Connect with us

Video Stories

വന്‍ ശക്തികള്‍ ഇനിയും ഉള്‍ക്കൊള്ളാത്ത പാഠം

Published

on

 

ഒരിക്കല്‍ കൂടി സെപ്തംബര്‍ 11 കടന്നുപോകുന്നു. അമേരിക്കയുടെ അഭിമാന സ്തംഭമായിരുന്ന ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം ഭീകരാക്രമണത്തില്‍ തകര്‍ന്ന ദിനം. ‘വേട്ടക്കാരന്‍ തന്നെ ഇര’യായ ദിനം എന്ന് അമേരിക്കയുടെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന ദിനം. അതിസൂക്ഷ്മ നിരീക്ഷണത്താല്‍ വലയം ചെയ്യപ്പെട്ട രാജ്യത്ത്, അവയെ അതിജയിച്ച് ഭീകരര്‍ തകര്‍ന്നാടിയ നിമിഷങ്ങള്‍ അമേരിക്കക്കാരുടെ ചിന്തകള്‍ക്കും അപ്പുറമായിരുന്നു.
സെപ്തംബര്‍ പതിനൊന്ന് ലോക ചരിത്രത്തില്‍ വഴിത്തിരിവാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷം അമേരിക്ക ലോക സമൂഹത്തില്‍ സൃഷ്ടിച്ച സ്വാധീനത്തെ പിടിച്ചുലച്ച് കളഞ്ഞു ഭീകരാക്രമണം. അമേരിക്കയെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്ന അഹങ്കാരത്തിനുള്ള കനത്ത പ്രഹരം. പുറത്തുനിന്നുള്ള ഏത് ആക്രമണത്തെയും നിലം തൊടാതെ തകര്‍ക്കാന്‍ അമേരിക്കയുടെ സൈനിക സംവിധാനത്തിന് ശേഷിയുണ്ട്. ലോകത്തിന്റെ തന്നെ മുക്കുമൂലകളിലെ കൊച്ചു ചലനങ്ങള്‍ പോലും നിരീക്ഷിക്കാന്‍ കഴിവുള്ള ഇന്റലിജന്‍സ് സംവിധാനവും അമേരിക്കക്ക് സ്വന്തം. ഇവയെ അതിജീവിച്ചാണ് ഭീകരര്‍ തന്ത്രം മെനഞ്ഞത്. അമേരിക്കയിലെ തന്നെ വിമാനങ്ങള്‍, സ്വന്തം പൈലറ്റുമാര്‍ റാഞ്ചിയെടുത്ത് ലോക വ്യാപാര സമുച്ചയം തകര്‍ത്തു. അമേരിക്കയുടെ സൈനിക കേന്ദ്രമായ പെന്റഗണിന് നേരെയുള്ള വിമാനാക്രമണം നേരിയ വ്യത്യാസത്തിലാണ് ഒഴിവായത്. പെന്റഗണ്‍ തകര്‍ന്നാല്‍ അമേരിക്കയുടെ പരാജയം സമ്പൂര്‍ണമാകുമായിരുന്നു. വൈറ്റ് ഹൗസില്‍ നിന്ന് പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷിനെയും വൈസ് പ്രസിഡണ്ട് വിക്‌ചെനിയെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്ക് തെരുവില്‍ ജനങ്ങള്‍ ജീവനും കൊണ്ട് ഓടി. (ഇസ്രാഈലി വിമാനാക്രമങ്ങള്‍ ഭയന്ന് ഫലസ്തീന്‍ തെരുവില്‍ സ്ത്രീകളും കുട്ടികളുമടക്കം ഓടിയൊളിക്കുന്നതിന് സമാനചിത്രം) മൂവായിരം മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസ് തുടരുന്നു. പൈലറ്റുമാരില്‍ ഭൂരിപക്ഷവും ജന്മം കൊണ്ട് സഊദിക്കാരായതിനാല്‍ ആ രാജ്യത്തിന് എതിരായ നീക്കങ്ങളും ഇതിന്റെ ഭാഗമായി അമേരിക്ക നടത്തിവരുന്നുണ്ട്. അവയൊന്നും അവസാനമായിട്ടില്ല. ന്യൂയോര്‍ക്ക് ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ പ്രത്യാക്രമണം നടത്താന്‍ അമേരിക്കക്ക് അവകാശമുണ്ട്. ആക്രമണത്തിന്റെ ആസൂത്രകരായ അല്‍ ഖാഇദയുടെ താവളം എന്ന നിലയില്‍ ഉടന്‍ അഫ്ഗാനിസ്ഥാനെ അമേരിക്കയും മുപ്പത് സഖ്യരാഷ്ട്രങ്ങളും ആക്രമിച്ച് കീഴടക്കി. അല്‍ ഖാഇദയുടെ സഹോദര സംഘടനയായ താലിബാന്‍ ഭരണകൂടത്തെ പിഴുതെറിഞ്ഞു. അധിനിവേശം ഭാഗികമായിട്ടാണെങ്കിലും തുടരുകയാണ്. ഒന്നര ലക്ഷത്തോളം വരുന്ന സൈനികരില്‍ 8400 പേര്‍ അഫ്ഗാനിലുണ്ട്. ഒബാമ ഭരണകൂടം പൂര്‍ണ പിന്‍മാറ്റം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മാസം ഡൊണാള്‍ഡ് ട്രംപ് അവ തിരുത്തി. കൂടുതല്‍ സൈനികരെ അയച്ച് പുതിയ യുദ്ധത്തിന് ഒരുങ്ങുന്നു അമേരിക്ക. അഫ്ഗാന്‍ അധിനിവേശത്തെ ന്യായീകരിച്ച ലോക രാജ്യങ്ങളില്‍ ഭൂരിപക്ഷവും പക്ഷെ, ഇറാഖി അധിനിവേശത്തോട് അനുകൂലമായിരുന്നില്ല. പ്രസിഡണ്ട് സദ്ദാം ഹുസൈന് അല്‍ ഖാഇദ ബന്ധമുണ്ടെന്നും ലോകത്തെ നശിപ്പിക്കാന്‍ കഴിയുന്ന കൂട്ട സംഹാരായുധങ്ങള്‍ ഇറാഖിലുണ്ടെന്നും ആരോപിച്ച് ഇറാഖിലേക്ക് സൈന്യത്തെ അയച്ച അമേരിക്കയും സഖ്യരാഷ്ട്രങ്ങളും അബദ്ധത്തില്‍ എത്തിപ്പെട്ടു. ആരോപണം രണ്ടും വസ്തുതാവിരുദ്ധമാണെന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും ഇന്റലിജന്‍സ് പിന്നീട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ഇറാഖി അധിനിവേശത്തിന്റെ പാപഭാരം അമേരിക്കക്കും ബ്രിട്ടനുമായി. സദ്ദാമിന്റെ മികച്ച ഭരണത്തെ പുറത്താക്കി പകരം വന്നത് ‘ഇറാന്‍ മാതൃക’യിലുള്ള ശിയാ ഭരണമായതിന്റെ കുറ്റബോധവും പാശ്ചാത്യര്‍ക്കുണ്ട്.
സെപ്തംബര്‍ പതിനൊന്നില്‍ നിന്ന് അമേരിക്ക ഇനിയും പാഠം ഉള്‍ക്കൊണ്ടിട്ടില്ല. സൈനികശക്തി ഉപയോഗിച്ച് എല്ലാവരെയും നേരിടാമെന്നാണ് അവരുടെ അഹങ്കാരം. അഫ്ഗാനില്‍ 16 വര്‍ഷം പിന്നിടുമ്പോഴും ഭീകരത പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ലെന്ന് വിലപിക്കേണ്ട ഗതികേടാണ്. ഐക്യരാഷ്ട്ര സംഘടനയാകട്ടെ എല്ലാ സംഭവങ്ങള്‍ക്കും മൂകസാക്ഷിയും. അമേരിക്ക ഉള്‍പ്പെടെ വന്‍ശക്തികളുടെ താല്‍പര്യത്തിന് മാത്രം വഴങ്ങുന്ന ലോക സംഘടനയെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കേണ്ട കാലം അതിക്രമിച്ചു. 1948-ല്‍ രൂപം കൊള്ളുമ്പോഴുണ്ടായിരുന്ന ലോക സാഹചര്യത്തില്‍ വന്‍ മാറ്റം വന്നു. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങള്‍ യു.എന്‍ രക്ഷാസമിതിക്ക് പുറത്ത് നില്‍ക്കുന്ന അവസ്ഥയില്‍ മാറ്റം വേണം. ഭീകരതയെ തകര്‍ക്കാന്‍ ആയുധ ശക്തി കൊണ്ട് മാത്രം കഴിയില്ലെന്ന് അഫ്ഗാന്‍ തെളിയിച്ചു. സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. സെപ്തംബര്‍ പതിനൊന്നിന് ശേഷം ലോകമെമ്പാടും നിരവധി ഭീകരാക്രമണങ്ങള്‍ നടന്നു. ആയിരങ്ങളുടെ ജീവന്‍ നഷ്ടമായി. കോടികളുടെ നാശം സംഭവിച്ചു. ഇവയൊന്നും ഇനിയും ആവര്‍ത്തിച്ചുകൂട. സെപ്തംബര്‍ പതിനൊന്നില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ വന്‍ ശക്തികള്‍ തയാറാകണം. ലോക രാഷ്ട്ര സംഘടന അതിന് മുന്‍കയ്യെടുക്കുമെന്ന് പ്രതീക്ഷിക്കാം.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending