Connect with us

Football

ഒളിംപിക്‌സില്‍ അര്‍ജന്റീന-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍; ലോകപ്പിന് ശേഷം ഇതാദ്യം

ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.

Published

on

ഖത്തര്‍ ലോകകപ്പിലെ ഫൈനലിന് പിന്നാലെ വീണ്ടുമൊരു അര്‍ജന്റീന-ഫ്രാന്‍സ് പോരാട്ടം. പാരീസ് ഒളിംപിക്സ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഏറ്റുമുട്ടുന്നത്. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.ഓഗസ്റ്റ് രണ്ടിന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ മൊറോക്കോ അമേരിക്കയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്‍മാരായണ് അവസാന എട്ടിലേക്ക് പ്രവേശിച്ചത്. മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ ഒളിംപിക്സിലെ വെള്ളിമെഡല്‍ ജേതാവായ സ്പെയിന്‍ ജപ്പാനെയും ഈജിപ്ത്-പരാഗ്വേയെയും നേരിടും.

മുന്‍ ഇതിഹാസ താരം തിയറി ഹെന്റി പരിശീലിപ്പിക്കുന്ന ഫ്രഞ്ച് ടീം മികച്ച ഫോമിലാണ്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഇറങ്ങിയ ടീം മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഇതുവരെ ഒരുഗോള്‍ പോലും വഴങ്ങിയിട്ടില്ല. എന്നാല്‍ മൊറോക്കോക്കെതിരായ വിവാദ മാച്ചില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ അര്‍ജന്റീന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് മുന്നേറിയത്. അര്‍ജന്റീന മുന്‍ ഡിഫന്‍ഡര്‍ ഹാവിയര്‍ മഷരാനോയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഫ്രാന്‍സ് ന്യൂസിലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തപ്പോള്‍ അര്‍ജന്റീന യുക്രൈനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി.

കോപ അമേരിക്ക കിരീടം നേടിയശേഷം അര്‍ജന്റീന താരങ്ങള്‍ ഫ്രാന്‍സ് താരങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശങ്ങളുള്ള ഗാനംപാടിയത് വലിയ വിവാദമായിരുന്നു. ഒളിംപിക്സില്‍ അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് ഗ്യാലറിയില്‍ നിന്ന് വലിയ കൂവലാണ് ലഭിച്ചത്. വിവാദം കത്തിനില്‍ക്കെയാണ് ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ പോരാടുന്നത് . 2022ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ മെസ്സിയും സംഘവും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് മൂന്നാം ലോകകപ്പ് നേടിയത്.

അര്‍ജന്റീനയ്ക്ക് വേണ്ടി സീനിയര്‍ താരങ്ങളായ ജൂലിയന്‍ അല്‍വാരസും, ബെന്‍ഫിക്കയുടെ ഓട്ടമെന്‍ഡിയും, ഗോള്‍കീപ്പറായ റുള്ളിയുമാണ് ബൂട്ട് കെട്ടുന്നത്. അതേസമയം ഫ്രാന്‍സിന് വേണ്ടി സീനിയാര്‍ താരമായ ലകസാറ്റയും ബയേണിലേക്ക് ചേക്കേറിയ ഒലിസെയുമാണ് ഇറങ്ങുന്നത്.

Football

ഓണം കളറാക്കാൻ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം; എതിരാളികൾ പഞ്ചാബ് എഫ്സി

അഡ്രിയന്‍ ലൂണയെയും സംഘത്തിനെയും ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആരവങ്ങളെയും മറികടന്നാലെ പഞ്ചാബിന് പ്രതീക്ഷിക്കാനാവൂ.

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ മത്സരം. ഇന്ന് രാത്രി 7.30ന് നടക്കുന്ന കളിയില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നെല്‍കുമെന്ന് ഉറപ്പാണ്.അഡ്രിയന്‍ ലൂണയെയും സംഘത്തിനെയും ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആരവങ്ങളെയും മറികടന്നാലെ പഞ്ചാബിന് പ്രതീക്ഷിക്കാനാവൂ.

