Connect with us

Video Stories

മരുന്നു നല്‍കുന്ന കൈകള്‍ വാനിലുയരേണ്ടതല്ല

Published

on

മരുന്ന് മണക്കുന്ന ആസ്പത്രി മുറികളില്‍ വെള്ളയുടുപ്പണിഞ്ഞ മാലാഖമാരാണ് നഴ്‌സുമാര്‍. ഒരു കുഞ്ഞ് ജനിക്കുമ്പോഴും ഒരാള്‍ മരിക്കുമ്പോഴും അരികത്തുനില്‍ക്കുന്നവര്‍ എന്നര്‍ത്ഥത്തിലാണ് അവരെ മാലാഖമാര്‍ എന്നു വിളിക്കുന്നത്. നഴ്‌സിങ് എന്നത് വൈദ്യശാസ്ത്രപരമായ തൊഴില്‍ മാത്രമല്ല. സാമൂഹ്യശാസ്ത്രവും മനഃശാസ്ത്രവും ഉള്‍ക്കൊള്ളുന്ന മേഖലകൂടിയാണത്. ഒരു ഡോക്ടറുടേയൊ നഴ്‌സിന്റേയോ കര സ്പര്‍ശം ഏല്‍ക്കാത്തവര്‍ ഭൂമിയിലുണ്ടാവില്ല. മരുന്നു കൊടുക്കലും ഇഞ്ചക്ഷന്‍ കുത്തിവെക്കലും ഒ.പി ടോക്കണ്‍ കൈമാറലും മാത്രമല്ല നഴ്‌സുമാര്‍ ചെയ്യാറുള്ള പ്രവൃത്തികള്‍. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, ഇ.സി.ജി, സ്‌കാനിങ് തുടങ്ങിയ പരിശോധനകളെല്ലാം നടത്താറുള്ളതും നഴ്‌സുമാരാണ്. ബന്ധുക്കള്‍പോലും രോഗിയെ അറപ്പോടെ നോക്കുമ്പോഴും അവരുടെ മല-മൂത്രമെടുക്കാന്‍ പോലും മടി കാട്ടാത്തവരുമാണ് നഴ്‌സുമാര്‍. രോഗികളുടെ മുറിവുകളില്‍ ലേപനം പുരട്ടിയും ആശ്വാസ വചനങ്ങള്‍ ഉരുവിട്ടും അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുമ്പോഴും സ്വന്തം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന അസംഘടിതരായ തൊഴിലാളികള്‍ കൂടിയാണവര്‍.
സ്വകാര്യ ആസ്പത്രികളില്‍ നഴ്‌സിങ് നിയമനം ഒബ്‌സര്‍വര്‍, ട്രെയിനി, സ്റ്റാഫ് എന്നിങ്ങനെ മൂന്നു തരത്തിലാണ് നടത്തിവരുന്നത്. ആറ് മാസമോ അതില്‍ കൂടുതലോ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടവരാണ് ഒബ്‌സര്‍വ് വിഭാഗക്കാര്‍. ഒബ്‌സര്‍വര്‍മാരില്‍ നിന്നും ട്രെയിനിമാരെയും അവരില്‍ നിന്ന് സ്റ്റാഫ് നഴ്‌സിനെയും നിയമിക്കും. ഈ രണ്ട് ഗണത്തിലും പെടാത്ത ഭൂരിപക്ഷം പേരെയും യഥേഷ്ടം പിരിച്ചുവിടും. ലേബര്‍ കമ്മീഷന്‍ അനുശാസിക്കുന്ന ജോലി സമയം ആറ് മണിക്കൂറാണെങ്കില്‍ നഴ്‌സിങ് മേഖലയില്‍ അത് 14 മണിക്കൂര്‍ വരെയാണ്. മറ്റ് തൊഴില്‍ മേഖലയില്‍ ആറ് ദിവസമാണ് രാത്രി ഡ്യൂട്ടിയെങ്കില്‍ ഇവിടം 13 ദിവസമാണ്. സര്‍ക്കാര്‍ ആസ്പത്രിയില്‍ സ്റ്റാഫ് നഴ്‌സിന് നാല് രോഗികള്‍ എന്നതാണ് കണക്കെങ്കില്‍ സ്വകാര്യ ആസ്പത്രിയില്‍ അത് 10ല്‍ കൂടുതലാണ്. തൊഴില്‍ ദാതാവില്‍ നിന്നുള്ള ബോണസുകള്‍, പ്രൊവിഡന്റ് ഫണ്ടുകള്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ തൊഴില്‍ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
കേരളത്തില്‍ 1300 ലധികം സ്വകാര്യ ആസ്പത്രികളിലായി അര ലക്ഷത്തിലധികം നഴ്‌സുമാര്‍ ജോലി ചെയ്തുവരുന്നു. പ്രൊഫഷണല്‍ ഡിപ്ലോമയും ഡിഗ്രിയും കരസ്ഥമാക്കിയ നഴ്‌സുമാര്‍ക്ക് തൂപ്പുകാരനും വാച്ച്മാനും തൊഴിലുറപ്പ് തൊഴിലാളിക്കും കിട്ടുന്ന വേതനം പോലും കിട്ടാറില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അവരില്‍ അധികപേരുടേയും ശമ്പളം അയ്യായിരം രൂപ മാത്രമാണ്. നഴ്‌സിങ് ചാര്‍ജ്ജ് ഇനത്തില്‍ ഭീമമായ സംഖ്യ രോഗികളില്‍ നിന്ന് ഈടാക്കുമ്പോഴാണ് പച്ചയായ ഈ ചൂഷണം നിലനില്‍ക്കുന്നത്. താമസം, ഭക്ഷണം എന്നീ പേരില്‍ മാസത്തില്‍ നല്ലൊരു തുക ആസ്പത്രി അധികൃതര്‍ അവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്യും. ലക്ഷങ്ങള്‍ ബാങ്ക് ലോണ്‍ എടുത്താണ് പലരും പഠനം പൂര്‍ത്തീകരിച്ചിട്ടുള്ളത്. തുച്ഛമായ വേതനം ലോണ്‍ തിരിച്ചടവിന് തികയാറില്ല. ആസ്പത്രി മാനേജ്‌മെന്റിന്റെ മരണ വാറണ്ടാണ് ബോണ്ട് സംവിധാനം. ബോണ്ടിലെ പ്രധാന വ്യവസ്ഥകളിലൊന്ന് നിശ്ചിത കാലത്തേക്ക് മറ്റൊരു ആസ്പത്രിയില്‍ ജോലിക്ക് പോകാന്‍ പാടില്ലെന്നതാണ്. കാലാവധിക്കുമുമ്പ് പിരിഞ്ഞുപോകുന്നവര്‍ അര ലക്ഷം മുതല്‍ ഒരു ലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കണം. ഈ നിബന്ധനകള്‍ പാലിക്കാത്തപക്ഷം പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കാനും ആസ്പത്രി അധികൃതര്‍ മടി കാട്ടാറില്ല. വിദേശ രാജ്യങ്ങളില്‍ നഴ്‌സിങ് സ്വപ്‌നം കണ്ടാണ് പലരും വേദന കടിച്ചിറക്കാറുള്ളത്. അതിന് സാധ്യമാവാതെ വന്നപ്പോഴാണ് മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആസ്പത്രിയില്‍ ബീന ബേബി ജീവനൊടുക്കിയത്. ഈ മരണമായിരുന്നു നഴ്‌സിങ് മേഖലയില്‍ നാമിന്നുകാണുന്ന സമരങ്ങള്‍ക്കെല്ലാം തിരി കൊളുത്തിയത്.
ഇരുപതിനായിരം രൂപ ശമ്പളം ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യ ആസ്പത്രിയിലെ നഴ്‌സുമാരുടെ സമരം കേരളത്തിലങ്ങോളമിങ്ങോളം കത്തിപ്പടരുകയാണ്. തുല്യ ജോലിക്ക് തുല്യ വേതനമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ശമ്പള വര്‍ധനവാണ് സമരക്കാരുടെ ആവശ്യം. 200ല്‍ കൂടുതല്‍ കിടക്കകളുള്ള ആസ്പത്രികള്‍ 100നും 200നും, 100നും 50നും ഇടയില്‍ കിടക്കകളുള്ള ആസ്പത്രികള്‍, 50ന് താഴെ കിടക്കകളുള്ള ആസ്പത്രികള്‍ എന്നിങ്ങനെ തരംതിരിച്ച് 20000 മുതല്‍ 27800 വരെ സ്വകാര്യ ആസ്പത്രിയിലെ നഴ്‌സുമാര്‍ക്ക് ശമ്പളം വ്യവസ്ഥ ചെയ്യണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. സുപ്രീം കോടതി വിധി അനുസരിച്ചുള്ള ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ജോലി സമയം നിശ്ചയപ്പെടുത്തുക, ശമ്പളത്തിന് രേഖ നല്‍കുക, സ്ത്രീ നഴ്‌സുമാര്‍ക്ക് ജോലി സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര്‍ നടത്തുന്ന സമരം വിജയം കാണേണ്ടത് അനിവാര്യമാണ്.
ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന വെള്ളക്കോളര്‍ ജോലിക്കാരനുവേണ്ടി പണിമുടക്കാനും ഹര്‍ത്താല്‍ നടത്താനും ഇടതുപക്ഷക്കാര്‍ മുന്‍പന്തിയിലാണ്. എന്നാല്‍ അസംഘടിതരും തുച്ഛമായ ശമ്പളം പറ്റുന്നവരുമായ നഴ്‌സുമാരുടെ സമരാഗ്നി ആസ്പത്രി മുതലാളിമാര്‍ക്കുവേണ്ടി ഊതിക്കെടുത്താനാണ് ഇടതുഭരണകൂടം ശ്രമിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് സൂചന സമരവും തുടര്‍ന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ഉള്‍പ്പെടെയുള്ള സമര മുറകള്‍ നഴ്‌സുമാര്‍ നടത്തിയപ്പോള്‍ കുംഭകര്‍ണ്ണനെ തോല്‍പ്പിക്കും വിധം ഭരണാധികാരികള്‍ ഉറക്കം നടക്കുകയായിരുന്നു. നഴ്‌സിങ് വിദ്യാര്‍ത്ഥികളെ വിലക്കെടുത്ത് സമരം പൊളിക്കാനുള്ള നീക്കങ്ങള്‍ക്ക് അണിയറയില്‍ ചരടുവലിക്കുന്നതും തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലരെന്ന നെറ്റിപ്പട്ടം സ്വയം തലയിലണിഞ്ഞിട്ടുള്ള ഭരണപക്ഷക്കാരാണ്. മരുന്നുകള്‍ നല്‍കുന്ന കൈകള്‍ അവകാശങ്ങള്‍ക്കായി മുഷ്ടി ചുരുട്ടുമ്പോള്‍ അവരെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും ബാധ്യതയാണ്. ഒരിക്കലും അവസാനിക്കാത്ത മരം ഏതെന്ന കടങ്കഥയുടെ ഉത്തരം സമരം എന്നാണ്. ആ സമരത്തിലാണ് ഇപ്പോള്‍ നഴ്‌സുമാര്‍ കയറിയിട്ടുള്ളത്. അവരെ അതില്‍ നിന്ന് താഴെയിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; ഇന്റര്‍പോള്‍ തേടുന്ന അമേരിക്കന്‍ കൊടുംകുറ്റവാളി തിരുവനന്തപുരത്ത് പിടിയില്‍

വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

Published

on

അമേരിക്കന്‍ കൊടുംകുറ്റവാളിയായ ലിത്വാനിയന്‍ പൗരനെ തിരുവനന്തപുരത്തുനിന്ന് കേരള പൊലീസ് പിടികൂടി. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അലക്സാസ് ബെസിയോക്കോവ് (46) ആണ് വര്‍ക്കലയിലെ ഹോംസ്റ്റേയില്‍നിന്ന് ചൊവ്വാഴ്ച പിടിയിലായത്. വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സൈബര്‍ ആക്രമണം, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാട് കേസുകളില്‍ പ്രതിയാണ്. യു.എസ്.എ സമര്‍പ്പിച്ച അപേക്ഷപ്രകാരം 1962ലെ കൈമാറ്റ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയം പട്യാല ഹൗസ് കോടതിയില്‍നിന്ന് പ്രതിക്കെതിരെ താല്‍ക്കാലിക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.

 

Continue Reading

Trending