Connect with us

FOREIGN

അവയവദാന പ്രതിജ്ഞയില്‍ ലോക റെക്കോര്‍ഡിട്ട് ഏരീസ് ഗ്രൂപ്; 1625 വളണ്ടിയര്‍മാര്‍ പ്രതിജ്ഞയെടുത്തു

24 മണിക്കൂറിനകം ഏറ്റവും കൂടുതല്‍ അവയവദാന പ്രതിജ്ഞയെടുത്ത സ്ഥാപനത്തിനുള്ള ലോക റെക്കോര്‍ഡാണ് ഏരീസ് ഗ്രൂപ് സ്വന്തമാക്കിയത്.

Published

on

ഷാര്‍ജ: അവയവദാനം സംബന്ധിച്ച ആശങ്കകള്‍ അകറ്റാനും പരമാവധി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഏരീസ് ഗ്രൂപ് നടപ്പാക്കിയ അവയവദാന പ്രതിജ്ഞയ്ക്ക് ലോക റെക്കോര്‍ഡ്. 24 മണിക്കൂറിനകം ഏറ്റവും കൂടുതല്‍ അവയവദാന പ്രതിജ്ഞയെടുത്ത സ്ഥാപനത്തിനുള്ള ലോക റെക്കോര്‍ഡാണ് ഏരീസ് ഗ്രൂപ് സ്വന്തമാക്കിയത്.

ഡിസംബര്‍ 7ന് ഇതുസംബന്ധിച്ച പ്രചാരണ ഭാഗമായി സ്ഥാപനത്തില്‍ നിന്ന് 1,625 പേര്‍ വളണ്ടിയര്‍മാരായി അണി ചേര്‍ന്ന് പ്രതിജ്ഞയെടുത്തിരുന്നു. കാമ്പയിന്റെ ഔദ്യോഗിക ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ നടന്നു. ഗ്രീന്‍ ലൈഫ് ഫൗണ്ടര്‍ ഫാ.ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായി. ഏരീസ് ഗ്രൂപ്പിന്റെ ക്രിസ്മസ് ആഘോഷത്തിന് വേറിട്ട മാനവും പ്രസക്തിയും നല്‍കിയ പരിപാടിയായിരുന്നു ഇത്.

യുഎഇയില്‍ നിന്ന് പകുതിയിലേറെ പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനത്തിന്റെ മറ്റ് ബ്രാഞ്ചുകളില്‍ നിന്നും നിരവധിയാളുകളും ഈ പ്രതിജ്ഞയില്‍ പങ്കെടുത്ത് സമ്മതപത്രം നല്‍കി. ഒപ്പം, ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂടുതല്‍ മികച്ച ആരോഗ്യ സംരക്ഷണവും അവയവ ദാനത്തിലൂടെ സ്ഥാപനം ലക്ഷ്യമിടുന്നു. ജീവനക്കാരുടെ (18 വയസ്സിന് മുകളില്‍ പ്രായമുള്ള) കുടുംബാംഗങ്ങളും കാമ്പയിന്‍ ഭാഗമായി.

ഭാവിയിലുണ്ടാകുന്ന ഏരീസ് ഗ്രൂപ്പിന്റെ തൊഴില്‍ തസ്തികകളില്‍ 90% അവയവ ദാന പ്രതിജ്ഞയെയോ, അല്ലെങ്കില്‍ അതിന്റെ പ്രചാരണത്തെയോ അടിസ്ഥാനമാക്കി റിസര്‍വ് ചെയ്യുന്നതാണ്. അത്തരം പരിശ്രമങ്ങളെ ജീവനക്കാരുടെ കഴിവ് വര്‍ധിക്കാനായുള്ള ടൂള്‍ ആയ എഫ്ഫിസത്തിലൂടെ പരിഗണിക്കുന്നതാണ്. സാമൂഹിക പ്രതിബദ്ധതാ രംഗത്ത് ഇത് മുതല്‍ക്കൂട്ടാണെന്ന് ഏരീസ് ഗ്രൂപ് സ്ഥാപക ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ് പറഞ്ഞു.

