Connect with us

Views

ദുരൂഹമരണത്തിനിരയാകുന്ന ജനാധിപത്യം

Published

on

ഫാഷിസം ഇടിച്ചുനിരപ്പാക്കിയ കാലഘട്ടത്തെ വായിച്ചെടുക്കാന്‍ നമുക്ക് മുന്നിലേക്ക് വന്നുവീഴുന്ന ചരിത്രരേഖകള്‍ എല്ലാകാലത്തും അപൂര്‍ണമായിരിക്കും. തെളിവുകള്‍ പലതും നശിപ്പിക്കപ്പെടുന്നതിനാല്‍ അതിന്റെ തുമ്പുകളിലേക്ക് നമുക്കെത്തിപ്പെടാന്‍ കഴിയാറുമില്ല. ഇനിയുമിനിയും അറിയപ്പെടാത്ത, വായിക്കപ്പെടാത്ത ഒട്ടേറെ കദനകഥകളുടെ മുകളിലാണല്ലോ ചരിത്രമെപ്പോഴും കെട്ടിപ്പടുത്തത്. പുതിയപുതിയ തെളിവുകളിലൂടെ നാം കാര്യങ്ങളെ പുതിയ മാനത്തിലേക്ക് വായിക്കുമ്പോള്‍ ചരിത്രം കൂടുതല്‍ വികാസം പൂണ്ടുവരും, പുതിയ വഴിത്തിരിവുകള്‍ രൂപംകൊള്ളും.

ആഴത്തിലാഴത്തില്‍ കുഴിവെട്ടി മൂടിയ സത്യങ്ങള്‍ ചിലപ്പോള്‍ വിങ്ങിവിങ്ങി ചെറുനാമ്പുകളായി പൊട്ടിമുളച്ചേക്കാം. നമ്മെ ഞെട്ടിപ്പിക്കുന്ന സത്യത്തിലേക്ക് കൈപിടിച്ചുനടത്താന്‍ പാകത്തിലുള്ള പച്ചപ്പാകുമത്. സാധാരണമെന്ന് കരുതിയ ഒരു മരണത്തെ കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും ചില പുതിയ തെളിവുകളോ വെളിപ്പെടുത്തലുകളോ ഉണ്ടാകുമ്പോഴാണ്. അത്തരത്തില്‍ ഇന്ത്യന്‍രാഷ്ട്രീയമണ്ഡലത്തെ പിടിച്ചുലക്കുന്ന വാര്‍ത്തയായിരുന്നു ഒരു ജഡ്ജിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ വെളിവാക്കുന്ന, കാരവന്‍ മാസിക ഈയിടെ പുറത്തുവിട്ട രണ്ട് റിപ്പോര്‍ട്ടുകള്‍. കുപ്രസിദ്ധമായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ നടത്തിയിരുന്ന മുംബൈയിലെ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി, ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രശസ്ത മാധ്യമപ്രര്‍ത്തകന്‍ നിരഞ്ജന്‍ താക്ലെ ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളായിരുന്നു അവ. (കാരവന്‍,2017 നവംബര്‍ 20, 21 ) സൊഹ്‌റാബുദ്ദീന്‍ കേസിന്റെ സവിശേഷത അതിലെ മുഖ്യപ്രതി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് എന്നുള്ളതാണ്. ജഡ്ജിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ആദ്യറിപ്പോര്‍ട്ടെങ്കില്‍ രണ്ടാമത്തേതില്‍ ഉന്നയിച്ചിരിക്കുന്നത്, അമിത് ഷായ്ക്ക് അനുകൂലമായ വിധിയുണ്ടാകാന്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ ജസ്റ്റിസ് ലോയയ്ക്ക് നൂറ് കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തു എന്ന ആരോപണമായിരുന്നു.

ജനാധിപത്യത്തിന്റെ നാല് തൂണുകളിലൊന്നായ ജുഢീഷ്യറിയുടെ വിശ്വാസ്യതയെയാണ് ഈ വെളിപ്പെടുത്തല്‍ പോറലേല്‍പ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തെ കാത്തുസംരക്ഷിക്കുന്ന മറ്റൊരു നിര്‍ണായകമേഖലയായ മാധ്യമങ്ങള്‍ അതിനെ അതീവഗൗരവത്തില്‍ പരിഗണിച്ച് സത്യത്തിലേക്ക് നയിക്കാനുള്ള ഊര്‍ജം നല്‍കേണ്ടതുണ്ട്. എന്നാലിവിടെ ദേശീയമാധ്യമങ്ങള്‍ മിക്കതും വാര്‍ത്തയെ തമസ്‌കരിക്കാന്‍ പാടുപെടുകമാത്രമല്ല, ഈ വാര്‍ത്ത ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഭരണകൂടം വേട്ടയാടാന്‍ തുടങ്ങുന്നുവെന്ന വസ്തുതയും തമസ്‌കരിക്കുകയാണ്. എന്‍.ഡി.ടി.വി പോലുള്ള ചില ഒറ്റപ്പെട്ട ദേശീയ ചാനലും ദി വയര്‍പോലുള്ള ഓണ്‍ലൈന്‍ പ്രസിദ്ധീകരണവും മാത്രമാണ് കാരവന്റെ സ്റ്റോറിയെ അതിലെ വാര്‍ത്താപ്രാധാന്യത്തോടെ പരിചരിച്ചതും ഫോളോ അപ്പിന് തയ്യാറായതും.

2005 നവംബര്‍ 26 നാണ് സൊഹ്‌റാബുദ്ദീനെയും അദ്ദേഹത്തിന്റെ ഭാര്യയേയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നത്. രാഷ്ട്രീയ സമ്മര്‍ദമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് കേസ് 2012ല്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിലേക്ക് മാറ്റിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. 2013 സെപ്റ്റംബറിലാണ് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ ഉള്‍പ്പെടെ 36 പേരെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. മരിക്കുന്ന സമയത്ത് ജസ്റ്റിസ് ലോയ കൈകാര്യം ചെയ്തിരുന്നത് അമിത്ഷാ മുഖ്യപ്രതിയായ ഈ വ്യാജ ഏറ്റുമുട്ടല്‍ കേസ് മാത്രമായിരുന്നു. വിചാരണ നടന്നു കൊണ്ടിരിക്കെ 2014 ഡിസംബര്‍ 1ന് ആയിരുന്നു ലോയ മരിക്കുന്നത്. പിന്നീട് മറ്റൊരു ജഡ്ജി വന്ന ശേഷം 2014 ഡിസംബര്‍ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കി വിധിയും വന്നു. അക്കാലത്തു തന്നെ ലോയയുടെ മരണത്തിന് പിന്നിലെ ദുരൂഹത ചര്‍ച്ചയായിരുന്നു. കാര്യമായ തെളിവുകളൊന്നുമില്ലാത്തതിനാലും മറ്റും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല.

ഫാഷിസ്റ്റ് സ്വഭാവം കൈവരിച്ച് മുന്നേറുന്ന നിലവിലുള്ള ഇന്ത്യന്‍ ഭരണകൂടത്തെ വിറളി പിടിപ്പിക്കാനും ഇളക്കിമറിക്കാനും സാധ്യതയുള്ള റിപ്പോര്‍ട്ടുകളാണ് കാരവന്‍ പുറത്തുവിട്ടിരിക്കുന്നത്. അധികാരദുര്‍വിനിയോഗവും ജനാധിപത്യ അട്ടിമറിയും കൊലപാതകങ്ങളും ചുരുളഴിയപ്പെടുകയാണോ ഇവിടെ? വരുംദിവസങ്ങളില്‍ രാഷ്ട്രീയ/നീതിന്യായരംഗങ്ങളില്‍ പ്രസ്തുതവിഷയം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കുമെന്നതിനാല്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും അതേക്കുറിച്ച് പ്രശസ്തമാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥവരദരാജന്‍ നടത്തുന്ന വിശകലനവും ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നു.

ചന്ദ്രിക ആഴ്ച്ചപ്പതിപ്പില്‍ വന്ന ലേഖനം

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending