Connect with us

Culture

ജയലളിത സ്മാരകത്തില്‍ പൊലീസുകാരന്‍ ജീവനൊടുക്കി

Published

on

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മറീന ബീച്ചിലെ സ്മാരകത്തിന് സമീപം പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. മധുര സ്വദേശിയായ അരുണ്‍രാജ് (25) ആണ് സ്വയം വെടിവെച്ച് മരിച്ചത്. ജയലളിതുടെ സ്മാരകത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായിരുന്നു ഇയാള്‍. പുലര്‍ച്ചെ ബീച്ചില്‍ നടക്കാനിറങ്ങിയവരാണ് വെടിയേറ്റനിലയില്‍ വീണ് കിടക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 303 ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍ ഉപയോഗിച്ച് അരുണ്‍രാജ് കഴുത്തില്‍ വെടിവെച്ചെന്നാണ് വിവരം. അതേസമയം ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സിറ്റി പൊലീസ് കമ്മീഷണര്‍ എ.കെ വിശ്വനാഥന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാേണാ ജോലി സമ്മര്‍ദ്ദമാണോ ആത്മഹത്യയുടെ കാരണം എന്നത് പരിശോധിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല; തസ്തികകൾ കൂടുതലായി സൃഷ്ടിക്കണമെന്ന ആവശ്യം ശക്തം

ശുപാർശയിൽ പഠനം നടത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടിയായില്ല.

Published

on

മോട്ടോർ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് വീർപ്പ് മുട്ടുന്ന സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ മുതൽ ഓഫീസ് അസിസ്റ്റൻ്റ് വരെയുള്ള തസ്തികകൾ കൂടുതലായി സൃഷ്ടിക്കണമെന്ന ആവശ്യം ശക്തമാണ്.

എന്നിട്ടും ഉദ്യോഗസ്ഥരുടെ കുറവ് നികത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ നൽകിയ ശുപാർശയ്ക്ക് മുകളിൽ അടയിരിക്കുകയാണ് സർക്കാർ. ആളില്ലാത്തതിനാൽ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻ്റ് സിസ്റ്റവും അവതാളത്തിലായി.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിനും സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ പ്രവർത്തനം 24 മണിക്കൂർ ആക്കുന്നതിനും വേണ്ടിയാണ്, ഗതാഗത കമ്മീഷണർ വിശദമായ ശുപാർശ സർക്കാരിന് സമർപ്പിച്ചത്.

13 സബ് ആർടിഒകളിലേക്കും 14 ജില്ല എൻഫോഴ്സ്മെൻ്റ് ആർടിഒകളിലേക്കും പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നായിരുന്നു ശുപാർശ. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, ആർടിഒ, ജോയിൻ്റ് ആർടിഒ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തുടങ്ങി ഓഫീസ് അസിസ്റ്റൻ്റ് വരെയുള്ള തസ്തികകൾ കൂടുതൽ സൃഷ്ടിക്കണമെന്നായിരുന്നു ആവശ്യം.

ശുപാർശയിൽ പഠനം നടത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടിയെടുത്തില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മീഷനായിരുന്നു ഇതിൻ്റെ ചുമതല. ഇക്കാര്യം മന്ത്രി കെ. ബി. ഗണേഷ് കുമാർ തന്നെ നിയമസഭയെ അറിയിച്ചു. പഠനം നടക്കുന്നതല്ലാതെ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചില്ല. എഎംവി തസ്തികയിൽ നിലവിൽ ഉള്ള 23 ഒഴിവുകളും നികത്തിയിട്ടില്ല.

എ.കെ ശശീന്ദ്രൻ ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് സുരക്ഷാമിത്ര എന്ന പേരിൽ വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ കേന്ദ്രീകൃത കൺട്രോൾ റൂം സ്ഥാപിച്ചത്. വാഹനങ്ങളിലെ ജി പി എസ് ട്രാക്കിങ്ങിലൂടെ അമിതവേഗം ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾ തടയുകയായിരുന്നു ലക്ഷ്യം.

ഉദ്യോഗസ്ഥരുടെ കുറവുമൂലം ഈ പദ്ധതിയും അവതാളത്തിലായി. ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ സിസ്റ്റത്തിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലും, പരിശോധനയ്ക്ക് ഓടിയെത്താൻ സ്കാഡുകൾ ഇല്ലെന്നതും വെല്ലുവിളിയാണ്.

Continue Reading

Football

കാനറികളെ അടിച്ചു ഭിത്തിയില്‍ കയറ്റി ലോക ചാമ്പ്യന്‍മാര്‍

അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

Published

on

കളിക്ക് മുമ്പ് വീരവാദം മുഴക്കിയ ബ്രസീലിനെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്ത് ലോക ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി. ആദ്യപകുതില്‍ ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റര്‍ എന്നിവരും രണ്ടാം പകുതിയില്‍ ജൂലിയാനോ സിമിയോണിയും ആതിഥേയര്‍ക്കു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത് മാത്യുസ് കുഞ്ഞയാണ്.

ബൊളീവിയയും ഉറുഗ്വായ് തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതിനാല്‍ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അര്‍ജന്റീന മാറിയിരുന്നു. അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു. പന്ത് കാലില്‍ സൂക്ഷിച്ച് എതിരാളികളുടെ ക്ഷമകെടുത്തിയ അവര്‍ നാലാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയന്‍ അല്‍വാരസ് ആണ് ഗോളടിച്ചത്.

എട്ടാം മിനുട്ടില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് ലീഡുയര്‍ത്തി. ഇത്തവണയും ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഡിഫന്റര്‍ക്ക് പിഴച്ചപ്പോള്‍ പന്തെത്തിയത് ഓടിക്കയറിയ എന്‍സോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.

26ാം മിനുട്ടില്‍ അര്‍ജന്റീന ഡിഫന്റര്‍ ക്രിസ്റ്റിയന്‍ റൊമേറോയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോള്‍ മടക്കിയത് ബ്രസീലിന് പുത്തനുണര്‍വ് പകര്‍ന്നു. അതുവരെ വലിയ നീക്കങ്ങള്‍ക്ക് നടത്താതിരുന്ന അവര്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രതിരോധ മികവില്‍ അര്‍ജന്റീന എതിരാളികള്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ല. 32ാം മിനുട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റര്‍ രണ്ടുഗോള്‍ ലീഡ് തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയില്‍ ബ്രസീല്‍ ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അര്‍ജന്റീനയുടെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71ാം മിനുട്ടില്‍ സീറോ ആംഗിളില്‍ നിന്നുള്ള തകര്‍പ്പന്‍ ഗോള്‍ നേടിയതോടെ ബ്രസീലിന്റെ അവശേഷിച്ച പ്രതീക്ഷകളും അസ്ഥാനത്തായി.

Continue Reading

kerala

ബന്ധുവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 13കാരി ചികിത്സക്കിടെ മരിച്ചു

കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.

Published

on

ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊയിലാണ്ടി പന്തലായനിയിലുള്ള ബന്ധുവീട്ടിലാണ് പൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.

Continue Reading

Trending