Connect with us

Video Stories

നബിദിന ചിന്തകള്‍

Published

on

 

അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫാ റസൂല്‍ കരീം (സ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ മാസമാണ് റബീഉല്‍ അവ്വല്‍. ദിനേന ഏറ്റവും ചുരുങ്ങിയത് അഞ്ചു പ്രാവശ്യമെങ്കിലും പ്രവാചക സ്മരണ പുതുക്കി കൊണ്ടിരിക്കണമെന്ന് സത്യവിശ്വാസികള്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിലും ആകാശങ്ങളിലും അതിനപ്പുറവും ഇത്തരത്തില്‍ സ്മരിക്കപ്പെടുന്ന മറ്റൊരു വ്യക്തിത്വം ഭൂമുഖത്തുണ്ടായിട്ടില്ല. ‘അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകനില്‍ അനുഗ്രഹം ചൊരിയുന്നു, സത്യവിശ്വാസികളെ നിങ്ങളും അദ്ദേഹത്തിന് അനുഗ്രഹവും ശാന്തിയും നേര്‍ന്നു കൊള്ളുക’ (33:56). പ്രവാചകന്റെ മേല്‍ അല്ലാഹുവിന്റെ സലാത്ത് അനുഗ്രഹ വര്‍ഷവും നമ്മുടെ സ്വലാത്ത് പ്രവാചകന് വേണ്ടിയുള്ള പ്രാര്‍ത്ഥനയുമാണ്. ആരെങ്കിലും പ്രവാചകന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അവന്റെ മേല്‍ അല്ലാഹു പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്. ഇതില്‍ നിന്ന് തന്നെ പ്രവാചക സ്മരണയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്.
പ്രവാചകന്റെ സ്വഭാവം ഖുര്‍ആനിന്റെ സ്വഭാവമായിരുന്നു എന്ന് പ്രസിദ്ധമായ ഒരു ഹദീസ് ഉണ്ട്. ഖുര്‍ആന്റെ സ്വഭാവം അല്ലാഹുവിന്റെ വിശേഷങ്ങളുടെ ബഹിര്‍സ്ഫുരണമാണ്. ദൈവിക ഗുണ വിശേഷണങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് കാരുണ്യത്തിന്റെ പ്രവാഹമാണ്. സത്തയില്‍ കരുണ എഴുതപ്പെട്ട അസ്തിത്വമാണ് അല്ലാഹു എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആനിന്റെ ഭൂമിയിലെ ചലിക്കുന്ന ഭൗതിക മാതൃകയായിരുന്നു പ്രവാചകന്‍. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ കുത്തൊഴുക്ക് ജനം അനുഭവിച്ചറിഞ്ഞ ഒരു മഹത് ജീവിതം. മനുഷ്യമനസ്സിന്റെ പ്രകൃതത്തില്‍ തന്നെ മാര്‍ഗദര്‍ശനം ഉത്ഭൂതമാക്കിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. അപ്പോള്‍ ദിവ്യഗ്രന്ഥാവതരണവും പ്രവാചക നിയോഗവും മനുഷ്യര്‍ക്കുള്ള അല്ലാഹുവിന്റെ അധിക കാരുണ്യമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്റെ കാരുണ്യവും പ്രവാചകന്‍ ലോകാനുഗ്രഹിയുമാണെന്ന് ഖുര്‍ആന്‍ എടുത്തു പറയുന്നുമുണ്ട്. ആ പ്രവാചകനിലാണ് യഥാര്‍ത്ഥ മാതൃക.
‘നിങ്ങളില്‍ അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുന്നവര്‍ക്ക് പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട് (33:21).
