Connect with us

Video Stories

ആണവ കരാറില്‍ നിന്ന് പിന്മാറ്റം ട്രംപിനെതിരെ സഖ്യരാഷ്ട്രങ്ങള്‍

Published

on

 

ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അപ്രതീക്ഷിതമല്ല. ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും യു.എന്നിലെ വന്‍ശക്തി രാഷ്ട്രങ്ങളും ഒന്നടങ്കം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ട്രംപിന്റെ ശൈലി ഇവിടെയും പ്രകടമായി. ‘തന്നിഷ്ടം’ ആര്‍ക്കും വിട്ടുകൊടുക്കാന്‍ ട്രംപ് തയാറില്ല. ട്രംപിന്റെ പ്രഖ്യാപനം മധ്യപൗരസ്ത്യ ദേശത്ത് രാഷ്ട്രീയ, സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കും. സന്തോഷിപ്പിക്കുക, ഇസ്രാഈലിനെയും. അതേസമയം, എണ്ണ വിപണിയിലുണ്ടാകുന്ന വില വര്‍ധന ലോകത്താകെ പ്രതിസന്ധി ക്ഷണിച്ചുവരുത്തുമെന്നതിലും സംശയമില്ല. ഫലസ്തീന്‍ മുഖ്യ അജണ്ടയാക്കി ഐക്യപ്പെട്ട് വന്ന അറബ് ലോകത്തിന്റെ നീക്കം ഇറാന്‍ വിരുദ്ധതയുടെ പേരില്‍ തകിടം മറിക്കാന്‍ ട്രംപിനും ഇസ്രാഈലിനും സാധിക്കുമെന്നതാണ് പുതിയ നീക്കത്തിന്റെ നിഗൂഢ താല്‍പര്യം എന്ന് സംശയിക്കുന്നവരാണ് പശ്ചിമേഷ്യയിലെ രാഷ്ട്രീയ ചിന്തകര്‍ ഏറേയും.
2015ലെ ആണവ കരാര്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത ഇല്ലാതാക്കാന്‍ വളരെയേറെ സഹായകമായി. (അതേസമയം, ഇസ്രാഈലിന്റെ ആണവ പദ്ധതി ഇപ്പോഴും നിര്‍ത്തിയില്ല. ആണവ നിലയം പരിശോധിക്കാന്‍ പോലും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ അനുവദിക്കുന്നുമില്ല) വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇറാനെ വരുതിയില്‍ കൊണ്ടുവരാനും കരാറില്‍ ഒപ്പ് വെപ്പിക്കാനും കഴിഞ്ഞത്. ഒബാമ ഭരണകൂടം ഇതിനെ വന്‍ നേട്ടമായി വിശേഷിപ്പിച്ചു. അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ വന്‍ശക്തി രാഷ്ട്രങ്ങളും ജര്‍മ്മനി, യു.എന്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഒപ്പുവെച്ചു. ചരിത്ര പ്രാധാന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട കരാറില്‍ നിന്ന് ട്രംപ് അധികാരത്തില്‍ എത്തിയ തുടക്കത്തില്‍ തന്നെ പിന്മാറാന്‍ ശ്രമം നടത്തി. മറ്റ് രാഷ്ട്രങ്ങള്‍ കരാറില്‍ ഉറച്ചുനിന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണും ജര്‍മ്മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും കരാറില്‍ നിന്ന് പിന്മാറരുതെന്ന് ട്രംപിനോട് നേരിട്ട് വാഷിംഗ്ടണിലെത്തി അഭ്യര്‍ത്ഥിച്ചതാണ്. പക്ഷെ, അടുത്ത സുഹൃദ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന പോലും മാനിക്കാതെ ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്, അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. ഉത്തര കൊറിയയുമായി നടക്കാനിരിക്കുന്ന ചര്‍ച്ചയെ പോലും ട്രംപിന്റെ നിലപാട് ബാധിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ഒബാമ ഭരണകൂടം സ്വീകരിച്ച സമീപനം മിക്കവയും ട്രംപ് തിരുത്തുകയോ, അവയില്‍ നിന്ന് പിന്മാറുകയോ ചെയ്യുകയാണ്. അമേരിക്കന്‍ സമൂഹത്തില്‍ വലിയൊരു വിഭാഗത്തിന് ഗുണകരമായ ‘ഒബാമ കെയര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി’ അവസാനിപ്പിച്ചതും കാലാവസ്ഥ ഉച്ചകോടി പ്രഖ്യാപനത്തിന്‍ നിന്ന് പിന്മാറിയതും വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പാരീസ് കാലാവസ്ഥ ഉച്ചകോടി പ്രഖ്യാപനത്തെ തള്ളിപ്പറഞ്ഞ ട്രംപ്, പലപ്പോഴും രാഷ്ട്രാന്തരീയ മര്യാദ കാറ്റില്‍ പറത്തി. സഖ്യരാഷ്ട്രങ്ങളില്‍ നിന്ന് പോലും ഒറ്റപ്പെട്ടു. ഇറാന്‍ ആണവ കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് പിന്നില്‍ ചരട് വലിച്ചത് അമേരിക്കയിലെ സിയോണിസ്റ്റ് ലോബിയും ഇസ്രാഈലുമാണെന്ന് പരക്കെ വിമര്‍ശിക്കപ്പെടുന്നു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തിലേറെ രേഖകള്‍, 183 സി.ഡികളും ഇസ്രാഈലി ചാര സംഘടനയായ മൊസാദിന്റെ കൈവശമുണ്ടെന്ന് കഴിഞ്ഞാഴ്ചയാണ് ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടത്. ട്രംപിന് തീരുമാനം എടുക്കാന്‍ വഴി സൗകര്യപ്പെടുത്തുകയായിരുന്നു നെതന്യാഹുവിന്റെ നിഗൂഢ ലക്ഷ്യമെങ്കിലും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രമുഖനായിരുന്ന ഉദ്യോഗസ്ഥന്‍ ‘ഇവയൊക്കെ പഴയ രേഖകള്‍ ആണെ’ന്ന് തള്ളിപ്പറഞ്ഞതോടെ നെതന്യാഹുവിന്റെ ആരോപണത്തിന് അല്‍പായുസ് മാത്രമായി. അതേസമയം ഇറാന്‍ ആണവ കരാര്‍ ലംഘിച്ചതായി വൈറ്റ് ഹൗസിന് തെളിയിക്കാന്‍ കഴിഞ്ഞില്ല. കരാര്‍ വഴി മേഖലയിലെ അണ്വായുധ കിടമത്സരം ഒഴിവാക്കപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യമാണ്. അണ്വായുധ പദ്ധതി ഇറാന്‍ നിര്‍ത്തിവെച്ചതായി ആണവ നിലയങ്ങള്‍ പരിശോധിച്ച അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വ്യക്തമാക്കിയിരുന്നു. കരാര്‍ റദ്ദാക്കി മുന്‍ ഉപരോധ തീരുമാനം പുനഃസ്ഥാപിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ പ്രയാസപ്പെടും. ഇറാന്‍ കരാറുമായി മുന്നോട്ട് പോകുമെന്നാണ് പ്രസിഡണ്ട് ഹസന്‍ റുഹാനിയുടെ പ്രസ്താവന. അമേരിക്ക ഒഴികെ കരാറില്‍ ഒപ്പിട്ട രാഷ്ട്രങ്ങളും കരാറിന് ഒപ്പമുണ്ട്. അതുകൊണ്ട് തന്നെ ട്രംപ് ഭരണകൂടം വിഷമസന്ധിയിലാകും. അമേരിക്കയുടെ മാത്രം ഉപരോധം മുന്‍കാലങ്ങളെ പോലെ ഇറാന് വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയില്ല. ട്രംപിന്റെ തീരുമാനം മറികടക്കാന്‍ ഇറാന്‍, അന്താരാഷ്ട്ര വിനിമയം ‘ഡോളറി’ന് പകരം ‘യൂറോ’വിലേക്ക് മാറ്റാന്‍ രണ്ടാഴ്ച മുമ്പ് തന്നെ തീരുമാനം പ്രഖ്യാപിച്ചത് അവരുടെ പ്രയാസം ലഘൂകരിക്കും.
സഊദി നേതൃത്വത്തില്‍ എണ്ണ ഉല്‍പാദക രാഷ്ട്ര സംഘടനയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള പ്രമുഖ ഉല്‍പാദക രാഷ്ട്രമായ റഷ്യയും ചേര്‍ന്ന് നടത്തിവന്ന നീക്കത്തെ ട്രംപിന്റെ തീരുമാനം ബാധിക്കും. ഇറാന്‍ എണ്ണയുടെ അഭാവം എണ്ണ വില ഉയര്‍ത്തുമ്പോള്‍ തിരിച്ചടിയാവുക അമേരിക്കയെ ആയിരിക്കും. ഇന്ത്യയും യൂറോപ്യന്‍ രാജ്യങ്ങളും ഇറാന്‍ എണ്ണ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാണ്. വിലക്കയറ്റം തടുത്തുനിര്‍ത്താന്‍ ഇത്തരം ഇടപാടുകള്‍ പ്രയോജനപ്പെടും.
അറബ് ലോകത്തെ പ്രമുഖ രാഷ്ട്രങ്ങള്‍ ട്രംപിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ലബനാനില്‍ ശിയാ വിഭാഗത്തിന് തെരഞ്ഞെടുപ്പിലുണ്ടായ മേധാവിത്തവും സിറിയയില്‍ ഇറാന്‍ പിന്തുണയുള്ള ബശാറുല്‍ അസദിനുണ്ടായ വിജയവും അറബ് (സുന്നി) രാഷ്ട്രങ്ങളെ അസ്വസ്ഥരാക്കുക സ്വാഭാവികം. മധ്യ പൗരസ്ത്യ ദേശത്ത് ഇറാന്‍ സ്വാധീനം വളരുന്നതില്‍ പൊതുവെ ആശങ്ക ഉണര്‍ത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തെ ചൂഷണം ചെയ്യുകയും അതോടൊപ്പം ഇസ്രാഈലിന് എതിരായ അറബ് ലീഗ് നീക്കത്തെ തന്ത്രപൂര്‍വം ഒഴിവാക്കുകയുമാണ് അമേരിക്കയുടെ നയതന്ത്ര നീക്കമത്രെ.
കഴിഞ്ഞ മാസം സഊദിയില്‍ നടന്ന അറബ് ഉച്ചകോടി അമേരിക്കയുടെ ഇസ്രാഈല്‍ അനുകൂല നീക്കത്തിന് എതിരെ ആഞ്ഞടിച്ചതാണ്. ജറൂസലം ഇസ്രാഈലി തലസ്ഥാനമായി അംഗീകരിക്കാനുള്ള ട്രംപിന്റെ സമീപനം നഖശിഖാന്തം ഉച്ചകോടി എതിര്‍ത്തു. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസും സഊദി രാജാവും ജോര്‍ദ്ദാന്‍ രാജാവും ട്രംപിന്റെ തീരുമാനത്തിന് എതിരെ ശക്തമായ നിലപാടും സ്വീകരിച്ചു. ശിയാ-സുന്നി വിഭജനത്തിലൂടെ ഐക്യത്തിന് വിള്ളല്‍ വീഴ്ത്താന്‍ ഒരിക്കല്‍ കൂടി അമേരിക്കക്ക് ഇപ്പോള്‍ സാധിച്ചിരിക്കുകയാണ്. ഫലസ്തീന്‍ പ്രശ്‌നം ഒരിക്കല്‍ കൂടി മുഖ്യ അജണ്ടയില്‍ നിന്ന് വഴുതിമാറുമോ എന്നാണ് ആശങ്ക. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതും നിര്‍ണയിക്കുന്നതും പതിറ്റാണ്ടുകളായി ബാഹ്യശക്തികള്‍ ആണ്. ട്രംപിന്റെ പുത്തന്‍ നിലപാട്, പശ്ചിമേഷ്യയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കും. അവയുടെ അവസാന ഫലം കൊയ്‌ത്തെടുക്കുകയും ബാഹ്യശക്തികള്‍ തന്നെ. സംശയമില്ല.

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending