Connect with us

News

ബംഗ്ലാദേശില്‍ കോവിഡ് അഴിമതി പുറത്തുവിട്ട മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍

Published

on

ധാക്ക: കോവിഡ് കാലത്തെ ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയത്തിലെ അഴിമതി പുറത്തുവിട്ട അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍. ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പ്രോതോം അലോ പത്രത്തിന്റെ ലേഖിക റോസിന ഇസ്‌ലാമിനെയാണ് അറസ്റ്റ് ചെയ്തത്. റോസിന പുറത്തുവിട്ട അഴിമതി രേഖകള്‍ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് കേസെടുത്തത്.

രേഖകള്‍ മോഷ്ടിച്ച കേസില്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ റോസിനയുടെ വിചാരണ വ്യാഴാഴ്ച ആരംഭിക്കും. കുറ്റം തെളിഞ്ഞാല്‍ റോസിനക്ക് 14 വര്‍ഷം തടവുശിക്ഷയോ വധശിക്ഷയോ ലഭിച്ചേക്കാം. റോസിനയുടെ അറസ്റ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ ധാക്ക പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിച്ചതായും പ്രതിഷേധക്കാര്‍ ആരോപിച്ചു.
റോസിനയെ ഉടന്‍ മോചിപ്പിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഒരു പത്രപ്രവര്‍ത്തകയെ കസ്റ്റഡിയിലെടുക്കുകയും കൊളോണിയല്‍ കാലഘട്ടത്തിലെ നിയമം ചുമത്തി കേസെടുക്കുന്നതും ചെയ്യുന്നത് ക്രൂരനടപടിയാണെന്ന് മുതിര്‍ന്ന ഏഷ്യ ഗവേഷകയായ അലിയ ഇഫ്തിഖര്‍ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ മാസങ്ങളായി ധാക്ക വിമാനത്താവളത്തില്‍ കിടക്കുന്നതും ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള കൈക്കൂലിയും ആരോഗ്യ മന്ത്രാലയം നടത്തുന്ന സംഭരണങ്ങളിലെ അഴിമതിയുമാണ് റോസിന ഇസ്‌ലാം പുറത്തുവിട്ടത്. കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ പാളിച്ചകള്‍ റോസിനയുടെ റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ടെന്ന് ലോ ആന്‍ഡ് മെഡിറ്റേഷന്‍ സെന്റര്‍ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മതവികാരം വ്രണപ്പെടും; നവരാത്രിക്ക് ഡല്‍ഹിയിലെ ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന് ബിജെപി എം.എല്‍.എമാര്‍

മുമ്പ് ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന ആം ആദ്മി പാര്‍ട്ടി ഇറച്ചി കടകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും എം.എല്‍.എമാര്‍ ആരോപിച്ചു.

Published

on

ഹിന്ദുവികാരം വ്രണപ്പെടുന്നതിനാല്‍ നവരാത്രിക്കാലത്ത് ഇറച്ചിക്കടകള്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എമാര്‍. ബി.ജെ.പി എം.എല്‍.എമാരായ രവീന്ദര്‍ നേഗിയുടെയും നീരജ് ബസോയുടേതുമാണ് വിചിത്ര വാദം. മട്ടണ്‍ ഉള്‍പ്പെടെ വില്‍ക്കുന്ന ഇറച്ചി കടകള്‍ ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുമെന്നാണ് എം.എല്‍.എമാരുടെ വാദം. മുമ്പ് ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന ആം ആദ്മി പാര്‍ട്ടി ഇറച്ചി കടകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും എം.എല്‍.എമാര്‍ ആരോപിച്ചു.

നവരാത്രിക്കാലത്ത് ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ പോലും ഇറച്ചിക്കടകള്‍ തുറക്കാറുണ്ടെന്നും നവരാത്രി ഹിന്ദുക്കളുടെ ഉത്സവമാണെന്നും ഇറച്ചിക്കടകള്‍ കാണുന്ന തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ബി.ജെ.പി എം.എല്‍.എമാര്‍ ആരോപിക്കുന്നു. അതേസമയം ഈദിന് പായസം കുടിച്ചാല്‍  ആടിനെ അറുക്കേണ്ട ആവശ്യമില്ലെന്നും ദല്‍ഹിയിലുടനീളം തന്റെ നിര്‍ദേശം നടപ്പിലാക്കിയില്ലെങ്കിലും തന്റെ മണ്ഡലമായ പട്പര്‍ഗഞ്ച് മണ്ഡലത്തില്‍ കടകള്‍ അടച്ചിടുമെന്നും രവീന്ദര്‍ നേഗി പറഞ്ഞു.

അടച്ചിടാനായി തന്റെ മണ്ഡലത്തില്‍ എല്ലാ ശ്രമങ്ങള്‍ നടത്തുമെന്നും താന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേറ്ററായിരുന്ന കാലഘട്ടത്തില്‍ ഇതേ വിഷയത്തിനായി വാദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവരാത്രി സമയത്ത് ഇറച്ചിക്കടകള്‍ അടച്ചിടണമെന്നും ഈ ഇറച്ചിക്കടകള്‍ ജനവാസ മേഖലകളില്‍ പാടില്ലെന്നുമാണ് മറ്റൊരു എം.എല്‍.എയായ നീരജ് ബസോയയുടെ വാദം.

ഇറച്ചി വില്‍പ്പനക്കാര്‍ ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നുവെന്നും റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടാന്‍ തങ്ങള്‍ കത്തെഴുതുമെന്നും എം.എല്‍.എ പറഞ്ഞു. നവരാത്രി സമയത്ത് മാത്രമല്ല, വര്‍ഷം മുഴുവനും റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ മാംസക്കടകള്‍ അനുവദിക്കരുതെന്നും അത്തരം സ്ഥാപനങ്ങള്‍ വാണിജ്യ മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും ബസോയ വാദിക്കുന്നു.

സമീപകാലത്ത് ഗണ്യമായ തോതില്‍ മാംസക്കടകള്‍ തുറന്നിട്ടുണ്ടെന്നും ആം ആദ്മി പാര്‍ട്ടി അവരുടെ ഭരണകാലത്ത് അവയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും പറഞ്ഞ ബന്‍സോയ നഗരത്തിലെ ഈ കടകള്‍ അടച്ചുപൂട്ടുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിക്കും, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ക്കും, ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും താന്‍ കത്തെഴുതുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

Continue Reading

Football

ഏവരും ഉറ്റുനോക്കുന്ന ലാറ്റിനാമേരിക്കന്‍ ക്ലാസിക് പോരാട്ടം നാളെ

അതേസമയം ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികില്‍ നില്‍ക്കുന്ന നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ അര്‍ജന്റീനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പിക്കാന്‍.

Published

on

സഹീലു റഹ്മാന്‍

ഫുട്‌ബോള്‍ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജന്റീന പോരാട്ടം നാളെ. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ക്ക് അര്‍ജന്റൈന്‍ തട്ടകമായ എസ്റ്റാഡിയോ മാസ് മോണുമെന്റല്‍ വെച്ച് നടക്കും. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിര്‍ണായക മത്സരത്തിലാണ് ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. ബ്രസീലിനു ജയം അനിവാര്യമാണ്. അതേസമയം ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികില്‍ നില്‍ക്കുന്ന നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ അര്‍ജന്റീനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പിക്കാന്‍.

ഇരു ടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ട്. ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന പന്ത് തട്ടാന്‍ ഇറങ്ങുന്നത്. 13 കളിയില്‍ 28 പോയിന്റുമായി ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയാണ് ഒന്നാമത്. 21 പോയിന്റുകളുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

അര്‍ജന്റീനയ്‌ക്കെതിരെ കഴിഞ്ഞ ആറ് വര്‍ഷമായി ഒരു മത്സരവും ബ്രസീല്‍ ജയിച്ചിട്ടില്ല. 2019ല്‍ കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ഒരു മേജര്‍ കിരീടവും ബ്രസീലിനില്ല. മറുഭാഗത്ത് അര്‍ജന്റീന 2022ലെ ലോകകപ്പ് കിരീടം, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്‍, ഫൈനലിസിമ തുടങ്ങിയ കിരീടങ്ങളെല്ലാം സ്വന്തമാക്കി.

പുതിയ പരിശീലകന്‍ ഡൊറിവാള്‍ ജൂനിയറിന്റെ കീഴില്‍ തുടര്‍ സമനിലകളുമായി നട്ടംതിരിയുകയായിരുന്നു ബ്രസീല്‍. കഴിഞ്ഞ കളിയില്‍ കൊളംബിയക്കെതിരെ വിജയം നേടി ജയ വഴിയില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കാനറികള്‍. ശക്തരായ ഉറുഗ്വായിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ഇറങ്ങുന്നത്.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ അവസാന 12 കളിയില്‍ പതിനൊന്നിലും ക്ലീന്‍ ഷീറ്റുള്ള എമിലിയാനോ മാര്‍ട്ടിനെസിനെ മറികടക്കുകയാവും ബ്രസീലിന്റെ ഏറ്റവും വലിയ വെല്ലുവിളി. കൊളംബിയയെ തോല്‍പിച്ച ടീമില്‍ ബ്രസീല്‍ ആറുമാറ്റം വരുത്തിക്കഴിഞ്ഞു കോച്ച് ഡൊറിവാള്‍ ജൂനിയര്‍.

പരിക്കേറ്റ അലിസണ്‍, ഗെര്‍സണ്‍ സസ്പെന്‍ഷനിലായ ഗബ്രിയേല്‍ മഗാലെസ്, ബ്രൂണോ ഗ്വിമയ്സ് എന്നിവര്‍ക്ക് പകരം ബെന്റോ, മുറിലോ, ആന്ദ്രേ, ജോയലിന്റണ്‍ എന്നിവര്‍ക്കൊപ്പം വെസ്ലിയും മത്തേയൂസ് കൂഞ്ഞയും ടീമിലെത്തിയേക്കും. മിന്നും ഫോമിലുള്ള റഫീഞ്ഞ, വിനിഷ്യസ്, റോഡ്രിഗോ എന്നിവരിലാണ് സാമ്പാ താളക്കാരുടെ പ്രതീക്ഷ. അര്‍ജന്റൈന്‍ ടീമിലും മാറ്റം ഉണ്ടായേക്കും. പരിക്കില്‍ നിന്ന് മുക്തനായ റോഡ്രിഗോ ഡി പോള്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും.

ഇന്റര്‍ ക്യാപ്ടന്‍ ലൗതാറോ മാര്‍ട്ടിനസും, പൗളോ ഡിബാലയും പരിക്കേറ്റ് പുറത്തായതിനാല്‍ ഹൂലിയന്‍ അല്‍വാരസിനൊപ്പം ഉറുഗ്വേയ്ക്കെതിരെ മിന്നുംഗോള്‍ നേടിയ തിയാഗോ അല്‍മാഡയാകും മുന്നേറ്റനിരയില്‍ തുടരുക. മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്, അലക്സിസ് മക് അലിസ്റ്റര്‍ പ്രതിരോധത്തില്‍ മൊളിന, റോമേറോ, ഓട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ എന്നിവരുടെ സ്ഥാനം ഉറപ്പാണ്.

Continue Reading

GULF

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ഡോ. ഷംഷീർ വയലിൽ

പദ്ധതിക്കുള്ള പിന്തുണയ്ക്ക് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡോ. ഷംഷീറിനെ ആദരിച്ചു

Published

on

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. പിതാക്കന്മാരെ ആദരിക്കുന്നതിനും അർഹരായവർക്ക് ചികിത്സയും ആരോഗ്യസംരക്ഷണവും നൽകുന്നതിനുമായി ആരംഭിച്ച സുസ്ഥിര എൻഡോവ്മെൻറ് ഫണ്ട് മാതാപിതാക്കളോടുള്ള ബഹുമാനം, കാരുണ്യം, ഐക്യദാർഢ്യം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യു ഇ യുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണ്.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയിൽ പങ്കാളിയായതിന് ഡോ. ഷംഷീറിനെ ആദരിച്ചു.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതി യുഎഇ യുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. “നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്ക്, അവരുടെ സമർപ്പണം, നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള അവരുടെ ത്യാഗങ്ങൾ എന്നിവയ്ക്കെല്ലാമുള്ള ആദരവാണ് ഫാദേഴ്സ് എൻഡോവ്മെൻറ് ഫണ്ടിലേക്കുള്ള ബുർജീലിന്റെ സംഭാവന. മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്ന ബുർജീലിന്റെ ആശയത്തോട് ചേർന്ന് നിൽക്കുന്നതാണിത്. മാത്രമല്ല, ഇതിലൂടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സിന്റെ ജീവകാരുണ്യ പ്രവർത്തന വ്യാപ്തി ആഗോളതലത്തിൽ വർധിപ്പിക്കാനും സാധിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാനിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീർ. പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനുള്ള മുൻ വർഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം ഭാഗമായിരുന്നു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് സംഭാവന നൽകാം. ഇതിനായി വെബ്സൈറ്റ് (Fathersfund.ae), കോൾ സെന്റർ (800 4999), ദുബായ് നൗ (Dubai Now) ആപ്പ്, ദുബായ് കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്ഫോമായ ജൂഡ് (Jood.ae) , ബാങ്ക് ട്രാൻസാക്ഷൻ, എസ് എംഎസ് (10 ദിർഹം സംഭാവന ചെയ്യാൻ 1034 എന്ന നമ്പറിലേക്കും, 50 ദിർഹം സംഭാവന ചെയ്യാൻ 1035 ലേക്കും, 100 ദിർഹം സംഭാവന ചെയ്യാൻ 1036 ലേക്കും, 500 ദിർഹത്തിന് 1038 ലേക്കും ‘ഫാദർ’ എന്ന് എസ്എംഎസ് ചെയ്യുക) എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Continue Reading

Trending