ഭാവിയില്‍ സൈനികമേധാവികള്‍ക്കുമേല്‍ കാണാച്ചരടായി സി.ഡി.എസ്പദവി മാറ്റപ്പെട്ടാലും അല്‍ഭുതപ്പെടേണ്ടെന്നര്‍ത്ഥം. പ്രതിരോധമന്ത്രാലയത്തെ അപ്രസക്തമാക്കിയാണ് മോദിയുടെഓഫീസ് നേരിട്ട് മുപ്പതിനായിരം കോടിയുടെ റഫാല്‍യുദ്ധവിമാനകരാറിലൊപ്പിട്ടത് എന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നാകും.
ഒരൊറ്റ രാജ്യം-ഒരൊറ്റ തെരഞ്ഞെടുപ്പ്, ഒരൊറ്റ വ്യക്തിനിയമം, ഒരു മതസാംസ്‌കാരികത, ഏകഭാഷ എന്നതൊക്കെ ബി.ജെ.പിയും സംഘപരിവാരവും വായിട്ടടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇന്ത്യയുടെ സമാധാനപൂര്‍ണമായ ആണവനയത്തിലെ വ്യതിയാനവും പലതും മണക്കുന്നു. മുത്തലാഖ് നിരോധനവും യു.എ.പി.എ, എന്‍.ഐ.എ നിയമങ്ങള്‍ കാര്‍ക്കശ്യമാക്കിയതും കശ്മീരിനെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്ന് മാത്രമാക്കിയതുമൊക്കെ ഈ ഏകശിലാരാഷ്ട്രനിര്‍മിതിയുടെ ഒന്നാന്തരം തെളിവുകളാണ്. 130കോടി ജനതയുടെ ദൈനംദിനജീവിതപ്രയാസങ്ങളുടെനേര്‍ക്ക് ചെറുഹസ്തമെങ്കിലും നീട്ടാതെയാണ് ഈ അതിസൈനികതയിലേക്കുള്ള എടുത്തുചാട്ടം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.

നാളെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. നാളെ കോഴിക്കോട്, വയനാട് ,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മഴയ്‌ക്കൊപ്പം രാത്രി നേരങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ദുരന്തനിവാരണ വകുപ്പ് നല്‍കുന്ന ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാം:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.
Continue Reading

kerala

‘വേടന്‍ എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര്‍ മധു

Published

on

കോഴിക്കോട്: വേടൻ എന്ന പേര് തന്നെ വ്യാജമാണെന്നും അവൻ്റെ പിന്നിൽ ജിഹാദികളാണെന്നും ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ എന്‍.ആര്‍ മധു. അദ്ദേഹത്തിന്റെ പാട്ടുകള്‍ തന്നെയാണ് ഇതിനൊക്കെ തെളിവെന്നും വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ലെന്നും എന്‍.ആര്‍ മധു ആരോപിക്കുന്നു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

”കേരളത്തിൽ ഹിന്ദുവായി ജീവിക്കുന്നത് എത്രത്തോളം അപകടമാണെന്ന് തെളിയിക്കുന്നതാണ് വേടനെതിരായ പരാമർശത്തിലെ തനിക്കെതിരായ കേസ്. വേടനെന്ന പേര് തന്നെ വ്യാജമാണ്. വേടൻ സമുദായം മഹത്തായ പാരമ്പര്യമുള്ളവരാണ്. അയാൾ വേടൻ സമുദായത്തിൽപെട്ടയാളല്ല. വേടനെന്ന പേര് ഇവിടെ ദുരുപയോഗം ചെയ്യുകയാണ്. മയക്കുമുരുന്ന് ഉപയോഗിക്കുന്ന അച്ചടക്കമില്ലാത്ത വ്യക്തി വേടൻ എന്ന ഗോത്രസമൂഹത്തെ അപമാനിക്കുകയാണ്. ഇത്തരം ആളുകളെ ഭരണകൂടം തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

വേടനെന്ന കലാകാരന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഈ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ നാടിന്റെ സംസ്‌കാരത്തിനും ദേശീയ സുരക്ഷിതത്വത്തിനും അനുഗുണമാകണം. വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ല.

ലോകത്തുള്ള അടിച്ചമർത്തപ്പെട്ടവരുടെ പാട്ടുകളൊക്കെ വേടൻ പാടുന്നുണ്ട്. ‘സിറിയ നിൻ മാറിലെ മുറിവ്, കൊറിയ നിൻ മീതെ കഴുകന്മാർ, ലങ്കയിൽ ദാഹം മാറാത്ത പുലികൾ അലയുന്നു’- ഇങ്ങനെയൊക്കെയാണ് വരികൾ. വേടന്റെ ഒർജിൻ ശ്രീലങ്കൻ വനിതയാണ്. വേടന്‍ പാടുന്ന ഈ പുലികൾ എൽടിടിഇക്കാരാണ്. അവരെ മഹത്വവ്തകരിക്കുകയാണ്. അവരുടെ ദാഹം മാറിയിട്ടില്ല എന്ന് പറഞ്ഞാൽ പരോക്ഷമായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കലാണ്. ആളു കൂടുന്നു എന്നത് കൊണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

മറ്റൊന്ന് സോമാലിയൻ ബാല്യങ്ങൾ കുടിനീര് തേടി അലയുന്ന് എന്നാണ്. എന്തിന് സോമാലിയ വരെ പോകണം. ദളിതന്റെയും പിന്നോക്കക്കാരന്റെയും ദുര്യോഗം അറിയണമെങ്കിൽ വയനാട്ടിലേക്ക് പോയാൽ മതി. അവർക്ക് കുടനീരില്ല. അതൊന്നും പാടുന്നില്ല.വേടന്റെ പട്ടിക്കിട്ടിരിക്കുന്ന പേര് ബുദ്ധൻ എന്നാണ്. നമ്മുടെ നാട്ടിലെ ചിലർക്ക് പട്ടി ഹറാമാണ്. ആ പട്ടിക്ക് ബുദ്ധന്റെ പേര് ഇടുന്നതിലൂടെ ഈ ഹറാം വാദികളുടെ പ്രീതി പിടിച്ചുപറ്റാനാണ് വേടൻ ശ്രമിക്കുന്നത്

ദളിത് പശ്ചാത്തലം ഉപയോഗിച്ചുകൊണ്ട് വേടൻ നടത്തുന്ന പരിശ്രമങ്ങൾ ഹിന്ദു സമൂഹത്തിലുണ്ടാകുന്ന ജാതി അതീതമായ ഐക്യത്തെ അട്ടിമറിക്കാനാണ്. ഇവിടെ ബോധപൂർവമായ മുസ്‌ലിം-ദളിത് ഐക്യവാദം ഉയർത്തുന്നുണ്ട്. ഇത് രാജ്യത്തെ ശിഥിലീകരിക്കാൻ വേണ്ടി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളെ മുസ്‌ലിം വിഭാഗങ്ങളിലേക്ക് ചേർക്കാനാണ്. അതിന്റെ വക്താവാണ് വേടൻ എന്ന് സംശയിക്കുന്നു.

വേടൻ എന്ന കലാകാരൻ ഉയർത്തുന്ന സാഹിത്യവും അയാളുടെ ശരീരഭാഷ മുഴുവനും ഇവിടുത്തെ ദളിതർക്ക് വേണ്ടിയല്ല. ആരുടേയൊ കയ്യിലെ ചട്ടുകമാണ്. അത് ജിഹാദികളാണ്”- ഇങ്ങനെ പോകുന്നു എന്‍.ആര്‍ മധുവിന്റെ ആരോപണങ്ങള്‍.

 

Continue Reading

kerala

കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്‌നിശമന സേനയും സ്ഥലത്തെത്തി

Published

on

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡിൽ (മൊഫ്യൂസൽ ബസ്‍സ്റ്റാൻഡ്) വൈകീട്ട് തുടങ്ങിയ വൻ തീപിടിത്തം ഇപ്പോഴും തുടരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. രണ്ടു മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നിരവധി യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

പുതിയ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിലെ ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതൽ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ പൂട്ടിച്ചു. ആർക്കും ആളപായമില്ലെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിനായി റോഡുകൾ അടച്ചതോടെ നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിച്ചു.

 

Continue Reading

Trending