Connect with us

More

സാന്‍ ഹ്വാന്‍ കാണാമറയത്ത് അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ അര്‍ജന്റീനിയ അവസാനിപ്പിച്ചു.

Published

on

 

ബ്യൂണസ് അയേഴ്‌സ്: ആഴ്ചകള്‍ക്ക് മുന്‍പു കാണാതായ അര്‍ജന്റീനിയന്‍ അന്തര്‍വാഹിനി ആര്‍എ സാന്‍ ഹ്വാനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. അര്‍ജന്റീനയിലെ നാവിക സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും തെളിവുകളൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ നാവിക സേന തീരുമാനിച്ചത്. 44 ജീവനക്കാരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.
എല്ലാതരത്തിലുള്ള അന്വേഷണങ്ങളും നടത്തിയതായും ഇനി പ്രതീക്ഷയില്ലെന്നും നാവിക സേന വക്താവ് എന്റിക്വി ബാല്‍ബി പറഞ്ഞു. അവസാനം സിഗ്നല്‍ ലഭിച്ച സ്ഥലത്തു വെച്ച് പൊട്ടിത്തെറിയുണ്ടായതായും തുടര്‍ന്നാണ് അന്തര്‍വാഹിനി കാണാതായതെന്നുമാണ് നിഗമനം. ഏറ്റവും കൂടുതല്‍ ദിവസങ്ങളില്‍ തെരച്ചില്‍ നടത്തി. അവസാനം അന്തര്‍വാഹിനിയിലുള്ള അംഗങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടത്തോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. ആഴ്ചകളോളം തിരച്ചില്‍ നടത്തിയിട്ടും കപ്പലിന്റെ ഒരു ഭാഗം പോലും കണ്ടെത്താനായില്ല. തിരച്ചിലിനായി ഒട്ടേറെ ഉപകരണങ്ങളും മറ്റു അന്തര്‍വാഹിനികളും ഉപയോഗിച്ചിരുന്നു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനില്‍ വൈദഗ്ധ്യമുള്ള അമേരിക്കന്‍ കമ്പനിയുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. നാവിക സേനയുടെ കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ചു. ഇടയ്ക്ക് പ്രതികൂല കാലാവസ്ഥയുണ്ടായെങ്കിലും കഴിഞ്ഞ ദിവസം വരെയും തിരച്ചില്‍ ഊര്‍ജിതമായിരുന്നു എന്നും നാവിക സേനാ വക്താവ് പറഞ്ഞു.
കപ്പല്‍ ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ തുടരണമെന്നും പ്രതീക്ഷയുണ്ടെന്നും തിരച്ചില്‍ അവസാനിപ്പിച്ചതില്‍ വേദനിക്കുന്നതായും കപ്പലിലുണ്ടായിരുന്ന ലിയാന്‍ട്രോ സിസ്‌നേഴ്‌സിന്റെ മാതാവ് യോലാന്‍ഡാ മെഡിയോള പറഞ്ഞു. ഓരോ ദിവസവും പ്രതീക്ഷയോടെയാണ് തള്ളി നീക്കുന്നത്. പ്രാര്‍ത്ഥനകളുമായി ബന്ധുക്കള്‍ കഴിയുകയാണെന്നും അവര്‍ വ്യക്തമാക്കി.
നവംബര്‍ 15ന് തെക്കന്‍ അറ്റ്‌ലാന്റിക്കിലെ പാറ്റഗോണി തീരത്തിന് സമീപത്തു നിന്നാണ് സാന്‍ ഹ്വാന്‍ അന്തര്‍വാഹിനിയില്‍ നിന്നുള്ള സിഗ്നല്‍ ബന്ധം നഷ്ടപെട്ടത്. ചുബു പ്രവിശ്യയിലെ സാന്‍ ജോര്‍ജ് ഉള്‍കടലില്‍ വച്ചാണ് അവസാന സിഗ്നല്‍ ലഭിച്ചത്. പിന്നീട് കപ്പലുമായി ബന്ധപ്പെടാന്‍ കഴിയാതെ പോകുകയായിരുന്നു. അര്‍ജന്റീന നാവിക സേനയുടെ മൂന്ന് മുങ്ങിക്കപ്പലുകളില്‍ ഒന്നാണ് ജര്‍മന്‍ നിര്‍മിത എആര്‍എ സാന്‍ ഹ്വാന്‍.

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

kerala

പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍

നാളെയാണ് ശിക്ഷാവിധി

Published

on

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.

2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.

Continue Reading

kerala

താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Continue Reading

Trending