Connect with us

Culture

അര്‍ദക്ക് ഹാട്രിക്ക്; തകര്‍പ്പന്‍ ജയത്തോടെ ബാര്‍സ

Published

on

മാഡ്രിഡ്: അര്‍ദ തുറാന്റെ ഹാട്രിക്ക് മികവില്‍ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ എതിരില്ലാത്ത നാലു ഗോളിനാണ് ബാര്‍സ ജയിച്ചു കയറിയത്. മറ്റൊരു മത്സരത്തില്‍ ലൂകാസ് പെരസിന്റെ ഹാട്രിക് മികവില്‍ ആര്‍സനല്‍ എഫ്.സി ബേസലിനെ ഒന്നിനെതിരെ നാലു ഗോളിന് വീഴ്ത്തി. ബയേണ്‍ മ്യൂണിക്ക് അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തിയപ്പോള്‍ സ്വന്തം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി സമനില വഴങ്ങി. ബേസിക്തസിനെ ഡൈനാമോ കീവ് അരഡസന്‍ ഗോളുകള്‍ക്ക് മുക്കി.

കഴിഞ്ഞ വാരാന്ത്യത്തിലെ എല്‍ക്ലാസിക്കോയില്‍ സമനില വഴങ്ങിയ ബാര്‍സ വ്യക്തമായ ആധിപത്യത്തോടെയാണ് ഗ്ലാദ്ബാഷിനെ നേരിട്ടത്. 16-ാം മിനുട്ടില്‍ അര്‍ദ തുറാനുമായുള്ള നീക്കത്തിനൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ബാര്‍സയുടെ ആദ്യ ഗോള്‍ നേടിയത്. 50-ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെ തുറാന്‍ തന്റെ ആദ്യ ഗോള്‍ നേടി. 53-ാം മിനുട്ടില്‍ അലക്‌സ് വിദാലിന്റെ പാസില്‍ നിന്ന് തുറാന്‍ സ്‌കോര്‍ 3-0 ആക്കി. 67-ാം മിനുട്ടില്‍ തുര്‍ക്കി താരം ചാമ്പ്യന്‍സ് ലീഗ് കരിയറിലെ തന്റെ ആദ്യ ഹാട്രിക് പൂര്‍ത്തിയാക്കി.

Cannot load player config

ബാര്‍സ ഉള്‍പ്പെടുന്ന സി ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് ഘട്ടത്തില്‍ സ്ഥാനമുറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിയെ കെല്‍റ്റിക് ആണ് 1-1 സമനിലയില്‍ തളച്ചത്. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ 4-ാം മിനുട്ടില്‍ പാട്രിക് റോബര്‍ട്ട്‌സിലൂടെ സ്‌കോട്ടിഷ് ക്ലബ്ബ് ലീഡെടുത്തെങ്കിലും 8-ാം മിനുട്ടില്‍ കെലിച്ചി ഇഹ്യാനാച്ചോ നീലപ്പടയെ ഒപ്പമെത്തിക്കുകയായിരുന്നു.

Cannot load player config

ഗ്രൂപ്പ് എയില്‍ നിന്ന് ചാമ്പ്യന്മാരായി നോക്കൗട്ടുറപ്പിച്ച ആര്‍സനല്‍ എവേ മത്സരത്തിലാണ് തകര്‍പ്പന്‍ ജയം നേടിയത്. 8-ാം തന്നെ മിനുട്ടില്‍ ലൂകാസ് പെരസിലൂടെ അവര്‍ മുന്നിലെത്തി. 16-ാം മിനുട്ടില്‍ മികച്ച പാസിങിനൊടുവില്‍ റീബൗണ്ടില്‍ നിന്ന് സ്പാനിഷ് താരം ലീഡുയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ താരം ഹാട്രിക് പൂര്‍ത്തിയാക്കി. 54-ാം മിനുട്ടില്‍ അലക്‌സ് ഇവോബി ഗണ്ണേഴ്‌സിന്റെ നേട്ടം നാലാക്കി ഉയര്‍ത്തിയപ്പോള്‍ 78-ാം മിനുട്ടില്‍ സെയ്ദു ദൗംബിയ ആണ് ആതിഥേയരുടെ ആശ്വാസ ഗോള്‍ നേടിയത്.

Cannot load player config

അലയന്‍സ് അറീനയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 28-ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കിയുടെ ഗോളാണ് ബയേണിന് ജയം സമ്മാനിച്ചത്. തോറ്റെങ്കിലും ഗ്രൂപ്പ് ഡിയില്‍ നിന്ന് ചാമ്പ്യന്മാരായി അത്‌ലറ്റികോയും രണ്ടാ സ്ഥാനക്കാരായി ബയേണും മുന്നേറി.

