Connect with us

kerala

കരുവന്നൂർ കൊള്ളയിൽ അരവിന്ദാക്ഷൻ വളർന്നത് അത്ഭുതകരമായി ; മൊയ്തീന്റെ അടുത്തയാൾ

മന്ത്രിയുമായി സതീഷിന് ബന്ധം ഉണ്ടാക്കുന്നത് അരവിന്ദാക്ഷൻ മുഖേനയാണ്

Published

on

തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന 500 കോടികളുടെ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി. ആർ അരവിന്ദാക്ഷൻ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ എത്തിയത് പലരെയും മറികടന്ന് .മുൻമന്ത്രി എസി മൊയ്തീന്റെ അടുത്തയാളാണ് അരവിന്ദാക്ഷൻ .ഇദ്ദേഹം വായ്പ തട്ടിപ്പ് നടത്തിയ സതീഷ് കുമാറിൻറെ അടുത്തയാൾ കൂടിയാണ്.

മന്ത്രിയുമായി സതീഷിന് ബന്ധം ഉണ്ടാക്കുന്നത് അരവിന്ദാക്ഷൻ മുഖേനയാണ്. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ എസി മൊയ്തീൻ സ്ഥാനാർത്ഥിയായപ്പോൾ പ്രചാരണത്തിന്റെ ചുമതല വഹിച്ചത് അന്ന് പഞ്ചായത്ത് നേതാവായിരുന്ന അരവിന്ദ ക്ഷ നാണ് .സതീഷുമായി നിരന്തരം ഇടപെടൽ നടത്തിയതിന്റെ തെളിവുകൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട് .അരവിന്ദാക്ഷന്റെ അറസ്റ്റ് മൊയ്തീനിലേക്ക് നീളുമോ എന്നാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.

മൊയ്തീനെ ഇ.ഡി രണ്ടുതവണ ചോദ്യം ചെയ്തിരുന്നു .വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ കാര്യമായ സ്വാധീനമൊന്നുമില്ലാതിരുന്ന അരവിന്ദാക്ഷൻ വളർന്നത് മൊയ്തീന്റെ സ്വാധീനം കൊണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. പാർട്ടിയിൽ ഇതിനെതിരെ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട് .2000ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാണ് അരവിന്ദാക്ഷൻ രാഷ്ട്രീയത്തിൽ എത്തുന്നത് .പിന്നീട് സിപിഎമ്മിന്റെ ചിഹ്നത്തിൽ മത്സരിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി. കരുവന്നൂർ തട്ടിപ്പിൽ വായ്പ എടുത്തവർ തിരിച്ചടവ് നടത്തുന്നില്ല .കാരണം വായ്പാരേഖകൾ ഇ.ഡി. കസ്റ്റഡിയിൽ എടുത്തതാണ്. മൊത്തം 483 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. പലരും തിരിച്ചടവ് നിർത്തിയത് അടച്ചതിന് തെളിവില്ലാതെ ആകുമോ എന്ന ഭയം കൊണ്ടാണ്.

മുമ്പ് ഇഎംഎസിനും എം എൻ ഗോവിന്ദൻ നായർക്കും ഒളിത്താവളം നൽകിയ കുടുംബം കൂടിയാണ് വായ്പാതട്ടിപ്പിനിരയായിരിക്കുന്നത്. ഇരിങ്ങാലക്കുട ഠാക്ക സ്വദേശി ഔസേപ്പിന്റെ മകൻ ജോഷിയാണ് 90 ലക്ഷം രൂപ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച് ഇപ്പോൾ ക്യാൻസർ ബാധിതനായി വീട്ടിൽ കഴിയുന്നത്. പാർട്ടിയിലെ അണികൾക്കും പ്രവർത്തകർക്കും ഇതിൽ വലിയ നിരാശയുണ്ട്. നിരവധി പാർട്ടി പ്രവർത്തകരാണ് തട്ടിപ്പിന് എരിയായിരിക്കുന്നത് .പെൻഷൻ ഫണ്ടിൽ 28 ലക്ഷം രൂപ ലഭിച്ചത് അടക്കം ബാങ്കിൽ നിക്ഷേപിച്ചത് അടക്കം തിരിച്ചുകിട്ടാതെ പലരും നിരാശയിലാണ് .തുക തിരിച്ചു കിട്ടണമെങ്കിൽ ഇനിയെന്താണ് പോംവഴി എന്നാണ് പലരും ചോദിക്കുന്നത്. സർക്കാർ സഹായിക്കുക എന്നാൽ പൊതുജനങ്ങളുടെ നികുതിപ്പണം എടുത്ത് കൊടുക്കുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. തട്ടിപ്പ് നടത്തിയവരിൽ നിന്ന് തുക ഈടാക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.