ഇവാന്‍ വുകോമനോവിച്ചിന്റെ പകരക്കാരന്‍ എന്ന കടമ്പ മറികടക്കുകയാവും പുതിയ കോച്ച് മൈക്കല്‍ സ്റ്റാറേയുടെ ആദ്യ വെല്ലുവിളി. തായ്‌ലാന്‍ഡിലെയും കൊല്‍ക്കത്തയിലെയും മുന്നൊരുക്കത്തിന് ശേഷം സ്റ്റാറേ എന്ത് തന്ത്രമായിരിക്കാം ഒരുക്കുകായെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

അലക്‌സാണ്ടര്‍ കോയെഫ്, നോഹ സദോയി, ജീസസ് ജിമിനസ്, നായകന്‍ അഡ്രയന്‍ ലൂണ, മലയാളി താരങ്ങളായ കെ പി രാഹുല്‍, വിബിന്‍ മോഹന്‍, ഗോളി സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ ബ്ലാസ്റ്റേഴ്‌സിനെ നയിക്കാന്‍ കളത്തിലിറങ്ങും.

Continue Reading

Football

രണ്ട് ഗോളും ഒരു അസിസ്റ്റും; പരിക്കിൽ നിന്നുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മെസ്സി

ഈ സീസണില്‍ ഇതുവരെ പതിനാലു ഗോളും 14 അസിസ്റ്റും മെസ്സിയുടെ പേരിലുണ്ട്.

Published

on

രണ്ട് മാസത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തി അര്‍ജന്റീന ഇതിഹാസതാരം ലയണല്‍ മെസ്സി. ഫിലാഡെല്‍ഫിയ യൂണിയനെതിരെയാണ് മെസ്സി കളത്തില്‍ ഇറങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോള്‍ നേടി ഇന്റര്‍ മയാമി വിജയിച്ച മത്സരത്തില്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി നല്‍കിയത്.

ഈ സീസണില്‍ ഇതുവരെ പതിനാലു ഗോളും 14 അസിസ്റ്റും മെസ്സിയുടെ പേരിലുണ്ട്. മത്സരം തുടങ്ങി കുറച്ചു മിനിറ്റുകള്‍ക്കുശേഷം തന്നെ മിഖായേല്‍ ഉഹ്റെയിലൂടെ ഫിലാഡെല്‍ഫിയ ലീഡ് നേടിയിരുന്നു.

26ാം മിനിറ്റില്‍ മെസ്സി മയാമിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. ജോര്‍ദി ആല്‍ബയില്‍ നിന്നും പന്ത് സ്വീകരിച്ച സുവാരസ് അത് മെസ്സിയിലേക്ക് എത്തിക്കുകയായിരുന്നു. നാല് മിനിറ്റുകള്‍ക്ക് ശേഷം മെസ്സി വീണ്ടും ഗോളടിച്ചതോടെ മയാമി മത്സരത്തില്‍ മുന്നിലെത്തുകയായിരുന്നു. അവസാന മിനിറ്റുകളില്‍ മെസ്സിയുടെ പാസ്സില്‍ സുവാരസ് ഗോള്‍ നേടിയതോടെ മയാമി ലീഡ് അടയാളപ്പെടുത്തി.

മയാമിയുടെ തുടര്‍ച്ചയായുള്ള അഞ്ചാം വിജയമായിരുന്നു ഈ മത്സരത്തിലേത്. കോപ്പ അമേരിക്ക ഫൈനലിലുണ്ടായ പരിക്കിനുശേഷം മെസ്സി ആദ്യമായാണ് ഫുട്ബോള്‍ ഗ്രൗണ്ടിലെത്തുന്നത്.

Continue Reading

Football

സൂപ്പര്‍ ലീഗ് കേരള: മലപ്പുറം എഫ്.സി കാലിക്കറ്റ് എഫ്.സിയെ നേരിടും

മലപ്പുറം എഫ്.സിയുടെ ആദ്യ ഹോം മത്സരമാണ് ഇന്ന്.

