Connect with us

Video Stories

പകരംവെക്കാനില്ലാത്ത പ്രത്യയശാസ്ത്രം

Published

on

 
ലോകത്തിനു മുമ്പില്‍ ഇസ്‌ലാം തെളിഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇസ്‌ലാം ഒരു സംസ്‌കാരത്തിന്റെ പേരാണ്, ജാതിയുടെ പേരല്ല. മുഹമ്മദ് നബി സ്ഥാപിച്ച മതത്തിന്റെ പേരുമല്ല ഇസ്‌ലാം. മുസ്‌ലിംകള്‍ മുഹമ്മദീയരല്ല. ഇത് ഏതെങ്കിലും ഭൂഖണ്ഡത്തില്‍ രൂപം കൊണ്ടതോ, രൂപാന്തരം പ്രാപിച്ച മതമോ അല്ല. അല്ലെങ്കില്‍ ഒരു രാജ്യത്ത് മാത്രം പ്രചാരത്തിലുള്ളതോ അല്ല. ഇതിന്റെ സ്ഥാപകന്‍ അല്ലാഹുവാണ്. അല്ലാഹുവാണ് എല്ലാവരുടെയും ദൈവം. ഈ ദൈവം അനുഗ്രഹിച്ചുതന്ന മതത്തിന്റെ പേരാണ് ഇസ്‌ലാം- അതിന്റെ അനുയായികള്‍ക്ക് പറയുന്ന പേരാണ് മുസ്‌ലിംകള്‍.
ഇവിടെ പിറന്നുവീഴുന്ന ഓരോ കുഞ്ഞും ശുദ്ധമായ ഇസ്‌ലാമിന്റെ പ്രകൃതിയിലാണ് ജനിക്കുന്നതെന്നും അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ, ക്രൈസ്തവനോ, ബഹുദൈവ വിശ്വാസിയോ ആക്കുന്നതെന്നുമാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഈ മതത്തിന്റെ പ്രചാരകരാണ് പ്രവാചകന്മാര്‍. അവരെല്ലാം ഒന്നടങ്കം പ്രബോധനം ചെയ്ത മതം ഇസ്‌ലാമാണ്. അവരൊക്കെയും ക്ഷണിച്ചത് ഏക ദൈവ വിശ്വാസത്തിേലക്കാണ്. ആദം മുതല്‍ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാര്‍ പ്രബോധനം ചെയ്തതും ആളുകളെ ക്ഷണിച്ചതും ഇസ്‌ലാമിലേക്കാണ്. അല്ലാഹുവിന്റെ അരികെ മതമായിട്ട് ഇസ്‌ലാം മാത്രമേയുള്ളൂ. കാലാന്തരത്തില്‍ പ്രവാചകന്മാരുടെ പ്രബോധനത്തില്‍ വെള്ളം ചേര്‍ക്കുകയും ദൈവീക ഗ്രന്ഥങ്ങളുടെ തെളിമക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തപ്പോഴാണ് ബഹുദൈവ വിശ്വാസം രൂപപ്പെട്ടത്. കല്ലും മണ്ണും കാഞ്ഞിരക്കുറ്റിയും ദൈവങ്ങളും ദൈവ പ്രതിരൂപങ്ങളുമായി മാറി. സൂര്യനും സൗരയൂധങ്ങളും തീയും പലരുടെയും ദൈവങ്ങളാണ്. ഇവയെല്ലാം സൃഷ്ടിച്ചതും പരിപാലിക്കുന്നതും അല്ലാഹുവാണ് എന്നാണ് പ്രവാചകന്മാര്‍ പറഞ്ഞത്- ഇസ്‌ലാമിന് പറയാനുള്ളതും അത് തന്നെയാണ്. ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ കഴിയാത്തവ- ഇവക്കൊന്നും ഒരു ഈച്ചയെപോലും സൃഷ്ടിക്കാന്‍ കഴിയാത്ത ദുര്‍ബലരാണ് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. ഇസ്‌ലാം ഇന്നും ലോകത്തിന്റെ മുമ്പില്‍ പത്തരമാറ്റുപോലെ തിളങ്ങി നില്‍ക്കുന്നത് ദൈവത്തിന്റെ മതമായത് കൊണ്ടാണ്. മറ്റു മതങ്ങളെ സംബന്ധിച്ച് ഒരു കാലത്തും ചര്‍ച്ചാവിഷയം ആകാറില്ല. കാരണം അവയ്‌ക്കൊന്നും കൃത്യമായ വിധി വിലക്കുകളോ മാര്‍ഗനിര്‍ദ്ദേശങ്ങളോ കാര്യമായ ഒന്നും തന്നെ ഇല്ല. മത പുരോഹിതന്മാരുടെ ജല്‍പനങ്ങളാണ് ഇവിടെ പലരുടെയും മതവിധികള്‍ എന്ന് പറയാം.
നിരക്ഷരത മുഖമുദ്രയാക്കിയ സമൂഹത്തിലാണ് മുഹമ്മദ് നബി കടന്നുവരുന്നത്. സദാചാരത്തിന്റെ സകല സീമകളും പിഴുതെറിഞ്ഞവരെ സദാചാരത്തിന്റെ സരണിയിലേക്കാണ് പ്രവാചകന്‍ ക്ഷണിച്ചത്. വായിക്കാനും പഠിക്കാനും ഉദ്‌ഘോഷിച്ചുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്റെ പ്രഥമ അധ്യായം ആരംഭിക്കുന്നതും. കള്ളും പെണ്ണും കൊലയും കലഹവും ജീവിത ഹരമായി മാറ്റിയവരോട് അതെല്ലാം പാടില്ലാത്തതാണ് എന്ന് പറഞ്ഞത് ഇസ്‌ലാമാണ്. പെണ്‍കുഞ്ഞ് ജനിക്കുന്നത് ശാപമായും കോപമായും കണ്ടവരോട് അവളെ പോറ്റി വളര്‍ത്തേണ്ടവളാണെന്നും അവളും മനുഷ്യ ജീവിയാണെന്നും പഠിപ്പിച്ച; ജീവിക്കാനുള്ള അവകാശം നല്‍കിയ മതം അവളെ വിവാഹം ചെയ്യുന്നതിന് നിര്‍ബന്ധമായും പാരിതോഷികം (മഹര്‍) നല്‍കണമെന്ന്കൂടി ശാസിച്ചു. അനന്തരാവകാശം അവള്‍ക്ക് നിഷേധിച്ചവരോട് ചെറുതാണെങ്കിലും അവളും അവകാശിയാണ് എന്ന് ലോകത്തിന്റെ മുമ്പില്‍ പറഞ്ഞുവെന്നല്ല സ്വര്‍ഗം അവളുടെ കാലിനടിയിലാണെന്ന് കൂടി ഉറക്കെ പറഞ്ഞു.
പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത് മനുഷ്യന്റെ പരമപ്രധാനമായ കാര്യങ്ങളാണ്. അതാണ് ഇന്ന് മനുഷ്യാവകാശ കാര്യങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. വ്യഭിചാരം, പലിശ-ചൂതാട്ടം മുതലായവ തിന്മയുടെ വഴികളാണെന്നും അത് നിഷിദ്ധമാക്കുകയും ചെയ്തു. സ്ത്രീ പുരുഷന്റെ ഭോഗ വസ്തുവല്ല, കളിപ്പാവയല്ല, പ്രദര്‍ശന വസ്തുവല്ല. അവന്റെ കുട്ടിയുടെ മാതാവും മുലയൂട്ടേണ്ടവളും വീടിന്റെ ഭരണാധികാരിയുംകൂടിയാണെന്ന് ഇസ്‌ലാം പറഞ്ഞു.
ചൂഷണമുക്തമായ സംഹിത ലോകത്തിന്റെ മുമ്പില്‍ കാണിച്ച മതമാണ് ഇസ്‌ലാം. അന്യന്റെ മുതല്‍ അപഹരിക്കുകയോ, കൈവശം വെക്കുകയോ, കവര്‍ന്നെടുക്കുകയോ ചെയ്യരുതെന്ന് പറഞ്ഞ മതം അന്യനെപറ്റി പരദൂഷണം പറയരുതെന്ന് എന്നുകൂടി ഉപദേശിച്ചു. മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലേക്കും ഇസ്‌ലാം വെളിച്ചം നല്‍കുന്നുണ്ട്. സത്യം പറയാന്‍ പഠിപ്പിച്ചു. ഭക്ഷണത്തിന് മുമ്പ് കൈ കഴുകാന്‍ പഠിപ്പിച്ചു. നഖം മുറിക്കാനും മുടി വെട്ടാനും മലമൂത്ര വിസര്‍ജ്ജന മര്യാദയും കാണിച്ചുകൊടുത്തു. മനുഷ്യ ശരീരത്തിന് പറ്റിയവയെ ആഹരിക്കാനും കുടിക്കാനും പറഞ്ഞു. ശവവും പന്നി മാംസവും നിഷിദ്ധമാണെന്ന് പഠിപ്പിക്കുകവഴി മനുഷ്യ സമൂഹത്തിന് ആരോഗ്യപരമായ കാഴ്ചപ്പാടുകള്‍ പറഞ്ഞുകൊടുത്തു. ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഉള്ളവനും ഇല്ലാത്തവനും എന്ന തട്ടുകളില്ല. ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാര്‍. അതാണ് അവര്‍ നമസ്‌കാരത്തില്‍ ഒരേ അണിയില്‍ നില്‍ക്കുന്നത്. പണിയെടുത്തവന് വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് കൂലി കൊടുക്കാനും സമ്പത്തിന്റെ ഒരവകാശം പാവപ്പെട്ടവന്റെ അവകാശമാണെന്നും അത് ഇസ്‌ലാമിന്റെ മൂന്നാമത്തെ കാര്യമായി എണ്ണുകയും ചെയ്തു. കൃഷിഭൂമി തരിശാക്കിയിടരുതെന്നും കൃഷി ചെയ്യുന്നവന് വിലക്കോ, പാട്ടത്തിനോ നല്‍കണമെന്നുമാണ് ഇസ്‌ലാം പഠിപ്പിച്ചത്.
ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥകള്‍ ഉയര്‍ത്തികാട്ടി ഇസ്‌ലാം കാലഹരണപ്പെട്ട മതമാണെന്നും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ശിക്ഷാ രീതികളാണ് നടപ്പാക്കുന്നതെന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. കട്ടവന്റെ കൈ മുറിക്കുക, വ്യഭിചരിച്ചവനെ ശിക്ഷിക്കുക, കൊന്നവനെ കൊല്ലുക എന്നതൊക്കെയാണ് അവയില്‍ ചിലത്. ഇതൊക്കെ ചെയ്യുന്നവരെ എന്ത് ശിക്ഷ കൊടുക്കണമെന്നാണ് വിമര്‍ശിക്കുന്നവര്‍ക്ക് പറയാനുള്ളത്. ഇത്തരം തിന്മകള്‍ കുലത്തൊഴിലാക്കിയവരെ വെള്ളപൂശി അവര്‍ക്ക് പരവതാനികള്‍ വിരിച്ചുകൊടുത്ത് അവരെ സമൂഹത്തിന്റെ മുമ്പില്‍ വലിയ ത്യാഗികളായി അവതരിപ്പിക്കുകയാണോ വേണ്ടിയിരുന്നത്. കാമപൂര്‍ത്തിക്ക് വേണ്ടി പൈതലിനെ പോലും ഉപയോഗപ്പെടുത്തുന്നവര്‍ക്ക് എന്തു ശിക്ഷയാണ് നല്‍കേണ്ടത്. ഇവര്‍ക്ക് ശിക്ഷ നല്‍കേണ്ടതിന് പകരം രക്ഷപ്പെടുത്താനുള്ള കുറുക്കുവഴികളാണ് നാട്ടിലുള്ളത്്. പ്രവാചകന്‍ പഠിപ്പിച്ചത് മുഖം നോക്കാതെയുള്ള ശിക്ഷാവിധികളാണ്. വലിയവനും ചെറിയവനും പണമുള്ളവനും ഇല്ലാത്തവനും ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടുകൂടാ- ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ഇസ്‌ലാമിന് ബദലായി കൊണ്ടുവന്ന പ്രത്യയ ശാസ്ത്രങ്ങള്‍ ഒരു നൂറ്റാണ്ട്‌പോലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കാലഹരണപ്പെട്ട ചിത്രമാണ് മുമ്പിലുള്ളത്. ഇത്തരം പ്രത്യയശാസ്ത്രക്കാരാണ് ഇസ്‌ലാമിന്റെ വിധിവിലക്കുകളെ കൊഞ്ഞനം കുത്തുന്നത്. ഉടലെടുത്ത നാടുകളില്‍ അത്തരം ശാസ്ത്രങ്ങള്‍ ജനം കൈ ഒഴിഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടിലാണ് അവരിപ്പോള്‍. 21-ാം നൂറ്റാണ്ടിലും പത്തരമാറ്റ് പോലെ നില്‍ക്കുന്ന ഇസ്‌ലാമിനെ അവഹേളിച്ചത് കൊണ്ടും കളിയാക്കിയത് കൊണ്ടും ഇത് നശിച്ചുപോകില്ല. ഈ പ്രകാശത്തെ ഊതി കെടുക്കാനുള്ള ശ്രമത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ നിലനില്‍ക്കുവോളം ഈ ദര്‍ശനവും അതിജീവിക്കും എന്നതില്‍ ആശങ്ക ഇല്ല. അല്ലാഹുവിന്റെ മതം, അല്ലാഹുവിന്റെ വേദം അവന്‍ കാത്ത് സൂക്ഷിക്കുക തന്നെ ചെയ്യും. അനുയായികളുടെ എണ്ണമോ, വണ്ണമോ അല്ല പ്രധാനം. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ സമൂഹത്തെ പഠിപ്പിച്ച തത്വസംഹിതകള്‍ ലോകാവസാനം വരെയും നിലനില്‍ക്കും എന്നതിന് ഒരു സന്ദേഹവും വേണ്ട.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending