Connect with us

Video Stories

കുറ്റാരോപിതര്‍ സ്വതന്ത്രരും അന്വേഷകന്‍ കുറ്റവാളികളുമാകുന്നു

Published

on

 

കഴിഞ്ഞ മൂന്നു വര്‍ഷമായി, സൊഹ്‌റാബുദ്ദീന്‍ കൗസര്‍ബി-തുളസീറാം പ്രജാപതി കൊലപാതകക്കേസുകളിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ അദ്ദേഹത്തിന്റെ സ്വന്തം സ്ഥാപനമായ സി.ബി.ഐ വിവിധ അന്വേഷണങ്ങള്‍ നടത്തുകയാണ്. എന്നാല്‍ തങ്ങളുടെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നാഗാലാന്റ് കേഡറിലെ 2001 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ സന്ദീപ് ടാംഗദ്‌ജെ എന്ന ഉദ്യോഗസ്ഥനെയാണ് സി.ബി.ഐ കുരുക്കാന്‍ ശ്രമിക്കുന്നത്. പട്ടിക ജാതിക്കാരനായ ടാംഗദ്‌ജെ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ളയാളാണ്. ഒക്ടോബര്‍ 2011 മുതല്‍ ഒക്ടോബര്‍ 2015 വരെ സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലായിരുന്നു. ടാംഗദ്‌ജെയെ അഴിമതിക്കേസില്‍ കുരുക്കുന്നതിന് വ്യാജ മൊഴി നല്‍കാന്‍ സി.ബി.ഐ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് രണ്ട് സാക്ഷികള്‍ നാഗ്പൂര്‍ കോടതിയിലും മഹാരാഷ്ട്ര പൊലീസിലും മൊഴി നല്‍കിയിരുന്നു.
2011 -15 കാലഘട്ടത്തില്‍ ടാംഗദ്‌ജെ സി.ബി.ഐയില്‍ പല ചുമതലകളും നിര്‍വഹിച്ചിരുന്നു. അതിലേറ്റവും പ്രധാനമായത് സി.ബി.ഐയുടെ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച്, മുംബൈ എസ്.പി ആയിട്ടായിരുന്നു. നവംബര്‍ 2011നും ഏപ്രില്‍ 2014നും ഇടക്ക് സൊഹ്‌റാബുദ്ദീന്റെയും ഭാര്യ കൗസര്‍ബിയുടെയും ഏറ്റുമുട്ടല്‍കൊലയിലെ നിര്‍ണായക ദൃക്‌സാക്ഷിയായ തുളസീറാം പ്രജാപതിയുടെയും കൊലപാതകങ്ങള്‍ അടക്കമുള്ള രണ്ട് കേസുകള്‍ അന്വേഷിച്ചു. കൗസര്‍ ബിയെ ബലാത്സംഗം ചെയ്തു കൊന്നശേഷം മൃതദേഹം നശിപ്പിച്ചു എന്നായിരുന്നു സി.ബി.ഐ കേസ്.
ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലപാതകക്കേസ് ടാംഗദ്‌ജെയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുകയും മുതിര്‍ന്ന ഗുജറാത്ത് പൊലീസ് മേധാവികള്‍ അടക്കമുള്ളവരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര സഹമന്ത്രി അമിത് ഷാക്കും ഏറെ വേണ്ടപ്പെട്ടവരായിരുന്നു ഈ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നു കരുതുന്നു. മോദിയിപ്പോള്‍ പ്രധാനമന്ത്രിയാണ്, ഷാ ബി.ജെ.പി അധ്യക്ഷനും രാജ്യത്ത് മോദി കഴിഞ്ഞാല്‍ ഏറ്റവും അധികാരമുള്ളയാളും.
കൊലപാതക അന്വേഷണവുമായി ബന്ധപ്പെട്ട് ടാംഗദ്‌ജെ രണ്ടുതവണ അമിത്ഷായെ ചോദ്യം ചെയ്തിരുന്നു. 2012 ജനുവരിയില്‍ പ്രജാപതി കൊലപാതക കേസിലും 2013 ഒക്ടോബറില്‍ ഇസ്രത് ജഹാന്‍ കൊലപാതക കേസിലും. പ്രജാപതി കേസില്‍ കുറ്റപത്രം തയ്യാറാക്കിയതും ഷായെ മുഖ്യപ്രതിയും പ്രജാപതിയെ ‘ഇല്ലാതാക്കാന്‍’ പദ്ധതിയിട്ടതിലെ മുഖ്യ ആസൂത്രകനുമായി കാണിച്ചതും ടാംഗദ്‌ജെ ആയിരുന്നു. സൊഹ്‌റാബുദ്ദീന്‍-കൗസര്‍ബി കൊലപാതകക്കേസില്‍ അനുബന്ധ കുറ്റപത്രം തയ്യാറാക്കി, രണ്ടു കൊലപാതകങ്ങളിലും ഷായുടെ പങ്ക് എന്താണെന്ന് കൂടുതല്‍ വിശദമാക്കുകയും ചെയ്തു അദ്ദേഹം. ഇസ്രത് ജഹാന്‍ കൊലപാതകക്കേസില്‍ വിചാരണ ചെയ്യാന്‍ വേണ്ട തെളിവുകള്‍ ലഭിക്കാത്തതുകൊണ്ട് ഷായെ പ്രതിയാക്കിയില്ല, എന്നാല്‍ അയാള്‍ക്ക് വേണ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍, തട്ടിക്കൊണ്ടുപോകല്‍, കൊലപാതക കേസുകളില്‍ പ്രതികളായി. ഷായടക്കമുള്ള പ്രധാന പ്രതികളെ ചോദ്യം ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതുകൂടാതെ, ടാംഗദ്‌ജെ സുപ്രീം കോടതി മുമ്പാകെ അന്വേഷണത്തിന്റെ നിരവധി തല്‍സ്ഥിതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഒരു ന്യായാധിപനും ടാംഗദ്‌ജെയുടെ ജോലിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചിട്ടില്ല.
എന്നിട്ടും സി.ബി.ഐ 2014 ഏപ്രിലില്‍ ഗുജറാത്ത് കൊലപാതകക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ടാംഗദ്‌ജെയെ മാറ്റി. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ്. അപ്പോഴേക്കും ബി.ജെ.പി വന്‍ വിജയം നേടുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്നു. നിര്‍ണായകമായ സി.ബി.ഐ അന്വേഷണങ്ങളില്‍ തിരിമറി കാട്ടിയതിന് ഇപ്പോള്‍ അന്വേഷണം നേരിടുന്ന രഞ്ജിത് സിന്‍ഹയായിരുന്നു അന്ന് സി.ബി.ഐ ഡയറക്ടര്‍. ടാംഗദ്‌ജെയെ മാറ്റി ആറ് മാസങ്ങള്‍ക്ക് ശേഷം, 2014 ഡിസംബര്‍ 30ന് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എം.ബി ഗോശാവി, അമിത് ഷായെ കുറ്റവിമുക്തനാക്കി. ജൂലൈ 2015ല്‍ ടാംഗദ്‌ജെയുടെ സുരക്ഷ പിന്‍വലിച്ചു. ഒക്ടോബര്‍ 2015ന് അദ്ദേഹത്തെ വീണ്ടും നാഗാലാന്‍ഡ് സംസ്ഥാന കേഡറിലേക്ക് തിരിച്ചയച്ചു.
അതിനെത്തുടര്‍ന്ന് നാഗ്പൂര്‍ സി.ബി.ഐയുടെ എ.സി.ബി വിഭാഗം എസ്.പിയായിരിക്കുമ്പോള്‍ ടാംഗദ്‌ജെക്കെതിരെ സി.ബി.ഐ നടത്തിയ രണ്ട് അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. രണ്ടു കേസുകളും ഗുജറാത്ത് ഏറ്റുമുട്ടല്‍ കൊലകളുമായി ബന്ധപ്പെട്ടവയല്ലായിരുന്നു. അത്തരം ഒരന്വേഷണത്തില്‍ സി.ബി.ഐ ടാംഗദ്‌ജെയെ വ്യാജ തെളിവുകള്‍ വെച്ചു കുരുക്കാന്‍ ശ്രമിക്കുന്നു എന്നതിന് ബലം നല്‍കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വര്‍ക്കേഴ്‌സ് എഡ്യുക്കേഷന്‍ നാഗ്പൂര്‍ കാര്യാലയത്തില്‍ ജോലി ചെയ്യുന്ന ഒരുദ്യോഗസ്ഥന്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയപ്പോള്‍ സി.ബി.ഐ പിടികൂടിയ സംഭവമാണ് ഒരു കേസ്. സി.ബി.ഐയുടെ എ.സി.ബി വിഭാഗമാണ് 2013 സെപ്തംബര്‍ ആദ്യവാരം കേസ് രേഖപ്പെടുത്തിയത്. ആ സമയത്ത് ടാംഗദ്‌ജെ എ.സി.ബി എസ്പിയുടെ അധിക ചുമതലകൂടി വഹിക്കുന്നുണ്ടായിരുന്നു. ഈ കേസിന്റെ അന്വേഷണ മേല്‍നോട്ടം ടാംഗദ്‌ജെക്കായിരുന്നു. അന്വേഷണത്തിനൊടുവില്‍ അതിലുള്‍പ്പെട്ട എല്ലാവരെയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുതല്‍ നിയമ ഉദ്യോഗസ്ഥന്‍ വരെ പ്രതിയെ വിചാരണ ചെയ്യാന്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ സി.ബി.ഐ വിചിത്ര രീതിയില്‍ നിലപാട് മാറ്റി. ഏജന്‍സി നാഗ്പൂര്‍ കോടതിയില്‍ കേസ് അവസാനിപ്പിക്കാനുള്ള വിടുതല്‍ റിപ്പോര്‍ട്ട് നല്‍കി. വേണ്ടത്ര തെളിവുകളില്ല എന്നായിരുന്നു കാരണം പറഞ്ഞത്. ഒരു കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനെ കുരുക്കാനായി സി.ബി.ഐയിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നവകാശപ്പെട്ട സി.ബി.ഐ ഒരു പ്രാഥമിക അന്വേഷണവും രേഖപ്പെടുത്തി. ആരാണ് ഈ പരാതി പറഞ്ഞതെന്ന് ഇതില്‍ പറഞ്ഞില്ല. പ്രാഥമിക അന്വേഷണം രേഖപ്പെടുത്തിയതിന് ശേഷം ഏജന്‍സി ടാംഗദ്‌ജെക്കെതിരെ അന്വേഷണം തുടങ്ങി.
ശരിക്കുള്ള കേസില്‍ ശാന്താറാം പാട്ടീല്‍, സഞ്ജയ സിന്‍ഹ എന്ന രണ്ടു പരാതിക്കാരാണ് ഉണ്ടായിരുന്നത്. ഇവരുടെ പരാതിയിലാണ് സി.ബി.ഐ ഈ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ തൊണ്ടിയോടെ പിടികൂടിയത്. 2015 ഒക്ടോബറില്‍ കള്ള മൊഴി നല്‍കാന്‍ സി.ബി.ഐയിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിക്കുന്നു എന്നു കാണിച്ച് സിന്‍ഹ നാഗ്പൂരിലെ ഒരു പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും അപമാനിച്ചുവെന്നും തുടര്‍ച്ചയായി നിര്‍ബന്ധിച്ച് ചില വെള്ളക്കടലാസുകളില്‍ ഒപ്പ് വെപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഐ.പി.സി വകുപ്പുകള്‍ 323, 504, 506 പ്രകാരം എഫ്.ഐ.ആര്‍ രേഖപ്പെടുത്തി.
പക്ഷേ അതിനുശേഷവും സെന്‍ട്രല്‍ ബോര്‍ ഡ് ഓഫ് വര്‍ക്കേഴ്‌സ് എഡ്യുക്കേഷന്‍ ഉദ്യോഗസ്ഥനെ കുരുക്കാന്‍ ടാംഗദ്‌ജെ ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിച്ചു എന്ന് പരാതിക്കാരന്‍ പറയുന്നു. 2016 മാര്‍ച്ച് 21ന് ടാംഗദ്‌ജെക്കെതിരെ കളവായ പ്രസ്താവന നല്‍കാന്‍ സി.ബി.ഐ തന്നെ നിര്‍ബന്ധിക്കുന്നെന്ന് കാണിച്ച് രണ്ടാം പരാതികാരനായ ശാന്താറാം പാട്ടീല്‍ നാഗ്പൂര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വെള്ളക്കടലാസില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടിവിച്ചു എന്നും പാട്ടീല്‍ പറഞ്ഞു. ഈ രണ്ടു എഫ്.ഐ.ആറും സത്യവാങ്മൂലവും തന്റെ പക്കലുണ്ട്. എന്നാല്‍ ഇതൊന്നും സി.ബി.ഐയെ കേസുമായി മുന്നോട്ടുപോകുന്നതില്‍ നിന്നും തടഞ്ഞില്ല. 2017 ജനുവരി 23ന് സി.ബി.ഐ, പ്രാഥമിക അന്വേഷണം ഒരു ക്രമപ്രകാരമുള്ള കേസാക്കി മാറ്റി. ഇതുപോലൊരു കേസില്‍ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിലെ പിഴവിനാണ് ടാംഗദ്‌ജെക്കെതിരെ രണ്ടാമത്തെ കേസ്. സി.ബി.ഐ പരിശോധനയില്‍ പിടിച്ചെടുത്ത ചില തൊണ്ടിമുതലുകള്‍ കാണാതെ പോയി എന്നാണ് ആരോപണം.
ടാംഗദ്‌ജെ കുറ്റം ചെയ്തു എന്നു തെളിയിക്കാന്‍ ഒരു തെളിവും ഇല്ലാതിരുന്നിട്ടും ടാംഗദ്‌ജെയില്‍ നിന്നും വലിയ പിഴ ഈടാക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുകയാണ് സി.ബി.ഐ. ഇത് പിരിച്ചുവിടല്‍ വരെയാകാം. ഈ ശിപാര്‍ശയിപ്പോള്‍ നാഗാലാന്‍ഡ് സര്‍ക്കാരിന് മുന്നിലാണ്. ടാംഗദ്‌ജെയുടെ വാര്‍ഷിക രഹസ്യ സ്വഭാവ റിപ്പോര്‍ട്ടിലും മോശം വിലയിരുത്തലുകളാണ് സി.ബി.ഐ നല്‍കിയത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എന്ന നിലക്കുള്ള ജോലിക്കയറ്റത്തെ അത് ബാധിക്കും. ഈ റിപ്പോര്‍ട്ടും മറ്റ് രേഖകളും തന്റെ പക്കലുണ്ട്.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ടാംഗദ്‌ജെ ഗുജറാത്ത് കൊലപാതക അന്വേഷണം നടത്തിയത്. മൂന്നു കൊല്ലം അദ്ദേഹം അന്വേഷണ ഉദദ്യോഗസ്ഥനായിരുന്നു. കേസിന്റെ വിശദാംശങ്ങളും തെളിവുകള്‍ കിട്ടാനും മറ്റും സഹായകരമാകും എന്നതിനാല്‍ വിചാരണയെ സഹായിക്കാന്‍ ഇതേ അന്വേഷണ ഉദ്യോഗസ്ഥനെ വെക്കുന്നത് പതിവാണ്. എന്നാല്‍ മെയ് 2014നു ശേഷം ഇതിന്റെ വിചാരണയില്‍ ടാംഗദ്‌ജെയുടെ സഹായം തേടിയിട്ടില്ല. അമിത്ഷാ അടക്കം 15 പ്രതികളെ കോടതി ഇതുവരെ കുറ്റവിമുക്തരാക്കി. 28 സാക്ഷികളോളം കൂറുമാറി. ഒന്നിലേറെ കൊലപാതകങ്ങളിലും തട്ടിക്കൊണ്ടുപോകലിലും പ്രതികളായിരുന്നവര്‍ വിചാരണയൊഴിവായി ആശ്വസിക്കുമ്പോള്‍, ആ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരണ നേരിടുകയാണ്.
(കടപ്പാട്: വേലംശൃല.ശി)

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending