kerala
അരികൊമ്പൻ ഹർജിക്കാർക്ക് പിഴ ഇല്ല

അരികൊമ്പനെ മയക്കുവെടി വെക്കരുതെന്ന് സുപ്രിംകോടതിയിൽ ഹർജി നൽകിയ സംഘടനയ്ക്ക് പിഴ ഇല്ല. 25000 രൂപ പിഴ ഇടുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാവിലെ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഉത്തരവിന്റെ പകർപ്പിൽ പിഴ സംബന്ധിച്ച് രേഖപെടുത്തിയിട്ടില്ല. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടന ആണ് ഹർജിക്കാർ.
ർജിക്കാർ കോടതി നടപടികളെ ദുരുപയോഗം ചെയ്തുവെന്നും അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്നും സുപ്രിംകോടതി ഇന്ന് രാവിലെ വാദം കേൾക്കുന്നതിനിടെ പറഞ്ഞിരുന്നു. നിരന്തരമുള്ള അരിക്കൊമ്പൻ ഹർജികളിൽ നീരസം പ്രകടിപ്പിച്ച കോടതി, അതുതന്നെയാണോ കോടതിയുടെ യഥാർഥ ലക്ഷ്യമെന്നും ചോദ്യം ഉന്നയിച്ചു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹർജി വരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രിം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതാണ് പിഴയിടാൻ കാരണമായത്. 25000 രൂപ പിഴ ഇട്ടത് പിൻവലിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇതിന് തയ്യാറായില്ല. ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിം കോടതി നിർദേശിച്ചു.
ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയ്ക്ക് പരിക്കുണ്ടെന്നുമായിരുന്നു ഹർജിയിലെ വാദം. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തിൽ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിർദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
kerala
അന്‍വര്‍ പാര്‍ട്ടി ചിഹ്നവും പതാകയും ദുരുപയോഗം ചെയ്തു; ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്
ദേശീയ നേതാക്കളുടെ പേരുകളും പാര്‍ട്ടി പതാകയും ചിഹ്നവുമെല്ലാം പി വി അന്‍വര്‍ ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി. അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്. ദേശീയ നേതാക്കളുടെ പേരുകളും പാര്‍ട്ടി പതാകയും ചിഹ്നവുമെല്ലാം പി വി അന്‍വര്‍ ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. എന്നിട്ടും പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന ജന. സെക്രട്ടറിമാരായ എം.കെ. അലി, എല്‍ദോ എബ്രഹാം, സംസ്ഥാന വൈസ് പ്രസിഡന്റ് ലിസി എലിസബത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ മലപ്പുറം ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.
പി.വി. അന്‍വര്‍ പാര്‍ട്ടിയുടെ ചിഹ്നവും പതാകയും ഉപയോഗിക്കുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമാകുമെന്നും നേതാക്കള്‍ ആരോപിച്ചു. പാര്‍ട്ടി പതാക ഉപയോഗിച്ചുള്ള പ്രചാരണം തടയാന്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന കമ്മിറ്റി പി വി അന്‍വറിനെ പിന്തുണക്കില്ലെന്നും അന്‍വറും നോട്ടയും തമ്മിലാണ് മത്സരമെന്നും നേതാക്കള്‍ വ്യക്തമാക്കി.
kerala
ചരക്കുകപ്പല്‍ തീപിടിത്തം; പരിക്കേറ്റവരെ ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകും
ഐഎന്‍എസ് സൂററ്റിലാണ് ചികിത്സക്കായി 18 പേരെയും കൊണ്ടുപോകുന്നത്.

കേരള തീരത്തിനടുത്ത് ഉള്‍ക്കടലില്‍ ചരക്കു കപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ട് പോകും. ഐഎന്‍എസ് സൂററ്റിലാണ് ചികിത്സക്കായി 18 പേരെയും കൊണ്ടുപോകുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
കപ്പലില്‍ 22 ജീവനക്കാരുണ്ടായിരുന്നെങ്കിലും അപകടം നടന്നതോടെ 18 പേര്‍ കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇവരെയാണ് ചികിത്സക്കായി കൊണ്ടുപോകുന്നത്. ഒരാളുടെ നില ഗുരുതരമാണ്. അതേസമയം നാലുപേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
കപ്പലിലെ തീ അണക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടുതല്‍ കണ്ടെയ്നറുകള്‍ കത്തിയമര്‍ന്നതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. അപകടത്തില്‍പ്പെട്ട കപ്പലിന്റെ അടുത്തെത്താന്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും കപ്പലുകള്‍ക്ക് സാധിക്കുന്നില്ലെന്ന വിവരമാണ് പുറത്തു വരുന്നത്. കൂടാതെ കപ്പലും കണ്ടെയ്നറും കടലില്‍ ഒഴുകി നടക്കുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പലില്‍ അപകടകാരികളായ വസ്തുക്കള്‍ ഉള്ളതുകൊണ്ടു തന്നെ തീ അണയ്ക്കുന്നത് ശ്രമകരമാണ്.
kerala
കപ്പല്‍ അപകടം: കേരള തീരത്ത് തുടര്‍ച്ചയായ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്
കപ്പലപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ജൂണ്‍ 11 ന് സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. ഈ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സണ്ണി ജോസഫ് പറഞ്ഞു. കപ്പലപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ജൂണ്‍ 11 ന് സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി തീരത്തേിന് സമീപം കപ്പല്‍ മുങ്ങിയ സംഭവത്തില്‍ എം.എസ്.സി എല്‍സ-3 കപ്പല്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കപ്പലിലെ രാസമൂലകങ്ങള്‍ അടക്കമുള്ള ചരക്കുകള്‍ കടലില്‍ വീണു. ഇവ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും കേന്ദ്ര ഷിപ്പിങ് വകുപ്പിന്റെ ഡയറക്ടറും ചീഫ് സെക്രട്ടറിയും കൂടി നടത്തിയ ചര്‍ച്ചയില്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത് ഗുരുതര വീഴച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള തീരം സമീപഭാവിയില്‍ നേരിടാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരമാകുന്ന തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ ലഭിക്കുമോ എന്നതില്‍ സര്‍ക്കാറിന് ഉറപ്പില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. കുത്തക കമ്പനികളോടാണ് സര്‍ക്കാരിന്റെ കരുതലെന്നും പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെയ്‌നറുകളില്‍ എന്തെല്ലാമാണ് ഉണ്ടായിരുന്നത് എന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ ഹൈകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് സര്‍ക്കാറിനെ ശാസിക്കേണ്ട സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
വിവരങ്ങള്‍ എത്രയും പെട്ടെന്ന് പുറത്തുവിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.
-
kerala13 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
crime3 days ago
കോഴിക്കോട് പെൺവാണിഭസംഘം പിടിയിൽ
-
crime2 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