Published

on

സൂപ്പര്‍ ലീഗ് കേരളയില്‍ ക്ലാസിക് പോരാട്ടത്തിന് ഇന്ന് മഞ്ചേരി വേദിയാകും. അയല്‍ക്കാരായ മലപ്പുറം എഫ്.സിയും കാലിക്കറ്റ് എഫ്.സിയും തമ്മിലുള്ള മത്സരം പയ്യനാട് സ്റ്റേഡി യത്തില്‍ രാത്രി 7.30നാണ്. മലപ്പുറം എഫ്.സിയുടെ ആദ്യ ഹോം മത്സരമാണ് ഇന്ന്. ഉദ് ഘാടന മത്സരത്തില്‍ തന്നെ ഫോഴ്‌സ് കൊച്ചിയെ അവരുടെ തട്ടകത്തില്‍ പോയി രണ്ടു ഗോളിന് തകര്‍ത്തുവിട്ട മലപ്പുറം ആത്മവിശ്വാസത്തോടെയാണ് സ്വന്തം ഗ്രൗണ്ടിലിറങ്ങുന്നത്.

മഞ്ചേരിയില്‍ നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുന്നത് മലപ്പുറം എഫ്.സിക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. അതേസമയം കോഴി ക്കോടുനിന്നും നിരവധി ആരാധകരാണ് ഇന്ന് മത്സരം കാണാനായി തയ്യാറായിരിക്കുന്നത്. ഫാന്‍സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബസുകള്‍ കളി കാണാനായി തയ്യാറാക്കിയിട്ടുണ്ട്. കാലിക്കറ്റ് എഫ്.സി.ക്കും ഇത് രണ്ടാം മത്സരമാണ്. തിരുവനന്തപുരം കൊമ്പന്‍സുമായി ഏറ്റുമുട്ടിയ ആദ്യ കളിയില്‍ ടീമിന് സമനില പിടിക്കാനേ സാധിച്ചുള്ളൂ. മികച്ച കളി പുറത്തെടുത്തിട്ടും ജയിക്കാനായില്ല എന്ന നിരാശ മാറ്റാനാകും ടീം മലപ്പുറത്തിനെതിരെ ഇറങ്ങുന്നത്.

ഈ മത്സരത്തില്‍ നിന്നും ടീമില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം കൊച്ചിയിലെ ഉദ്ഘാടന മത്സരത്തി നിറങ്ങിയ ടീമില്‍ നിന്നും കാര്യമായ മാറ്റം മലപ്പുറം എഫ്.സി നടത്തിയേക്കില്ല. കൊച്ചിയില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടാതിരുന്ന സാ ഞ്ചസ് തുടക്കം തന്നെ ടീമിലുണ്ടാകുമെന്നും അറിയുന്നു. ബ്രസീല്‍ താരം ബാര്‍ബോസ കഴിഞ്ഞ മത്സരത്തില്‍ ബെഞ്ചിലായിരുന്നു. എന്നാല്‍ ഇത്തവണ ബാര്‍ബോസക്കും അവസരം ലഭിച്ചേക്കും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച മത്സരം തന്നെ നടത്താനും വിജയിക്കാനുമാ കും ഇന്ന് മലപ്പുറം കളത്തിലിറങ്ങുക. കാലിക്കറ്റ് മികച്ച ടീമാണെന്നും എന്നാല്‍ വിജയം തുടരാന്‍ തന്നെയാണ് ടീമിറങ്ങുകയെന്നും തിങ്ങി നിറഞ്ഞ ഗ്യാലറി നല്ല അനുഭവ മായിരിക്കുമെന്നും ഇത് കരുത്താകുമെന്നും മലപ്പുറം എഫ്.സി നായകന്‍ അനസ് എടത്തൊടിക പറഞ്ഞു.

 

Continue Reading

Trending