Cannot load player config

ടീമിലെ പകുതിയിലധികം പേര്‍ സ്‌കോര്‍ ഷീറ്റില്‍ ഇടംനേടിയ മത്സരത്തില്‍ എതിരില്ലാത്ത ആറു ഗോളിനാണ് ഡൈനാമോ കീവ് ബേസിക്തസിനെ തകര്‍ത്തത്.

Cannot load player config

Film

വ്യസനസമേതം ബന്ധുമിത്രാദികൾ എത്തുന്നു. ഫസ്റ്റ് ലുക്ക് പുറത്ത്

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

വാഴ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ, ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല പ്രിപ്വേവ് കളക്റ്റീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ വി, 10G മീഡിയ, പി. ആർ. ഒ. എ എസ് ദിനേശ്.

Continue Reading

kerala

സര്‍ക്കാരിന് മുന്‍ഗണന ഇല്ല, നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷം

സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

Published

on

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ക്ഷേമനിധി വഞ്ചനയുടെ ഇരയാക്കി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പ്രതിസന്ധിയും ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്നതും സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിന്‍റെ തൊഴിലാളി വഞ്ചനയെ പ്രതിപക്ഷം വിചാരണ ചെയ്തു. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിക്കൊണ്ട് സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങുന്ന ഗുരുതര സാഹചര്യങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ ഉയര്‍ത്തിയത്.

ഒയാസിസ് കമ്പനി അല്ല അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമാണ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എം വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു. തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കിയില്ലെങ്കിലും എല്ലാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലും പിന്‍വാതിലിലൂടെ വേണ്ടപ്പെട്ടവരെ താല്‍ക്കാലിക ജീവനക്കാരായി സര്‍ക്കാര്‍ നിയമിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി.

വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യങ്ങളുടെ കണക്കുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് വോക്കൗട്ട് പ്രസംഗത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു. 31 ക്ഷേമനിധി ബോര്‍ഡുകളില്‍ പകുതിയിലേറെയും പ്രതിസന്ധിയിലാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് ഒരു കാര്യത്തിലും മുന്‍ഗണന ഇല്ലെന്നും നിസ്സംഗത മാത്രമാണുള്ളതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തെ ലാഘവത്തോടെ കണ്ട് ചില കണക്കുകള്‍ നിരത്തി ധനകാര്യമന്ത്രി മറുപടി നല്‍കി സഭയില്‍ തടി തപ്പുകയായിരുന്നു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Continue Reading

kerala

സമ്മേളനപ്പിറ്റേന്ന് പത്തനംതിട്ട സിപിഎമ്മില്‍ വിള്ളല്‍: തുറന്ന് പറഞ്ഞത് പലരുടെയും വിയോജിപ്പെന്ന് എ.പത്മകുമാര്‍

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു.

Published

on

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പത്തനംതിട്ട സി.പി.എമ്മില്‍ പൊട്ടിത്തെറി. മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പുള്ളതെന്ന് മുന്‍ എം.എല്‍.എ എ.പത്മകുമാര്‍.

ആരെങ്കിലും ആ വിഷയം പറയണമെന്നുള്ളത് കൊണ്ടാണ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ സംഘടന പ്രവര്‍ത്തനം നോക്കിയുള്ള തെരഞ്ഞെടുപ്പ് രീതി മാറിയതുകൊണ്ടാണ് പ്രതിഷേധിച്ചത്. തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിയുമെന്ന് പത്മകുമാര്‍ പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു. ‘ചതിവ്, വഞ്ചന, അവഹേളനം… 52 വര്‍ഷത്തെ ബാക്കിപത്രം…ലാല്‍ സലാം’ എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങള്‍ പിന്‍വലിച്ചെങ്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് പത്മകുമാര്‍ പിന്‍വലിച്ചത്.

അതേസമയം, എ. പത്മകുമാറിന്റെ പരസ്യപ്രതികരണം പാര്‍ട്ടി ഗൗരവത്തില്‍ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.പത്മകുമാര്‍ പാര്‍ട്ടിയുടെ പ്രധാന നേതാവാണ്. വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാലെന്നും മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്‌വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.

‘പത്മകുമാറിന്റെ പ്രതികരണം എന്ത് കൊണ്ട് എന്ന് അറിയില്ല. പത്മകുമാറുമായി ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കും.മന്ത്രിയെന്ന ഉത്തരവാദിത്തം വീണാ ജോര്‍ജ് ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുന്നുണ്ട്. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്ന വ്യക്തിയാണ് വീണാ ജോര്‍ജ് എന്നും രാജു എബ്രഹാം പറഞ്ഞു.

Continue Reading

Trending