സൂറത്തുല്‍ അഹ്‌സാബിലെ ഈ സൂക്താവതരണത്തിന് സവിശേഷമായ ഒരു പശ്ചാത്തലമുണ്ട്. മദീനയില്‍ വളര്‍ന്നുവന്ന ഇസ്‌ലാമിക സമൂഹത്തെ നശിപ്പിക്കാന്‍ ലക്ഷ്യം വെച്ച് യുദ്ധം ചെയ്ത ഖുറൈശികള്‍ പരാജയത്തിന്റെയും അപമാനത്തിന്റെയും ദു:ഖം പേറി നടന്നിരുന്നു. അതിന്റെ അനന്തര ഫലമായിട്ടാണ് ഇസ്‌ലാമിന്റെ ശത്രുക്കളെല്ലാം സംഘം ചേര്‍ന്ന് ഒരു വമ്പന്‍ യുദ്ധത്തിന് കോപ്പു കൂട്ടിയത്. മുശ്‌രിക്കുകളായ ഖുറൈശികളും മദീനയുടെ ശത്രുക്കളായ ഗത്വവാന്‍ ഗോത്രക്കാരും ബനൂ ഖുറൈളക്കാരായ യഹൂദികളും സഖ്യത്തിലായി. അവര്‍ക്ക് പിന്തുണക്കായി പ്രവാചകന്റെ കൂട്ടത്തില്‍ കടന്നുകയറിയ മുനാഫിക്കുകളെയും ലഭിച്ചു. എല്ലാവരും ചേര്‍ന്നു മദീനക്ക് നേരെ പട നയിച്ചു. ആ സംഭവം മദീനയെ ആമൂലാഗ്രം ഭീകരാവസ്ഥയും ദുരന്തഭീതിയും ഗ്രസിച്ചു കളഞ്ഞു. യോദ്ധാക്കളുടെ കുറവും സാമഗ്രികളുടെ ദൗര്‍ലഭ്യവും ദാരിദ്ര്യവും പ്രവാചകനെയും അനുഭാവികളെയും വല്ലാതെ അലട്ടിയ ആ സന്ദര്‍ഭം സത്യവിശ്വാസികള്‍ക്ക് കടുത്ത പരീക്ഷണം തന്നെയായിരുന്നു. ആ രംഗം അല്ലാഹു ഇങ്ങനെ വിവരിക്കുന്നു ‘മേലെ നിന്നും താഴെ നിന്നും അവര്‍ നിങ്ങളെ ആക്രമിക്കാന്‍ വന്നു. പേടിച്ചരണ്ട് നിങ്ങളുടെ കണ്ണു തള്ളിപ്പോയി. ഹൃദയങ്ങള്‍ തൊണ്ടക്കുഴിയോളമെത്തി. അല്ലാഹുവിനെക്കുറിച്ച് എന്തൊക്കെയോ നിങ്ങള്‍ ധരിച്ചു. അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു. കഠിനമായി വിറപ്പിക്കപ്പെട്ടു. ‘അല്ലാഹുവും അവന്റെ ദൂതനും നമുക്ക് തന്ന വാക്ക് മതിയായിരുന്നു’ എന്ന് കപടവിശ്വാസികളും മനസ്സിന് ദീനം പിടിച്ചവരും പറഞ്ഞുകൊണ്ടിരുന്നു. ‘യഥ്‌രിബുകാരെ നിങ്ങള്‍ക്കിവിടെ രക്ഷയില്ല തിരിച്ചുപോവുക: എന്ന് യുദ്ധവേളയില്‍ അവരിലൊരു വിഭാഗം പറഞ്ഞു. വേറൊരു വിഭാഗമാവട്ടെ ഞങ്ങളുടെ വീടുകള്‍ അരക്ഷിതാവസ്ഥയിലാണ് എന്നു പറഞ്ഞു ഒഴിഞ്ഞുമാറാന്‍ പ്രവാചകനോട് അനുമതി ചോദിച്ചുകൊണ്ടിരുന്നു. അവരുടെ വീടുകള്‍ അരക്ഷിതാവസ്ഥയിലായിരുന്നില്ല. ഓടിപ്പോവുക മാത്രമായിരുന്നു അവരുടെ ഉദ്ദേശം’ (33:10-13)
പുറത്തും അകത്തും ശത്രുക്കള്‍ അത്യന്തം സംഭ്രമജനകവും ഭീതിദായകവുമായ ആ അന്തരീക്ഷത്തില്‍ അല്ലാഹുവിലും അവന്‍ പറഞ്ഞതിലും ദൃഢമായ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മദീനാ അതിര്‍ത്തിയില്‍ കിടങ്ങ് കീറി ശത്രുക്കളെ പ്രതിരോധിക്കാനാണ് പ്രവാചകന്‍ അനുയായികളോട് അന്ന് നിര്‍ദ്ദേശിച്ചത്. ‘സ്വന്തം മുന്‍ഗാമികള്‍ക്കുണ്ടായ ദുരനുഭവങ്ങളൊന്നും നേരിടാതെ സ്വര്‍ഗത്തിലേക്ക് പ്രവേശിച്ചു കളയാമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്. ദുരിതങ്ങളും വിപത്തുകളുമെല്ലാം