ലോകത്ത് നിലവില്‍ ഈ രംഗത്ത് ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നുള്ള ഏറ്റവും വലിയ സംഭാവനയാണിതെന്നും, യുഎഇയില്‍ ഗ്രീന്‍ ലൈഫുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കിയതെന്നും, ഇതിന്റെ പ്രചാരണത്തിന് ഭരണകര്‍ത്താക്കളില്‍ നിന്ന് ഔദ്യോഗിക അംഗീകാരം നേടിയ ഫാ.ഡേവിസ് ചിറമ്മേലാണ് ഇക്കാര്യത്തില്‍ മാര്‍ഗദര്‍ശിയെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുന്നതിലൂടെ അവയവ ലഭ്യത വര്‍ധിക്കുകയും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അത് കൂടുതല്‍ സഹായിക്കുകയും ചെയ്യും. അവയവ മാഫിയയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയും കാലക്രമേണ അവയെ തുടച്ചു നീക്കാനും സാധിക്കുമെന്നും ആ മഹദ് ലക്ഷ്യം കൂടി ഏരീസ് ഗ്രൂപ് മുന്നോട്ട് വെക്കുന്നുവെന്നും സോഹന്‍ റോയ് കൂട്ടിച്ചേര്‍ത്തു.അവയവദാനത്തില്‍ പങ്കാളികളാകുന്ന ജീവനക്കാരുടെ ശരീരം മികച്ച രീതിയില്‍ പരിചരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സ്ഥാപനത്തില്‍ നിന്ന് ലഭിക്കും.

അവയവ ദാന പ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ യുഎഇ നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്‌ളാന്റ് കമ്മിറ്റി ചെയര്‍മാനും മിഡില്‍ ഈസ്റ്റ് സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്‌ളാന്റേഷന്‍ പ്രസിഡന്റുമായ ഡോ. അലി അല്‍ ഉബൈദി, ഏരീസ് ഗ്രൂപ് ചെയര്‍മാന്‍ സോഹന്‍ റോയ്, എംഡി അജിത്.പി, എമിറേറ്റ്‌സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്ല മഹമ്മദ് അല്‍ മിഹ്‌യാസ്, ഗ്രീന്‍ ലൈഫ് സിഇഒ മാത്യു (ഖത്തര്‍) തുടങ്ങിയവര്‍ സംബന്ധി ച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി.കെ പ്രതീപ്, ജോ.ജന.സെക്രട്ടറി ജിബി ബേബി, ട്രഷറര്‍ ഷാജി ജോണ്‍, മുന്‍ പ്രസിഡന്റുമാരായ അഡ്വ. വൈ.എ റഹീം, ഇ.പി ജോണ്‍സണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

FOREIGN

അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്‍  ഇനി ‘അല്‍ഫര്‍ദാന്‍’

ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും. 

Published

on

ദുബൈ: അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേരുമാറി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മെട്രോ  സ്റ്റേഷന്‍ എന്നായിമാറുന്നു. ഇതുസംബന്ധിച്ച കരാറില്‍ ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും.
രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളില്‍ ഒരാളായ അല്‍ഫര്‍ദാനുമായി കരാര്‍ ഒപ്പിടു ന്നതില്‍ ആര്‍ടിഎയിലെ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മുഹ്സെന്‍ കല്‍ബത്ത് സന്തോഷം രേഖപ്പെടുത്തി.  ദുബൈ മെട്രോ സംവിധാനത്തിലെ ഒരു പ്രധാന സ്റ്റേഷന് പേരിടാനുള്ള അവകാശം നേടുന്നതിന് ആര്‍ടിഎയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ ഫര്‍ദാന്‍ പറഞ്ഞു.
2025 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനംവരെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും ബാഹ്യ, ഇന്‍ഡോ ര്‍ ദിശാസൂചന ബോഡുകളിലെ സ്റ്റേഷന്‍ പേരുകള്‍ പുനക്രമീകരിക്കും. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പും സമയത്തും ഓണ്‍ബോര്‍ഡ് ഓഡിയോ അറിയിപ്പുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്മാര്‍ട്ട് സിസ്റ്റങ്ങളിലും ആര്‍ടിഎയുടെ പൊതുഗതാഗത ആപ്പുകളിലും പുതിയ പേര് അപ്ഡേറ്റ് ചെയ്യും.

Continue Reading

FOREIGN

കെ.എം.സി.സി ശറഫിയ റയാൻ ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

യാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കെ.എം.സി.സി റയാൻ ഏരിയ ചെയർമാൻ ടി.പി. ശുഐബ് ഉദ്ഘാടനം ചെയ്തു.

Published

on

കെ.എം.സി.സി ജിദ്ദ ശറഫിയ റയാൻ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. റയാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കെ.എം.സി.സി റയാൻ ഏരിയ ചെയർമാൻ ടി.പി. ശുഐബ് ഉദ്ഘാടനം ചെയ്തു.

റയാൻ പോളിക്ലിനിക് ഡെപ്യൂട്ടി മനേജിങ് ഡയറക്ടർ ഡോ. മിഷ്ഖാത്ത് അധ്യക്ഷത വഹിച്ചു. മജീദ് അഞ്ചച്ചവിടി റമദാൻ സന്ദേശം നൽകി. കെ.എം.സി.സി നാഷനൽ കമ്മിറ്റി സ്പോർട്സ് വിങ് ചെയർമാൻ ബേബി നീലാമ്പ്ര, നാഷനൽ കമ്മിറ്റി ഉപാധ്യക്ഷൻ നിസാം മമ്പാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസർ മച്ചിങ്ങൽ, സുബൈർ വട്ടോളി, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ്, ജില്ല സെക്രട്ടറി അബുട്ടി പള്ളത്ത്, മാധ്യമ പ്രവർത്തകൻ ജാഫറലി പാലക്കോട്, ഹാരിസ് ബാബു മമ്പാട് തുടങ്ങിയവർ സംസാരിച്ചു.

അബു നിയാസ് ഇന്തോമി, പൂളക്കൽ സമീർ അഞ്ചച്ചവിടി, സലീം പാറപ്പുറത്ത്, സാജിദ് ബാബു പൂങ്ങോട്, സി.സി റസ്സാഖ് വാഴക്കാട്, റഷീദ് അരിപ്ര, വിധുരാജ് കോഴിക്കോട്, സുനൈന സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി. സാബിർ പാണക്കാട് സ്വാഗതവും ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.

Continue Reading

FOREIGN

പെരുന്നാൾ അവധി; ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ

പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

Published

on

പെരുന്നാൾ അവധിക്കാലത്ത് ഉയർന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

ചില വിമാന കമ്പനികൾ ഈ മാസം 18 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്..

ഈദുൽ ഫിത്ർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുണ്ടെന്നുമുള്ള കണക്കുകൂട്ടലിലുമാണ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നത്..

അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്..

ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്. മറ്റു ലഗേജുകൾ അനുവദിക്കില്ല. ടിക്കറ്റ് മാറുമ്പോൾ പണം ഒന്നും തിരിച്ചുകിട്ടില്ല.

ഒമാൻ എയറിനും സൂപ്പർ സേവർ, കംഫർട്ട്, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴത്തുള്ള സൂപ്പർ സേവറിൽ ഏഴ് കിലോ കാബിൻ ബാഗേജ് മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് മാറണമെങ്കിൽ 40 റിയാൽ നൽകേണ്ടി വരും..

സലാം എയറിലും ലൈറ്റ്, സേവർ, വാല്യു, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ലേറ്റ് വിഭാഗത്തിന് അഞ്ചു കിലോ ബാഗേജ് മാത്രമാണ് കൂടെ കൊണ്ടുപോവാൻ കഴിയുക. ഓൺലൈനിൽ ഒറ്റനോട്ടത്തിൽ നിരക്കുകൾ കാണിക്കുന്നത് ഏറ്റവും താഴത്തുള്ള വിഭാഗത്തിലായിരിക്കും.

എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 23 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന വിഭാഗത്തിൽ മാർച്ച് 21ന് 53 റിയാലാണ് നിരക്ക്. 28ന് നിരക്ക് 113 റിയാലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 27ന് 145 റിയാലും 28ന് 123 റിയാലും 29ന് 145 റിയാലുമാണ് ഏറ്റവും കുറഞ്ഞ വിഭാഗത്തിലെ നിരക്ക്.

കണ്ണൂരിലേക്ക് താഴ്ന്ന നിരക്ക് വിഭാഗത്തിൽ 27, 28 തീയതികളിൽ 98 റിയാലും 29ന് 86 റിയാലുമാണ്. കൊച്ചിയിലേക്ക് 27, 28 തീയതികളിൽ 98 റിയാലാണ് അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിലെ നിരക്ക്..

ഒമാൻ എയറിന്റെ ഏഴു കിലോ ലഗേജ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ നിരക്കുകൾ 27ന് 106 റിയാലായി ഉയരുന്നുണ്ട്. 28ന് 127 റിയാലാണ് നിരക്ക്. സലാം എയറിന്റെ അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ 27ന് 115 റിയാലാണ് നിരക്ക്..

28ന് 93 റിയാൽ നൽകേണ്ടി വരും. മറ്റ് ഉയർന്ന വിഭാഗങ്ങളിൽ കൂടിയ നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.

Continue Reading

Trending