കരുവന്നൂർ കൂടാതെ അയ്യന്തോൾ തുടങ്ങിയ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലും കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട് .ഇ.ഡിയുടെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്നാണ് പലരും കരുതുന്നത് .തൃശ്ശൂർ ജില്ലാ സിപിഎം നേതൃത്വത്തിൽ ഇതിനെക്കുറിച്ച് വലിയ വടംവലി തുടരുകയാണ് .നിക്ഷേപകർക്ക് ഏതുവിധേനയും തുക തിരിച്ചു നൽകണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത് .കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു .എന്നാൽ എസി മൊയ്തീനെ അനുകൂലിക്കുന്ന സിപിഎം നേതൃത്വം ഏതു വിധേനയും പാർട്ടിക്ക് പരിക്കില്ലാതെ പ്രശ്നം ഒത്തുതീർപ്പാക്കാൻ ആണ് ശ്രമിക്കുന്നത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

പോക്‌സോ കേസ്: ഇടക്കാല സംരക്ഷണം നീട്ടി, കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുക 26ന്

Published

on

ദില്ലി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. ഇടക്കാല സംരക്ഷണവും മറ്റന്നാൾ വരെ നീട്ടി നൽകി. ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ഇക്കാര്യങ്ങളെല്ലാം ബുധനാഴ്ചയാകും പരിഗണിക്കുക.

കഴിഞ്ഞ ജൂണ്‍ മാസം എട്ടാം തിയതി നഗരപരിധിയിലെ ഒരു വീട്ടിൽ വച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഏഴ് മാസത്തോളം ഒളിവിലായിരുന്ന നടൻ.

ഹൈക്കോടതിയടക്കം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി 27 ന് കേസ് പരിഗണിച്ച സുപ്രീം കോടതി, മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസിലെ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി ചോദിച്ചിരുന്നു. കൂട്ടിക്കൽ ജയചന്ദ്രന് മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് മുൻ നിർത്തിയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

തനിക്കെതിരായ ആരോപണത്തിന് പിന്നിലെ കാരണം കുടുംബത്തിലെ പ്രശ്നങ്ങൾ ആണെന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കൽ റിപ്പോർട്ട് ഉയർത്തി സർക്കാർ ചോദ്യം ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പിന്നെ എങ്ങനെയാണ് കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്നതായിരുന്നു സർക്കാരിന്‍റെ ചോദ്യം. തുടർന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്ന പീഡന വിവരം എങ്ങനെ അവഗണിക്കാൻ ആകുമെന്ന് സുപ്രീം കോടതി പ്രതിഭാഗത്തോട് ചോദിച്ചത്.

Continue Reading

crime

ലോൺ അടയ്ക്കാൻ വൈകി, പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ രോഗിയായ ഗൃഹനാഥനെ മർദിച്ചു

Published

on

കോട്ടയം: പനമ്പാലത്ത് ലോൺ അടയ്ക്കാൻ വൈകിയതിന് രോഗിയായ ഗൃഹനാഥനെ നേരെ ആക്രമണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആക്രമിച്ചത്. പനമ്പാലം സ്വദേശി സുരേഷിനാണ് മർദനമേറ്റത്.സംഭവത്തില്‍ പന്നിമറ്റം സ്വദേശി ജാക്സനെ കസ്റ്റഡിയിൽ എടുത്തു.

കോട്ടയത്തെ പണമിടപാട് സ്ഥാപനത്തിൽ നിന്നും 35,000 രൂപയാണ് സുരേഷ് വായ്പ എടുത്തത്. കൃത്യമായി തിരിച്ചടവ് നടത്തിക്കൊണ്ടിരുന്നതുമാണ്. 10,000 രൂപയിൽ താഴെ മാത്രമാണ് ഇനി തിരിച്ചടയ്ക്കാൻ ഉള്ളത്. ഇതിനിടെ ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി നടത്തേണ്ടി വന്നു. ഇതേ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നതിന് പിന്നാലെ കഴിഞ്ഞ തവണത്തെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

 

Continue Reading

kerala

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ളാദ് ജോഷി

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്‌ഡേക്കറാണ് കോര്‍ കമ്മിറ്റിയോഗത്തില്‍ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സിലില്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

 

 

Continue Reading

Trending