അവരെ നേരിട്ടു. ദൈവസഹായം എപ്പോഴെത്തും എന്ന് കേഴുന്നതുവരെ പ്രവാചകനും വിശ്വാസികളും വിറപ്പിക്കപ്പെട്ടു. അറിയുക അല്ലാഹുവിന്റെ സഹായം ഇതാ അടുത്തെത്തി (2:214). അല്ലാഹുവിന്റെ ഈ വചനങ്ങള്‍ അനുയായികളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് കിടങ്ങു കുഴിക്കുന്ന ജോലിയില്‍ പ്രവാചകനും അനുയായികള്‍ക്കൊപ്പം കൂടി. പിക്കാസ് കൊണ്ട് കൊത്തുകയും തൂമ്പ കൊണ്ട് കുഴിക്കുകയും ചെയ്തു. പണിക്കാര്‍ക്കൊപ്പം ചേര്‍ന്നു നബിയും പാട്ടുപാടി. ശാന്തമായി എല്ലാത്തിനും നേതൃത്വം നല്‍കുകയും പുഞ്ചിരിച്ചു കൊണ്ട് അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ന് ആ രംഗം ഒന്നു വിഭാവനം ചെയ്തു നോക്കൂ.. ലോകാനുഗ്രഹിയായി അല്ലാഹു നിയോഗിച്ച, അല്ലാഹുവിന്റെ പിന്തുണയും കാവലും സദാ ഉള്ള മഹാപ്രവാചകനാണ് അവരോടൊപ്പം അതൊക്കെ ചെയ്തത്.
അതവര്‍ക്ക് എത്രമാത്രം ആത്മധൈര്യം പകര്‍ന്നു നല്‍കിയിട്ടുണ്ടാവണം. പ്രവാചകന്റെ വിശ്വാസ ദാര്‍ഢ്യത്തിലും ഏതപകട സന്ധിയിലും ആദര്‍ശത്തില്‍ അടിപതറാതെ നില്‍ക്കാനുള്ള സ്ഥൈര്യത്തിലും അല്ലാഹുവിന്റെ സഹായത്തിലുള്ള ദൃഢബോധ്യത്തിലും പ്രതീക്ഷ അര്‍പ്പിച്ചാണ് ഖന്‍ദഖിലെ രാത്രികളെ പകലാക്കി അവര്‍ കഠിനാധ്വാനം ചെയ്തത്. അവരും നമ്മെപ്പോലെയുള്ള മനുഷ്യരായിരുന്നു. ജീവന്‍ പണയം വെച്ച് പ്രവാചകനോടൊപ്പം നില്‍ക്കാന്‍ അവര്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് അല്ലാഹുവിന്റെ വാഗ്ദത്ത സഹായം എത്തി. ‘സത്യവിശ്വാസികളെ നിങ്ങള്‍ക്കെതിരെ ഒരു സൈന്യം വന്നപ്പോള്‍ അല്ലാഹു ചെയ്തു തന്ന അനുഗ്രഹം ഓര്‍ക്കുക നിങ്ങള്‍ക്ക് കാണാനാവാത്ത ഒരു മറു സൈന്യത്തെയും കാറ്റിനെയും അയച്ചു അവരെ നാം തുരത്തി. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നന്നായി കാണുന്നവനാണ് അല്ലാഹു (33:9)
യുദ്ധരംഗത്ത് മാത്രമല്ല ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസികള്‍ക്ക് മഹാമാതൃകയാണ് പ്രവാചകന്‍. അതൊക്കെ ഖുര്‍ആന്‍ വ്യക്തമായി വരച്ചുകാട്ടുകയും ചെയ്യുന്നുണ്ട്. സമകാലിക ലോകത്തേക്ക് നാം നോക്കിയാല്‍ ഇസ്‌ലാമിനെ ഈ ഭൂമിയില്‍ നിന്ന് പിഴുതെറിഞ്ഞു കളയാം എന്ന മിഥ്യാധാരണയോടെ ശത്രുക്കള്‍ നാനാഭാഗത്ത് നിന്നു അക്രമിക്കുന്നു. മറ്റെന്നെത്തെക്കാളും പ്രവാചക ജീവിതമാതൃക മനുഷ്യന് ഏറ്റവും അനിവാര്യമായ ഒരു കാലഘട്ടമാണിത്. സത്യവിശ്വാസികള്‍ സമ്പൂര്‍ണമായി അതു പിന്‍പറ്റാന്‍ തയാറുണ്ടോ എന്ന ഒരു ചോദ്യം ഓരോ സത്യവിശ്വാസിയുടെയും നേര്‍ക്ക് തിരിഞ്ഞുനില്‍ക്കുന്നുണ്ട്.

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending